Monday 14 November 2011

sanghadeepam news

ഇന്ന് ജന്മഭൂമിയുടെ മുപ്പത്തിനാലാം ജന്മദിനം നവംബര്‍ 14 ഭാരതത്തിലെ ജനാധിപത്യവിശ്വാസികള്‍ക്ക്‌ അവിസ്മരണീയദിവസമാണ്‌. മുപ്പത്തി ആറു വര്‍ഷങ്ങള്‍ക്കു മുമ്പ്‌ ഇന്ദിരാഗാന്ധി ഭാരതത്തിലെ ജനങ്ങളെയും പാര്‍ലമെന്റിനേയും തടങ്കലിലാക്കാന്‍ ഏര്‍പ്പെടുത്തിയ അടിയന്തിരാവസ്ഥക്കെതിരെ ലോകനായക്‌ ജയപ്രകാശ്‌ നാരായണ്‍ നേതൃത്വം നല്‍കിയ ലോകസംഘര്‍ഷസ മിതി രാജ്യവ്യാപകമായി സത്യഗ്രഹം ആരംഭിച്ചത്‌ അന്നായിരുന്നു. ബ്രിട്ടീഷ്‌ ഭരണത്തിനെതിരെ നടന്ന സ്വാതന്ത്ര്യസമരത്തിന്റെ മുന്‍നിര നേതാവും, സ്വാതന്ത്ര്യലബ്ധിക്കുശേഷം പ്രധാനമന്ത്രിയുമായ പണ്ഡിത്‌ ജവാഹര്‍ലാല്‍നെഹ്‌റുവിന്റെ ജന്മദിനം കൂടിയാണ്‌ നവംബര്‍ 14. തികഞ്ഞ ജനാധിപത്യവിശ്വാസിയായിരുന്ന പണ്ഡിത്ജിയുടെ പ്രിയപുത്രിതന്നെ ജനാധിപത്യഘാതകിയായത്‌ വൈപരീത്യം തന്നെ. അടിയന്തരാവസ്ഥക്കെതിരായ സമരം 1977ല്‍ പൂര്‍ണവിജയം നേടുകയും ഇന്ദിരാഗാന്ധിയും അവര്‍ നേതൃത്വം നല്‍കിയ വൈതാളിക കോണ്‍ഗ്രസ്‌ നിലംപരിശാകുകയും ചെയ്തു. കേരളത്തില്‍ അടിയന്തരാവസ്ഥയുടെ ദമന ചക്രത്തില്‍പ്പെട്ടു പൂര്‍ണമായും പ്രകാശനം നിര്‍ത്തിവെക്കേണ്ടിവന്ന ഒരേ ഒരു പത്രം, അന്നു ശൈശവം തരണം ചെയ്തുകഴിഞ്ഞിട്ടില്ലാത്ത ജന്മഭൂമിയായിരുന്നു. അതിന്റെ പ്രിന്ററും, പബ്ലിഷറും, പത്രാധിപരും, മാനേജരുമെല്ലാം ഒരര്‍ദ്ധരാത്രിയിലെ തൂത്തുവാരലില്‍ തടവറയ്ക്കുള്ളിലായി. പത്രമാപ്പീസ്‌ പോലീസ്‌ അടിച്ചു തകര്‍ത്തു. 1977ലെ ജനാധിപത്യ പുനസ്ഥാപനത്തിനുശേഷം ജന്മഭൂമി എറണാകുളത്തു നിന്ന്‌ പുനര്‍ജനിച്ചത്‌ നവംബര്‍ 14നായിരുന്നു. ഏകാധിപത്യത്തിനെതിരായ സംഘര്‍ഷത്തിന്‌ ഗണപതിക്കു കുറിച്ച അതേ ദിവസം തന്നെ, സമരത്തിന്‌ കേരളത്തില്‍ നേതൃത്വം വഹിച്ച ജനസംഘര്‍ഷസമിതിയുടെ അധ്യക്ഷനും, കേരളത്തിലെ ജെപി പ്രസ്ഥാനത്തിന്റെ പടത്തല വനും അടിയുറച്ച ഗാന്ധിയനുമായിരുന്നു പ്രൊഫ. എം.പി. മന്മഥന്റെ മുഖ്യപത്രാധിപത്യത്തില്‍ പ്രസിദ്ധീകരണമാരംഭിച്ചു. മുപ്പത്തിനാലു വത്സരങ്ങള്‍ പിന്നിട്ട ഈയവസരത്തില്‍ കേരളത്തിലെ പത്രപ്രവര്‍ത്തനരംഗത്തും, സാംസ്ക്കാരികമേഖലയിലും, ദേശീയതയോടു വിട്ടുവീഴ്ചയില്ലാത്ത പ്രതിബദ്ധത യോടെ പ്രവര്‍ത്തിക്കുന്ന പത്രമെന്ന ഖ്യാതി ജന്മഭൂമി നേടിയെടുത്തിട്ടുണ്ട്‌. ഇവിടുത്തെ ഹൈന്ദവജനത നേരിടുന്ന എല്ലാ പ്രശ്നങ്ങളെയും