Friday 28 December 2012

നമസ്തേ ' പറയുന്നത് എന്തിന്?





ഭാരതീയപാരമ്പര്യത്തിലെ ആണികല്ലാണ് ബഹുമാനം. മുതിര്‍ന്നവരോടും ബഹുമാന്യരോടും " നമസ്തേ " പറയുന്നതും നമുക്ക് ലഭിച്ച പാരമ്പര്യസ്വത്താണ്.
ഒരാളിനെ ദിവസത്തില്‍ ആദ്യമായി കാണുമ്പോഴും കുറച്ചു നാളുകള്‍ക്കുശേഷം കാണുമ്പോഴുമൊക്കെ "നമസ്തേ " പറഞ്ഞ് അഭിവാദ്യം ചെയ്താണ് സ്വീകരിച്ചിരുന്നത്. മാത്രമല്ല സ്വന്തം ഇരിപ്പിടത്തില്‍ നിന്നും എണീറ്റ്‌ നിന്ന്, അതിഥിയെ
ഇരുത്തിയശേഷമേ ആതിേഥയന്‍ ഇരിക്കാറുള്ളു. അതിഥി മടങ്ങുമ്പോഴും വാതില്‍പ്പടിവരെ കൊണ്ടുചെന്നാക്കാനും നാം മറന്നിരുന്നില്ല. എന്നാല്‍ കാലമൊക്കെ മാറി ഇന്നതിനെ തള്ളിക്കളയാനും പുച്ഛിക്കാനുമാണ് ഇളമുറക്കാര്‍ക്കേറെ താല്‍പ്പര്യം.

രണ്ടു കൈപ്പടങ്ങളും ചേര്‍ത്ത് തലകുനിച്ചാണ് നമസ്തേ പറയുന്നത്. ന = അല്ല, മ = എന്റെ, തേ = അങ്ങയുടേത്‌ എന്നിങ്ങനെ ആണ് നമസ്തേ എന്ന വാക്കിന്റെ അക്ഷരങ്ങളുടെ അര്‍ത്ഥം. താന്റെതായി ഈ കാണുന്ന ശരീരം തന്റെ സ്വാര്‍ത്ഥലാഭത്തിനുള്ളതല്ലെന്നും അങ്ങയുടെ സേവനത്തിന് താന്‍ സദാ ഒരുക്കമാണെന്നുമാണ് ഇതിലൂടെ അര്‍ത്ഥമാക്കുന്നത്. തന്നെക്കാള്‍, താന്‍ മുന്നില്‍ക്കാണുന്നത് മറ്റുള്ളവരുടെ ഉയര്‍ച്ചയാണ്‌ എന്നതും ഇതില്‍നിന്നും നമുക്ക് വായിച്ചെടുക്കാം

വിവാഹ മുഹൂര്‍ത്തം

Photo: വിവാഹ മുഹൂര്‍ത്തം  

വിവാഹനക്ഷത്രം :-
     അത്തം, മകീര്യം, രോഹിണി, മകം, ചോതി, രേവതി, ഉത്രം, ഉത്രാടം, ഉത്രട്ടാതി, മൂലം, അനിഴം, ഈ 11 നാളും വിവാഹത്തിന് ഉത്തമമാണ്.  രോഹിണി, മകീര്യം, ചോതി, ഉത്രം നാളുകള്‍ 4 ഉം അത്യന്തം ഉത്തമങ്ങളാണ്. മൂലത്തിനും മകത്തിനും ആദ്യപാദവും, രേവതിക്ക് അന്ത്യപാദവും വര്‍ജിച്ചു ശിഷ്ടം സ്വീകരിക്കണം.


വിവാഹവാരം :-  
     വിവാഹത്തിന് എല്ലാ ദിനങ്ങളും ശുഭമെന്നുണ്ട്. എന്നിരുന്നാലും, ഞായറും ചൊവ്വയും ശനിയും ശോഭനമല്ല. ശുഭാശുഭപ്രധാനങ്ങളാണ്. തിങ്കളും ബുധനും വ്യാഴവും വെള്ളിയും അത്യുത്തമങ്ങളാണ്. വിവാഹം രാത്രി കാലത്താണെങ്കില്‍ വാരദോഷം ചിന്തനീയമല്ല.


മുഹൂര്‍ത്തലഗ്നം :-
        വിവാഹമുഹൂര്‍ത്തത്തിന് മേടം രാശി ഒരിക്കലും ശുഭമല്ല. പ്രാശ്ചിത്തം ചെയ്തും സ്വീകരിക്കാന്‍ കൊള്ളാവുന്നതല്ല. വൃശ്ചികം രാശി നിന്ദ്യമാണ്. ശേഷം 10 രാശിയും വിവാഹ മുഹൂര്‍ത്തലഗ്നത്തിനു  സ്വീകരിക്കാം. കന്നി, തുലാം, മിഥുനം രാശികള്‍ വിവാഹമുഹൂര്‍ത്തലഗ്നത്തിന്നു  അത്യുത്തമമാണ്. കര്‍ക്കിടകം, മീനം, ധനു, ഇടവം രാശികള്‍ മാധ്യമമാണ്. എന്നാല്‍ ശുഭഗ്രഹം നില്‍ക്കുന്നുണ്ടെങ്കില്‍ ഈ രാശികളും ഉത്തമം തന്നെ. വ്യാഴം നില്‍ക്കുന്ന ചിങ്ങം രാശിസമയം ഉത്തമമാണ്. ഇങ്ങനെ രാശികളുടെ ബലാബലംനോക്കി സമയത്തിനൊത്ത് മുഹൂര്‍ത്ത ലഗ്നം നിശ്ചയിക്കപ്പെടണം.


ഗ്രഹസ്ഥിതി :-
     വിവാഹമുഹൂര്‍ത്തലഗ്നത്തില്‍ ചന്ദ്രനും, അഷ്ടമത്തില്‍ രാഹുകുജന്മാരും നില്‍ക്കരുത്. എഴില്‍ ഒരു ഗ്രഹവും ഉണ്ടാകാന്‍ പാടുള്ളതല്ല. എഴാമിടം ശുദ്ധമായിരിക്കണം. നിത്യദോഷദളത്തിലും ഗ്രഹസ്ഥിതിദോഷദളത്തിലും ലഗ്നത്തില്‍ ആദിത്യന്‍ നില്‍ക്കുന്നത് വര്‍ജിക്കണമെന്നുപറഞ്ഞിട്ടുണ്ട്. 


വിവാഹമാസങ്ങള്‍ :-
        മീന 15 തിയതി മുതല്‍ മീനം കഴിയുവോളവും, കര്‍ക്കിടകം, കന്നി, കുംഭം, ധനുമാസങ്ങളും വിവാഹം നടത്താന്‍ ഉത്തമങ്ങളല്ല. ഉത്തരായനകാലം ശ്രേഷ്ഠവും ദക്ഷിണായനകാലം മധ്യമവുമാണ്. ഇവയില്‍ മേല്‍പറഞ്ഞ മാസങ്ങള്‍ വര്‍ജിക്കുകതന്നെ വേണം.


വരജനിഭം :-
   വരന്റെ ജന്മനക്ഷത്രം, വിവാഹ മുഹൂര്‍ത്തത്തിനു ആ നക്ഷത്രം വര്‍ജിക്കണം. അനുജന്മനക്ഷത്രങ്ങള്‍ വര്‍ജിക്കണമെന്നില്ല. വധുവിന്റെ ജന്മനക്ഷത്രവും അനുജന്മനക്ഷത്രവും വര്‍ജിക്കേണ്ടതില്ല.


നിശാമധ്യം :-
    വിവാഹം രാത്രിയാണെങ്കില്‍ രാത്രി മധ്യം രണ്ടുനാഴിക - അഷ്ടമമുഹൂര്‍ത്തം - സര്‍വ്വത്ര നിന്ദ്യമാണ്. വിവാഹത്തിന് അതിനിന്ദ്യമാണ്. 


ജന്മാസ്തഖേടന്മാര്‍ :-
      ജനിച്ച നക്ഷത്രകൂറിന്റെ - സ്ത്രീയുടെയും പുരുഷന്റെയും - ഏഴില്‍ ചാരവശാല്‍ ഗ്രഹങ്ങള്‍ നില്‍ക്കുന്ന സമയം വിവാഹം നടത്തരുത്. പ്രത്യേകിച്ച് ആദിത്യനും ചൊവ്വയും നില്‍ക്കുമ്പോള്‍ വിവാഹം അരുത്. സപ്തമത്തില്‍ നിന്ന് ഗ്രഹങ്ങള്‍ പകര്‍ന്നുപോകാന്‍ കാലതാമസം വരുമെന്നുകണ്ടാല്‍ ശുഭഗ്രഹയോഗമോ ശുഭദൃഷ്ടിയോ സപ്തമത്തിനുണ്ടായാല്‍ പ്രാശ്ചിത്തം ചെയ്തു നടത്താമെന്നുണ്ട്. ആദിത്യകുജന്മാര്‍ ജന്മരാശിക്കൂറിന്നേഴില്‍ ഉണ്ടായിരിക്കാന്‍ പാടില്ല. ഇവര്‍ നിന്നാല്‍ പ്രാശ്ചിത്തവും പരിഹാരവും ചെയ്തു വിവാഹം വിധിക്കരുത്.


   "ജാമിത്രശുദ്ധി സ്ത്രീണാം തു വിശേഷേണനിരീക്ഷ്യതെ" എന്നുള്ളതിനാല്‍ വധുവിന്റെ ജന്മരാശിയുടെ ഏഴാം ഭാവം പരിപൂര്‍ണ്ണമായും ശുദ്ധമായിരിക്കണം എന്നു സിദ്ധാന്തിക്കുന്നതിനാല്‍ പ്രാശ്ചിത്തം ബാധകമാകുന്നത് പുരുഷജന്മ രാശിക്കൂറിന്റെ ഏഴിലെ ഗ്രഹയോഗത്തിനു മാത്രമാണ്.


കൃഷ്ണാഷ്ടമി :-
    നിത്യദോഷത്തില്‍ പൂര്‍വ്വാപരപക്ഷങ്ങളിലെ അഷ്ടമികള്‍ വര്‍ജിക്കണമെന്നു പറഞ്ഞിട്ടുണ്ട്. എന്നാല്‍ വിവാഹത്തിന് കൃഷ്ണാഷ്ടമി വര്‍ജിക്കേണ്ടതില്ല. ശുക്ലാഷ്ടമി വര്‍ജിക്കുകയും വേണം.


അഭിജിത് മുഹൂര്‍ത്ത മഹിമ :-
     അഭിജിത് മുഹൂര്‍ത്തം വിവാഹാദി ശുഭകര്‍മ്മങ്ങള്‍ക്ക് ഏറ്റവും വിശേഷമാണ്. തിഥി വാരാദി ഏതെങ്കിലും ദോഷമുണ്ടെങ്കില്‍ത്തന്നെയും ആ ദോഷശക്തിയെ ഇല്ലാതാക്കുന്നതും നന്മയെ പ്രദാനം ചെയ്യുന്നതുമായ ഒന്നാണ് അഭിജിത് "മുഹൂര്‍ത്തം"


      ആദിത്യന്‍ നേരെമുകളില്‍ വരുമ്പോള്‍ ഉണ്ടാകുന്ന മദ്ധ്യാഹ്നം 4 - മിനിട്ടുകഴിച്ച് മുന്‍പ് പിന്‍പുമുള്ള 45 - വിനനാഴികളെയാണ് അഭിജിത് മുഹൂര്‍ത്തം എന്നു പറയുന്നത്. ഇതില്‍ മദ്ധ്യാഹ്നത്തിന് മുമ്പുള്ള സമയം ഏറ്റവും ശ്രേയസ്കരമാണ്.


      അഭിജിത് മുഹൂര്‍ത്തത്തില്‍ ഉല്‍പാദം, വിഷ്ടി, വ്യതിപാദം മുതലായ എല്ലാ ദോഷങ്ങളെയും ഹനിക്കപ്പെടുന്നു. തെക്കേ ദിക്ക് ഒഴിച്ച് മറ്റു ദിക്കുകളിലേക്ക് അഭിജിത് മുഹൂര്‍ത്ത സമയം യാത്ര പുറപ്പെട്ടാല്‍ കാര്യസാദ്ധ്യം ഉണ്ടാകുകയും ചെയ്യും. "ചന്ദ്രാത്മജ സ്യാത ഭിജിന്‍ മുഹൂര്‍ത്തം" വര്‍ജ്ജ്യമെന്ന് അടുത്ത പദ്യത്തില്‍ സൂചിപ്പിക്കുന്നു. അതായത് ബുധനാഴ്ച മാത്രം ഗുളിക നാഴികയും മദ്ധ്യാഹ്നത്തിനു ശേഷം രാഹുകാലവും വരുന്നതിനാലായിരിക്കണം ബുധനാഴ്ച അഭിജിത് മുഹൂര്‍ത്തം വര്‍ജ്ജ്യമെന്ന് പറയാന്‍ കാരണം

വിവാഹനക്ഷത്രം :-
അത്തം, മകീര്യം, രോഹിണി, മകം, ചോതി, രേവതി, ഉത്രം, ഉത്രാടം, ഉത്രട്ടാതി, മൂലം, അനിഴം, ഈ 11 നാളും വിവാഹത്തിന് ഉത്തമമാണ്. രോഹിണി, മകീര്യം, ചോതി, ഉത്രം നാളുകള്‍ 4 ഉം അത്യന്തം ഉത്തമങ്ങളാണ്. മൂലത്തിനും മകത്തിനും ആദ്യപാദവും, രേവതിക്ക് അന്ത്യപാദവും വര്‍ജിച്ചു ശിഷ്ടം സ്വീകരിക്കണം.


വിവാഹവാരം :-
വിവാഹത്തിന് എല്ലാ ദിനങ്ങളും ശുഭമെന്നുണ്ട്. എന്നിരുന്നാലും, ഞായറും ചൊവ്വയും ശനിയും ശോഭനമല്ല. ശുഭാശുഭപ്രധാനങ്ങളാണ്. തിങ്കളും ബുധനും വ്യാഴവും വെള്ളിയും അത്യുത്തമങ്ങളാണ്. വിവാഹം രാത്രി കാലത്താണെങ്കില്‍ വാരദോഷം ചിന്തനീയമല്ല.


മുഹൂര്‍ത്തലഗ്നം :-
വിവാഹമുഹൂര്‍ത്തത്തിന് മേടം രാശി ഒരിക്കലും ശുഭമല്ല. പ്രാശ്ചിത്തം ചെയ്തും സ്വീകരിക്കാന്‍ കൊള്ളാവുന്നതല്ല. വൃശ്ചികം രാശി നിന്ദ്യമാണ്. ശേഷം 10 രാശിയും വിവാഹ മുഹൂര്‍ത്തലഗ്നത്തിനു സ്വീകരിക്കാം. കന്നി, തുലാം, മിഥുനം രാശികള്‍ വിവാഹമുഹൂര്‍ത്തലഗ്നത്തിന്നു അത്യുത്തമമാണ്. കര്‍ക്കിടകം, മീനം, ധനു, ഇടവം രാശികള്‍ മാധ്യമമാണ്. എന്നാല്‍ ശുഭഗ്രഹം നില്‍ക്കുന്നുണ്ടെങ്കില്‍ ഈ രാശികളും ഉത്തമം തന്നെ. വ്യാഴം നില്‍ക്കുന്ന ചിങ്ങം രാശിസമയം ഉത്തമമാണ്. ഇങ്ങനെ രാശികളുടെ ബലാബലംനോക്കി സമയത്തിനൊത്ത് മുഹൂര്‍ത്ത ലഗ്നം നിശ്ചയിക്കപ്പെടണം.


ഗ്രഹസ്ഥിതി :-
വിവാഹമുഹൂര്‍ത്തലഗ്നത്തില്‍ ചന്ദ്രനും, അഷ്ടമത്തില്‍ രാഹുകുജന്മാരും നില്‍ക്കരുത്. എഴില്‍ ഒരു ഗ്രഹവും ഉണ്ടാകാന്‍ പാടുള്ളതല്ല. എഴാമിടം ശുദ്ധമായിരിക്കണം. നിത്യദോഷദളത്തിലും ഗ്രഹസ്ഥിതിദോഷദളത്തിലും ലഗ്നത്തില്‍ ആദിത്യന്‍ നില്‍ക്കുന്നത് വര്‍ജിക്കണമെന്നുപറഞ്ഞിട്ടുണ്ട്.


വിവാഹമാസങ്ങള്‍ :-
മീന 15 തിയതി മുതല്‍ മീനം കഴിയുവോളവും, കര്‍ക്കിടകം, കന്നി, കുംഭം, ധനുമാസങ്ങളും വിവാഹം നടത്താന്‍ ഉത്തമങ്ങളല്ല. ഉത്തരായനകാലം ശ്രേഷ്ഠവും ദക്ഷിണായനകാലം മധ്യമവുമാണ്. ഇവയില്‍ മേല്‍പറഞ്ഞ മാസങ്ങള്‍ വര്‍ജിക്കുകതന്നെ വേണം.


വരജനിഭം :-
വരന്റെ ജന്മനക്ഷത്രം, വിവാഹ മുഹൂര്‍ത്തത്തിനു ആ നക്ഷത്രം വര്‍ജിക്കണം. അനുജന്മനക്ഷത്രങ്ങള്‍ വര്‍ജിക്കണമെന്നില്ല. വധുവിന്റെ ജന്മനക്ഷത്രവും അനുജന്മനക്ഷത്രവും വര്‍ജിക്കേണ്ടതില്ല.


