Friday 30 March 2012

സുഭാഷിതം

"ഉദ്യമം സാഹസം ധൈര്യംബുദ്ധി ശക്തി പരാക്രമൌ


ഷഡേതെ യത്രവര്‍ത്തന്തേ ദൈവം തത്ര പ്രകാശയേത്"


കര്‍മനിരത , സാഹസികത , ധൈര്യം , ബുദ്ധി , ശാരീരിക  ശക്തി , വെല്ലുവിളിഏറ്റെടുക്കാനുള്ള മനോഭാവം ഈ ആറു കഴിവുകളുള്ള വ്യക്തിക്ക് സ്വാഭാവികമായും ഈശ്വരാനുഗ്രഹമുണ്ടാകും 

സത്യം പറയുമ്പോള്‍ അത് വര്‍ഗീയത ആകും


സത്യം പറയുമ്പോള്‍ അത് വര്‍ഗീയത ആകും എങ്കില്‍.... എന്നെയും അങ്ങനെ കാണാം നിങ്ങള്ക്ക്..

ഇയാള്‍ പുണ്യാളന്‍ ആണോ ചെകുത്താന്‍ ആണോ?

സെന്റ്‌.ഫ്രാന്‍സിസ് സേവിയര്‍ അയാളുടെ ഗോവന്‍ ദൌത്യത്തെ കുറിച്ച് പറഞ്ഞ വരികള്‍ "ഈശ്വരാനുഗ്രഹം കൊണ്ട് ഈ കുട്ടികള്‍ അവരുടെ അച്ഛനമ്മമാരെക്കാള്‍ വളരെ മികച്ചവരാണ്, കാരണം അവര്‍ വിശുദ്ധ നിയമങ്ങളോട് വളരെയധികം കൂറ് പുലര്‍ത്തുന്നു. എവിടെങ്കിലും വിഗ്രഹാരാധന നടക്കുന്നുണ്ടെങ്കില്‍ അവര്‍ എന്നോട് വന്നു പറയും, അത് നടത്തുന്നത് അവരുടെ അച്ഛനാണെങ്കില്‍ പോലും. ഞാന്‍ ഈ കുട്ടികളുമായി അവിടെ ചെല്ലും, അവരെ കൊണ്ട് തന്നെ ആ വിഗ്രഹങ്ങള്‍ തകര്‍ക്കും, അവരെ കൊണ്ട് അതിനെ അധിക്ഷേപിപ്പിക്കും, വിഗ്രഹങ്ങളുടെ മുഖത്ത് തുപ്പാന്‍ പറയും. അതിനു മുകളില്‍ അവര്‍ മൂത്രമൊഴിക്കും. വിഗ്രഹങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന കുടിലുകള്‍ അഗ്നിക്കിരയാക്കും. ഇതുകാണുമ്പോള്‍ എന്‍റെ മനസ്സിലുണ്ടാവുന്ന സന്തോഷം, അത് പറഞ്ഞറിയിക്കാന്‍ വയ്യ. കല്‍ വിഗ്രഹങ്ങളെ ആരാധിക്കുന്ന ആ ജനങ്ങളോട് ഞാന്‍ വിശുദ്ധ നിയമങ്ങളെ കുറിച്ച് പറയും. അവര്‍ അനുസരിക്കുന്നില്ല എങ്കില്‍ അവര്‍ക്കുള്ള ശിക്ഷ, അത് എന്‍റെ വാള്‍നടപ്പിലാക്കും (Silva Rego, Vol. I. p. 158)
ഭാരതീയര്‍ക്ക് നേരെ ഇത്രയധികം അതിക്രമങ്ങള്‍ നടത്തിയ, ലക്ഷങ്ങളെ മതഭ്രാന്തിന്‍റെ പേരില്‍ കൊന്നൊടുക്കിയ ,ഭാരതീയ ആചാരങ്ങളെ അപമാനിച്ച ഇയാളെ പുണ്യാളന്‍ ആയി വാഴ്ത്തുന്നത് നമ്മള്‍ നോക്കിയിരിക്കണം. അതിന്‍റെ പേരാണ് മതേതരത്വം. ഈ പോസ്റ്റ്‌ ഇട്ടതിന്‍റെ പേരില്‍ എനിക്ക് കിട്ടുന്ന ആദ്യത്തെ കമന്റ്‌ "വര്‍ഗീയവാദി" എന്നായിരിക്കും. സാരമില്ല, പറയേണ്ടത് പറയാതെ വയ്യ.

കടപ്പാട്: ഇന്റര്‍നെറ്റ്‌ സൗഹൃദ കൂട്ടായ്മ

T.V.R.SHENAY COLUM


ആന്റണി ജയിക്കേണ്ട യുദ്ധങ്ങള്‍



കാഴ്ചയ്ക്കപ്പുറം

പാര്‍ലമെന്റില്‍ പ്രഗല്ഭരായ വാഗ്മികള്‍ ഏറെയുണ്ട്. എ.കെ. ആന്റണി അവരിലൊരാളല്ല. അതെന്തായാലും പാര്‍ലമെന്റില്‍ പ്രതിരോധമന്ത്രി സംസാരിക്കുന്ന അപൂര്‍വം സന്ദര്‍ഭങ്ങളില്‍ എം.പി.മാര്‍ ശ്രദ്ധാപൂര്‍വം ചെവിയോര്‍ക്കുന്നു. സുതാര്യമായ ആത്മാര്‍ഥത ആ മനുഷ്യന്റെ വാക്കുകള്‍ക്ക് കനം നല്‍കുന്നു. ഒരു ട്രക്കിടിച്ചതുകൊണ്ടൊന്നും അദ്ദേഹത്തിന്റെ സത്യസന്ധതയെന്ന ചുമരില്‍ നേരിയ വിള്ളല്‍ പോലും വീഴാനിടയില്ല. ആയിരക്കണക്കിന് ട്രക്കുകള്‍ക്കും അതിന് കഴിയുമെന്ന് തോന്നുന്നില്ല.

ചോദ്യം മറ്റൊന്നാണ്. നിഷ്‌ക്രിയത സൃഷ്ടിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാന്‍ ആത്മാര്‍ഥതയ്ക്ക് എന്നെങ്കിലും കഴിയുമോ? അതു തന്നെയാണ് പ്രതിപക്ഷവും ചോദിക്കുന്നത്.

അഴിമതിക്കഥയുമായി ഒരു വര്‍ഷം മുമ്പ് കരസേനാമേധാവി ജനറല്‍ വി.കെ സിങ് തന്നെ സന്ദര്‍ശിച്ചിരുന്നതായി ആന്റണി പാര്‍ലമെന്റില്‍ സമ്മതിച്ചു. ഈയിടെ വിരമിച്ച ഒരു ഓഫീസര്‍ വന്‍തുക കോഴ വാഗ്ദാനം ചെയ്തുവെന്നാണ് സിങ് വെളിപ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു. ചെക് നിര്‍മിതമായ നൂറുകണക്കിന് ടാട്ര ട്രക്കുകള്‍ വാങ്ങാന്‍ അനുമതി നല്‍കണമെന്നായിരുന്നു ഇടനിലക്കാരനായ ഓഫീസറുടെ ആവശ്യം. ട്രക്കുകള്‍ നിലവാരം കുറഞ്ഞതായതിനാല്‍ സേനാമേധാവി വഴങ്ങിയില്ല. താങ്കളുടെ കസേരയില്‍ മുമ്പിരുന്നവര്‍ കോഴ വാങ്ങിയിട്ടുണ്ട്, ഇനി വരാനിരിക്കുന്നവരും വാങ്ങുമെന്ന് ഉറപ്പാണ് എന്ന മട്ടില്‍ ഓഫീസര്‍ സേനാമേധാവിയോട് പറഞ്ഞെന്നാണ് റിപ്പോര്‍ട്ട് (ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഈ സംഭവം 12 മാസങ്ങള്‍ക്കപ്പുറമാണ് നടന്നതെന്നാണ് സൂചന. മിക്കവാറും 2010 സപ്തംബറിലായിരിക്കണം).

കരസേനാമേധാവി ഇക്കാര്യം പറഞ്ഞപ്പോള്‍ തലയില്‍കൈകൊടുത്ത് തരിച്ചിരുന്നുപോയെന്ന് പ്രതിരോധമന്ത്രി പറഞ്ഞു. ഈ വിഷയത്തിന്റെ പിന്നാലെ പോകാന്‍ താത്പര്യമില്ലെന്ന നിലപാടാണ് സേനാമേധാവി കൈക്കൊണ്ടത്. രേഖാമൂലം എഴുതിത്തന്നതുമില്ല. അതുകൊണ്ട് അന്വേഷണത്തിന് ഉത്തരവിട്ടില്ലെന്നാണ് ആന്റണിയുടെ വാദം.