അവഗണിക്കുകയും അവഹേളിക്കുകയും ചെയ്യുന്ന പ്രവണത മതേതരത്വത്തിന്റെ മുഖംമൂടിയണിഞ്ഞ്‌ വര്‍ഗ്ഗീയതയെ കൂട്ടുപിടിക്കുന്ന രാഷ്ട്രീയക്കാരും, സാമുദായികനേതൃത്വങ്ങളും അവര്‍ നിയന്ത്രിക്കുന്ന മാധ്യമങ്ങളും സ്വീകരിച്ചുവന്നയവസരത്തില്‍ പരിതസ്ഥിതികളുടെ യാഥാര്‍ത്ഥ്യം ജനങ്ങളുടെ സമക്ഷ ത്തില്‍ ഉദ്ഘോഷിക്കാന്‍ ജന്മഭൂമിക്കു കഴിഞ്ഞു. നിലയ്ക്കല്‍ ശബരിമല പൂങ്കാവനത്തില്‍ ക്ഷേത്രം തകര്‍ത്തു കുരിശുമുളപ്പിച്ചപ്പോഴും, ശ്രീനാരായണഗുരുദേവസങ്കേ തമായ വര്‍ക്കലശിവഗിരിമഠത്തില്‍ സാക്ഷാല്‍ മദനിയെത്തന്നെ ക്ഷണിച്ചുവരുത്തി തത്പരകക്ഷികള്‍ പിടിച്ചടക്കാന്‍ ശ്രമിച്ചപ്പോഴും, ഗുരുവായൂര്‍ ക്ഷേത്രഭരണസമിതിയിലേക്ക്‌ അഹിന്ദുവിനെ സര്‍ക്കാര്‍ നാമനിര്‍ദ്ദേശം ചെയ്തപ്പോഴും ഗുരുവായൂരിലെ ഊട്ടുപുരയിലെ ബ്രാഹ്മണര്‍ക്കായി മാത്രം നടത്തിവന്ന സദ്യ എല്ലാ ഹിന്ദുക്കള്‍ക്കുമാക്കുന്നതിനുള ്ള പ്രസ്ഥാനത്തിലും പട്ടികജാതി, പട്ടികവര്‍ഗ്ഗങ്ങളുടെ അവകാശാധികാരധ്വംസനങ്ങളെ ചെറുക്കുന്നതിനും അതുപോലെ എത്രയെത്രയോ പ്രശ്നങ്ങള്‍ക്കും വേണ്ടി ജന്മഭൂമി തൂലികയെ പടവാളാക്കിയിട്ടുണ്ട്‌. ഹൈന്ദവതയാണ്‌ ഭാരതത്തിന്റെ തനതായ ദേശീയതയെന്ന സത്യത്തെ മുറുകെപ്പിടിച്ചുകൊണ്ടുതന്നെ ജന്മഭൂമി പത്രപ്രവര്‍ത്തനരംഗത്തു സ്ഥാനം പിടിച്ചു കഴിഞ്ഞു. വളരെ എളിയ നിലയില്‍ ആരംഭിച്ച ജന്മഭൂമി പത്രരംഗത്തെ എല്ലാ ആധുനിക സംവിധാനങ്ങളും സ്വീകരിച്ചുകൊണ്ട്‌ മാധ്യമരംഗത്തെ മുന്‍നിരയില്‍ സ്ഥാനമുറപ്പിച്ചിരിക്കുന്നു. കേരളത്തിന്റെ എല്ലാ ഭാഗങ്ങളിലുമുള്ളവര്‍ക്ക്‌ പ്രയോജനം സിദ്ധിക്കത്തക്കവിധം, കണ്ണൂര്‍ മുതല്‍ തിരുവനന്തപുരം വരെ അഞ്ചു പതിപ്പുകള്‍ ഇന്നു പുറത്തിറക്കുന്നുണ്ട്‌. ആഗോളതലത്തിലുള്ള മലയാളികള്‍ക്കായി ഇന്റര്‍നെറ്റു പതിപ്പും നിലവിലുണ്ട്‌. ജന്മഭൂമിക്കു സാരഥ്യം വഹിച്ചവരായി പ്രൊഫ. എം.പി. മന്മഥന്‍, പി.വി.കെ. നെടുങ്ങാടി, വി.എം. കൊറാത്ത്‌, പി.നാരായണന്‍, പ്രൊഫസര്‍. തുറവൂര്‍ വിശ്വംഭരന്‍ തുടങ്ങിയവരെ നന്ദിപൂര്‍വ്വം അനുസ്മരിക്കേണ്ടതുണ്ട്‌. കുമ്മനം രാജശേഖരന്‍, ഹരി എസ്‌.കര്‍ത്താ എന്നിവരുടെ നേതൃത്വത്തിലുള്ള കര്‍മകുശലരായ പത്രപ്രവര്‍ത്തകരുടെ ഒരു നിരയാണ്‌ ഇന്ന്‌ ജന്മഭൂമിയെ നയിക്കുന്നത്.
                                        കടപ്പാട്  സുരേഷ്  കുമാര്‍ 

No comments:

Post a Comment