നിശാമധ്യം :-
വിവാഹം രാത്രിയാണെങ്കില്‍ രാത്രി മധ്യം രണ്ടുനാഴിക - അഷ്ടമമുഹൂര്‍ത്തം - സര്‍വ്വത്ര നിന്ദ്യമാണ്. വിവാഹത്തിന് അതിനിന്ദ്യമാണ്.


ജന്മാസ്തഖേടന്മാര്‍ :-
ജനിച്ച നക്ഷത്രകൂറിന്റെ - സ്ത്രീയുടെയും പുരുഷന്റെയും - ഏഴില്‍ ചാരവശാല്‍ ഗ്രഹങ്ങള്‍ നില്‍ക്കുന്ന സമയം വിവാഹം നടത്തരുത്. പ്രത്യേകിച്ച് ആദിത്യനും ചൊവ്വയും നില്‍ക്കുമ്പോള്‍ വിവാഹം അരുത്. സപ്തമത്തില്‍ നിന്ന് ഗ്രഹങ്ങള്‍ പകര്‍ന്നുപോകാന്‍ കാലതാമസം വരുമെന്നുകണ്ടാല്‍ ശുഭഗ്രഹയോഗമോ ശുഭദൃഷ്ടിയോ സപ്തമത്തിനുണ്ടായാല്‍ പ്രാശ്ചിത്തം ചെയ്തു നടത്താമെന്നുണ്ട്. ആദിത്യകുജന്മാര്‍ ജന്മരാശിക്കൂറിന്നേഴില്‍ ഉണ്ടായിരിക്കാന്‍ പാടില്ല. ഇവര്‍ നിന്നാല്‍ പ്രാശ്ചിത്തവും പരിഹാരവും ചെയ്തു വിവാഹം വിധിക്കരുത്.


"ജാമിത്രശുദ്ധി സ്ത്രീണാം തു വിശേഷേണനിരീക്ഷ്യതെ" എന്നുള്ളതിനാല്‍ വധുവിന്റെ ജന്മരാശിയുടെ ഏഴാം ഭാവം പരിപൂര്‍ണ്ണമായും ശുദ്ധമായിരിക്കണം എന്നു സിദ്ധാന്തിക്കുന്നതിനാല്‍ പ്രാശ്ചിത്തം ബാധകമാകുന്നത് പുരുഷജന്മ രാശിക്കൂറിന്റെ ഏഴിലെ ഗ്രഹയോഗത്തിനു മാത്രമാണ്.


കൃഷ്ണാഷ്ടമി :-
നിത്യദോഷത്തില്‍ പൂര്‍വ്വാപരപക്ഷങ്ങളിലെ അഷ്ടമികള്‍ വര്‍ജിക്കണമെന്നു പറഞ്ഞിട്ടുണ്ട്. എന്നാല്‍ വിവാഹത്തിന് കൃഷ്ണാഷ്ടമി വര്‍ജിക്കേണ്ടതില്ല. ശുക്ലാഷ്ടമി വര്‍ജിക്കുകയും വേണം.


അഭിജിത് മുഹൂര്‍ത്ത മഹിമ :-
അഭിജിത് മുഹൂര്‍ത്തം വിവാഹാദി ശുഭകര്‍മ്മങ്ങള്‍ക്ക് ഏറ്റവും വിശേഷമാണ്. തിഥി വാരാദി ഏതെങ്കിലും ദോഷമുണ്ടെങ്കില്‍ത്തന്നെയും ആ ദോഷശക്തിയെ ഇല്ലാതാക്കുന്നതും നന്മയെ പ്രദാനം ചെയ്യുന്നതുമായ ഒന്നാണ് അഭിജിത് "മുഹൂര്‍ത്തം"


ആദിത്യന്‍ നേരെമുകളില്‍ വരുമ്പോള്‍ ഉണ്ടാകുന്ന മദ്ധ്യാഹ്നം 4 - മിനിട്ടുകഴിച്ച് മുന്‍പ് പിന്‍പുമുള്ള 45 - വിനനാഴികളെയാണ് അഭിജിത് മുഹൂര്‍ത്തം എന്നു പറയുന്നത്. ഇതില്‍ മദ്ധ്യാഹ്നത്തിന് മുമ്പുള്ള സമയം ഏറ്റവും ശ്രേയസ്കരമാണ്.


അഭിജിത് മുഹൂര്‍ത്തത്തില്‍ ഉല്‍പാദം, വിഷ്ടി, വ്യതിപാദം മുതലായ എല്ലാ ദോഷങ്ങളെയും ഹനിക്കപ്പെടുന്നു. തെക്കേ ദിക്ക് ഒഴിച്ച് മറ്റു ദിക്കുകളിലേക്ക് അഭിജിത് മുഹൂര്‍ത്ത സമയം യാത്ര പുറപ്പെട്ടാല്‍ കാര്യസാദ്ധ്യം ഉണ്ടാകുകയും ചെയ്യും. "ചന്ദ്രാത്മജ സ്യാത ഭിജിന്‍ മുഹൂര്‍ത്തം" വര്‍ജ്ജ്യമെന്ന് അടുത്ത പദ്യത്തില്‍ സൂചിപ്പിക്കുന്നു. അതായത് ബുധനാഴ്ച മാത്രം ഗുളിക നാഴികയും മദ്ധ്യാഹ്നത്തിനു ശേഷം രാഹുകാലവും വരുന്നതിനാലായിരിക്കണം ബുധനാഴ്ച അഭിജിത് മുഹൂര്‍ത്തം വര്‍ജ്ജ്യമെന്ന് പറയാന്‍ കാരണം

ഈശ്വരപ്രേമം


                               ആ പരന്റെ സ്വരൂപമെന്ത് ? അവിടുന്ന് സര്‍വവ്യാപിയാണ് ; നിര്‍മ്മലനും നിരാകാരനും സര്‍വശക്തനും പരമകാരുണ്ണികനുമാണ് .'അവിടുന്ന് ഞങ്ങളുടെ അച്ഛന്‍ ,അമ്മ , ഞങ്ങളുടെ പ്രിയതോഴനും അവിടുന്ന് തന്നെ ' ഞങ്ങളുടെ കരുത്തിന്റെ എല്ലാം ഉറവാണവിടുന്നു ,ഞങ്ങള്‍ക്ക് കറുത്ത് തരേണമേ .അവിടുന്ന് തന്നെ ഈ വിശ്വഭാരം വഹിക്കുന്നത് ; ജീവിത്തിന്റെ ഈ ചെറുചുമട് താങ്ങാന്‍ ഞങ്ങളെ തുണക്കേണമേ  ഇങ്ങനെയാണ് വേദര്‍ഷികള്‍ പാടിയത് .ഇനി അവിടുത്തെ ആരാധിക്കേണ്ടത് എങ്ങനെ ? പ്രേമംകൊണ്ട് തന്നെ , ഈജന്മത്തിലും വരും ജന്മത്തിലും ഉള്ള എല്ലാറ്റിനെയുംക്കാള്‍  പ്രിയതരനായി ,പ്രേഷ്ടനായി കരുതി അവിടുത്തെ ആരാധിക്കണം .

               ഇതാണ് വേദപ്രോക്തമായ ഭക്തിമാര്‍ഗം .ഇനി ഈശ്വരാവതാരമെന്നു ഹിന്ദുക്കള്‍ വിശ്വസിക്കുന്ന ശ്രീകൃഷ്ണന്‍ ഇതിനെ പൂര്‍ണമായി വളര്‍ത്തി ഉപദേശിച്ചത് എങ്ങനെയെന്നു നോക്കാം .''ഒരുവന്‍ ഈ ലോകത്തില്‍ താമരയില പോലെ ജീവിക്കണം '' എന്ന് അവിടുന്ന് ഉപദേശിച്ചു .താമരയില വെള്ളത്തില്‍ വളരുന്നെങ്കിലും വെള്ളം കൊണ്ട് നനയുന്നില്ലല്ലോ .അതുപോലെ വേണം മനുഷ്യന്‍ ലോകത്തില്‍ ജീവിക്കാന്‍ -ഹൃദയം ഹരിയിലെക്കും കരങ്ങള്‍ കര്‍മ്മതിലെക്കും.

           ഈ ലോകത്തിലോ വരും ലോകത്തിലോ കിട്ടാവുന്ന ഫലങ്ങള്‍ കൊതിച്ച് ഈശ്വരനെ പ്രേമിക്കുന്നത് നന്ന് .എന്നാല്‍ അതിലുംനന്ന് ,പ്രേമത്തിന് വേണ്ടി ഭഗവാനെ പ്രേമിക്കുന്നത് .ആ പ്രാര്‍ത്ഥന ഇങ്ങനെയാണ് ,ഭഗവാന്‍ എനിക്ക് സമ്പത്തോ സന്തതിയോ വിദ്യയോ വേണ്ട .ഞാന്‍ പലവുരു ജനിക്കണം എന്നാണ് അവിടുത്തെ ഇച്ഛഎങ്കില്‍ അതങ്ങനെയായികൊള്ളട്ടെ .എന്നാല്‍ ഒരനുഗ്രഹം മാത്രം ;എനിക്ക് ഫലകാംഷഇല്ലാതെ അവിടുത്തെ പ്രേമിക്കാറാകണം. നിസ്വാര്‍ത്ഥം ,പ്രേമാര്‍ത്ഥം ,പ്രേമിക്കണം .ശ്രീകൃഷ്ണശിഷ്യനില്‍ ഒരുവന്‍ ആയിരുന്ന അന്നത്തെ ഭാരതചക്രവര്‍ത്തിയെ (യുധിഷ്ഠിരന്‍ ) ശത്രുക്കള്‍ രാജ്യത്തില്‍നിന്നും ഓടിച്ചു .അദ്ധേഹത്തിനു രാജ്ഞിയോടും കൂടി ഹിമാലയങ്ങളെ അഭയം പ്രാപിക്കേണ്ടി വന്നു .അവിടെ വച്ച് ഒരുനാള്‍ അദ്ദേഹത്തോട് ചോദിച്ചു ധര്‍മിഷ്ടരില്‍ അഗ്രേസരനായ അങ്ങേക്ക് ഇത്രയേറെ ദുഃഖം സഹിക്കേണ്ടി വന്നത് എന്തുകൊണ്ട് ? . യുധിഷ്ഠിരന്‍ മറുപടി പറഞ്ഞു ,'പ്രിയേ ഇതാ ഈ ഹിമാലയപര്‍വതങ്ങളെ നോക്കൂ .അവ എത്ര ഗംഭീരങ്ങളും രമണിയങ്ങളും ആയിരിക്കുന്നു .ഞാന്‍ അവയെ സ്നേഹിക്കുന്നു ,അവ എനിക്കൊന്നും തരുന്നില്ല .എങ്കിലും ഗംഭിരവും രാമണിയവുമായതിനെ സ്നേഹിക്കുക എന്റെ പ്രകൃതി യാണ് ; ഞാന്‍ അവയെ സ്നേഹിക്കുന്നു .ഇതുപോലെ ഞാന്‍ ഭാഗവാനെയും സ്നേഹിക്കുന്നു .സര്‍വ്വസവ്ധര്യ ഗാംഭീര്യങ്ങള്‍ക്കും ഉറവിടം അവിടുന്നാണ് .പ്രേമാര്‍ഹമായ ഏക വസ്തു ഭഗവാന്‍ ആണ് .അവിടുത്തെ പ്രേമിക്കുകയാണ് എന്റെ പ്രകൃതി .അതുകൊണ്ട് ഞാന്‍ പ്രേമിക്കുന്നു .ഞാന്‍ യാതൊന്നും പ്രാര്‍ഥിക്കുന്നില്ല ,ഞാന്‍ യാതൊന്നും യാജിക്കുന്നില്ല .അവിടുന്ന് ഇഷ്ടംപോലെ എന്നെ എവിടെയും വെക്കട്ടെ. പ്രേമൈകപരനായി എനിക്കവിടുത്തെ പ്രേമിക്കണം .പ്രേമവാണീജ്യം എനിക്കു വയ്യ '.

ഈശ്വരന്‍

 ഇങ്ങനെയാണ് വേദങ്ങള്‍ ഉദ്ഘോഷിക്കുന്നത് ; അല്ലാതെ നീക്കുപോക്കില്ലാത്ത നിയമങ്ങളുടെ ഒരു കൊടും ചട്ടക്കൂടല്ല , അറുതിയറ്റ കാര്യകാരണക്കല്‍ത്തുറുങ്കുമല്ല.പിന്നെയോ ,ഈ നിയമങ്ങളുടെയെല്ലാം തലപ്പത്തും സര്‍വ്വവസ്തുവിലും ശക്തിയിലും പരമാണുപര്യന്തം വ്യാപിച്ച് ഒരു പരമപുരുഷന്‍ നിലകൊള്ളുന്നു ; അവന്‍റെ കല്‍പ്പനകൊണ്ട് കാറ്റ്‌ വീശുന്നു തീഎരിയുന്നു, കാര്‍മേഘം പെയ്യുന്നു .മൃത്യു ഭൂമിയിലെങ്ങും നീളെ നടക്കുന്നു .

മംഗള വാര്‍ത്ത

              ഇങ്ങനെ മനുഷ്യാത്മാവ് നിത്യനും അമൃതനും പൂര്‍ണനും ആനന്ദനുമാണ് .മരണമെന്ന് പറയുന്നത് ഒരു ശരീരത്തില്‍ നിന്നും മറ്റൊരു ശരീരത്തിലേക്ക് കേന്ദ്രം മാറുകമാത്രമാണ് . പൂര്‍വകര്‍മ്മങ്ങള്‍ വാര്‍ത്ത‍മാനത്തെയും വാര്‍ത്ത‍മാനം ഭാവിയേയും നിര്‍ണയിക്കുന്നു .ജനനത്തില്‍ നിന്ന് ജനനത്തിലേക്കും മരണത്തില്‍ നിന്ന് മരണത്തിലേക്ക് സംസരിച്ച് ജീവന്‍ മേല്‍പ്പോട്ടോ കീഴ്പ്പോട്ടോ പോയ്‌കൊണ്ടേയിരിക്കുന്നു .ഇവിടെ വേറൊരു  ചോദ്യം : ഇങ്ങനെയാണെങ്കില്‍ മനുഷ്യന്‍റെ കഥയെന്ത് ? കൊടുങ്കാറ്റില്‍പ്പെട്ട ചെറു തോണിയോ അവന്‍ ? പത ചൂടിയ തിരത്തുഞ്ചത്തേക്ക് ഒരു നിമിഷം അടിച്ചു കയറ്റപ്പെട്ടും ,അടുത്ത നിമിഷം വാപിളര്‍ന്ന തിരക്കുഴിയിലേക്ക് എടുത്തെറിയപ്പെട്ടും , തന്‍റെ സുകൃതദുഷ്കൃതങ്ങളുടെ പിടിയില്‍പ്പെട്ട് അങ്ങിങ്ങു മറിയുന്ന ചെറുതോണിയോ മനുഷ്യന്‍ ? സദാ ക്ഷോഭിച്ച് ,സദാ പായുന്ന നിഷ്കരുണമായ കാര്യകാരണധാരയില്‍ കഴിവറ്റു തുണയറ്റുഴലുന്ന കെടുതോണിയോ അവന്‍ ? വിധവയുടെ കണ്ണീരോ , അനാഥരോധനമോ ഗവ്നിക്കാതെ ,ഒക്കെ തകര്‍ത്തുരുണ്ടുപോകുന്ന കാരണചക്രത്തിന്‍റെ അടിയിലകപ്പെട്ട ക്ഷുദ്രശലഭമോ മനുഷ്യന്‍ ?ഇതോര്‍ത്ത് ഉള്ളം കുഴയുന്നു .എന്നാലും പ്രകൃതിയുടെ നിയമം ഇതുതന്നെ .ഒരാശക്കും വകയില്ലേ? ഒരു രക്ഷയും ഇല്ലേ ? ഈ ക്രന്ദനം നിരാശാത നിറഞ്ഞ നെഞ്ചിന്‍റെ അടിത്തട്ടില്‍ നിന്നും പൊന്തി കരുണയുടെ തിരുമഞ്ചത്തില്‍എത്തി ; അവിടെനിന്നും ആശാവഹവും സാന്ത്വനപരവുമായ തിരുമൊഴികള്‍ അവതരിച്ച് ഒരു വൈദികര്‍ഷിയെ പ്രജോതിപ്പിച്ചു .ലോകസമക്ഷം ഏഴുന്നേറ്റുനിന്ന് കാഹളധ്വനിയില്‍ ആ മംഗളവാര്‍ത്ത‍ അവിടുന്ന് വിളംബരം ചെയ്തു : 'അമൃതാന്ദത്തിന്റെ അരുമക്കിടങ്ങളേ! ദിവ്യധാമങ്ങളിലും നിവസിക്കുന്നവരേ !ഇരുളിനെല്ലാം അപ്പുറത്ത് , മായക്കപ്പുറത്ത്,ആദിത്യവര്‍ണനായ പുരാണ പുരുഷനെ ഞാന്‍ കണ്ടിരിക്കുന്നു .അവനെ അറിഞ്ഞാല്‍ മാത്രമേ നിങ്ങള്‍ മരണപരമ്പരയില്‍ നിന്ന് വിമുക്തനാവൂ'. 'അമൃതാന്ദത്തിന്റെ അരുമക്കിടങ്ങളേ!എത്ര മധുരമായ പേര് എത്ര ആശാവഹം ! ഞാന്‍ ആ മധുരമായ പേര്‍ ചൊല്ലി നിങ്ങളെ വിളിക്കട്ടെ - അമൃതാനന്ദത്തിന്‍റെ ആനന്ദരാവകാശികള്‍ - അതേ ,നിങ്ങളെ പാപികള്‍ എന്ന് വിളിക്കാന്‍ ഹിന്ദു കൂട്ടാക്കുകയില്ല. ഈശ്വരസന്താനങ്ങള്‍ ആണ് നിങ്ങള്‍ .അമൃതാനന്ദത്തിന്‍റെ പങ്കാളികള്‍ ,ദിവ്യന്മാര്‍ ,പരിപൂര്‍ണന്മാര്‍ ! അല്ലയോ ഭൂലോകദേവന്‍മാരേ,നിങ്ങള്‍ പാപികാളോ? അങ്ങനെ വിളിക്കുന്നത്‌ പാപമാണ് ,മനുഷ്യസ്വഭാവത്തിനുപെട്ട മാനഹാനിയാണിത്.അല്ലയോ സിംഹങ്ങളെ ഏഴുന്നേറ്റുവരുവിന്‍ ! ആടെന്നഭ്രാന്തി കുടഞ്ഞുകളയുവിന്‍ ! മരണം തീണ്ടാത്ത ആത്മാക്കളാണ് നിങ്ങള്‍ ,മുക്തന്‍മാര്‍ ,ധന്യന്മാര്‍ ,നിത്യന്മാര്‍ . ജടമല്ല നിങ്ങള്‍ ,ദേഹമല്ല നിങ്ങള്‍ ,ജഡം നിങ്ങളുടെ ദാസന്‍ , നിങ്ങള്‍ ജഡത്തിന്റെ ദാസന്മാരല്ല .