സര്‍വീസിലിരിക്കുന്ന സേനാമേധാവിക്ക് കൈക്കൂലി വാഗ്ദാനം ചെയ്തുവെന്ന ആരോപണം അതിഗുരുതരമാണ്. അത് അവിടം കൊണ്ട് അവസാനിക്കട്ടെയെന്ന് തീരുമാനിക്കാന്‍ പ്രതിരോധമന്ത്രിക്കോ അദ്ദേഹത്തിന്റെ കീഴിലുള്ള സേനാമേധാവിക്കോ അവകാശമുണ്ടെന്ന് തോന്നുന്നില്ല. ജനറല്‍ വി.കെ സിങ് ഇക്കാര്യം പൊതുജനമധ്യത്തില്‍ വിളംബരം ചെയ്യുന്നതുവരെ കാത്തിരിക്കുന്നതിനു പകരം സംഭവമറിഞ്ഞയുടനെ അന്വേഷണത്തിന് ഉത്തരവിടാന്‍ എ.കെ. ആന്റണിക്ക് അധികാരമുണ്ടായിരുന്നു.

(ഊമക്കത്തുകള്‍ക്കും സന്ദേശങ്ങള്‍ക്കും പോലും ശ്രദ്ധ കൊടുക്കുന്ന മന്ത്രിയാണ് താനെന്ന് പാര്‍ലമെന്റില്‍ നടത്തിയ വികാരാധീനമായ പ്രസംഗത്തില്‍ ആന്റണി പറഞ്ഞു. ഈ പരാമര്‍ശത്തില്‍ അല്പം അശ്രദ്ധയുണ്ടെന്നതാണ് സത്യം. ഊരും പേരുമില്ലാത്ത കത്തുകളും സന്ദേശങ്ങളുമൊക്കെ അവഗണിക്കണമെന്ന പാരമ്പര്യമാണ് കേന്ദ്രസര്‍ക്കാര്‍ പിന്തുടരുന്നത്. അത് ഭരണപ്രക്രിയയുടെ ദൈനംദിനപ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്നതാണ് കാരണം)

സംഭവിക്കേണ്ടത് മറ്റൊരു വിധത്തിലായിരുന്നുവെന്ന് പറഞ്ഞ് വിയോജിപ്പ് പ്രകടിപ്പിച്ചിട്ട് കാര്യമില്ല. ഈ വൈകിയ വേളയിലെങ്കിലും സ്വന്തം വീട് അടിച്ചുതളിച്ച് വൃത്തിയാക്കുന്ന ശുചീകരണപ്രവര്‍ത്തനത്തിന് പ്രതിരോധമന്ത്രി തുടക്കം കുറിക്കുമെന്നാണ് രാജ്യം മുഴുവനും പ്രതീക്ഷിക്കുന്നത്. സായുധസേനകള്‍ക്കുള്ള സാമഗ്രികളും ആയുധങ്ങളുമൊക്കെ സംഭരിക്കുന്ന പ്രക്രിയയെക്കുറിച്ചു തന്നെ അന്വേഷണം നടത്തേണ്ടിയിരിക്കുന്നു. ലോകത്ത് നമ്മുടെ മൂല അപകടകരമായ സ്ഥാനത്താണ്. അതുകൊണ്ടു തന്നെ സുരക്ഷാകാര്യത്തില്‍ വിട്ടുവീഴ്ചയ്ക്ക് സ്ഥാനമില്ല. എന്നാല്‍, അതിന്റെ പേരില്‍ പാഴ്‌ച്ചെലവും അഴിമതിയും അംഗീകരിക്കാനാവില്ല.

ഈ ഘട്ടത്തില്‍ മറ്റൊരു ചോദ്യം തികട്ടിവരുന്നുണ്ട്. ഇതിനകം തന്നെ പ്രതിസന്ധിയുടെ കയങ്ങളില്‍പ്പെട്ട സര്‍ക്കാറിന് കൂടുതല്‍ നാണക്കേടുണ്ടാക്കിയ സംഭവങ്ങളുടെ ഉത്തരവാദിത്വം ആര്‍ക്കാണ്?

കല്‍ക്കരിഖനികള്‍ക്ക് ലൈസന്‍സ് നല്‍കിയതുമായി ബന്ധപ്പെട്ട കംട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ (സി.എ.ജി) റിപ്പോര്‍ട്ട് ചോര്‍ന്നതിനു പിന്നാലെയാണ് കരസേനാമേധാവിയുടെ കോഴ ആരോപണം പുറത്തു വന്നത്. വളരെ ചുരുക്കിപ്പറയാം, കല്‍ക്കരി ഖനനത്തിന് അനുമതി സമ്പാദിച്ച സ്വകാര്യക്കമ്പനികളും പൊതുമേഖലാസ്ഥാപനങ്ങളും വന്‍ നേട്ടം കൊയ്തുവെന്നാണ് സി.എ.ജി. നിലപാടെന്ന് വ്യക്തം.

ചോര്‍ന്നു കിട്ടിയ കരടുറിപ്പോര്‍ട്ട് പ്രകാരം ഈ വന്‍നേട്ടമെന്നത് ഇന്നത്തെ നിലവാരത്തില്‍ 10.67 ലക്ഷം കോടി രൂപയോളം വരും. 2ജി സ്‌പെക്ട്രം ക്രമക്കേടില്‍ ഖജനാവിന് 1.76 ലക്ഷം കോടിയുടെ നഷ്ടം സംഭവിച്ചുവെന്നാണ് സി.എ.ജി.യുടെ കണക്ക്. മറ്റൊരു വിധത്തില്‍ പറയുകയാണെങ്കില്‍ 2ജി അഴിമതിയുടെ ആറിരട്ടി വരുന്ന ക്രമക്കേടാണ് കല്‍ക്കരി ഖനി അനുമതിയില്‍ നടന്നത്.

ഖനനാനുമതി നല്‍കിയപ്പോള്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങായിരുന്നു കല്‍ക്കരി

മന്ത്രാലയത്തിന്റെ ചുമതലക്കാരനെന്നത് ഈ സംഭവത്തിന് കൂടുതല്‍ എരിവേറ്റുന്നു. വ്യക്തിഗതവിശുദ്ധിയില്‍ യു.പി.എ. മന്ത്രിസഭയില്‍ എ.കെ ആന്റണിക്ക് ഒരെതിരാളിയുണ്ടെങ്കില്‍ അത് ഡോ.മന്‍മോഹന്‍സിങ് തന്നെയാണ്.

പെട്ടെന്ന്, കേന്ദ്രമന്ത്രിസഭയിലെ ഏറ്റവും സത്യസന്ധരായ രണ്ടു വ്യക്തികള്‍ കൈകാര്യം ചെയ്ത വകുപ്പുകള്‍ വന്‍അഴിമതി നടന്നുവെന്ന ആരോപണം നേരിടുന്നു. ഇന്ത്യ ഇപ്പോള്‍ അഭിമുഖീകരിക്കുന്ന അസാധാരണമായ സ്ഥിതിവിശേഷമാണിത്. വെറും യാദൃച്ഛികതയെന്ന് പറഞ്ഞ് തള്ളാന്‍ കഴിയുമോ?

മറ്റെന്നെങ്കിലും ഉത്തരം നല്‍കേണ്ട ചോദ്യമാണത്, കുറച്ചുകൂടി ഗവേഷണം നടത്തിയ ശേഷം മാത്രം. (സി.എ.ജി.യുടെ കരട് റിപ്പോര്‍ട്ട് ആരു ചോര്‍ത്തി നല്‍കിയെന്ന പ്രശ്‌നം ദുരൂഹത വളര്‍ത്തുന്നു. അന്തിമറിപ്പോര്‍ട്ട് ആഴ്ചകള്‍ക്കകം പുറത്തുവരാനിരിക്കെ സി.എ.ജി. ഓഫീസിലുള്ളവര്‍ക്ക് കരട് ചോര്‍ത്തേണ്ട കാര്യമില്ല. ബന്ധപ്പെട്ട മന്ത്രാലയങ്ങളുടെ അഭിപ്രായം തേടിക്കൊണ്ട് കരട് റിപ്പോര്‍ട്ട് സി.എ.ജി. നേരത്തേ അയച്ചു കൊടുക്കാറുണ്ടെന്ന കാര്യംകൂടി ചേര്‍ത്തു വായിക്കുക) ടാട്ര വാഹനങ്ങള്‍ വാങ്ങിയ ഇടപാടിനെക്കുറിച്ച് കുറച്ചു കൂടി വിശദമായി പരിശോധിക്കേണ്ടതുണ്ട്.

ഈ അഴിമതിയുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ കോടതിയിലെത്തുകയാണ്. കരസേനാമേധാവി വി.കെ സിങ്ങിന് കോഴ വാഗ്ദാനം ചെയ്‌തെന്ന് ആരോപണവിധേയനായ 'ഈയിടെ വിരമിച്ച ഓഫീസര്‍' ലഫ്.ജനറല്‍ തേജീന്ദര്‍സിങ് സേനാമേധാവിക്കെതിരെ കോടതിയിലെത്തിക്കഴിഞ്ഞു. സേനാമേധാവിക്കെതിരെയാണ് അദ്ദേഹം അപകീര്‍ത്തിക്കേസു നല്‍കിയിരിക്കുന്നത്. മന്ത്രിതല ഉത്തരവാദിത്വ പ്രശ്‌നം പാര്‍ലമെന്റാണ് കൈകാര്യം ചെയ്യേണ്ടത്. എന്നാല്‍, ചോദ്യങ്ങളിപ്പോഴും ബാക്കി.

ഒന്ന്, എന്തുകൊണ്ട് ഇന്ത്യയിപ്പോഴും പ്രതിരോധസേനകള്‍ക്കു വേണ്ട സാമഗ്രികളെല്ലാം വിദേശത്തുനിന്ന് വാങ്ങുന്നു? നമ്മള്‍ ആണവ സാങ്കേതികവിദ്യയെക്കുറിച്ചോ റോക്കറ്റ് ശാസ്ത്രത്തെക്കുറിച്ചോ അല്ല ചര്‍ച്ച ചെയ്യുന്നത്, വെറും ട്രക്കുകളെപ്പറ്റിയാണ്! കരസേന നിര്‍ദേശിക്കുന്ന മാനദണ്ഡങ്ങളനുസരിച്ച് ട്രക്കുകള്‍ നിര്‍മിക്കാന്‍പോലും കഴിയില്ലെങ്കില്‍ ഇന്ത്യന്‍ വ്യവസായലോകത്തിന് ഗുരുതരമായ എന്തോ പ്രതിസന്ധിയുണ്ട്.

രണ്ട്, അഴിമതിയെക്കുറിച്ചുള്ള ചോദ്യം മാറ്റിനിര്‍ത്തിയാല്‍ത്തന്നെ ഇതിനകം സേനയുടെ ഭാഗമായ 'നിലവാരം കുറഞ്ഞ' ട്രക്കുകള്‍ വാങ്ങാന്‍ പ്രതിരോധമന്ത്രിയും കരസേനാമേധാവിയും എങ്ങനെ അനുമതി നല്‍കി? അവ മടക്കി വിളിക്കുമോ? അവയുടെ അറ്റകുറ്റപ്പണി നിര്‍വഹിക്കാനോ പണം മടക്കി നല്‍കാനോ നിര്‍മാതാക്കള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കുമോ? ടാട്ര ട്രക്കുകള്‍ക്ക് ബദല്‍ കണ്ടെത്താന്‍ എന്തെങ്കിലും ശ്രമം നടക്കുന്നുണ്ടോ?

മൂന്ന്, ഈ പ്രതിസന്ധിയില്‍ പൊതുമേഖലാസ്ഥാപനമായ ഭാരത് എര്‍ത്ത് മൂവേഴ്‌സിന്റെ (ബി.ഇ.എം.എല്‍.) പങ്ക് എന്താണ്? എന്തുകൊണ്ട് ടാട്രയ്ക്കും കരസേനയ്ക്കുമിടയിലെ ഇടനിലക്കാരെന്ന നിലയില്‍ ബി.ഇ.എം.എല്‍. പ്രവര്‍ത്തിച്ചു? ടാട്ര ട്രക്കിന്റെ ഫാക്ടറിവില 50 ലക്ഷം രൂപയാണെന്നിരിക്കെ, ട്രക്കൊന്നിന് ഒരു കോടിയോളം രൂപയ്ക്ക് വാങ്ങാന്‍ ബി.ഇ.എം.എല്ലിന് ആര് അനുമതി നല്‍കി? ടാറ്റയും അശോക് ലെയ്‌ലന്‍ഡും 20 ലക്ഷം രൂപയ്ക്ക് വില്‍ക്കുന്ന ട്രക്കുകള്‍ പുതിയ സാങ്കേതികസംവിധാനങ്ങളോടെ പരിഷ്‌കരിച്ചാല്‍ കരസേന നിഷ്‌കര്‍ഷിക്കുന്ന നിലവാരത്തിലെത്തില്ലേ?

(ആന്റണിയോട് നീതി പുലര്‍ത്തേണ്ടതുണ്ട്, അദ്ദേഹം പ്രതിരോധമന്ത്രിയാകുന്നതിന് മുമ്പാണ് ആ കരാര്‍ നിലവില്‍ വന്നതെന്നാണ് അറിവ്. എനിക്കു ലഭിച്ച വിവരം ശരിയാണെങ്കില്‍ യു.പി.എ. അധികാരത്തിലേറുന്നതിനും മുമ്പാണ് ടാട്ര ട്രക്കുകള്‍ വാങ്ങാന്‍ പ്രാഥമികധാരണയുണ്ടാക്കിയത്. ടാട്രയും ഇന്ത്യന്‍ കരസേനയും തമ്മിലുള്ള ബന്ധത്തിന് എത്ര പഴക്കമുണ്ടാവും? എന്‍.ഡി.എ. സര്‍ക്കാറിന്റെ നാളുകള്‍ വരെയോ, അതോ അതിലും മുമ്പത്തെ സര്‍ക്കാറിന്റെ ഭരണകാലം വരെയോ?)

പാര്‍ലമെന്റ് താരതമ്യേന ദയാപുരസ്സരമാണ് ആന്റണിയോട് പെരുമാറിയത്. കേള്‍വിക്കാരില്‍ നിന്ന് അദ്ദേഹം ഒന്നും മറച്ചുവെക്കുന്നില്ലെന്നതുകൊണ്ടു മാത്രമാവണമെന്നില്ല അത്. (പാര്‍ട്ടി വക്താക്കള്‍, അവരേതു പാര്‍ട്ടിയുടേതായാലും മിക്കവാറും ക്ഷമാപണത്തിന് തയ്യാറാവില്ല. അതിനു പുറമെ വിഷയത്തില്‍ നിന്നുള്ള അവരുടെ ഒളിച്ചോട്ടം കേള്‍ക്കുന്നവരെ പ്രകോപിപ്പിക്കുകയും ചെയ്യും). പ്രതിരോധസംഭരണത്തിന്റെ നടപടിക്രമങ്ങളെല്ലാം ഒരുപോലെ സത്യസന്ധവും സുതാര്യവുമാവേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

Thursday 29 March 2012

കേരള ക്ഷേത്ര സംരക്ഷണ സമിതി









സര്‍ക്കാരിന്‍റെ കീഴിലുള്ള ദേവസ്വം ബോര്‍ഡുകള്‍ 


ദേവന്‍റെ കാണിക്ക വിഴുങ്ങുവാന്‍ മാത്രം 


ഉള്ളതാണ്. ഇവര്‍ ഈ വിഴുങ്ങുന്നത് കൊണ്ട് 


ക്ഷേത്രങ്ങള്‍ക്കോ ഹിന്ദുവിനോ ഒരു പ്രയോജനവും 


ഇല്ല. ഒരു ക്ഷേത്രത്തില്‍ ഒരു വിളക്ക് വെട്ടം 


കാണാഞ്ഞാല്‍ അത് എന്തുകൊണ്ട് എന്ന് 


അന്വേഷിക്കുവാന്‍ ഒരു ദേവസ്വം ബോര്‍ഡും 


ഉണ്ടാകില്ല. പത്തുരൂപാ ദേവന്‍റെ ബണ്‍ഡാരത്തില്‍ 


വീഴാന്‍ തുടങ്ങിയാല്‍ ഈ പറഞ്ഞവര്‍ 


എവിടെയുണ്ടെങ്കിലും മണം പിടിച്ചെത്തും. ദയവ് 


ചെയ്ത് ആരും തന്‍റെ ബസ്തിയിലുള്ള ക്ഷേത്രങ്ങള്‍ 


ദേവസ്വം ബോര്‍ഡിന് വിട്ട് കൊടുക്കാതിരിക്കുക. 


ക്ഷേത്രനടത്തിപ്പിന് എന്തെങ്കിലും ബുദ്ധിമുട്ട് വന്നാല്‍ 


ക്ഷേത്ര സംരക്ഷണ സമിതിയുമായി ബന്ധപ്പെടുക...


http://kelappaji.org/index.php

സീമന്തോന്നയന സംസ്ക്കാരം




ഒരു സ്ത്രീ ഗര്‍ഭിണിയായികഴിഞ്ഞാല്‍ നാലാം മാസത്തില്‍ ആചരിക്കുന്ന ചടങ്ങാണ് സീമന്തോന്നയന സംസ്ക്കാരം എന്ന് പറയുന്നത്. ഇത് നാലാം മാസം മാത്രമല്ല; തുടര്‍ന്ന് ആറാം മാസത്തിലും എട്ടാം മാസത്തിലും ആചരിക്കാറുണ്ട്‌.