പൂര്‍ണ്ണന്‍ എങ്ങനെ അപൂര്‍ണ്ണനായി


        അങ്ങനെ ,താന്‍ ആത്മാവാണെന്ന് ഹിന്ദു വിശ്വസിക്കുന്നു . ആത്മാവിനെ വാളിനു മുറിച്ചുകൂടാ ,വെള്ളത്തിന്‌ അലിയിച്ചുകൂടാ , തീയ്ക്കെരിച്ചുകൂടാ, കാറ്റിനു ഉണക്കിയുംകൂടാ ,ഓരോ ആത്മാവ് ഓരോ വൃത്തമാണെന്നു ഓരോ ഹിന്ദുവും വിശ്വസിക്കുന്നു -അതിനു പരിധി എങ്ങുമില്ല .എങ്കിലും കേന്ദ്രം ശരീരത്തില്‍ ആണ് .ഈ കേന്ദ്രം ശരീരത്തില്‍ നിന്നും ശരീരത്തിലേക്ക് മാറുക മാത്രമാണ് മരണം .ഭൌതികാവസ്ഥകള്‍ ആത്മാവിനെ ബന്ധിപ്പിക്കുന്നില്ല . അതിന്‍റെ യഥാര്‍ത്ഥ സ്വരൂപത്തില്‍ ആത്മാവ് സ്വതന്ത്രവും അപരിമിതവും അപാപവിദ്ധവും ശുദ്ധവും പൂര്‍ണവുമാണ് . എന്നാല്‍ അത് എങ്ങനെയോ ജഡത്തില്‍ കുടുങ്ങിയതായി കാണുകയും സ്വയംജടമെന്നു വിചാരിക്കുകയും ചെയ്യുന്നു .

       മുക്തനും ശുദ്ധനും പൂര്‍ണനുമായ ആത്മാവ് ഇങ്ങനെ ജഡക്കുടുക്കില്‍പ്പെടേണ്ട ആവശ്യമെന്ത് ? ഇതാണ് അടുത്ത ചോദ്യം . പൂര്‍ണന്നായ ആത്മാവ് ,താന്‍ അപൂര്‍ണ്ണനാണെന്ന തെറ്റിധാരണയില്‍ അകപ്പെട്ടതെങ്ങനെ ? ഹിന്ദുക്കള്‍ ഈ ചോദ്യത്തില്‍ നിന്നൊഴിഞ്ഞുകളയുന്നെന്നും അങ്ങനെ ഒരു ചോദ്യം ഉദിക്കുന്നില്ലെന്ന് അവര്‍ പറയുന്നെന്നും ചിലര്‍ പറഞ്ഞു കേട്ടീട്ടുണ്ട് . ചില ചിന്തകന്മാര്‍ ഇതിനുത്തരം പറയാന്‍ ഒന്നോ അതിലധികമോ പൂര്‍ണ പ്രായന്മാരെ കല്‍പ്പിക്കുന്നു . വിടവുകളടക്കാന്‍ വലിയ ശാസ്ത്രിയസംജ്ഞകല്‍ ഉപയോഗിക്കുകയും ചെയ്യുന്നു .പക്ഷെ സംജ്ഞപ്രയോഗം സമാധാനം പറയലല്ല .ചോദ്യം അങ്ങനെ തന്നെ ശേഷിക്കുന്നു ; പൂര്‍ണന്‍ എങ്ങനെ പൂര്‍ണപ്രായനായി ? ശുദ്ധനിരുപാധികസ്വരൂപം അണുമാത്രമെങ്കിലും മാറുന്നതെങ്ങനെ ? എന്നാല്‍ ഹിന്ദു  ഋജുവാണ് . യുക്ത്യാഭാസത്തെ അഭയം പ്രാപിക്കാന്‍ അവര്‍ ആഗ്രഹിക്കുന്നില്ല.ആണത്തത്തോടെ ചോദ്യത്തെ നേരിടാന്‍  അവനു ധൈര്യമുണ്ട് .അവന്‍റെ മറുപടി 'എനിക്കറിഞ്ഞുകൂടാ' എന്നാണ് ; പൂര്‍ണനായ ആത്മാവ് താന്‍ അപൂര്‍ണനാണെന്നു വിചാരിച്ച് , ജഡത്തോടോട്ടി അതില്‍ കുടുങ്ങി യത് , എങ്ങനെയെന്നു എനിക്കറിഞ്ഞുകൂടാ .എന്നാല്‍ എന്തൊക്കെയായാലും വസ്തുത വസ്തുതതന്നെ .താന്‍ ശരീരമാണെന്നുള്ള തനതുവിചാരം  എല്ലാവരുടെയും ബോധത്തിലുള്ള ഒരു വസ്തുതയാണ് . താന്‍ ശരീരമാണെന്നു വിചാരിക്കുന്നതെന്തുകൊണ്ടെന്നു വിശദീകരിക്കാന്‍ ഹിന്ദു ശ്രമിക്കുന്നില്ല. അത് ഈശ്വര ഇച്ചയാണെന്ന മറുപടി ഒരു സമാധാനമല്ല . എനിക്കറിഞ്ഞുകൂടാ എന്ന ഹിന്ദുവിന്റെ  വചനത്തെക്കള്‍ ഒട്ടും മേച്ചമല്ല അത് .

പൂര്‍വ്വജന്മമോ പാരമ്പര്യമോ ?


        രണ്ടാമത് ഈശ്വരന്‍ സൃഷ്ടിച്ചു എന്ന ആശയം സൃഷ്ടിയിലെ പൊരുത്തക്കേടിനു സമാധാനം തരുന്നില്ല ; അത് ഒരു സര്‍വ്വശക്തന്‍റെ ക്രൂരശാസനത്തെ വെളിപ്പെടുത്തുകയേ ചെയ്യുന്നുള്ളൂ .അപ്പോള്‍ ഒരു മനുഷ്യനെ സുഖിയോ ദുഖിയോ ആക്കാന്‍ അവന്‍റെ ജനനത്തിനുമുന്‍പ്തന്നെ കാരണങ്ങള്‍ ഉണ്ടായിരുന്നിരിക്കണം ;അവ അവന്‍റെ പൂര്‍വ്വകര്‍മ്മങ്ങളത്രേ.

    ശരീരമനസ്സുകളുടെ പ്രവണതകളെയെല്ലാം നൈസര്‍ഗ്ഗിക വാസനകള്‍കൊണ്ടു വ്യാഖ്യാനിച്ചുകൂടേ ? ഇവിടെ സത്തയുടെ രണ്ടു സമാന്തരരേഖകളുണ്ട് - ഒന്ന് മനസിന്‍റെ , മറ്റേതു ജഡത്തിന്റെ . ജഡവും ജഡപരിണാമങ്ങളും കൊണ്ട് നമുക്കുള്ളതെല്ലാം വ്യാഘ്യാനിക്കാമെങ്കില്‍ ഒരു ആത്മാവിന്‍റെ ഉണ്മയെ കല്‍പ്പിക്കേണ്ട ആവശ്യമില്ല .പക്ഷെ ,ജഡത്തില്‍നിന്നു വിചാരം ഉദിച്ചതായി തെളിയിക്കാന്‍ കഴിയുന്നതല്ല ; ദാര്‍ശനികമായ ഏകത്വം അനിവാര്യമാണെങ്കില്‍ ആത്മികമായ ഏകത്വം (ആത്മാദ്വൈതം ) തീര്‍ച്ചയായും യുക്തിയുക്തമാണ് . ഭൌതികമായ ഏകത്വത്തെക്കാള്‍ (ഭൂതാദ്വൈതം ) ആശാസ്യതയില്‍ ഒട്ടു കുറവുമല്ല .

   പാരമ്പര്യംവഴി ശരീരങ്ങള്‍ ചില സവിശേഷപ്രവണതകളെ പ്രാപിക്കുന്നു എന്നത് അനിഷേധ്യമാണ് ; പക്ഷെ ,ആ പ്രവണതകള്‍ എന്ന് വച്ചാല്‍ ഒരു സവിശേഷമനസ്സിനുമാത്രം സവിശേഷരീതിയില്‍ വ്യാപരിക്കാനുതകുന്ന വെറും ഭൌതികാകാരമത്രേ . പൂര്‍വ്വ കര്‍മ്മപ്രഭവങ്ങളായ മറ്റു പ്രവണതകള്‍ ഓരോ ആത്മാവിനും സ്വന്തമായുണ്ട് .ഒരു സവിശേഷപ്രവണതയോട് കൂടിയ ജീവന്‍ ആ പ്രവണതയെ പ്രദര്‍ശിപ്പിക്കാന്‍ ഏറ്റവും പറ്റിയ ഒരു ശരീരത്തില്‍ സദൃശസംയോഗനിയമപ്രകാരം വന്നുപിറക്കുന്നു .ഇത് ശാസ്ത്രത്തിനു സമ്മതമാണ് ; എന്തെന്നാല്‍ ശാസ്ത്രത്തിനു എല്ലാം ശീലത്തിലൂടെ വ്യാഖ്യാനിക്കണം .ശീലമാകട്ടെ അഭ്യാസംകണ്ടുവരുന്നതുമാണ് . അതുകൊണ്ട് നവജാതനായ ഒരു ജീവന്‍റെ സഹജശീലങ്ങള്‍ വ്യാഖ്യാനിക്കാന്‍ അഭ്യാസങ്ങള്‍ ആവശ്യമാണ് . അവ ഈ ജന്മം നേടാത്തവയാകയാല്‍ പൂര്‍വ്വജന്മങ്ങളില്‍ നിന്നു വന്നുചേര്‍ന്നവതന്നെയായിരിക്കണം .

    ഇവിടെ വേറൊരു ശങ്ക ; ഇതൊക്കെ ശരിയെന്നുവെച്ചാലും എന്‍റെ പൂര്‍വ്വജന്മത്തിലെ യാതൊന്നും ഞാന്‍ ഓര്‍ക്കാത്തതെന്ത് ?
ഇതിനു സമാധാനം പറയാന്‍ എളുപ്പമാണ് . ഞാനിപ്പോള്‍ ഇംഗ്ലിഷ് പറയുകയാണ്‌ .ഇതെന്‍റെ മാതൃഭാഷയല്ല . വാസ്തവത്തില്‍ മാതൃഭാഷയിലെ ഒരു വാക്കും ഇപ്പോള്‍ എന്‍റെ ബോധത്തില്‍ ഇല്ല . എന്നാല്‍ അവയെ ഉയര്‍ത്താന്‍ ഞാന്‍ ഒന്ന് ശ്രമിക്കട്ടെ ,അവയങ്ങു തള്ളിക്കയറുകയായി .അതുകൊണ്ട് തെളിയുന്നത് ബോധം മനസ്സമുദ്രത്തിന്റെ ഉപരിതലം മാത്രമെന്നാണ് ; അതിന്റെ ആഴത്തില്‍ നമ്മുടെ അനുഭവങ്ങള്‍ ഈട്ടം കൂടികിടപ്പുണ്ട് . ശ്രമിക്കൂ,പണിപ്പെടൂ , അവ പൊന്തിവരും , നിങ്ങളുടെ പൂര്‍വ്വജന്മത്തെ കുറിച്ച് പോലും നിങ്ങള്‍ക്ക് ബോധമുണ്ടാകും .

    നേരിട്ട് കാട്ടികൊടുക്കുന്ന തെളിവാണിത് .സാക്ഷാദര്‍ശനമാണ് ഒരു സിദ്ധാന്തത്തിന്റെ തികവുറ്റ തെളിവ് .ഇതാ ഋഷികള്‍ ലോകത്തെ വെല്ലുവിളിക്കുന്നു ; സ്മൃതി സമുദ്രത്തെ അടിയോളം ഇളക്കി മറിക്കുവാനുള്ള രഹസ്യം ഞങ്ങള്‍ കണ്ടുപിടിച്ചിരിക്കുന്നു അത് പരീക്ഷിക്കുവിന്‍ നിങ്ങള്‍ക്ക് പൂര്‍വ്വജന്മത്തിന്റെ പൂര്‍ണ സ്മൃതിയുണ്ടാകും .

ആത്മാവിന്‍റെ നിത്യത്വം


           ഞാന്‍ ഇതാ ഇവിടെ നിന്ന് കണ്ണാടച്ച് 'ഞാന്‍ ', ഞാന്‍ , ഞാന്‍ , എന്ന് എന്‍റെ ഉണ്മയെ ഭാവനചെയ്യാന്‍ ശ്രെമിക്കുന്നെങ്കില്‍ എന്താശയമാണ് ആവിര്‍ഭവിക്കുക ? ശരീരമെന്ന് . അപ്പോള്‍ ഞാന്‍ ഭൌതിക വസ്തുക്കളുടെ വെറുമൊരു കൂട്ടാണെന്നോ ? അല്ലെന്നു വേദഘോഷം ; ഞാന്‍ ശരീരത്തില്‍ വസിക്കുന്ന ചൈതന്യമാണ് .ഞാന്‍ ദേഹമല്ല .ദേഹം നശിക്കും ; എന്നാല്‍ എനിക്ക് നാശമില്ല .ഞാന്‍ ഇതാ ഈ ശരീരത്തില്‍ ആണ് . ഇത് വീണുപോകും ,ഞാന്‍ തുടര്‍ന്ന് ജീവിക്കും.

  ഒരു ഭൂതകാലവും എനിക്ക് ഉണ്ടായിരുന്നു .ആത്മാവ് സൃഷ്ടിക്കപെട്ടതല്ല . എന്തെന്നാല്‍ സൃഷ്ടിസംയോഗമാണ് ; എന്ന് വച്ചാല്‍ മേലില്‍ വിയോഗം തീര്‍ച്ചഎന്നര്‍ത്ഥം . അതുകൊണ് ആത്മാവ് നിര്‍മിതമാണെങ്കില്‍ അത് നശിക്കണം . ചിലര്‍ സുഖികളായി ജനിക്കുന്നു  തികവുറ്റ ആരോഗ്യം ആഴകുള്ള ശരിരം ,മനസ്സിന് ചുറുചുറുക്ക് ,വേണ്ടതെല്ലാം സുലഭം .  ചിലര്‍ ദുഖികളായി ജനിക്കുന്നു . ചിലര്‍ക്ക് കൈഇല്ല ,ചിലര്‍ക്ക് കാലില്ല പിന്നെ ചിലര്‍ക്ക് ഭുദ്ധിയേ ഇല്ല . അവര്‍ അതി കഷ്ടമായ ജീവിതം വെറുതെഇട്ടിഴക്കുന്നു . അവരെല്ലാം   സൃഷ്ടിക്കപ്പെട്ടവരെങ്കില്‍ സമനും കരുണാമയനുമായ ഒരീശ്വരന്‍ ഒരുവനെ സുഖിയായും മറ്റൊരുവനെ ദുഖിയായും സൃഷ്ടിച്ചതെന്തിന് ? ഇത്ര പക്ഷപാതിയായത് എന്ത് ? ഈ ജന്മത്തില്‍ ദുഖിക്കുന്നവര്‍ വരുംജന്മത്തില്‍ സുഖിക്കുമെന്നുപറയുന്നതും തീരെ സമാധാനമാകുന്നില്ല . സമനും കരുണാമയനുമായ ഒരീശ്വരന്‍റെ ഭരണത്തില്‍ ഒരുവന്‍ ഇവിടെത്തന്നെ എന്തിനു ദുഖിക്കണം ?

ആത്മാവിന്‍റെ നിത്യത്വം


ഞാന്‍ ഇതാ ഇവിടെ നിന്ന് കണ്ണാടച്ച് 'ഞാന്‍ ', ഞാന്‍ , ഞാന്‍ , എന്ന് എന്‍റെ ഉണ്മയെ ഭാവനചെയ്യാന്‍ ശ്രെമിക്കുന്നെങ്കില്‍ എന്താശയമാണ് ആവിര്‍ഭവിക്കുക ? ശരീരമെന്ന് . അപ്പോള്‍ ഞാന്‍ ഭൌതിക വസ്തുക്കളുടെ വെറുമൊരു കൂട്ടാണെന്നോ ? അല്ലെന്നു വേദഘോഷം ; ഞാന്‍ ശരീരത്തില്‍ വസിക്കുന്ന ചൈതന്യമാണ് .ഞാന്‍ ദേഹമല്ല .ദേഹം നശിക്കും ; എന്നാല്‍ എനിക്ക് നാശമില്ല .ഞാന്‍ ഇതാ ഈ ശരീരത്തില്‍ ആണ് . ഇത് വീണുപോകും ,ഞാന്‍ തുടര്‍ന്ന് ജീവിക്കും.