ബന്ധുക്കളായ പക്വമതികള്‍, വിവാഹിതര്‍, സുഹൃത്തുക്കള്‍, ഗര്‍ഭാവസ്ഥയെപ്പറ്റി വിവരമുള്ള വൃദ്ധരായ സ്ത്രീകള്‍ എന്നിവര്‍ പ്രത്യേക ദിവസം ഗര്‍ഭിണിയെ സന്ദര്‍ശിക്കുന്ന ചടങ്ങാണിത്‌. ഈ ദിവസം, അവര്‍ ഗര്‍ഭവതിയോട് സ
ത്സംഗതികള്‍ പറഞ്ഞിരിക്കുക മാത്രമല്ല; ഈശ്വരന് നിവേദിച്ച പാല്‍പ്പായാസം തുടങ്ങിയവ അവര്‍ക്ക് നല്‍കണം. കൂടാതെ, വിശുദ്ധമായ ആഹാരങ്ങള്‍ തയ്യാറാക്കി ഗര്‍ഭിണിയോടൊപ്പം മറ്റു സ്ത്രീകളും കഴിക്കണം. ഇതിനിടയില്‍ സന്തോഷവര്‍ത്തമാനങ്ങള്‍ പറയേണ്ടതും ബന്ധുക്കളായ സ്ത്രീകളുടെ ചുമതലയാകുന്നു.

ഇപ്പറഞ്ഞ കാര്യങ്ങള്‍ പുത്തന്‍തലമുറയില്‍ പുതുമ തോന്നിക്കില്ലെങ്കിലും ഇവ ഗര്‍ഭിണിയില്‍ പല മാറ്റങ്ങളും സംഭവിക്കുമെന്ന് ആധുനിക വൈദ്യശാസ്ത്രവും മനശ്ശാസ്ത്രവും സമ്മതിച്ചിട്ടുള്ള കാര്യമാണ്. മറ്റുള്ളവര്‍ നല്‍കുന്ന വര്‍ത്തമാനങ്ങള്‍ ഗര്‍ഭിണിയുടെ മനസികോല്ലാസത്തിനും അതുവഴി ഗര്‍ഭസ്ഥശിശുവിന്‍റെ സുഗമമായ വളര്‍ച്ചയ്ക്കും ഉപകരിക്കുമെന്ന നേരത്തെ തന്നെ മനസ്സിലാക്കിയിരുന്നുവെന്നു വേണം കരുതാന്‍.

കടപ്പാട്: പാഞ്ചജന്യം

ചാതുര്‍വര്‍ണ്യം



ചാതുര്‍വര്‍ണ്യം ഞാന്‍ സൃഷ്ടിച്ചതാണ് എന്നാണു ഭഗവാന്‍ ഗീതയില്‍ പറഞ്ഞിരിക്കുന്നത് എന്നാല്‍ , ഇത് ഹിന്ദു മതത്തെ പഴിചാരുവനാണ് യുക്തിവാദികളും പല മത നേതാക്കന്മാരും ഉപയോഗിക്കുന്നത് . പക്ഷെ ഇവര്‍ ഈ വാക്യത്തിന്‍റെ പൊരുള്‍ എന്തെന്ന് അറിയുന്നില്ല. അല്ലെങ്കില്‍ അറിയാന്‍ ശ്രമിക്കാറില്ല.

ചാതുര്‍വര്‍ണ്യം എന്നാല്‍ നാല് ജാതി എന്നല്ല ഭൂമിയില്‍ വസിക്കുന്ന നാല് തരം ഗുണങ്ങളോട് കൂടിയ ജന വിഭാഗങ്ങള്‍ ആണ്

1) സത്വഗുണം

സത്യം,സഹിഷ്ണുത,സമഭാവന, നിഷ്കാമ ഭക്തി,അഹിംസ എന്നീ ഗുണങ്ങളോട് കൂടിയതും യമ നിയമങ്ങള്‍ അനുസരിച്ച് പ്രകൃതിയോട് ചേര്‍ന്ന് ജീവിക്കുന്ന ഏതൊരു മനുഷ്യനും സത്വഗുണശാലി ആണ് .. അവന്‍ ആണ് ബ്രാഹ്മണന്‍. പരബ്രാഹ്മണന്‍ ആയ ഭഗവാന് തൊട്ടു താഴെ ആണ് ഇവര്‍ക്ക് സ്ഥാനം. അതിനാലാണ് വേദകാലം മുതല്‍ ക്ഷേത്രങ്ങളില്‍ പൂജകന്മാരായി ബ്രാഹ്മണന്‍മാരെ അവരോധിക്കപ്പെടുന്ന ആചാരം നിലനിന്നത്.

2) സത്വഗുണം + രജോഗുണം

ചില സത്വ ഗുണങ്ങളും ക്ഷമ , ധീരത, ബുദ്ധി , ഭരണശേഷി ,മുന്‍കോപം , എടുത്തുചാട്ടം എന്ന രജോഗുണങ്ങളും ചേര്‍ന്നവര്‍ ആണ് ക്ഷത്രിയര്‍ . ഏതൊരു നല്ല ഭരണകര്‍ത്താവും ജാതി വര്‍ണ്ണ മത ഭേദമെന്യേ ക്ഷത്രിയന്‍ ആണ്

3) രജോഗുണം + തമോഗുണം

ചില രജോഗുണങ്ങളും വ്യാപാര പാടവവും , പണത്തിനോടുള്ള അത്യാര്‍ത്തിയും , അസൂയ , കുശുമ്പ് എന്നിവയും ധനം മാത്രം മനസ്സില്‍ കണ്ടുകൊണ്ടുള്ള ജീവിതരീതിയും ആചരിക്കുന്ന ഏത് വ്യക്തിയും ജാതി മത ഭേദമെന്യേ വൈശ്യന്‍ ആണ്

4) തമോഗുണം

അസത്യ ഗുണങ്ങള്‍ അടങ്ങിയവര്‍ ആണ് ശൂദ്രന്‍മാര്‍ , സഹജീവികളെ ഹിംസിക്കുക , മോഷണം, എപ്പോഴും കളവു പറയുക , പ്രകൃതിക്ക്‌ ഹാനികരമായ പ്രവൃത്തികള്‍ ചെയ്യുക. എന്നിങ്ങനെ സാമൂഹിക ജീവിതത്തില്‍ ഉള്ള ദുഷ്പ്രവൃത്തികള്‍ ചെയ്യുന്നവര്‍ എല്ലാം ജാതി മത ഭേത മേന്യേ ശൂദ്രന്മാര്‍ ആണ് അവരെ തൊട്ടാല്‍ എന്നല്ല തീണ്ടിയാല്‍ പോലും കുളിക്കണം , അവരെ ആരാധനാലയങ്ങളില്‍ പ്രവേശിപ്പിക്കരുത് എന്ന് പോയിട്ട് അതിന്‍റെ അടുത്ത് കൂടിയുള്ള പാതകളില്‍ പോലും പ്രവേശിപ്പിക്കരുത് എന്നൊക്കെ ഉള്ള പഴയ നിയമങ്ങളുടെ ഒക്കെ പൊരുള്‍ ഇപ്പോള്‍ പിടികിട്ടിയിട്ടുണ്ടാവും എന്ന് വിശ്വസിക്കട്ടെ

എന്നാല്‍ കലികാലത്തിന്‍റെ മൂര്‍ച്ചാവസ്ഥയില്‍ പല ബ്രാഹ്മണരായി പിറന്നവരും വൈശ്യന്‍മാരവുകയും പണത്തില്‍ മുങ്ങിക്കിടന്ന് അലസന്മാരായി സമൂഹത്തിന് ഒരു ഉപകാരവും ചെയ്യാതെ സുഖലോലുപന്മാരായി " കട്ടിലില്‍ ഏറി മുറുക്കി വെടി പറഞ്ഞ് ഒട്ടുമയങ്ങിടും ആലസ്യം" എന്ന് പണ്ടു കൃഷ്ണ വാരിയര്‍ പറഞ്ഞ പോലെ ജീവിക്കുകയും , ചിലര്‍ സഹജീവികളെ ഒന്നായി കാണാതെ അവരെ തലങ്ങും വിലങ്ങും ഉപദ്രവിച്ചും ദുഷ് കര്‍മങ്ങള്‍ ചെയ്തും ശൂദ്രന്മാര്‍ ആകുകയും ചെയ്തു .

എങ്കിലും അവരുടെ മാതാ പിതാക്കള്‍ കാരണവും കുടുംബ മഹിമ കാരണവും അവര്ക്കു സമൂഹത്തില്‍ ബ്രാഹ്മണരുടെ സ്ഥാനം ലഭിക്കുകയും പിന്നീട് അവരുടെ സന്തതികള്‍ക്കും സ്വന്തം തമോ ഗുണം പറഞ്ഞ് കൊടുക്കുകയും അങ്ങനെ കാലക്രമേണ ഭാരതത്തില്‍ നിരവധി ബ്രാഹ്മണ ക്ഷത്രിയ , ബ്രാഹ്മണ വൈശ്യ ബ്രാഹ്മണ ശൂദ്ര കുടുംബങ്ങള്‍ ഉണ്ടാവുകയും ചെയ്തു .