  ഒരു ഭൂതകാലവും എനിക്ക് ഉണ്ടായിരുന്നു .ആത്മാവ് സൃഷ്ടിക്കപെട്ടതല്ല . എന്തെന്നാല്‍ സൃഷ്ടിസംയോഗമാണ് ; എന്ന് വച്ചാല്‍ മേലില്‍ വിയോഗം തീര്‍ച്ചഎന്നര്‍ത്ഥം . അതുകൊണ് ആത്മാവ് നിര്‍മിതമാണെങ്കില്‍ അത് നശിക്കണം . ചിലര്‍ സുഖികളായി ജനിക്കുന്നു  തികവുറ്റ ആരോഗ്യം ആഴകുള്ള ശരിരം ,മനസ്സിന് ചുറുചുറുക്ക് ,വേണ്ടതെല്ലാം സുലഭം .  ചിലര്‍ ദുഖികളായി ജനിക്കുന്നു . ചിലര്‍ക്ക് കൈഇല്ല ,ചിലര്‍ക്ക് കാലില്ല പിന്നെ ചിലര്‍ക്ക് ഭുദ്ധിയേ ഇല്ല . അവര്‍ അതി കഷ്ടമായ ജീവിതം വെറുതെഇട്ടിഴക്കുന്നു . അവരെല്ലാം   സൃഷ്ടിക്കപ്പെട്ടവരെങ്കില്‍ സമനും കരുണാമയനുമായ ഒരീശ്വരന്‍ ഒരുവനെ സുഖിയായും മറ്റൊരുവനെ ദുഖിയായും സൃഷ്ടിച്ചതെന്തിന് ? ഇത്ര പക്ഷപാതിയായത് എന്ത് ? ഈ ജന്മത്തില്‍ ദുഖിക്കുന്നവര്‍ വരുംജന്മത്തില്‍ സുഖിക്കുമെന്നുപറയുന്നതും തീരെ സമാധാനമാകുന്നില്ല . സമനും കരുണാമയനുമായ ഒരീശ്വരന്‍റെ ഭരണത്തില്‍ ഒരുവന്‍ ഇവിടെത്തന്നെ എന്തിനു ദുഖിക്കണം ?

സൃഷ്ടി , അനാദി അനന്തം


            ഈ നിയമങ്ങള്‍ നിയമങ്ങള്‍ എന്ന നിലയില്‍ അന്തമറ്റവയായിരിക്കാം .എങ്കിലും അവക്ക്  ആദിയുണ്ടയിരിക്കണം എന്ന് ഇവിടെ ഒരു വാദം വരാം. സൃഷ്ടിക്ക് ആദിയോ അന്തമോ ഇല്ലെന്നുവേദത്തില്‍ ഉപദേശിക്കുന്നു .വിശ്വരശക്തിയുടെ ആകെതുക സദാ സമമാണെന്ന് ശാസ്ത്രം തെളിയിച്ചിട്ടുള്ളതായി പറയപ്പെടുന്നു .അപ്പോള്‍ ഒന്നും ഇല്ലാതിരുന്ന ഒരു കാലം ഉണ്ടായിരുന്നെങ്കില്‍ ഈ വ്യക്തശക്തിയെല്ലാം എവിടെയായിരുന്നു ? . അത് ഈശ്വരനില്‍ അവ്യക്തമായിരുന്നു എന്ന് ചിലര്‍ പറയുന്നു . എങ്കില്‍ ഈശ്വരന്‍ ചിലപ്പോള്‍ അവ്യക്തശക്തിയും ചിലപ്പോള്‍ വ്യക്തശക്തിയും ആകും . അത് ഈശ്വരനെ വികാരിയാക്കും . വികാരമുള്ളതെല്ലാം കൂട്ടാണ് .കൂട്ടെല്ലാം തന്നെ വിനാശമെന്ന വികാരത്തിന് വിധേയമാകണം . അപ്പോള്‍ ഈശ്വരന്‍ നശിക്കും ; ഇതബദ്ധം. അതുകൊണ്ട് സൃഷ്ടി ഇല്ലാതിരുന്ന കാലം ഒരിക്കലും ഇല്ലായിരുന്നു . 
  
       ഉപമ പറയുന്ന പക്ഷം സൃഷ്ടിയും സ്രഷ്ടാവും രണ്ടു രേഖകളാണ് . അനാദി അനന്തം സമാന്തരം . ഈശ്വരന്‍ നിത്യവൃത്തനായ ധാതാവാണ് ; അവിടുന്ന് സ്വമഹിമകൊണ്ട് ബ്രഹ്മാണ്ഡപരമ്പരകളെ അവ്യക്തത്തില്‍നിന്നു പ്രകാശിപ്പിച്ചു കുറേകാലം പ്രവര്‍ത്തിപ്പിച്ച് ഒടുവില്‍ സംഹരിക്കുന്നു . ഇതാണ് ബ്രാഹ്മണബാലന്‍ എന്നും ജപിക്കുന്നത് : അതീതകല്പങ്ങളിലെ സൂര്യന്‍മാരെ പോലെ ഈ സൂര്യചന്ദ്രന്‍മാരെ പോലെ ഈ സൂര്യചന്ദ്രന്മാരെയും ഈശ്വരന്‍ സൃഷ്ടിച്ചു . 

വേദവും ഋൃഷികളും


          ഹിന്ദുക്കള്‍ക്ക് അവരുടെ ധര്‍മ്മം കിട്ടിയിരിക്കുന്നത് വെളിപാടില്‍ നിന്നാണ് , വേദങ്ങളില്‍നിന്ന് . വേദങ്ങള്‍ അനാദിയും അനന്തവുമാണെന്നാണ് അവരുടെ മതം . ഒരു പുസ്തകത്തിന് ആദിയോ അനന്തമോ ഇല്ലേന്നത് ഈ സദസ്സിന് ഹാസ്യമായി തോന്നിയേക്കാം .എന്നാല്‍ വേദങ്ങള്‍ എന്ന് വച്ചാല്‍ പുസ്തകമേയല്ല .ഓരോ കാലത്ത് ഓരോ ആളുകള്‍ ദര്‍ശിച്ചിട്ടുള്ള അധ്യാത്മനിയമങ്ങളുടെ സഞ്ചിതനിധിയെന്നാണ് അവക്കര്‍ത്ഥം. വാസ്ത്വാകര്‍ഷണ നിയമംഅതറിയപ്പെടുന്നതിന് മുന്‍പ് ഉണ്ടായിരുന്നു .മനുഷ്യരോക്കെ മറന്നുപോയാലും അതുണ്ടായിരിക്കുകയും ചെയ്യും .അതുപോലെ തന്നെയാണ് അധ്യാത്മലോകത്തെ ഭരിക്കുന്ന നിയമങ്ങളും .ജീവാത്മാവും ജീവാത്മാവും തമ്മിലും ജീവാത്മാവും പരമാത്മാവും തമ്മിലും ഉള്ള ധാര്‍മ്മികവും ആചാരപരവും ആധ്യാത്മികവുമായ ബന്ധങ്ങള്‍ അവ അറിയപ്പെടുന്നതിന് മുന്‍ബേ ഉണ്ടായിരുന്നതാണ് ; നാം അവയെ മറന്നാല്‍ തന്നെ നിലനില്‍ക്കയും ചെയ്യും .

      ഈ നിയമങ്ങളുടെ  ദ്രഷ്ടാളെ  ഋഷികള്‍ എന്ന് വിളിക്കുന്നു ; പൂര്‍ണ്ണന്മാര്‍ എന്നനിലയില്‍ അവരെ ഞങ്ങള്‍ പൂജിക്കയും ചെയ്യുന്നു .അവയില്‍ ഏറ്റവും മഹിമയുള്ളവരില്‍ ചിലര്‍ സ്ത്രീകള്‍ ആയിരുന്നു എന്ന് ഈ സദസ്സിനോട് പറയാന്‍ എനിക്ക് സന്തോഷമുണ്ട്  .

വിശാലത


     ശാസ്ത്രത്തിന്‍റെ പുതുപുത്തന്‍ കണ്ടുപിടുത്തങ്ങള്‍ യാതൊന്നിന്‍റെ പ്രതിധ്വനികളെ പോലെ തോന്നുന്നുവോ വേദാന്തദര്‍ശനത്തിന്‍റെ നാനാവിധങ്ങളായ പഴംകഥകളടക്കം ഏറ്റവും ഹീനങ്ങളായ ആശയങ്ങളും ദുര്‍വിജ്ഞേയവാദവും ജൈനരുടെ നിരീശ്വരവാദവും വരെ ഓരോന്നിനും , എല്ലാറ്റിനും ,ഹിന്ദുവിന്‍റെ ധര്‍മ്മത്തില്‍ സ്ഥാനമുണ്ട് .'

   അപ്പോള്‍ ഒരു ചോദ്യം ഉയരുന്നു ; ഇത്ര അകലുന്ന ഈ ആരവങ്ങളെല്ലാം ഒത്തുകൂടുന്ന പൊതുകേന്ദ്രം എവിടെ ? ഗതികെട്ട മട്ടുള്ള ഈ വൈരുദ്ധ്യങ്ങളെല്ലാം നിലകൊള്ളുന്ന പൊതുവായ ചുവടെവിടെ ? ഈ ചോദ്യത്തിനുതന്നെയാണ് ഞാനിപ്പോള്‍ സമാധാനം പറയാന്‍ നോക്കുന്നത് .

കരുത്തുള്ള മതം

       ചരിത്രാതീതകാലങ്ങളില്‍ നിന്നും നമുക്ക് കൈവന്നീട്ടുള്ള മൂന്നു                          
 മതങ്ങള്‍ ഇന്ന് ലോകത്തില്‍ നിലകൊള്ളുന്നു . ഹിന്ദു മതം,   
ജരദുഷ്ട്രമതം ,യഹൂദമതം . അവക്കെല്ലാം അതിഭയങ്കരങ്ങളായ ആഘാതങ്ങള്‍ എല്‍ക്കയുണ്ടായിട്ടുണ്ട് . എന്നീട്ടും അവയെ എല്ലാം അതിജീവിച്ചത് തങ്ങളുടെ അകക്കരുത്തിനെ തെളിയിക്കുന്നു . ക്രിസ്തുമതത്തെ ഉള്‍കൊള്ളാന്‍ കഴിയാത്ത യഹൂദമതം അതിന്‍റെ സര്‍വജൈത്രി യായ പുത്രിയാല്‍ സ്വജന്മഭൂമിയില്‍നിന്നുതന്നെ ഓടിക്കപ്പെട്ടു . തങ്ങളുടെ മഹാമതത്തിന്‍റെ കഥപറയാന്‍ ഒരു പിടി പാഴ്സികളേ ഇന്ന് ബാക്കിയോളളൂ .ഭാരതത്തില്‍ ആകട്ടെ അവാന്തരമതങ്ങള്‍ ഒന്നിന് പുറകെ ഒന്നായി ഉയര്‍ന്ന് വൈദിക മതത്തെ അടിയോളം ഉലക്കുകയുണ്ടായി .എന്നാല്‍ ഉഗ്രമായ ഭൂകമ്പത്തില്‍ കടല്‍ത്തിരത്ത് ഉള്ള ജലരാശിപോലെ അല്‍പനേരത്തേക്ക് മാത്രം അത് പിന്‍വാങ്ങി . മടങ്ങിവരാന്‍ ആകെ വിഴുങ്ങുന്ന പെരുവെള്ളമായി ആയിരം മടങ്ങ്‌ തിമര്‍ത്തുകയറാന്‍ , മാത്രം . ഒഴുക്കിന്‍റെ ബഹളം കഴിഞ്ഞപ്പോള്‍ അവാന്തര മതങ്ങള്‍ മുഴുവനും ഗ്രസിക്കപ്പെട്ട് മാതൃമതത്തിന്‍റെ അനന്തരശരീരത്തില്‍ ചേര്‍ന്നു ലയിച്ചുകഴിഞ്ഞിരുന്നു .

Friday 21 December 2012

ഗുജറാത്ത്‌ ജനങ്ങളെ പ്രശംസിച്ച്‌ നരേന്ദ്ര മോഡി....




വിജയം ആറ്‌ കോടി ഗുജറാത്തികളുടെ
അഹമ്മദാബാദ്‌: ഗുജറാത്ത്‌ ജനങ്ങളെ പ്രശംസിച്ച്‌ നരേന്ദ്ര മോഡി. യഥാര്‍ത്ഥ നായകന്മാര്‍ ഗുജറാത്തിലെ ആറ്‌ കോടി ജനങ്ങളാണെന്ന്‌ പറഞ്ഞ മോഡി ഇത്‌ നിങ്ങളുടെ വിജയമാണെന്ന്‌ പറഞ്ഞു. എന്താണ്‌ നല്ലത്‌. എന്താണ്‌ മോശം എന്ന വോട്ടര്‍മാരുടെ തിരിച്ചറിവാണ്‌ തെരഞ്ഞെടുപ്പ്‌ ഫലത്തിലൂടെ പുറത്ത്‌ വന്നിരിക്കുന്നതെന്ന്‌ മോഡി പറഞ്ഞു. തെരഞ്ഞെടുപ്പ്‌ ഫലം പുറത്തുവന്നതിനുശേഷം അഹമ്മദാബാദില്‍ നടന്ന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

മൂന്നാമത്‌ അവസരം നല്‍കിയ ഗുജറാത്ത്‌ ജനതക്ക്‌ നന്ദി അറിയിച്ച മോഡി തനിക്ക്‌ പിന്തുണ നല്‍കിയതില്‍ സന്തോഷമുണ്ടെന്നും പറഞ്ഞു. സംസ്ഥാനത്തിന്റെ വികസനത്തിനും സല്‍ഭരണത്തിനുമാണ്‌ തങ്ങള്‍ വോട്ട്‌ ചെയ്തതെന്ന്‌ ജനങ്ങള്‍ അവരുടെ അഭിനന്ദന സന്ദേശങ്ങളില്‍ പറയുന്നു. 2012 ലെ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി നേടിയ തിളക്കമാര്‍ന്ന വിജയത്തിന്‌ മോഡി ജനങ്ങളെ പ്രശംസിച്ചപ്പോള്‍ സമ്മേളന നഗരി ആര്‍ത്തലക്കുകയായിരുന്നു. വലിയ കയ്യടിയും, ജയ്ഹിന്ദ്‌, ഭാരത്‌ മാതാ കി ജയ്‌ വിളികളും അണികളുടെ കണ്ഠങ്ങളില്‍ നിന്നും ഉയര്‍ന്നു. 

ഇന്നത്തെ വിജയികള്‍ ഗുജറാത്തിലെ വോട്ടര്‍മാരാണ്‌. തന്റെ സര്‍ക്കാരിനുവേണ്ടി മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ച്ചവെക്കുമെന്ന്‌ പറഞ്ഞ മോഡി ജനങ്ങള്‍ക്ക്‌ താന്‍ നല്‍കിയ വാഗ്ദാനങ്ങള്‍ നടപ്പാക്കുമെന്നും സമ്മേളനത്തില്‍ പ്രഖ്യാപിച്ചു. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തന്റെ ഭരണത്തില്‍ സംതൃപ്തരല്ലെന്ന വിലയിരുത്തലുകള്‍ കാറ്റില്‍ പറത്തുന്ന വിധിയാണ്‌ ഇന്ന്‌ പുറത്തുവന്നിരിക്കുന്നത്‌. സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ നിന്നും 76ശതമാനം പോസ്റ്റല്‍ വോട്ടുകളാണ്‌ ബിജെപിക്ക്‌ ലഭിച്ചിരിക്കുന്നതെന്നും മോഡി ഓര്‍മ്മിപ്പിച്ചു. രാഷ്ട്രീയ എതിരാളികള്‍ക്ക്‌ മറുപടി നല്‍കാനും മോഡി മറന്നില്ല. ജനാധിപത്യത്തില്‍ രാഷ്ട്രീയ എതിരാളികള്‍ ഇല്ല. എല്ലാവരുമായും പ്രവര്‍ത്തിക്കാന്‍ താന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

ഗുജറാത്തിലെ എന്റെ സ്വന്തം ജനങ്ങള്‍ക്കുവേണ്ടിയായിരിക്കും തന്റെ അടുത്ത അഞ്ച്‌ വര്‍ഷമെന്ന്‌ മോഡി ആഹ്വാനം ചെയ്തു. എപ്പോഴെങ്കിലും എന്റെ ഭാഗത്തുനിന്ന്‌ എന്തെങ്കിലും തെറ്റുകള്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ നിങ്ങള്‍ ക്ഷമിക്കണമെന്നും പ്രസംഗം അവസാനിപ്പിച്ചുകൊണ്ട്‌ മോഡി കൂട്ടിച്ചേര്‍ത്തു.