അതുപോലെ തന്നെ പല ശൂദ്ര കുടുംബങ്ങളിലും ബ്രാഹ്മണ ചിന്താഗതി ഉള്ളവര്‍ ഉടലെടുക്കുകയും അവരെ മുഴുവന്‍ ബ്രാഹ്മണ ശൂദ്രന്മാര്‍ അടിച്ചമര്‍ത്തിയപ്പോള്‍. അല്ലെങ്ങില്‍ ജന്മം കൊണ്ടു ബ്രാഹ്മണര്‍ ആയവര്‍ കര്‍മ്മം കൊണ്ടു ബ്രാഹ്മണര്‍ ആയവരെ അടിച്ചമര്‍ത്തിയപ്പോള്‍. ഭഗവാന്‍ പണ്ടു പാര്‍ത്ഥനോട് പറഞ്ഞതു ശരി വച്ച് കൊണ്ടു. ഇവിടെ ജന്മിത്വത്തിന് എതിരെ പലരും അവതരിക്കുകയും അതിനെ വേരോടെ പിഴുതെറിയുകയും ചെയ്തു.

എങ്കിലും നിര്‍ഭാഗ്യ വശാല്‍ ഇന്നും നമ്മുടെ നാട്ടില്‍ കര്‍മം കൊണ്ടു ബ്രാഹ്മണര്‍ ആയവര്‍ തീരെ വിരളം ആണ് . എവിടെയും ബ്രാഹ്മണ വൈശ്യന്മാരും ബ്രാഹ്മണ ശൂദ്രന്മാരും തന്നെ .ഗണപതിയുടെ ജന്മനാള്‍ പോലും അറിയാതെ പലരും മഹാക്ഷേത്രങ്ങളുടെ തന്ത്രി ആയി അഹങ്കരിക്കുന്നു , മഹാഗണപതി ഹോമം വരെ നടത്തുന്നു. ജീവിതത്തില്‍ ഒരു തവണ പോലും ഗായത്രി മന്ത്രം ഉരുവിടാത്തവര്‍ പല അമ്പലങ്ങളിലും പൂജാരിമാരായി വിലസുന്നു എന്നത് എല്ലാം ബ്രാഹ്മണ ശൂദ്രന്മാരുടെ കേളി രംഗത്തിനു ചില ഉദാഹരണങ്ങള്‍ മാത്രം

ശൂദ്രനായി ജനിച്ചു പരബ്രഹ്മണന്‍ ആയ കൃഷ്ണന്‍ , മുക്കുവ കുടുംബത്തില്‍ ജനിച്ചു 4 വേദങ്ങളും , 18 പുരാണങ്ങളും , 1 ഇതിഹാസവും , ഭാഗവതവും , ഉപനിഷത്തുകളും എഴുതിയ വേദവ്യാസന്‍ , കാട്ടാളനായി ജനിച്ചു രാമ നാമം കൊണ്ടു മഹാമുനി ആയ വാത്മീകി , അസുര കുലത്തില്‍ ജനിച്ച് നാരായണ നാമം കൊണ്ടു ബ്രാഹ്മണന്‍ ആയ പ്രഹ്ലാദന്‍ , മഹാബലി ഇവര്‍ ഒക്കെ കര്‍മം കൊണ്ടു ബ്രാഹ്മണന്‍ ആയ ശൂദ്ര ബ്രാഹ്മണന്‍ മാര്‍ക്ക് ചില ഉദാഹരണങ്ങള്‍ മാത്രം.


കടപ്പാട്: പാഞ്ചജന്യം

ചില കാവുകളിലേയും ക്ഷേത്രങ്ങളിലേയും കുരുതി സമ്പ്രദായം ശരിയാണോ ?



അല്ല!

കുരുതി ചെയ്യേണ്ടത്‌ സ്വന്തം അജ്ഞതയെയാണ്‌; പാവപ്പെട്ട ജന്തുക്കളെയല്ല. അജമേധം, പശുമേധം, പുരുഷമേധം, അശ്വമേധം എന്നിവയ്‌ക്കെല്ലാം ഹിംസാപരമായ അര്‍ഥങ്ങള്‍ എഴുതിച്ചേര്‍ത്ത വഞ്ചനയും മൂഢതയുമാണ്‌ കുരുതി, ബലി, മേധം എന്നിവയെ ജന്തുഹിംസയാക്കി തരംതാഴ്‌ത്തിയത്‌. അറിഞ്ഞോ അറിയാതെയോ വന്ന ഈ പാകപ്പിഴ സുകൃതനാശത്തിനു വഴിതെളിച്ചു എന്നതിന് സംശയമില്ല. തന്നെയുമല്ല ബ്രഹ്മജ്ഞാനികളുടെ ദര്‍ശനത്തിന് വിരുദ്ധവുമാണ്‌. ജീവാത്മപരമാത്മൈക്യത്തെയും പ്രകൃതിപുരുഷൈക്യത്തെയും ഇത്‌ ധിക്കരിക്കുന്നു.

`യസ്‌തു സര്‍വാണി ഭൂതാനി
ആത്മന്യേവാനുപശ്യതി
സര്‍വഭൂതേഷു ചാത്മാനം
തതോ ന വിജുഗൂപ്‌സതേ’

എന്ന ശ്രുതിവാക്യത്തെ ഇതു നിഷേധിക്കുന്നു.

`പണ്ഡിതാ സമദര്‍ശിനഃ’

എന്ന ഉപനിഷത്‌വാക്യത്തിന്‌ ഇതു കടകവിരുദ്ധമാണ്‌. ക്ഷേത്രക്ഷേത്രജ്ഞബന്ധത്തോടു ഇതിന് തീരെ യോജിപ്പില്ല.

`സ ഏവ ജഗതഃ സാക്ഷീ
സര്‍വാത്മാ വിമലാകൃതിഃ
പ്രതിഷ്‌ഠാ സര്‍വഭൂതാനാം
പ്രജ്‌ഞാനഘനലക്ഷണഃ’

എന്ന ഉപനിഷദ്‌സത്യത്തെ തികച്ചും നിരാകരിക്കുന്ന ഹിംസയാണ്‌ ജന്തുഹിംസ.

`തതഃ പ്രാണമയോ ഹ്യാത്മാ
വിഭിന്നശ്‌ചാന്തരസ്ഥിതഃ’

എന്നിങ്ങനെയുള്ള ശ്രുതിവാക്യങ്ങള്‍ക്ക് കടകവിരുദ്ധമായ ഒരു ഹീനവൃത്തിയായും കുടിലവൃത്തിയായും ഈ ദുര്‍വ്യാഖ്യാനം അധഃപതിച്ചുപോയി.

`സര്‍വവ്യാപിനമാത്മാനം’ (ശ്വേതാശ്വതര ഉപനിഷത്‌)

എന്ന പ്രയോഗത്തില്‍ ആത്മാവ്‌ സര്‍വവ്യാപിയാണെന്നു കാണുന്നു. അപ്പോള്‍ ജന്തുഹിംസ നിഷേധമായിത്തന്നെ കാണേണ്ടതാണ്‌.

`യാവദ്ധേതുഫലാവേശഃ
സംസാരസ്‌താവദായതഃ
ക്ഷീണേ ഹേതുഫലാവേശേ
സംസാരം ന പ്രപദ്യതേ’

ഹേതുഫലങ്ങളിലുള്ള ആവേശം നിലനില്‌ക്കുന്നിടത്തോളം സംസാരവും നിലനില്‌ക്കും; ഹേതുഫലാവേശമില്ലാതായാല്‍ സംസാരം പിന്നെ ഉണ്ടാകുന്നില്ല എന്ന തത്ത്വമനുസരിച്ച് പരിശോധിച്ചാലും പശുവിനെ ഹിംസിക്കണമെന്നതിന് കണ്ടെത്തുന്ന കാരണവും അതില്‍നിന്നു കിട്ടുന്ന ഫലവും ഫലത്തിലുള്ള ആഗ്രഹവും യാഗമെന്ന കര്‍മത്തോടു ബന്ധപ്പെട്ട്‌ മനസ്സിനെ ബാധിച്ചിരിക്കുന്നു. അക്കാരണം കൊണ്ടുതന്നെ ഗോഹത്യയോടുകൂടിയ യാഗം മോക്ഷകാരണമാകുന്നില്ല.