‘മുന്നോട്ട്‌ തന്നെ’…..ഐതിഹാസികമായ വിജയത്തോട്‌ മുഖ്യമന്ത്രി നരേന്ദ്ര മോഡി ട്വിറ്ററില്‍ പ്രതികരിച്ചു. “പിന്നോട്ട്‌ നോക്കേണ്ടതില്ല….മുന്നോട്ടുതന്നെ. അനന്തമായ കര്‍മശേഷിയും അനന്തമായ ധീരതയും അനന്തമായ ലക്ഷ്യവുമാണ്‌ നമുക്ക്‌ വേണ്ടത്‌,” എന്ന്‌ അദ്ദേഹം കുറിച്ചു

Sunday 16 December 2012

ഹിന്ദു ഐക്യവേദി സംസ്ഥാന സമ്മേളനം


swami vivekananda chicago speech in malayalam


സ്വാമി വിവേകാനന്ദന്‍റെ 150 ആം ജന്മവാര്‍ഷികം പ്രമാണിച്ച് 
ചെന്ദ്രാപ്പിന്നി വിവേകാനന്ദ ബാലഗോകുലത്തിലെ പ്രവര്‍ത്തകരായ  ഞങ്ങള്‍  സ്വാമി വിവേകാനന്ദന്‍ ചിക്കാഗോയില്‍ വച്ച് നടത്തിയ പ്രസംഗങ്ങളുടെ മലയാളം പരിഭാഷ എല്ലാ കൂട്ടുകാര്‍ക്കും ആയി സമര്‍പ്പിക്കുന്നു 


                                   വിശ്വമതാദര്‍ശം 


ചിത്രത്തിലുള്ള അലയടിക്കുന്ന അംബുരാശി കര്‍മ്മത്തിന്റെയും താമര ഭക്തിയുടെയും ഉദയസൂര്യന്‍ ജ്ഞാനത്തിന്റെയും പ്രതീകമാണ് . വളഞ്ഞു ചുഴന്നു നില്‍ക്കുന്ന സര്‍പ്പം യോഗത്തേയും ഉയര്‍ന്ന കുണ്ഡലിനീശക്തി (സര്‍വ്വമനുഷ്യരിലും കുണ്ഡലിതമായി - ചുരുണ്ടു - കിടക്കുന്ന അനന്താദ്‌ഭുതശക്തി ) യേയും സൂചിപ്പിക്കുന്നു .ചിത്രത്തിലുള്ള ഹംസം പരമാത്മാവിനെ പ്രതിനിധാനം ചെയ്യുന്നതാണ് .അങ്ങനെ ചിത്രതത്വം ഇതാണ് : കര്‍മ്മ - ജ്ഞാന - ഭക്തിയോഗങ്ങളുടെ സമന്വയംകൊണ്ട് പരമാത്മദര്‍ശനം സാധിക്കാം . (ആ ഹംസം നമ്മെ പ്രജോതിപ്പിക്കട്ടെ!).

  (സ്വാമി വിവേകാനന്ദസ്വാമികള്‍ തന്നെ ചിത്രീകരിച്ചത്)



സ്വാമിവിവേകാനന്ദന്‍ ചിക്കാഗോപ്രസംഗം-1893സെപ്റ്റംബര്‍ 11

                          Chicago Prasangangal

(chicago addresses of swami vivekananda in malayalam )


                      ചിക്കാഗോ പ്രസംഗങ്ങള്‍ 
                          (സ്വാഗതത്തിനു മറുപടി) 
                            1893 സെപ്റ്റംബര്‍ 11

ഭാഗം ഒന്ന്കേള്‍ക്കുക 


സ്വന്തമാക്കുക
download Pictures, Images and Photos

ഭാഗം രണ്ട്കേള്‍ക്കുക 


സ്വന്തമാക്കുക
download Pictures, Images and Photos

അമേരിക്കയിലെ എന്‍റെ പ്രിയ സഹോദരീ സഹോദരന്മാരെ

നിങ്ങള്‍ ഞങ്ങള്‍ക്ക്  നല്‍കിയ ആവേശപൂര്‍വവും ഹൃദയന്ഗവുംആയ സ്വാഗതത്തിനു മറുപടി പറയാന്‍ ഏഴുന്നെല്ക്കവേ എന്‍റെ ഹൃദയം അവാച്യമായ ആനന്ദം കൊണ്ട് നിറയുന്നു.

''ലോകത്തിന്‍റെ അതി പ്രാചീന സന്യാസിപരമ്പരയുടെ  
 പേരില്‍ ഞാന്‍ നിങ്ങള്‍ക്ക് നന്ദി പറയുന്നു. 

മതങ്ങളുടെ മാതാവിന്‍റെ പേരില്‍ ഞാന്‍ നിങ്ങള്‍ക്ക്  നന്ദി പറയുന്നു.  

സര്‍വവര്‍ഗ വിഭാഗങ്ങളിലും  പെട്ട കോടി കോടി ഹിന്ദുക്കളുടെ പേരിലും ഞാന്‍  നിങ്ങള്‍ക്ക്  നന്ദിപറയുന്നു.''

സഹിഷ്നുത എന്ന ആശയം വിവിധ ദേശങ്ങളിലേക്ക് വഹിക്കുന്നതിനുള്ള   ബഹുമതി വിദൂര ജനതകളില്‍ നിന്ന് വന്ന ഈ ആളുകള്‍ക്ക് തികച്ചും അവകാശപ്പെടാമെന്നു  പൌരസ്യത്യ പ്രതിനിധികളെ പരാമര്‍ശിച്ചു നിങ്ങളോട് ചിലര്‍ പറഞ്ഞുവല്ലോ. ഈ മണ്ടപത്തിലുള്ള അവര്‍ക്കും എന്‍റെ നന്ദി. സഹിഷ്ണ്തയും സര്‍വ ലൌകിക സ്വീകാര്യവും രണ്ടും ലോകത്തിനു ഉപദേശിച്ച മതത്തിന്‍റെ  അനുയായി എന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു.  ഞങ്ങള്‍     സാര്‍വലൌകികസഹിഷ്ണുതയില് ‍വിശ്വസിക്കുക  മാത്രമല്ല സര്‍വമതങ്ങളും  സത്യമെന്നു  സ്വീകരിക്കുകയും ചെയ്യുന്നു. ലോകത്തിലുള്ള സര്‍വമതങ്ങളിലെയും സര്‍വ രാജ്യങ്ങളിലെയും പീഡിതര്‍ക്കും ശരണാര്‍ത്തികള്‍ക്കും അഭയമരുളിയതാണ് എന്‍റെ  ജനത എന്നതില്‍ ഞാന്‍അഭിമാനിക്കുന്നു

റോമന്‍ മര്‍ദനം മൂലം യഹൂദരുടെ പുണ്യക്ഷേത്രം തകര്‍ത്തു തരിപ്പണമാക്കപെട്ട ആ കൊല്ലം തന്നെ  ദക്ഷിണ ഭാരതത്തില്‍ വന്നു അഭയം പ്രാപിച്ച ആ ഇസ്രയേല്‍ വര്‍ഗ്ഗത്തിന്റെ അതിപവിത്രാവശിഷ്ടം ഞങ്ങളുടെ അംഗ തലത്തില്‍ സംഭൃതമയിട്ടുന്ടെന്നു നിങ്ങളോട് പറയാന്‍ എനിക്ക് അഭിമാനമുണ്ട്. മഹിമയുറ്റ ജരദുഷ്ട്ര  ജനതയ്ക്ക് അഭയം നല്കിയതും അവരുടെ അവശിഷ്ട്ടത്തേ ഇന്നും പോറ്റി പോരുന്നതുമായ മതത്തില്‍ ഉള്‍പെട്ടവന്‍ എന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു. അല്ലയോ സോദരരെ, എത്രയും ശൈശവം മുതല്‍ ജപിച്ചിട്ടുള്ളതായി എനിക്കോര്‍മയുള്ളതും ലക്ഷ കണക്കിനാളുകള്‍ എന്നും ജപിക്കുന്നതും ആയ ഒരു സ്തോത്രത്തില്‍ നിന്ന് ചില വരികള്‍ ഞാന്‍ നിങ്ങളെ കേള്‍പ്പിക്കാം. " പലേടങ്ങളിലായി ഉറവയെടുത്ത പല പുഴകളിലെയെല്ലാം വെള്ളം കടലില്‍ കൂടികലരുന്നുവല്ലോ. അതുപോലെ അല്ലെയോ  പരമേശ്വര, രുചി വൈചിത്രം കൊണ്ട് മനുഷ്യര്‍ കൈകൊള്ളുന്ന വഴികള്‍, വളഞ്ഞോ നേരെയോ പലമട്ടായി കാണ പെട്ടാലും എല്ലാം അങ്ങയിലേക്കത്രേ എത്തുന്നത്‌".

ഇതുവരെ നടന്നിട്ടുള്ള സഭകളില്‍ എല്ലാം വെച്ച് അതിഗംഭീരമായ ഇന്നത്തെ സമ്മേളനം, സ്വയം ഗീതോപദിഷ്ട്ടമായ ഒരത്ഭുത തത്വത്തിന്‍റെ നീതീകരണവും പ്രഖ്യപനവുമാണ്, ആരു ഏതു രൂപത്തില്‍ എന്നെ  ഭജിക്കുന്നുവോ അവനെ ഞാന്‍ അപ്രകാരം അനുഗ്രഹിക്കുന്നു. എല്ലാവരും ശ്രമിക്കുന്നത്  ഒടുവില്‍   എന്നിലേക്കെത്തുന്ന വഴികളിലൂടെയത്രെ. വിഭാഗീയതയും മൂഡമായ കടുംപിടുത്തവും അതിന്‍റെ ഭീകര സന്തതിയായ മത ഭ്രാന്തും കൂടി ഈ സുന്ദര ഭൂമിയെ ദീര്‍ഘമായി കയ്യടക്കിയിരിക്കുകയാണ്. അവ ഭൂമിയെ അക്രമംകൊണ്ട് നിറച്ചിരിക്കുന്നു. മനുഷ്യ രക്തത്തില്‍ പലവുരു കുതിര്‍ത്തിരിക്കുന്നു. സംസ്കാരത്തെ സംഹരിച്ചിരിക്കുന്നു. ജനതകളെ മുഴുവനോടെ നൈരാശ്യത്തിലേക്ക് തള്ളിവിടുകയും ചെയ്തിരിക്കുന്നു. ഈ കൊടുംപിശാചുക്കള്‍ ഇല്ലായിരുന്നെങ്കില്‍ മനുഷ്യ സമുദായം ഇതിലും വളരെയേറെ പുരോഗമിക്കുമായിരുന്നു. എന്നാല്‍ അവരുടെ കാലം ആയിക്കഴിഞ്ഞു.
ഈ  സമ്മേളനത്തിന്റെ   ബഹുമാനാര്‍ത്ഥം ഇന്നു   പുലര്‍കാലത്ത്   മുഴങ്ങിയ  മണി  എല്ലാ  മത ഭ്രാന്തിന്‍റെയും, വാള് കൊണ്ടോ  പേന  കൊണ്ടോ  ഉള്ള  എല്ലാ  പീഡനങ്ങളുടെയും   ഒരേ   ലക്ഷ്യത്തിലേക്ക്  പ്രയാണം  ചെയ്യുന്ന  മനുഷ്യരുടെ  ഇടയിലേ  എല്ലാ ദുര്‍മാന്സ്യങ്ങലുടെയും   മരണമണിയായ് ഇരിക്കട്ടേ എന്നു ഞാന്‍  അകമഴിഞ്ഞ്  ആശിക്കുന്നു.
                                                                                               

              നാം വിയോജിക്കുന്നതെന്ത് ?

                             (1893 സെപ്റ്റംബര്‍ 15 )

           ഞാന്‍ ഒരു ചെറിയ കഥ പറയാം  , 'പരസ്പരം ചീത്തവിളിക്കുന്നതില്‍ നിന്ന് നമുക്ക് വിരമിക്കാം ' എന്ന്  ഇപ്പോള്‍ പ്രസംഗം നിര്‍ത്തിയ വാഗ്മി പറഞ്ഞത് നിങ്ങള്‍ കേട്ടല്ലോ . ഇത്രയേറെ പൊറുത്തക്കെട് ഇപ്പോഴും ഉണ്ടായിരിക്കുന്നതില്‍ അദ്ദേഹം വളരെ പരിതപിക്കുകയും ചെയ്തു .

          ഈ പൊറുത്തക്കേടിന്‍റെ കാരണം കാണിക്കുന്ന ഒരു കഥ പറയണമെന്ന് ഞാന്‍ വിചാരിക്കുന്നു . ഒരു കിണറ്റി ഒരു തവള പാര്‍ത്തിരുന്നു .വളരേ കാലമായി അത് അവിടെ താമസമായിട്ട്. അത് അവിടെപ്പിരന്ന് അവിടെത്തന്നെ വളര്‍ന്നു .ഇനിയും അത് ഒരു ചെറിയ ചിന്നതവളമാത്രം . ആതവളയുടെ കണ്ണ് പോയോ ഇല്ലയോ എന്ന് പറയാന്‍ അന്ന് പരിണാമവാദികള്‍ അവിടെ ഉണ്ടായിരുന്നില്ലല്ലോ. എന്തായാലും നമ്മുടെ കഥയ്ക്ക് ഇത്രയും സമ്മതിച്ചേ ഒക്കൂഃ അതിനു കണ്ണുണ്ടായിരുന്നു ; ഇന്നത്തെ അണുജീവിതത്വജ്ഞന്‍മാര്‍ക്ക്പോലും ശ്ലാഘ്യമായതരാം ഊര്‍ജ്വസ്വലതയോടെ അത് അവിടെയുള്ള കീടങ്ങളെയും അണുക്കളെയും എല്ലാം തിന്ന് ദിവസേനയും വെള്ളം വെടുപ്പാക്കി പോന്നു .ഇങ്ങനെ കുറച്ചുകാലം കഴിഞ്ഞു ,തവള തെല്ലു തടിച്ചുകൊഴുത്തു . അങ്ങനെയിരിക്കെ ഒരുദിവസം കടലില്‍നിന്ന് ഒരുതവള കിണറ്റില്‍ വീണു.
       
        'നീ എവിടെ നിന്ന്  ?'
        'ഞാന്‍ കടലില്‍ നിന്ന് '

'കടലോ ! അതെത്ര വലുതാണ് ? എന്‍റെ ഈ കിണറ്റിനോളം വലുതാണോ ?' ഇതു പറയുകയും അതു കിണറ്റിന്‍റെ ഒരുവശത്ത്നിന്നും മറുവശത്തേക്ക്ഒരു ചാട്ടം.

  'എന്‍റെ ചങ്ങാതി ', കടല്‍ തവള പറയുകയാണ് , 'എങ്ങനെയാണ് കടലിനെ ഈ കൊച്ചു കിണറിനോട് താരതമ്യം ചെയ്യുക ?'

  ഒരു ചാട്ടംകൂടെ ; എന്നിട്ട് തവ ചോദിച്ചു : നിന്‍റെ കടല്‍ ഇത്രയും മുണ്ടോ ?

  'എന്തൊരുഅസംബന്ധംആണ് നീ പറയുന്നത് ? കടലിനെ നിന്‍റെ കിണറിനോട് താരതമ്യം ചെയ്യുകയോ !'

      'കൊള്ളാം , പക്ഷെ , കൂപമണ്ഡുകം പറഞ്ഞു : 'എന്‍റെ കിണറിനേക്കാള്‍ വലുതായി ഒന്നും ഉണ്ടാവില്ല .ഇതിനെക്കാള്‍ വലുതായി ഒന്നും ഉണ്ടാകുക സാധ്യമല്ല .ഇവന്‍ കള്ളന്‍ , ഇവനെ ഇവിടെനിന്നും ചാടിക്കുക തന്നെ .'

   ഇതാണ് എക്കാലവും ഉള്ള കുഴപ്പം .

    ഞാന്‍ ഒരു ഹിന്ദു . ഞാന്‍ എന്‍റെ ഒരു കൊച്ചു കിണറ്റില്‍ ഇരിക്കുകയാണ് ; എന്‍റെ കൊച്ചു കിണര്‍ തന്നെ ലോകം മുഴുവനുമെന്ന് വിചാരിക്കുകയും ചെയ്യുന്നു . ക്രിസ്ത്യന്‍ അവന്‍റെ കൊച്ചുകിണറ്റില്‍ ഇരിക്കുന്നു , തന്‍റെ കിണര്‍തന്നെയാണ് ഈ ലോകമെല്ലാം എന്ന് വിചാരിക്കുന്നു .മുഹമ്മദന്‍ അവന്‍റെ കൊച്ചുകിണറ്റില്‍ ഇരിക്കുന്നു , തന്‍റെ കിണര്‍തന്നെയാണ് ഈ ലോകമെല്ലാം എന്ന് വിചാരിക്കുന്നു. നമ്മുടെതായ ഈ ലോകത്തിന്‍റെ പ്രതിബന്ഡങ്ങളെ തകര്‍ത്തു വീഴ്ത്തുവാന്‍ ചെയ്യുന്ന മഹത്തായ പരിശ്രമത്തിന് അമേരിക്കയിലെ നിങ്ങള്‍ക്കു ഞാന്‍ നന്ദി പറയേണ്ടിയിരിക്കുന്നു .ഭാവിയില്‍ , നിങ്ങളുടെ ഉദ്ദിഷ്ടസിദ്ധിക്കു ഭഗവാന്‍ തുണക്കുമെന്നു ഞാന്‍ ആശിക്കുകയും ചെയ്യുന്നു .
                                                                                                            
                                       ഹിന്ദു ധര്‍മ്മം
(1893 സെപ്റ്റംബര്‍ 19  ന് സര്‍വമതസമ്മേളനത്തില്‍ സ്വാമി വിവേകാനന്ദന്‍ വായിച്ച പ്രബന്ധം  )
                                 

കരുത്തുള്ള മതം

















കരുത്തുള്ള മതം 

ചരിത്രാതീതകാലങ്ങളില്‍ നിന്നും നമുക്ക് കൈവന്നീട്ടുള്ള മൂന്നു മതങ്ങള്‍ ഇന്ന് ലോകത്തില്‍ നിലകൊള്ളുന്നു . ഹിന്ദു മതം , ജരദുഷ്ട്രമതം ,യഹൂദമതം . അവക്കെല്ലാം അതിഭയങ്കരങ്ങളായ ആഘാതങ്ങള്‍ എല്‍ക്കയുണ്ടായിട്ടുണ്ട് .എന്നീട്ടും അവയെ എല്ലാം അതിജീവിച്ചത് തങ്ങളുടെ അകക്കരുത്തിനെ തെളിയിക്കുന്നു . ക്രിസ്തുമതത്തെ ഉള്‍കൊള്ളാന്‍ കഴിയാത്ത യഹൂദമതം അതിന്‍റെ സര്‍വജൈത്രി യായ പുത്രിയാല്‍ സ്വജന്മഭൂമിയില്‍നിന്നുതന്നെ ഓടിക്കപ്പെട്ടു .തങ്ങളുടെ മഹാമതത്തിന്‍റെ കഥപറയാന്‍ ഒരു പിടി പാഴ്സികളേ ഇന്ന് ബാക്കിയോളളൂ .ഭാരതത്തില്‍ ആകട്ടെ അവാന്തരമതങ്ങള്‍ ഒന്നിന് പുറകെ ഒന്നായി ഉയര്‍ന്ന് വൈദിക മതത്തെ അടിയോളം ഉലക്കുകയുണ്ടായി .എന്നാല്‍ ഉഗ്രമായ ഭൂകമ്പത്തില്‍ കടല്‍ത്തിരത്ത് ഉള്ള ജലരാശിപോലെ അല്‍പനേരത്തേക്ക് മാത്രം അത് പിന്‍വാങ്ങി . മടങ്ങിവരാന്‍ ആകെ വിഴുങ്ങുന്ന പെരുവെള്ളമായി ആയിരം മടങ്ങ്‌ തിമര്‍ത്തുകയറാന്‍ , മാത്രം . ഒഴുക്കിന്‍റെ ബഹളം കഴിഞ്ഞപ്പോള്‍ അവാന്തര മതങ്ങള്‍ മുഴുവനും ഗ്രസിക്കപ്പെട്ട് മാതൃമതത്തിന്‍റെ അനന്തരശരീരത്തില്‍ ചേര്‍ന്നു ലയിച്ചുകഴിഞ്ഞിരുന്നു .

വിശാലത 

ശാസ്ത്രത്തിന്‍റെ പുതുപുത്തന്‍ കണ്ടുപിടുത്തങ്ങള്‍ യാതൊന്നിന്‍റെ പ്രതിധ്വനികളെ പോലെ തോന്നുന്നുവോ വേദാന്തദര്‍ശനത്തിന്‍റെ നാനാവിധങ്ങളായ പഴംകഥകളടക്കം ഏറ്റവും ഹീനങ്ങളായ ആശയങ്ങളും ദുര്‍വിജ്ഞേയവാദവും ജൈനരുടെ നിരീശ്വരവാദവും വരെ ഓരോന്നിനും , എല്ലാറ്റിനും ,ഹിന്ദുവിന്‍റെ ധര്‍മ്മത്തില്‍ സ്ഥാനമുണ്ട് .'

   അപ്പോള്‍ ഒരു ചോദ്യം ഉയരുന്നു ; ഇത്ര അകലുന്ന ഈ ആരവങ്ങളെല്ലാം ഒത്തുകൂടുന്ന പൊതുകേന്ദ്രം എവിടെ ? ഗതികെട്ട മട്ടുള്ള ഈ വൈരുദ്ധ്യങ്ങളെല്ലാം നിലകൊള്ളുന്ന പൊതുവായ ചുവടെവിടെ ? ഈ ചോദ്യത്തിനുതന്നെയാണ് ഞാനിപ്പോള്‍ സമാധാനം പറയാന്‍ നോക്കുന്നത് .

വേദവും ഋൃഷികളും 

   ഹിന്ദുക്കള്‍ക്ക് അവരുടെ ധര്‍മ്മം കിട്ടിയിരിക്കുന്നത് വെളിപാടില്‍ നിന്നാണ് , വേദങ്ങളില്‍നിന്ന് . വേദങ്ങള്‍ അനാദിയും അനന്തവുമാണെന്നാണ് അവരുടെ മതം . ഒരു പുസ്തകത്തിന് ആദിയോ അനന്തമോ ഇല്ലേന്നത് ഈ സദസ്സിന് ഹാസ്യമായി തോന്നിയേക്കാം .എന്നാല്‍ വേദങ്ങള്‍ എന്ന് വച്ചാല്‍ പുസ്തകമേയല്ല .ഓരോ കാലത്ത് ഓരോ ആളുകള്‍ ദര്‍ശിച്ചിട്ടുള്ള അധ്യാത്മനിയമങ്ങളുടെ സഞ്ചിതനിധിയെന്നാണ് അവക്കര്‍ത്ഥം. വാസ്ത്വാകര്‍ഷണ നിയമംഅതറിയപ്പെടുന്നതിന് മുന്‍പ് ഉണ്ടായിരുന്നു .മനുഷ്യരോക്കെ മറന്നുപോയാലും അതുണ്ടായിരിക്കുകയും ചെയ്യും .അതുപോലെ തന്നെയാണ് അധ്യാത്മലോകത്തെ ഭരിക്കുന്ന നിയമങ്ങളും .ജീവാത്മാവും ജീവാത്മാവും തമ്മിലും ജീവാത്മാവും പരമാത്മാവും തമ്മിലും ഉള്ള ധാര്‍മ്മികവും ആചാരപരവും ആധ്യാത്മികവുമായ ബന്ധങ്ങള്‍ അവ അറിയപ്പെടുന്നതിന് മുന്‍ബേ ഉണ്ടായിരുന്നതാണ് ; നാം അവയെ മറന്നാല്‍ തന്നെ നിലനില്‍ക്കയും ചെയ്യും .

      ഈ നിയമങ്ങളുടെ  ദ്രഷ്ടാളെ  ഋഷികള്‍ എന്ന് വിളിക്കുന്നു ; പൂര്‍ണ്ണന്മാര്‍ എന്നനിലയില്‍ അവരെ ഞങ്ങള്‍ പൂജിക്കയും ചെയ്യുന്നു .അവയില്‍ ഏറ്റവും മഹിമയുള്ളവരില്‍ ചിലര്‍ സ്ത്രീകള്‍ ആയിരുന്നു എന്ന് ഈ സദസ്സിനോട് പറയാന്‍ എനിക്ക് സന്തോഷമുണ്ട്  .

സൃഷ്ടി , അനാദി അനന്തം 


ഈ നിയമങ്ങള്‍ നിയമങ്ങള്‍ എന്ന നിലയില്‍ അന്തമറ്റവയായിരിക്കാം .എങ്കിലും അവക്ക്  ആദിയുണ്ടയിരിക്കണം എന്ന് ഇവിടെ ഒരു വാദം വരാം. സൃഷ്ടിക്ക് ആദിയോ അന്തമോ ഇല്ലെന്നുവേദത്തില്‍ ഉപദേശിക്കുന്നു .വിശ്വരശക്തിയുടെ ആകെതുക സദാ സമമാണെന്ന് ശാസ്ത്രം തെളിയിച്ചിട്ടുള്ളതായി പറയപ്പെടുന്നു .അപ്പോള്‍ ഒന്നും ഇല്ലാതിരുന്ന ഒരു കാലം ഉണ്ടായിരുന്നെങ്കില്‍ ഈ വ്യക്തശക്തിയെല്ലാം എവിടെയായിരുന്നു ? . അത് ഈശ്വരനില്‍ അവ്യക്തമായിരുന്നു എന്ന് ചിലര്‍ പറയുന്നു . എങ്കില്‍ ഈശ്വരന്‍ ചിലപ്പോള്‍ അവ്യക്തശക്തിയും ചിലപ്പോള്‍ വ്യക്തശക്തിയും ആകും . അത് ഈശ്വരനെ വികാരിയാക്കും . വികാരമുള്ളതെല്ലാം കൂട്ടാണ് .കൂട്ടെല്ലാം തന്നെ വിനാശമെന്ന വികാരത്തിന് വിധേയമാകണം . അപ്പോള്‍ ഈശ്വരന്‍ നശിക്കും ; ഇതബദ്ധം. അതുകൊണ്ട് സൃഷ്ടി ഇല്ലാതിരുന്ന കാലം ഒരിക്കലും ഇല്ലായിരുന്നു . 
  
       ഉപമ പറയുന്ന പക്ഷം സൃഷ്ടിയും സ്രഷ്ടാവും രണ്ടു രേഖകളാണ് . അനാദി അനന്തം സമാന്തരം . ഈശ്വരന്‍ നിത്യവൃത്തനായ ധാതാവാണ് ; അവിടുന്ന് സ്വമഹിമകൊണ്ട് ബ്രഹ്മാണ്ഡപരമ്പരകളെ അവ്യക്തത്തില്‍നിന്നു പ്രകാശിപ്പിച്ചു കുറേകാലം പ്രവര്‍ത്തിപ്പിച്ച് ഒടുവില്‍ സംഹരിക്കുന്നു . ഇതാണ് ബ്രാഹ്മണബാലന്‍ എന്നും ജപിക്കുന്നത് : അതീതകല്പങ്ങളിലെ സൂര്യന്‍മാരെ പോലെ ഈ സൂര്യചന്ദ്രന്‍മാരെ പോലെ ഈ സൂര്യചന്ദ്രന്മാരെയും ഈശ്വരന്‍ സൃഷ്ടിച്ചു . 

ആത്മാവിന്‍റെ നിത്യത്വം 

   ഞാന്‍ ഇതാ ഇവിടെ നിന്ന് കണ്ണാടച്ച് 'ഞാന്‍ ', ഞാന്‍ , ഞാന്‍ , എന്ന് എന്‍റെ ഉണ്മയെ ഭാവനചെയ്യാന്‍ ശ്രെമിക്കുന്നെങ്കില്‍ എന്താശയമാണ് ആവിര്‍ഭവിക്കുക ? ശരീരമെന്ന് . അപ്പോള്‍ ഞാന്‍ ഭൌതിക വസ്തുക്കളുടെ വെറുമൊരു കൂട്ടാണെന്നോ ? അല്ലെന്നു വേദഘോഷം ; ഞാന്‍ ശരീരത്തില്‍ വസിക്കുന്ന ചൈതന്യമാണ് .ഞാന്‍ ദേഹമല്ല .ദേഹം നശിക്കും ; എന്നാല്‍ എനിക്ക് നാശമില്ല .ഞാന്‍ ഇതാ ഈ ശരീരത്തില്‍ ആണ് . ഇത് വീണുപോകും ,ഞാന്‍ തുടര്‍ന്ന് ജീവിക്കും.

  ഒരു ഭൂതകാലവും എനിക്ക് ഉണ്ടായിരുന്നു .ആത്മാവ് സൃഷ്ടിക്കപെട്ടതല്ല . എന്തെന്നാല്‍ സൃഷ്ടിസംയോഗമാണ് ; എന്ന് വച്ചാല്‍ മേലില്‍ വിയോഗം തീര്‍ച്ചഎന്നര്‍ത്ഥം . അതുകൊണ് ആത്മാവ് നിര്‍മിതമാണെങ്കില്‍ അത് നശിക്കണം . ചിലര്‍ സുഖികളായി ജനിക്കുന്നു  തികവുറ്റ ആരോഗ്യം ആഴകുള്ള ശരിരം ,മനസ്സിന് ചുറുചുറുക്ക് ,വേണ്ടതെല്ലാം സുലഭം .  ചിലര്‍ ദുഖികളായി ജനിക്കുന്നു . ചിലര്‍ക്ക് കൈഇല്ല ,ചിലര്‍ക്ക് കാലില്ല പിന്നെ ചിലര്‍ക്ക് ഭുദ്ധിയേ ഇല്ല . അവര്‍ അതി കഷ്ടമായ ജീവിതം വെറുതെഇട്ടിഴക്കുന്നു . അവരെല്ലാം   സൃഷ്ടിക്കപ്പെട്ടവരെങ്കില്‍ സമനും കരുണാമയനുമായ ഒരീശ്വരന്‍ ഒരുവനെ സുഖിയായും മറ്റൊരുവനെ ദുഖിയായും സൃഷ്ടിച്ചതെന്തിന് ? ഇത്ര പക്ഷപാതിയായത് എന്ത് ? ഈ ജന്മത്തില്‍ ദുഖിക്കുന്നവര്‍ വരുംജന്മത്തില്‍ സുഖിക്കുമെന്നുപറയുന്നതും തീരെ സമാധാനമാകുന്നില്ല . സമനും കരുണാമയനുമായ ഒരീശ്വരന്‍റെ ഭരണത്തില്‍ ഒരുവന്‍ ഇവിടെത്തന്നെ എന്തിനു ദുഖിക്കണം ?

പൂര്‍വ്വജന്മമോ പാരമ്പര്യമോ ?

    രണ്ടാമത് ഈശ്വരന്‍ സൃഷ്ടിച്ചു എന്ന ആശയം സൃഷ്ടിയിലെ പൊരുത്തക്കേടിനു സമാധാനം തരുന്നില്ല ; അത് ഒരു സര്‍വ്വശക്തന്‍റെ ക്രൂരശാസനത്തെ വെളിപ്പെടുത്തുകയേ ചെയ്യുന്നുള്ളൂ .അപ്പോള്‍ ഒരു മനുഷ്യനെ സുഖിയോ ദുഖിയോ ആക്കാന്‍ അവന്‍റെ ജനനത്തിനുമുന്‍പ്തന്നെ കാരണങ്ങള്‍ ഉണ്ടായിരുന്നിരിക്കണം ;അവ അവന്‍റെ പൂര്‍വ്വകര്‍മ്മങ്ങളത്രേ.

    ശരീരമനസ്സുകളുടെ പ്രവണതകളെയെല്ലാം നൈസര്‍ഗ്ഗിക വാസനകള്‍കൊണ്ടു വ്യാഖ്യാനിച്ചുകൂടേ ? ഇവിടെ സത്തയുടെ രണ്ടു സമാന്തരരേഖകളുണ്ട് - ഒന്ന് മനസിന്‍റെ , മറ്റേതു ജഡത്തിന്റെ . ജഡവും ജഡപരിണാമങ്ങളും കൊണ്ട് നമുക്കുള്ളതെല്ലാം വ്യാഘ്യാനിക്കാമെങ്കില്‍ ഒരു ആത്മാവിന്‍റെ ഉണ്മയെ കല്‍പ്പിക്കേണ്ട ആവശ്യമില്ല .പക്ഷെ ,ജഡത്തില്‍നിന്നു വിചാരം ഉദിച്ചതായി തെളിയിക്കാന്‍ കഴിയുന്നതല്ല ; ദാര്‍ശനികമായ ഏകത്വം അനിവാര്യമാണെങ്കില്‍ ആത്മികമായ ഏകത്വം (ആത്മാദ്വൈതം ) തീര്‍ച്ചയായും യുക്തിയുക്തമാണ് . ഭൌതികമായ ഏകത്വത്തെക്കാള്‍ (ഭൂതാദ്വൈതം ) ആശാസ്യതയില്‍ ഒട്ടു കുറവുമല്ല .

   പാരമ്പര്യംവഴി ശരീരങ്ങള്‍ ചില സവിശേഷപ്രവണതകളെ പ്രാപിക്കുന്നു എന്നത് അനിഷേധ്യമാണ് ; പക്ഷെ ,ആ പ്രവണതകള്‍ എന്ന് വച്ചാല്‍ ഒരു സവിശേഷമനസ്സിനുമാത്രം സവിശേഷരീതിയില്‍ വ്യാപരിക്കാനുതകുന്ന വെറും ഭൌതികാകാരമത്രേ . പൂര്‍വ്വ കര്‍മ്മപ്രഭവങ്ങളായ മറ്റു പ്രവണതകള്‍ ഓരോ ആത്മാവിനും സ്വന്തമായുണ്ട് .ഒരു സവിശേഷപ്രവണതയോട് കൂടിയ ജീവന്‍ ആ പ്രവണതയെ പ്രദര്‍ശിപ്പിക്കാന്‍ ഏറ്റവും പറ്റിയ ഒരു ശരീരത്തില്‍ സദൃശസംയോഗനിയമപ്രകാരം വന്നുപിറക്കുന്നു .ഇത് ശാസ്ത്രത്തിനു സമ്മതമാണ് ; എന്തെന്നാല്‍ ശാസ്ത്രത്തിനു എല്ലാം ശീലത്തിലൂടെ വ്യാഖ്യാനിക്കണം .ശീലമാകട്ടെ അഭ്യാസംകണ്ടുവരുന്നതുമാണ് . അതുകൊണ്ട് നവജാതനായ ഒരു ജീവന്‍റെ സഹജശീലങ്ങള്‍ വ്യാഖ്യാനിക്കാന്‍ അഭ്യാസങ്ങള്‍ ആവശ്യമാണ് . അവ ഈ ജന്മം നേടാത്തവയാകയാല്‍ പൂര്‍വ്വജന്മങ്ങളില്‍ നിന്നു വന്നുചേര്‍ന്നവതന്നെയായിരിക്കണം .