`ഭൂയഃ സൃഷ്‌ട്വാ പതയസ്‌തഥേശഃ
സര്‍വാധിപത്യം കുരുതേ മഹാത്‌മാ’

(ശ്വേതാശ്വതര ഉപനിഷത്‌)

മഹത്തിന്‍റെ ആത്മാവായ ഈശ്വരന്‍ വീണ്ടും ലോകപാലകന്മാരെ സൃഷ്‌ടിച്ച്‌ സര്‍വാധിപതിയായിരിക്കുന്നു. എന്നു കാണുന്ന ശ്രുതിവാക്യം അസത്യമല്ല. ഭഗവാന്‍ പ്രപഞ്ചസൃഷ്‌ടികര്‍ത്താവും സര്‍വാധിപതിയുമായിരിക്കേ പാവപ്പെട്ട പശുവിനെ അദ്ദേഹത്തിനുവേണ്ടി ഹോമിക്കുന്നത്‌ മൗഢ്യമാണ്‌. എല്ലാ അവയവങ്ങളും ഒരു ശരീരത്തിന്‍റെ അംശമായിരിക്കെ അവയില്‍ ഏതെങ്കിലുമൊന്നിനെ ഛേദിച്ചാലുള്ള കുറവും വേദനയും വ്യക്‌തിക്ക്‌ അനുഭവപ്പെടും. അതുപോലെ പ്രപഞ്ചശരീരിയായ ഭഗവാന്‍റെ ഒരംഗമായ പശുവിനെ ഛേദിക്കുന്നത്‌ ഭഗവാനെ ഹനിക്കുന്നതിന് തുല്യമാണ്‌. പശുവും പശുവര്‍ഗത്തില്‍പ്പെട്ട സര്‍വജന്തുജാലങ്ങളും മറ്റെല്ലാ ജീവരാശികളും ഈ നിയമത്തിനു വിധേയമാണ്‌. ഭഗവാന്‍ സഹസ്രശീര്‍ഷനും സഹസ്രാക്ഷനും സഹസ്രപാദനുമാണെന്നുള്ള കാര്യം വിസ്‌മരിക്കാവുന്നതല്ല. `സഹസ്രം’ എന്ന പദത്തിന്‌ സര്‍വം എന്നാണര്‍ഥം.

`അഹമേവ പരം സര്‍വമിതി പശ്യേത്‌ പരം സുഖം’ (പൈംഗലോപനിഷത്‌)

ഞാന്‍ തന്നെയാണു സര്‍വസ്വരൂപമായ ബ്രഹ്‌മം. ഇങ്ങനെ ദര്‍ശിക്കുന്നതുകൊണ്ടുതന്നെയാണ്‌ പരമമായ സുഖം ലഭിക്കുന്നത്‌. മേല്‌പറഞ്ഞിരിക്കുന്ന ശ്രുതിമന്ത്രത്തിലും സര്‍വവും ഞാന്‍തന്നെയെന്ന് കാണുവാനാണ്‌ ഉപദേശിച്ചിരിക്കുന്നത്‌. അപ്പോള്‍ പശു തന്നില്‍നിന്നന്യമാകുന്നതെങ്ങനെ ? പഞ്ചഭൂതസ്വഭാവമായ ശരീരംകൊണ്ടും ജീവാത്മപരമാത്മബന്ധംകൊണ്ടും തങ്ങളില്‍ വ്യത്യാസമില്ല. സംസ്‌കാരവ്യത്യാസമാണു പരിഗണിക്കുന്നതെങ്കില്‍ അതു ജന്മാന്തരങ്ങളിലെ പരിണാമദശയില്‍പ്പെട്ടതാണ്‌. അതില്‍നിന്നും ഭിന്നമായി മറ്റൊന്നും തന്നെയില്ല. ഏതു ന്യായത്തിലൂടെ നോക്കിയാലും ജന്തുഹിംസ ആത്മഹിംസയായും ഫലം ദുരിതമായുംതന്നെ ഇരിക്കുന്നു.

`പുണ്യാപുണ്യപശൂന്‍ ഹത്വാ
ജ്ഞാനഖഡ്‌ഗേന യോഗവിത്‌‘ (രുദ്രയാമളം)

എന്ന തന്ത്രശാസ്‌ത്രനിയമമനുസരിച്ചും കൊല്ലപ്പെടേണ്ട യജ്ഞപശു പാല്‍ തരുന്ന മാതൃതുല്യയായ പശുവല്ല. മറിച്ച്‌ പുണ്യമെന്നും പാപമെന്നും കരുതുന്ന കര്‍മബാധ്യത തന്നെയാണ്‌. ഞാന്‍ വളരെയേറെ പുണ്യം ചെയ്‌തവനാണെന്നുള്ള അഹംഭാവവും ഞാന്‍ പാപിഷ്‌ഠനാണെന്നുള്ള ക്ഷുദ്രചിന്തയും ജീവനെ കര്‍മബദ്ധമാക്കുന്ന അജ്ഞാനംതന്നെയാണ്‌. ഈ അജ്ഞാനമാകുന്ന പശുവിനെ കൊല്ലണമെന്നാണ്‌ അര്‍ഥമാക്കുന്നത്‌. ആ പശുവിനെ വെട്ടേണ്ട വാള്‍ ജ്ഞാനമാകുന്ന വാളാണെന്ന്‌ എടുത്തു പറഞ്ഞിട്ടുണ്ട്‌. തന്നെയുമല്ല യോഗവിത്തായുള്ളവന്‍തന്നെ അതു ചെയ്യണമെന്ന നിര്‍ദേശവുമുണ്ട്‌. അല്ലാത്ത പക്ഷം ശാസ്‌ത്രഗര്‍ത്തങ്ങളില്‍പ്പെട്ട്‌ സാഹസങ്ങള്‍ക്കിടയാക്കിയെന്നു വരും. തികച്ചും ശ്രദ്ധേയമായ ആത്മതത്ത്വത്തെയാണു ജന്തുഹിംസയായി തരം താഴ്‌ത്തിയിരിക്കുന്നത്‌. സ്വാര്‍ഥതയ്‌ക്കുവേണ്ടി സൗകര്യാര്‍ഥം എഴുതിച്ചേര്‍ത്ത പ്രക്ഷിപ്‌തങ്ങളും കാര്യനിര്‍വഹണാര്‍ഥമുള്ള ദുര്‍വ്യാഖ്യാനങ്ങളുമാണ്‌ മതത്തിന്റെ ഏകത്വത്തിനു കളങ്കം
ചേര്‍ത്തത്‌.

ആത്മാനം രഥിനം വിദ്ധി
ശരീരം രഥമേവ ച
ബുദ്ധിം തു സാരഥിം വിദ്ധി
മനഃ പ്രഗ്രഹമേവ ച
ഇന്ദ്രിയാണി ഹയാന്യാഹുര്‍-

വിഷയാംസ്‌തേഷു ഗോചരാന്‍’

എന്ന പ്രമാണമനുസരിച്ച്‌ ആത്മാവ്‌ രഥിയും (രഥത്തിന്‍റെ ഉടമ, രഥത്തോടുകൂടിയവന്‍) ബുദ്ധി സാരഥിയും മനസ്സ്‌ കടിഞ്ഞാണും ഇന്ദ്രിയങ്ങള്‍ കുതിരകളും ശരീരം രഥവും ഇന്ദ്രിയങ്ങളാകുന്ന അശ്വങ്ങളുടെ മാര്‍ഗം വിഷയവും ആകുന്നു. ഇന്ദ്രിയങ്ങളാകുന്ന കുതിരകളെ പൂട്ടിയ ശരീരമാകുന്ന രഥത്തില്‍ ബുദ്ധിയെന്ന സാരഥി മനസ്സാകുന്ന കടിഞ്ഞാണ്‍ പിടിച്ച്‌ വിഷയമാര്‍ഗങ്ങളിലൂടെ ചരിക്കുന്നു. ഇവിടെ ഇന്ദ്രിയങ്ങള്‍ അശ്വങ്ങളാണെന്ന്‌ വ്യക്‌തമായി പറഞ്ഞിട്ടുണ്ട്‌. കടിഞ്ഞാണയച്ചു വിട്ടാല്‍ കുതിരകള്‍ യഥേഷ്‌ടം വിഷയമാര്‍ഗങ്ങളിലൂടെ അലസമായും അനിയന്ത്രിതമായും സഞ്ചരിക്കും. രഥവും രഥിയും കര്‍മത്തിന്‍റെ ഗര്‍ത്തങ്ങളില്‍ ചെന്നു വീഴും. അങ്ങനെയുള്ള ഇന്ദ്രിയാശ്വങ്ങളെ യാഗാഗ്‌നിയില്‍ ഹോമിക്കണമെന്നാണ്‌ ഉദ്ദേശിക്കുന്നത്‌. അല്ലാതെ അശ്വത്തെയോ പശുവിനെയോ ശ്വാസം മുട്ടിച്ചു കൊല്ലണമെന്നല്ല. ഇന്ദ്രിയങ്ങളെ അടക്കിപ്പിടിച്ച്‌ പശുവിനെ കൊല്ലണമെന്നതിനര്‍ഥം, ഇന്ദ്രിയങ്ങളെ നിയന്ത്രിച്ച്‌ അജ്ഞാനമാകുന്ന പശുവിനെ കൊല്ലണമെന്നാണ്‌. അശ്വത്തിനും അജത്തിനും ഒരേ അര്‍ഥം കൊടുത്തുകാണുന്നു. അപ്പോള്‍ അശ്വത്തിനും അജത്തിനും മേധത്തില്‍ ഒരേ സ്ഥാനം തന്നെയാണുള്ളത്‌.