    ഇവിടെ വേറൊരു ശങ്ക ; ഇതൊക്കെ ശരിയെന്നുവെച്ചാലും എന്‍റെ പൂര്‍വ്വജന്മത്തിലെ യാതൊന്നും ഞാന്‍ ഓര്‍ക്കാത്തതെന്ത് ?
ഇതിനു സമാധാനം പറയാന്‍ എളുപ്പമാണ് . ഞാനിപ്പോള്‍ ഇംഗ്ലിഷ് പറയുകയാണ്‌ .ഇതെന്‍റെ മാതൃഭാഷയല്ല . വാസ്തവത്തില്‍ മാതൃഭാഷയിലെ ഒരു വാക്കും ഇപ്പോള്‍ എന്‍റെ ബോധത്തില്‍ ഇല്ല . എന്നാല്‍ അവയെ ഉയര്‍ത്താന്‍ ഞാന്‍ ഒന്ന് ശ്രമിക്കട്ടെ ,അവയങ്ങു തള്ളിക്കയറുകയായി .അതുകൊണ്ട് തെളിയുന്നത് ബോധം മനസ്സമുദ്രത്തിന്റെ ഉപരിതലം മാത്രമെന്നാണ് ; അതിന്റെ ആഴത്തില്‍ നമ്മുടെ അനുഭവങ്ങള്‍ ഈട്ടം കൂടികിടപ്പുണ്ട് . ശ്രമിക്കൂ,പണിപ്പെടൂ , അവ പൊന്തിവരും , നിങ്ങളുടെ പൂര്‍വ്വജന്മത്തെ കുറിച്ച് പോലും നിങ്ങള്‍ക്ക് ബോധമുണ്ടാകും .

    നേരിട്ട് കാട്ടികൊടുക്കുന്ന തെളിവാണിത് .സാക്ഷാദര്‍ശനമാണ് ഒരു സിദ്ധാന്തത്തിന്റെ തികവുറ്റ തെളിവ് .ഇതാ ഋഷികള്‍ ലോകത്തെ വെല്ലുവിളിക്കുന്നു ; സ്മൃതി സമുദ്രത്തെ അടിയോളം ഇളക്കി മറിക്കുവാനുള്ള രഹസ്യം ഞങ്ങള്‍ കണ്ടുപിടിച്ചിരിക്കുന്നു അത് പരീക്ഷിക്കുവിന്‍ നിങ്ങള്‍ക്ക് പൂര്‍വ്വജന്മത്തിന്റെ പൂര്‍ണ സ്മൃതിയുണ്ടാകും .

   പൂര്‍ണ്ണന്‍ എങ്ങനെ അപൂര്‍ണ്ണനായി

    അങ്ങനെ ,താന്‍ ആത്മാവാണെന്ന് ഹിന്ദു വിശ്വസിക്കുന്നു . ആത്മാവിനെ വാളിനു മുറിച്ചുകൂടാ ,വെള്ളത്തിന്‌ അലിയിച്ചുകൂടാ , തീയ്ക്കെരിച്ചുകൂടാ, കാറ്റിനു ഉണക്കിയുംകൂടാ ,ഓരോ ആത്മാവ് ഓരോ വൃത്തമാണെന്നു ഓരോ ഹിന്ദുവും വിശ്വസിക്കുന്നു -അതിനു പരിധി എങ്ങുമില്ല .എങ്കിലും കേന്ദ്രം ശരീരത്തില്‍ ആണ് .ഈ കേന്ദ്രം ശരീരത്തില്‍ നിന്നും ശരീരത്തിലേക്ക് മാറുക മാത്രമാണ് മരണം .ഭൌതികാവസ്ഥകള്‍ ആത്മാവിനെ ബന്ധിപ്പിക്കുന്നില്ല . അതിന്‍റെ യഥാര്‍ത്ഥ സ്വരൂപത്തില്‍ ആത്മാവ് സ്വതന്ത്രവും അപരിമിതവും അപാപവിദ്ധവും ശുദ്ധവും പൂര്‍ണവുമാണ് . എന്നാല്‍ അത് എങ്ങനെയോ ജഡത്തില്‍ കുടുങ്ങിയതായി കാണുകയും സ്വയംജടമെന്നു വിചാരിക്കുകയും ചെയ്യുന്നു .

       മുക്തനും ശുദ്ധനും പൂര്‍ണനുമായ ആത്മാവ് ഇങ്ങനെ ജഡക്കുടുക്കില്‍പ്പെടേണ്ട ആവശ്യമെന്ത് ? ഇതാണ് അടുത്ത ചോദ്യം . പൂര്‍ണന്നായ ആത്മാവ് ,താന്‍ അപൂര്‍ണ്ണനാണെന്ന തെറ്റിധാരണയില്‍ അകപ്പെട്ടതെങ്ങനെ ? ഹിന്ദുക്കള്‍ ഈ ചോദ്യത്തില്‍ നിന്നൊഴിഞ്ഞുകളയുന്നെന്നും അങ്ങനെ ഒരു ചോദ്യം ഉദിക്കുന്നില്ലെന്ന് അവര്‍ പറയുന്നെന്നും ചിലര്‍ പറഞ്ഞു കേട്ടീട്ടുണ്ട് . ചില ചിന്തകന്മാര്‍ ഇതിനുത്തരം പറയാന്‍ ഒന്നോ അതിലധികമോ പൂര്‍ണ പ്രായന്മാരെ കല്‍പ്പിക്കുന്നു . വിടവുകളടക്കാന്‍ വലിയ ശാസ്ത്രിയസംജ്ഞകല്‍ ഉപയോഗിക്കുകയും ചെയ്യുന്നു .പക്ഷെ സംജ്ഞപ്രയോഗം സമാധാനം പറയലല്ല .ചോദ്യം അങ്ങനെ തന്നെ ശേഷിക്കുന്നു ; പൂര്‍ണന്‍ എങ്ങനെ പൂര്‍ണപ്രായനായി ? ശുദ്ധനിരുപാധികസ്വരൂപം അണുമാത്രമെങ്കിലും മാറുന്നതെങ്ങനെ ? എന്നാല്‍ ഹിന്ദു  ഋജുവാണ് . യുക്ത്യാഭാസത്തെ അഭയം പ്രാപിക്കാന്‍ അവര്‍ ആഗ്രഹിക്കുന്നില്ല.ആണത്തത്തോടെ ചോദ്യത്തെ നേരിടാന്‍  അവനു ധൈര്യമുണ്ട് .അവന്‍റെ മറുപടി 'എനിക്കറിഞ്ഞുകൂടാ' എന്നാണ് ; പൂര്‍ണനായ ആത്മാവ് താന്‍ അപൂര്‍ണനാണെന്നു വിചാരിച്ച് , ജഡത്തോടോട്ടി അതില്‍ കുടുങ്ങി യത് , എങ്ങനെയെന്നു എനിക്കറിഞ്ഞുകൂടാ .എന്നാല്‍ എന്തൊക്കെയായാലും വസ്തുത വസ്തുതതന്നെ .താന്‍ ശരീരമാണെന്നുള്ള തനതുവിചാരം  എല്ലാവരുടെയും ബോധത്തിലുള്ള ഒരു വസ്തുതയാണ് . താന്‍ ശരീരമാണെന്നു വിചാരിക്കുന്നതെന്തുകൊണ്ടെന്നു വിശദീകരിക്കാന്‍ ഹിന്ദു ശ്രമിക്കുന്നില്ല. അത് ഈശ്വര ഇച്ചയാണെന്ന മറുപടി ഒരു സമാധാനമല്ല . എനിക്കറിഞ്ഞുകൂടാ എന്ന ഹിന്ദുവിന്റെ  വചനത്തെക്കള്‍ ഒട്ടും മേച്ചമല്ല അത് .

               മംഗള വാര്‍ത്ത 

ഇങ്ങനെ മനുഷ്യാത്മാവ് നിത്യനും അമൃതനും പൂര്‍ണനും ആനന്ദനുമാണ് .മരണമെന്ന് പറയുന്നത് ഒരു ശരീരത്തില്‍ നിന്നും മറ്റൊരു ശരീരത്തിലേക്ക് കേന്ദ്രം മാറുകമാത്രമാണ് . പൂര്‍വകര്‍മ്മങ്ങള്‍ വാര്‍ത്ത‍മാനത്തെയും വാര്‍ത്ത‍മാനം ഭാവിയേയും നിര്‍ണയിക്കുന്നു .ജനനത്തില്‍ നിന്ന് ജനനത്തിലേക്കും മരണത്തില്‍ നിന്ന് മരണത്തിലേക്ക് സംസരിച്ച് ജീവന്‍ മേല്‍പ്പോട്ടോ കീഴ്പ്പോട്ടോ പോയ്‌കൊണ്ടേയിരിക്കുന്നു .ഇവിടെ വേറൊരു  ചോദ്യം : ഇങ്ങനെയാണെങ്കില്‍ മനുഷ്യന്‍റെ കഥയെന്ത് ? കൊടുങ്കാറ്റില്‍പ്പെട്ട ചെറു തോണിയോ അവന്‍ ? പത ചൂടിയ തിരത്തുഞ്ചത്തേക്ക് ഒരു നിമിഷം അടിച്ചു കയറ്റപ്പെട്ടും ,അടുത്ത നിമിഷം വാപിളര്‍ന്ന തിരക്കുഴിയിലേക്ക് എടുത്തെറിയപ്പെട്ടും , തന്‍റെ സുകൃതദുഷ്കൃതങ്ങളുടെ പിടിയില്‍പ്പെട്ട് അങ്ങിങ്ങു മറിയുന്ന ചെറുതോണിയോ മനുഷ്യന്‍ ? സദാ ക്ഷോഭിച്ച് ,സദാ പായുന്ന നിഷ്കരുണമായ കാര്യകാരണധാരയില്‍ കഴിവറ്റു തുണയറ്റുഴലുന്ന കെടുതോണിയോ അവന്‍ ? വിധവയുടെ കണ്ണീരോ , അനാഥരോധനമോ ഗവ്നിക്കാതെ ,ഒക്കെ തകര്‍ത്തുരുണ്ടുപോകുന്ന കാരണചക്രത്തിന്‍റെ അടിയിലകപ്പെട്ട ക്ഷുദ്രശലഭമോ മനുഷ്യന്‍ ?ഇതോര്‍ത്ത് ഉള്ളം കുഴയുന്നു .എന്നാലും പ്രകൃതിയുടെ നിയമം ഇതുതന്നെ .ഒരാശക്കും വകയില്ലേ? ഒരു രക്ഷയും ഇല്ലേ ? ഈ ക്രന്ദനം നിരാശാത നിറഞ്ഞ നെഞ്ചിന്‍റെ അടിത്തട്ടില്‍ നിന്നും പൊന്തി കരുണയുടെ തിരുമഞ്ചത്തില്‍എത്തി ; അവിടെനിന്നും ആശാവഹവും സാന്ത്വനപരവുമായ തിരുമൊഴികള്‍ അവതരിച്ച് ഒരു വൈദികര്‍ഷിയെ പ്രജോതിപ്പിച്ചു .ലോകസമക്ഷം ഏഴുന്നേറ്റുനിന്ന് കാഹളധ്വനിയില്‍ ആ മംഗളവാര്‍ത്ത‍ അവിടുന്ന് വിളംബരം ചെയ്തു : 'അമൃതാന്ദത്തിന്റെ അരുമക്കിടങ്ങളേ! ദിവ്യധാമങ്ങളിലും നിവസിക്കുന്നവരേ !ഇരുളിനെല്ലാം അപ്പുറത്ത് , മായക്കപ്പുറത്ത്,ആദിത്യവര്‍ണനായ പുരാണ പുരുഷനെ ഞാന്‍ കണ്ടിരിക്കുന്നു .അവനെ അറിഞ്ഞാല്‍ മാത്രമേ നിങ്ങള്‍ മരണപരമ്പരയില്‍ നിന്ന് വിമുക്തനാവൂ'. 'അമൃതാന്ദത്തിന്റെ അരുമക്കിടങ്ങളേ!എത്ര മധുരമായ പേര് എത്ര ആശാവഹം ! ഞാന്‍ ആ മധുരമായ പേര്‍ ചൊല്ലി നിങ്ങളെ വിളിക്കട്ടെ - അമൃതാനന്ദത്തിന്‍റെ ആനന്ദരാവകാശികള്‍ - അതേ ,നിങ്ങളെ പാപികള്‍ എന്ന് വിളിക്കാന്‍ ഹിന്ദു കൂട്ടാക്കുകയില്ല. ഈശ്വരസന്താനങ്ങള്‍ ആണ് നിങ്ങള്‍ .അമൃതാനന്ദത്തിന്‍റെ പങ്കാളികള്‍ ,ദിവ്യന്മാര്‍ ,പരിപൂര്‍ണന്മാര്‍ ! അല്ലയോ ഭൂലോകദേവന്‍മാരേ,നിങ്ങള്‍ പാപികാളോ? അങ്ങനെ വിളിക്കുന്നത്‌ പാപമാണ് ,മനുഷ്യസ്വഭാവത്തിനുപെട്ട മാനഹാനിയാണിത്.അല്ലയോ സിംഹങ്ങളെ ഏഴുന്നേറ്റുവരുവിന്‍ ! ആടെന്നഭ്രാന്തി കുടഞ്ഞുകളയുവിന്‍ ! മരണം തീണ്ടാത്ത ആത്മാക്കളാണ് നിങ്ങള്‍ ,മുക്തന്‍മാര്‍ ,ധന്യന്മാര്‍ ,നിത്യന്മാര്‍ . ജടമല്ല നിങ്ങള്‍ ,ദേഹമല്ല നിങ്ങള്‍ ,ജഡം നിങ്ങളുടെ ദാസന്‍ , നിങ്ങള്‍ ജഡത്തിന്റെ ദാസന്മാരല്ല .

            ഈശ്വരന്‍ 
   
   ഇങ്ങനെയാണ് വേദങ്ങള്‍ ഉദ്ഘോഷിക്കുന്നത് ; അല്ലാതെ നീക്കുപോക്കില്ലാത്ത നിയമങ്ങളുടെ ഒരു കൊടും ചട്ടക്കൂടല്ല , അറുതിയറ്റ കാര്യകാരണക്കല്‍ത്തുറുങ്കുമല്ല.പിന്നെയോ ,ഈ നിയമങ്ങളുടെയെല്ലാം തലപ്പത്തും സര്‍വ്വവസ്തുവിലും ശക്തിയിലും പരമാണുപര്യന്തം വ്യാപിച്ച് ഒരു പരമപുരുഷന്‍ നിലകൊള്ളുന്നു ; അവന്‍റെ കല്‍പ്പനകൊണ്ട് കാറ്റ്‌ വീശുന്നു തീഎരിയുന്നു, കാര്‍മേഘം പെയ്യുന്നു .മൃത്യു ഭൂമിയിലെങ്ങും നീളെ നടക്കുന്നു .

                ഈശ്വരപ്രേമം 


  ആ പരന്റെ സ്വരൂപമെന്ത് ? അവിടുന്ന് സര്‍വവ്യാപിയാണ് ; നിര്‍മ്മലനും നിരാകാരനും സര്‍വശക്തനും പരമകാരുണ്ണികനുമാണ് .'അവിടുന്ന് ഞങ്ങളുടെ അച്ഛന്‍ ,അമ്മ , ഞങ്ങളുടെ പ്രിയതോഴനും അവിടുന്ന് തന്നെ ' ഞങ്ങളുടെ കരുത്തിന്റെ എല്ലാം ഉറവാണവിടുന്നു ,ഞങ്ങള്‍ക്ക് കറുത്ത് തരേണമേ .അവിടുന്ന് തന്നെ ഈ വിശ്വഭാരം വഹിക്കുന്നത് ; ജീവിത്തിന്റെ ഈ ചെറുചുമട് താങ്ങാന്‍ ഞങ്ങളെ തുണക്കേണമേ  ഇങ്ങനെയാണ് വേദര്‍ഷികള്‍ പാടിയത് .ഇനി അവിടുത്തെ ആരാധിക്കേണ്ടത് എങ്ങനെ ? പ്രേമംകൊണ്ട് തന്നെ , ഈജന്മത്തിലും വരും ജന്മത്തിലും ഉള്ള എല്ലാറ്റിനെയുംക്കാള്‍  പ്രിയതരനായി ,പ്രേഷ്ടനായി കരുതി അവിടുത്തെ ആരാധിക്കണം .

               ഇതാണ് വേദപ്രോക്തമായ ഭക്തിമാര്‍ഗം .ഇനി ഈശ്വരാവതാരമെന്നു ഹിന്ദുക്കള്‍ വിശ്വസിക്കുന്ന ശ്രീകൃഷ്ണന്‍ ഇതിനെ പൂര്‍ണമായി വളര്‍ത്തി ഉപദേശിച്ചത് എങ്ങനെയെന്നു നോക്കാം .''ഒരുവന്‍ ഈ ലോകത്തില്‍ താമരയില പോലെ ജീവിക്കണം '' എന്ന് അവിടുന്ന് ഉപദേശിച്ചു .താമരയില വെള്ളത്തില്‍ വളരുന്നെങ്കിലും വെള്ളം കൊണ്ട് നനയുന്നില്ലല്ലോ .അതുപോലെ വേണം മനുഷ്യന്‍ ലോകത്തില്‍ ജീവിക്കാന്‍ -ഹൃദയം ഹരിയിലെക്കും കരങ്ങള്‍ കര്‍മ്മതിലെക്കും.