അജം എന്ന വാക്കിന് കാണുന്ന മറ്റു ചില അര്‍ഥങ്ങള്‍ പരിശോധിച്ചാല്‍ ഹിംസയെ ഒഴിവാക്കുന്നതിന്‌ മനഃപൂര്‍വമായ സങ്കല്‌പമുള്ളതായി കാണാം. അജത്തിന്‌, ജനിക്കാത്തത്‌ എന്നര്‍ഥമുണ്ട്‌. വറുത്ത ധാന്യമെന്നാണ്‌ മറ്റൊരര്‍ഥം. അനേകകൊല്ലങ്ങള്‍ സൂക്ഷിച്ചു ബീജം നശിച്ച ധാന്യമെന്നും അജത്തിന്‌ അര്‍ഥം കാണുന്നുണ്ട്‌. ഇങ്ങനെ നോക്കുമ്പോള്‍ സമ്പൂര്‍ണമായും ഹിംസ ഒഴിവാക്കുന്നതിന്‌ ബീജം നശിച്ച വിത്ത്‌, അതായത്‌ അജം, മേധത്തിന്‌ ഉപയോഗിച്ചിരുന്നതായി കാണാം. അതുകൊണ്ട്‌ അജമേധം എന്ന്‌ ഇതിനെ അറിയണം. അശ്വമെന്നോ ആടെന്നോ അര്‍ഥമെടുത്തുകൊണ്ട്‌ പാവപ്പെട്ട ജന്തുക്കളെ കൊല്ലാന്‍ തുനിയുന്ന തികഞ്ഞ അജ്ഞത മേധത്തെ കുറ്റം പറയുന്നതിനു കാരണമാക്കിയ സംഭവങ്ങളിലൊന്നായിത്തീര്‍ന്നു. വാസനകളെ വറുത്ത വിത്തിന്റെ മുള പോലെ നശിപ്പിക്കണമെന്ന്‌ യോഗവാസിഷ്‌ഠത്തില്‍ പ്രസ്‌താവമുണ്ട്‌.

അമരകോശത്തില്‍ ബ്രഹ്മവര്‍ഗം വര്‍ണിക്കപ്പെടുന്നിടത്ത്‌ പല വ്യാഖ്യാനങ്ങളിലും `പരപരാകം’ എന്ന വാക്കിന്‌ മൂക്കും വായും കൂട്ടിപ്പിടിച്ച്‌ ശ്വാസം മുട്ടിച്ച്‌ യജ്ഞാര്‍ഥം കൊല്ലപ്പെടുന്നത്‌ (പശു) എന്ന്‌ അര്‍ഥം കൊടുത്തുകാണുന്നു. പരപരാകം = പ്രാണപരമ്പരയില്‍ ചെയ്യുന്ന കുടില പ്രവൃത്തി (അക കുടിലായാം ഗതൗ). പരം എന്നത്‌ അതിശയാര്‍ഥകമായ അവ്യയമാകുന്നു. അതിശയേന ഉല്‍കൃഷ്‌ടമായ കൗടില്യം എന്നുമാകാം. ഈ ഹിംസ സാധാരണ ഹിംസപോലെ അല്ല. മൂക്കും വായും മറ്റും അടക്കിപ്പിടിച്ചു ശ്വാസം മുട്ടിക്കുകയും ഓരോരോ പ്രദേശങ്ങളില്‍ ശ്വാസം മുഴച്ചുവരുമ്പോള്‍ അവിടെ അടിച്ചുതാഴ്‌ത്തുകയും മറ്റും ചെയ്‌തുകൊണ്ടുള്ള ഹിംസതന്നെ കൗടില്യം. എന്നാല്‍ മേദിനീകാരന്‍ നിഷ്‌പക്ഷമായ അര്‍ഥം രേഖപ്പെടുത്തിയിട്ടുണ്ട്‌. `അകം പാപദുഃഖയോഃ’ എന്നിങ്ങനെ പരമ്പരയായ പാപത്തെ ചെയ്യുന്നത്‌ എന്ന്‌ അര്‍ഥം നല്‌കിയിരിക്കുന്നത്‌ വൈദികന്മാര്‍ക്ക്‌ സമ്മതമല്ലായ്‌കയാല്‍ തള്ളിക്കളഞ്ഞിരിക്കുന്നു. ഭാഷാപരമായ അര്‍ഥവും തത്ത്വപരമായ അര്‍ഥസംസ്‌കാരവും ശരിയായ അര്‍ഥം കണ്ടെത്തിയിരിക്കെ വൈദികസൗകര്യാര്‍ഥം തള്ളിക്കളഞ്ഞതും തെറ്റായ കര്‍മത്തിനു തെറ്റായ അര്‍ഥം അടിച്ചേല്‌പിച്ചതും എത്ര ഹീനമായിപ്പോയി !! തന്നെയുമല്ല `പരപരാകം’ എന്നതിനു പ്രാണപരമ്പരയില്‍ ചെയ്യുന്ന കുടിലവൃത്തി (അക കുടിലായാം ഗതൗ) എന്ന്‌ അര്‍ഥവും നല്‌കിക്കാണുന്നു. എന്നിട്ട്‌ പാവം പശുവിനെ കൊല്ലുന്ന പുരോഹിതനെ പ്രീതിപ്പെടുത്താന്‍ `അതിശയേന ഉല്‍കൃഷ്‌ടമായ കൗടില്യം’ എന്നൊരു കുടിലാര്‍ഥം കൂട്ടിച്ചേര്‍ക്കുകയും ചെയ്‌തു. കൗടില്യത്തെ ഉല്‍കൃഷ്‌ടമാക്കാനും പശുവിനെ കൊല്ലുന്നതു ന്യായീകരിക്കാനുമുള്ള സാഹസം സത്യത്തിനും ധര്‍മത്തിനും നിരക്കാത്തതായിപ്പോയി. ആര്‍ഷപാരമ്പര്യത്തോടും സനാതനധര്‍മത്തോടും കാണിച്ച ക്രൂരതയ്‌ക്കും ഈ പൗരോഹിത്യപക്ഷപാതം കാരണമായിപ്പോയി. തന്മൂലം സമൂഹത്തിലും യാഗസംസ്‌കാരസങ്കല്‌പത്തിലും തത്തുല്യമായ ബലി, കുരുതി തുടങ്ങിയ സങ്കല്‌പങ്ങളിലും കടന്നുകൂടിയ പ്രാകൃതാനുഷ്‌ഠാനങ്ങള്‍, ഭാരതീയര്‍ പ്രാകൃതരാണെന്നു വരുത്തിക്കൂട്ടി. മാത്രമല്ല വേദാദി മഹാഗ്രന്ഥങ്ങള്‍ ഹിംസാപ്രേരകങ്ങളാണെന്ന്‌ അപഖ്യാതിയും പരന്നു.

അഭ്യസ്‌തവിദ്യരായ പലരും അശ്വമേധത്തെയും മറ്റു മേധങ്ങളെയും ആക്ഷേപിച്ച്‌ ഗ്രന്ഥങ്ങള്‍വരെ എഴുതി. നമ്പൂതിരിവര്‍ഗത്തില്‍പ്പെട്ടവര്‍പോലും ശ്രുതിയിലും സ്‌മൃതിയിലും വിശ്വാസമില്ലാത്തവരായി. എതിര്‍പ്രചാരണം സൗകര്യാര്‍ഥം പ്രേരിപ്പിക്കുകയും അംഗീകരിക്കുകയും ചെയ്‌തു. ഉത്തമങ്ങളായ ശാസ്‌ത്രഗ്രന്ഥങ്ങള്‍ പഴഞ്ചനെന്നു മുദ്രയടിച്ചും അപവദിച്ചും തള്ളുന്നതിനു തയ്യാറായി. വിഡ്‌ഢിത്തം വിളമ്പിയ പൂര്‍വികന്മാര്‍ക്ക്‌ അനുഗുണമായ വിഡ്‌ഢിത്തം പരമ്പരയ്‌ക്കും പ്രചരിപ്പിക്കേണ്ടിവന്നു. അന്നു വയറ്റുപിഴപ്പിനുവേണ്ടി വീശി വിതച്ച വിന പാരമ്പര്യക്കാര്‍ ഇന്നും വയറ്റുപിഴപ്പിനുള്ള തിനയായി കൊയ്‌തെടുക്കുന്ന ലജ്ജാകരമായ കാഴ്‌ചയാണു നാം കാണുന്നത്‌. ഇത്തരക്കാരുടെ പൂര്‍വികന്മാര്‍ സൗകര്യത്തിനും സ്വാര്‍ഥതയ്‌ക്കും വേണ്ടി എഴുതിച്ചേര്‍ത്ത പ്രക്ഷിപ്‌തങ്ങള്‍ പലതും ഗ്രന്ഥശരീരത്തിന്‌ രോഗമായും സംസ്‌കാരത്തിനു പുഴുക്കുത്തായും തീര്‍ന്നു. പൂര്‍ണമായി പരിശോധിച്ച്‌, അടിസ്ഥാനാദര്‍ശങ്ങളോടു യോജിക്കാത്ത വൈരുധ്യങ്ങളെ തള്ളിക്കളയുന്നതിനു പകരം മുതുകിലിരിക്കുന്ന ഈച്ചയെ ഓടിക്കാന്‍ പന്തം കൊളുത്തിവയ്‌ക്കുന്ന ഭോഷത്തം ഇന്നും പ്രചരിപ്പിക്കുന്നു. അറിവില്ലായ്‌മക്കു മാപ്പു കൊടുക്കാമെങ്കിലും അപകടത്തിനു പരിഹാരം കൂടിയേ തീരൂ.

ബൃഹദാരണ്യക ബ്രാഹ്മണത്തില്‍ ഒന്നും രണ്ടും മന്ത്രങ്ങളില്‍ അശ്വമേധത്തെപ്പറ്റിയാണു പ്രതിപാദിക്കുന്നത്‌. സമഷ്‌ടിശരീരമായി അശ്വത്തെ കണ്ടുകൊണ്ട്‌ സ്‌പഷ്‌ടമായ ഭാഷയില്‍ അതില്‍ അശ്വത്തിന്റെ അവയവങ്ങളേയും വര്‍ണിച്ചിട്ടുണ്ട്‌. ആദ്യത്തെ മന്ത്രം തന്നെ ബാഹ്യവീക്ഷണത്തിലൂടെ ഒന്നു പരിശോധിക്കാം.

"ഓം ഉഷാ വാ അശ്വസ്യ മേധ്യസ്യ ശിരഃ"

മേധ്യശ്വത്തിന്‍റെ ശിരസ്സ്‌ ഉഷസ്സ്‌ (പുലരി) ആണ്‌.

"സൂര്യശ്ചക്ഷുഃ"

കണ്ണ്‌ സൂര്യനാകുന്നു.

"വാതഃ പ്രാണഃ"

വായു (കാറ്റ്‌) പ്രാണനാകുന്നു.

"വ്യാത്തമഗ്‌നിര്‍ വൈശ്വാനരഃ"

തുറന്ന വായ്‌ വൈശ്വാ നരന്‍ എന്ന അഗ്‌നിയാകുന്നു. (അന്നത്തെ പചിക്കുന്ന അഗ്‌നി (ജഠ രാഗ്നി)യുടെ പേര്‍ വൈശ്വാനരന്‍.

"അഹം വൈശ്വാനരോ ഭൂത്വാ പ്രാണിനാം ദേഹമാശ്രിതഃ"

ഞാന്‍തന്നെ വൈശ്വാനരന്‍ എന്ന അഗ്‌നിയായി പ്രാണികളുടെ ദേഹത്തെ ആശ്രയിച്ചിരിക്കുന്നു (ഗീത).

"സംവത്സര ആത്മാ അശ്വസ്യ മേധ്യസ്യ"

മേധ്യാശ്വത്തിന്‍റെ ശരീരം സംവത്സരമാകുന്നു.

"ദ്യൗഃ പൃഷ്‌ഠം"

ഈ കുതിരയുടെ മുതുക്‌ ആകാശമാണ്‌.

"അന്തരീക്ഷമുദരം"

വയറ്‌ അന്തരീക്ഷമാകുന്നു.

"പൃഥിവീ പാജസ്യം"

കുളമ്പ്‌ ഭൂമിയാകുന്നു.

"ദിശഃ പാര്‍ശ്വേ"
വശങ്ങള്‍ (പാര്‍ശ്വങ്ങള്‍) ദിക്കുകളാകുന്നു.

"അവാന്തരദിശഃ പാര്‍ശവഃ"

വാരിയെല്ലുകള്‍ ദിക്കോണു കളാണ്‌.

"ഋതവോങ്‌ഗാനി"

അവയവങ്ങള്‍ ഋതുക്കളാണ്‌.

"മാസാശ്ചാര്‍ധമാസാശ്ച പര്‍വാണി"

മുട്ടുകള്‍ മാസങ്ങളും അര്‍ധമാ സങ്ങളും പക്ഷങ്ങളും ആകുന്നു.

"അഹോരാത്രാണി പ്രതിഷ്‌ഠാഃ"

പാദങ്ങള്‍ അഹോരാത്രങ്ങളാണ്‌.

"നക്ഷത്രാണ്യസ്ഥീനി"

അസ്ഥികള്‍ നക്ഷത്രങ്ങളാണ്‌.

"നഭോ മാംസാനി"

മാംസം ആകാശമാകുന്നു. (ആകാശത്തിലാണ്‌ എല്ലാ ഭൂതാംശങ്ങളും തങ്ങിനില്‌ക്കുന്നത്‌. മാംസം മേഘമാകുന്നു).

"ഊവധ്യം സിക്താഃ"

പകുതി ദഹിച്ച ആഹാരം മണ ല്‍ തിട്ടുകളാണ്‌.

"സിന്ധവോ ഗുദാഃ"

സിരകള്‍ നദികളാകുന്നു.

"യകൃച്ച ക്ലോമാനശ്ച പര്‍വതാ:"

യകൃത്തും ക്‌ളോമങ്ങളും (കരളും പ്ലീഹയും) പര്‍വതങ്ങളാണ്‌.

"ഓഷധയശ്ച വനസ്‌പതയശ്ച ലോമാനി"

ചെടികളും വൃക്ഷങ്ങളും രോമങ്ങള്‍ ആകുന്നു.

"ഉദ്യന്‍ പൂര്‍വാര്‍ധഃ"

മുന്‍ഭാഗം ഉദയസൂര്യനാകുന്നു.

"നിമ്ലോചന്‍ ജഘനാര്‍ധഃ"

പുറകുവശം (പൃഷ്‌ഠഭാഗം)
അസ്‌തമയസൂര്യനാകുന്നു.

"യദ്‌ വിജൃംഭതേ തദ്‌ വിദ്യോതതേ"

കോട്ടുവായിടുമ്പോള്‍ കൊള്ളി
മീനുണ്ടാകുന്നു. (കോട്ടുവായ്‌ കൊള്ളിമീനാകുന്നു).

"യദ്‌ വിധൂനുതേ തദ്‌ സ്‌തനയതി"

കുലുക്കമുണ്ടാകുമ്പോള്‍ ഇടിനാദമുണ്ടാകുന്നു.

"യന്മേഹതി തദ്വര്‍ഷതി"

മൂത്രം വിസര്‍ജിക്കുമ്പോള്‍ വര്‍ഷ മുണ്ടാകുന്നു. (മൂത്രവിസര്‍ജനം മഴയാകുന്നു).

"അസ്യ വാഗേവാസ്യ വാക്‌"

ആ കുതിരയുടെ ശബ്‌ദം
അതിന്‍റെ വാക്കാണ്‌.

അശ്വമേധത്തിലെ യാഗാശ്വത്തെയാണു മേല്‌പറഞ്ഞ മന്ത്രത്തിലൂടെ വ്യാഖ്യാനിച്ചിരിക്കുന്നത്‌. അനന്തമായ പ്രപഞ്ചത്തിന്റെ അംഗപ്രത്യംഗവര്‍ണന എത്രയേറെ ഭാവസുന്ദരമാക്കിയിരിക്കുന്നുവെന്ന്‌ എടുത്തുപറയേണ്ടതില്ല. കുതിരയെ ശ്വാസം മുട്ടിച്ചു കൊല്ലുന്നു എന്ന പ്രാകൃതസങ്കല്‌പവുമായി മേല്‌വിവരിച്ച വര്‍ണനയ്‌ക്കു യാതൊരു ബന്ധവുമില്ല. മന്ത്രസങ്കല്‌പവുമായി അല്‌പവും യോജിപ്പില്ലാത്ത പല വ്യാഖ്യാനങ്ങളും അശ്ലീലങ്ങളായി അധഃപതിച്ചിരിക്കുന്നതും കാണാവുന്നതാണ്‌. വൈദികമന്ത്രങ്ങളിലും അനുഷ്‌ഠാനങ്ങളിലും തികഞ്ഞ വിശ്വാസമുണ്ടായിരുന്ന ഒരു ജനതയെ സ്വാര്‍ഥമായ കാമലാഭത്തിനു തയ്യാറാക്കത്തക്ക രീതിയിലുള്ള വ്യാഖ്യാനവൈകൃതങ്ങളാണ്‌ പ്രപഞ്ചദര്‍ശനത്തിനു വ്യക്തിയെ കരുത്തുറ്റവനാക്കുന്ന ദര്‍ശനങ്ങളെ കരിതേച്ചുകാണിച്ചത്‌.

കടപ്പാട്: പാഞ്ചജന്യം