           ഈ ലോകത്തിലോ വരും ലോകത്തിലോ കിട്ടാവുന്ന ഫലങ്ങള്‍ കൊതിച്ച് ഈശ്വരനെ പ്രേമിക്കുന്നത് നന്ന് .എന്നാല്‍ അതിലുംനന്ന് ,പ്രേമത്തിന് വേണ്ടി ഭഗവാനെ പ്രേമിക്കുന്നത് .ആ പ്രാര്‍ത്ഥന ഇങ്ങനെയാണ് ,ഭഗവാന്‍ എനിക്ക് സമ്പത്തോ സന്തതിയോ വിദ്യയോ വേണ്ട .ഞാന്‍ പലവുരു ജനിക്കണം എന്നാണ് അവിടുത്തെ ഇച്ഛഎങ്കില്‍ അതങ്ങനെയായികൊള്ളട്ടെ .എന്നാല്‍ ഒരനുഗ്രഹം മാത്രം ;എനിക്ക് ഫലകാംഷഇല്ലാതെ അവിടുത്തെ പ്രേമിക്കാറാകണം. നിസ്വാര്‍ത്ഥം ,പ്രേമാര്‍ത്ഥം ,പ്രേമിക്കണം .ശ്രീകൃഷ്ണശിഷ്യനില്‍ ഒരുവന്‍ ആയിരുന്ന അന്നത്തെ ഭാരതചക്രവര്‍ത്തിയെ (യുധിഷ്ഠിരന്‍ ) ശത്രുക്കള്‍ രാജ്യത്തില്‍നിന്നും ഓടിച്ചു .അദ്ധേഹത്തിനു രാജ്ഞിയോടും കൂടി ഹിമാലയങ്ങളെ അഭയം പ്രാപിക്കേണ്ടി വന്നു .അവിടെ വച്ച് ഒരുനാള്‍ അദ്ദേഹത്തോട് ചോദിച്ചു ധര്‍മിഷ്ടരില്‍ അഗ്രേസരനായ അങ്ങേക്ക് ഇത്രയേറെ ദുഃഖം സഹിക്കേണ്ടി വന്നത് എന്തുകൊണ്ട് ? . യുധിഷ്ഠിരന്‍ മറുപടി പറഞ്ഞു ,'പ്രിയേ ഇതാ ഈ ഹിമാലയപര്‍വതങ്ങളെ നോക്കൂ .അവ എത്ര ഗംഭീരങ്ങളും രമണിയങ്ങളും ആയിരിക്കുന്നു .ഞാന്‍ അവയെ സ്നേഹിക്കുന്നു ,അവ എനിക്കൊന്നും തരുന്നില്ല .എങ്കിലും ഗംഭിരവും രാമണിയവുമായതിനെ സ്നേഹിക്കുക എന്റെ പ്രകൃതി യാണ് ; ഞാന്‍ അവയെ സ്നേഹിക്കുന്നു .ഇതുപോലെ ഞാന്‍ ഭാഗവാനെയും സ്നേഹിക്കുന്നു .സര്‍വ്വസവ്ധര്യ ഗാംഭീര്യങ്ങള്‍ക്കും ഉറവിടം അവിടുന്നാണ് .പ്രേമാര്‍ഹമായ ഏക വസ്തു ഭഗവാന്‍ ആണ് .അവിടുത്തെ പ്രേമിക്കുകയാണ് എന്റെ പ്രകൃതി .അതുകൊണ്ട് ഞാന്‍ പ്രേമിക്കുന്നു .ഞാന്‍ യാതൊന്നും പ്രാര്‍ഥിക്കുന്നില്ല ,ഞാന്‍ യാതൊന്നും യാജിക്കുന്നില്ല .അവിടുന്ന് ഇഷ്ടംപോലെ എന്നെ എവിടെയും വെക്കട്ടെ. പ്രേമൈകപരനായി എനിക്കവിടുത്തെ പ്രേമിക്കണം . പ്രേമവാണീജ്യം എനിക്കു വയ്യ '.

                        ആത്മദര്‍ശനം 


ആത്മാവ് ദിവ്യമാണ് ,ജഡത്തിന്റെ കെട്ടില്‍ പെട്ടുപോയെന്നുമാത്രം ;ഈ കേട്ടതുപൊട്ടിയാല്‍ പൂര്‍ണ്ണതയായി -ഇതാണ് വെദാനുശാസനം. അതിന് അവര്‍ പറയുന്ന പേര് മുക്തിഎന്നാണ് -സ്വാതന്ത്ര്യം .പൂര്‍ണ്ണതയുടെ  ബന്തനത്തില്‍നിന്നുള്ള സ്വാതന്ത്ര്യം ,മൃത്യുവില്‍നിന്നും ദുഃഖത്തില്‍ നിന്നുമുള്ള സ്വാതന്ത്ര്യം . 

              ഈ ബന്ധം ഈശ്വരകൃപകൊണ്ടേ വീണുപോകൂ.ഈശ്വരകൃപപവിത്രരിലേ വന്നുചേരൂ.അതുകൊണ്ട് പവിത്രതയാണ് ഈശ്വരകൃപക്കുള്ളയോഗ്യത.ആ കൃപഎങ്ങനെ പ്രവര്‍ത്തിക്കുന്നു?.പവിത്രഹൃദയത്തില്‍ അവിടുന്ന് തന്നെത്താന്‍ വെളിപ്പെടുത്തുന്നു. പവിത്രനും അലിപ്തനും ഈശ്വരനെ ദര്‍ശിക്കുന്നു, അതും ഈ ജന്മം തന്നെ .അപ്പോള്‍ നെഞ്ചിലെ കുടിലതകള്‍ നിവരും ,അപ്പോള്‍ മാത്രം.സര്‍വ്വസംശയവും അപ്പോള്‍ തീരും .പിന്നെ മനുഷ്യന്‍ ഭയങ്കരമായ കാരണനിയമത്തിന്റെ കളിപ്പട്ടമല്ല.ഇതാണ് ഹിന്ദുമതത്തിന്റെ തനി കേന്ദ്രം,മര്‍മ്മപ്രധാനമായ ആശയം.ഹിന്ദുവിനു വാക്കുകളും വാദങ്ങളും കൊണ്ട് കഴിയാന്‍ ഇഷ്ടമില്ല .ഇന്ദ്രിയവേദ്യമായ സാധാരണസത്തയില്‍ കവിഞ്ഞുവല്ലതുമുണ്ടെങ്കില്‍ അതവന് നേരിട്ട് കാണണം. ജടമാല്ലാത്ത ഒരാത്മാവ് തന്നിലുണ്ടെങ്കില്‍,അവനു നേരെ അങ്ങോട്ടുചെല്ലണം.അവന് അവിടുത്തെ കാണണം,അതുകൊണ്ടെ അവന്‍റെ സംശയമെല്ലാം നശിക്കു .അങ്ങനെ ആത്മാവിന്റെ ,ഈശ്വരന്റെ ,അത്യുത്ക്രിഷ്ടപ്രമാണമായി ഒരു ഹിന്ദു സിദ്ധന്‍ നല്കുന്നതിതാണ്;ആത്മദര്‍ശനം എനിക്ക് കിട്ടിയിരിക്കുന്നു .ഈശ്വരനെ ഞാന്‍ കണ്ടിരിക്കുന്നു . അതാണുതാനും പൂര്‍ണതക്കുള്ള ഏക വ്യവസ്ഥ .ചില സിദ്ധാന്തങ്ങളിലും തത്ത്വങ്ങളിലും വിശ്വസിക്കാനുള്ള യത്നമോ സംരംഭമോ അല്ല ഹിന്ദുത്വം ; സാക്ഷാല്‍കരിക്കലാണത്,ആകലും ആയിത്തീരലും.

       ഇപ്രകാരം ഹിന്ദു ദര്‍ശനങ്ങളുടെലക്ഷ്യം മുഴുവന്‍ നിരന്തര യത്നം കൊണ്ട് പൂര്‍ണനും ദിവ്യനുമാകലാണ് , ഈശ്വരനെ പ്രാപിക്കയും ഈശ്വരനെ ദര്‍ശിക്കയും ചെയ്യുക . ഈ ഈശ്വരപ്രാപ്തിയും ഈശ്വരദര്‍ശനവും ,സ്വര്‍ഗസ്ഥനായ പിതാവിനെപ്പോലെതന്നെ പരിപൂര്‍ണ്ണനായിത്തീരല്‍ ,ആണ് ഹിന്ദുവിന്‍റെ മതം.   അപ്പോള്‍ ,പൂര്‍ണത്വം പ്രാപിച്ചവന്‍റെ  ഗതിഎന്ത് ? അയാള്‍ അനന്താനന്തമായ ഒരു ജീവിതം നയിക്കുന്നു .മനുഷ്യനു രസിക്കാന്‍ കൊള്ളാവുന്ന ഒരേയൊരു വസ്തുവിനെ ,അതായത് ഈശ്വരനെ ,നേടി അയാള്‍ അളവറ്റതും തികവുറ്റതുമായ ആനന്ദം അനുഭവിക്കുന്നു , ഭഗവത്സായൂജ്യരസം ആസ്വദിക്കുന്നു. 
       ഇത്രത്തോളം എല്ലാ ഹിന്ദുക്കളും യോജിക്കുന്നു .ഇതാണ് ഭാരതത്തിലെ എല്ലാ മതസമ്പ്രദായങ്ങള്‍ക്കും പൊതുവായ മതം . പക്ഷെ പൂര്‍ണത. (അതിനെപ്പറ്റി നാം പറഞ്ഞല്ലോ ) കേവലമാണ് .കേവലം രണ്ടോ മൂന്നോ വയ്യ . അതിന് ഒരു ഗുണവും ഉണ്ടാകാവതല്ല. അതു വ്യക്തിയാകാനും തരമില്ല . അതുകൊണ്ട് ഒരാത്മാവ് പൂര്‍ണവും കേവലവുമാകുബോള്‍ അതു ബ്രഹ്മത്തോട് ഏകീഭരിക്കണം . ജീവന്‍, സ്വപ്രകൃതിയുടെ പൂര്‍ണ്ണതയും സ്വസത്തയുടെ യാഥാര്‍ത്യവുമായി , കേവലസച്ചിദാനന്ദമായി ,മാത്രമേ ഈശ്വരനെ സാക്ഷാത്‌കരിക്കൂ.വ്യക്തിത്വം നശിച്ച് കല്ലോ മരമോ ആയിത്തീരലാണിത് എന്ന ആക്ഷേപം നാം പലപ്പോഴും വായിച്ചിട്ടുണ്ട് . ‘’മുറിവേറ്റിട്ടേയില്ലാത്തവന്‍ മുറിപ്പാടുകണ്ടു ചിരിക്കുന്നു’’.   ഇതിങ്ങനെയൊന്നുമല്ലെന്നു ഞാന്‍ പറഞ്ഞുകൊള്ളട്ടെ .ഈ ചെറുശരീരത്തെക്കുറിച്ചുള്ള (ഞാന്നെന്ന ) ബോധം ആസ്വദിക്കുന്നത് സുഖമാണെങ്കില്‍ രണ്ടു ശരീരങ്ങളിലുള്ള അഭിമാനരസം സുഖതരമാക്കണം. ആത്മഭാവനക്ക് ആസ്പതമായ ശരീരങ്ങളുടെ എണ്ണം വര്‍ധിക്കുന്ന ക്രമത്തിന് ആനന്ദത്തിന്റെ അളവും വര്‍ധിക്കും . ഇങ്ങനെ വിശ്വാത്മഭാവം ഉണ്ടാകുന്നതോടെ ലക്ഷ്യത്തിലെത്തി ; ആനന്ദത്തിന്റെ പരകാഷ്ഠയില്‍............



           അദ്വൈതം 


    ഇങ്ങനെ അനന്തമായ വിശ്വാത്മഭാവം കൈവരാന്‍ ഈ ചട്ടകൂട്ടിലുള്ള ശോകാസ്പദദവും , അല്പവുമായ ആത്മഭാവം പോവുകതന്നെ വേണം .ഞാന്‍ സന്മാത്രനാകുബോഴെ ശോകത്തിനു അന്തരം വരൂ ; ഞാന്‍ ചിന്മാത്രനാകുമ്പോഴെ തെറ്റുകളൊക്കെ അറ്റുപോകൂ .ശാസ്ത്രത്തിന്‍റെ നിയതമായ നിഗമനവും ഇതുതന്നെ . ശാരീരികമായ ആത്മഭാവം മിഥ്യയാണെന്ന് ശാസ്ത്രം എനിക്കു തെളിയിച്ചു തന്നിരിക്കുന്നു. എന്‍റെ ശരീരം ,വാസ്തവത്തില്‍,ഇടമുറിയാത്ത ജഡസമുദ്രത്തില്‍ തുടരെ മാറിക്കൊണ്ടിരിക്കുന്ന ഒരു ചെറുപോളയാണെന്ന് .ഇങ്ങനെ എന്‍റെ ഇതരപ്രതിരൂപമായ ആത്മാവിന്‍റെ പക്ഷത്തിലും അദ്വൈതം (ഐക്യം) തന്നെ നിയതമായ നിഗമനം .  ശാസ്ത്രം ഐക്യദര്‍ശനമല്ലാതോന്നുമല്ല. പൂര്‍ണ്ണമായ ഐക്യം പ്രാപിക്കുന്നതോടെ മുന്നേറ്റം മുട്ടി ശാസ്ത്രം നിന്നുപോകും ; എന്തെന്നാല്‍ ലക്ഷ്യത്തിലെത്തും .മറ്റെല്ലാം ഉളവാക്കുന്ന ഏകഭൂതത്തെ കണ്ടെത്തിയാല്‍ രസതന്ത്രത്തിന് പിന്നെ മുന്നേറാന്‍ വയ്യ .മറ്റൊക്കെ പ്രകാശിപ്പിക്കുന്ന ഏകശക്തി കണ്ടെത്തുന്നതില്‍ തന്‍കാര്യം നിറവേറ്റാനായാല്‍ ഉൌര്‍ജതന്ത്രം നിന്നുപോകും .മരണപ്രപഞ്ചത്തിലെ ഒരൊറ്റ ചൈതന്യത്തെ ,എപ്പോഴും മാറുന്ന ലോകത്തിന്‍റെ മാറാത്ത ഒറ്റച്ചുവടിനെ ,എല്ലാ ജീവന്‍മാര്‍ക്കും മിഥ്യാസത്തയെ നല്‍കുന്ന ഒരേയൊരു പരമാത്മാവിനെ അവിടുത്തെ കണ്ടെത്തിയാല്‍ അദ്ധ്യാത്മശാസ്ത്രവും പൂര്‍ണതയെ പ്രാപിക്കും .ഇങ്ങനെയാണ് നാനാത്വത്തിലും അദ്വൈതത്തിലും കൂടി അത്യന്തികൈക്യം പ്രാപിക്കുന്നത് .ഇതിനപ്പുറം മതത്തിനു പോകാനാവില്ല .ഇതാണ് സര്‍വ്വശാസ്ത്രലക്ഷ്യം.   ശാസ്ത്രമെല്ലാം ഈ നിഗമനത്തിലെത്താന്‍ നിര്‍ബദ്ധമാണ്. ‘ആവിര്‍ഭാവമാണ്’’ ശാസ്ത്രത്തിന്‍റെ  ഇന്നത്തെ വാക്ക് , ‘സൃഷ്ടിയല്ല’ ഹിന്ദുവിന് ഇതില്‍ സന്തോഷമേയുള്ളൂ ;അവന്‍ യുഗങ്ങളായി ഉള്ളില്‍ താലോലിച്ചു പോന്നതെന്തോ അതുതന്നെ ,ഇന്ന് കുറേക്കൂടികരുത്തുള്ള ഭാഷയിലും ,ശാസ്ത്രത്തിന്‍റെ പുതുപുത്തന്‍ ദര്‍ശനങ്ങളില്‍നിന്നുള്ള കൂടുതല്‍ വെളിച്ചത്തിലും ലോകം പഠിക്കാന്‍ പോകയാണല്ലോ – അതില്‍ അവനു സന്തോഷമേയുള്ളൂ .
            
         വിഗ്രഹാരാധന 


    ഇനി നമുക്ക് തത്ത്വവിചാരക്കയറ്റങ്ങളില്‍നിന്ന് പാമരമതത്തിലേക്ക് ഇറങ്ങുകതന്നെ. ഭാരതത്തില്‍ അനേകദേവതാവാദം (polytheism) ഇല്ലെന്ന്ഞാന്‍ നിങ്ങളോട് പറയട്ടെ .ഓരോ അമ്പലത്തിലും ചെന്നുനിന്ന് ചെവികൊടുത്തു കേട്ടാല്‍ അവിടുത്തെ ഭക്തന്മാര്‍ സര്‍വ്വവ്യാപിത്തമടക്കം ഈശ്വരന്നുള്ള എല്ലാ ഗുണങ്ങളും ഭഗവത്വിഗ്രഹങ്ങളില്‍ കല്പിക്കുന്നതായി തെളിയും .ഇത് അനേകദേവതാവാദമല്ല .ദേവാദിദേവദാവാദം (henotheism) എന്ന പേരും സമാധാനമാകുന്നില്ല . പേര് മറ്റെന്തുചോന്നാലും റോസ് അതേ തൂമണം തരും .നാമകരണം വിശദീകരണമല്ല. ഒരു ക്രിസ്ത്യന്‍പാതിരി ഭാരതത്തില്‍ ഒരാള്‍ക്കൂട്ടത്തോട്‌ പ്രസംഗിച്ചത് എന്‍റെ കുട്ടിക്കാലത്ത് കേട്ടത് ഞാന്‍ ഓര്‍ക്കുന്നു .അയാള്‍ അവരോടു പറഞ്ഞ മറ്റു മധുരസംഗതികളില്‍ ഒന്ന് ഇതായിരുന്നു .’നിങ്ങളുടെ വിഗ്രഹത്തിനെ എന്‍റെ വടികൊണ്ട് ഒരടികൊടുത്താല്‍ അതിനെന്തു ചെയ്യാന്‍ കഴിയും ?’ അയാളുടെ കേള്‍വിക്കാരിലൊരാള്‍ ചുടുക്കനെ മറുപടി പറഞ്ഞു ; ‘ഞാന്‍ നിങ്ങളുടെ ദൈവത്തിനെ ശകാരിച്ചാല്‍ അയാള്‍ക്ക് എന്ത് ചെയ്യാന്‍ കഴിയും?’ ‘താന്‍ ചാകുമ്പോള്‍ തന്നെ ശിക്ഷിക്കും’ പാതിരി പറഞ്ഞു . എന്നാല്‍ താന്‍ ചാകുമ്പോള്‍ എന്‍റെ വിഗ്രഹം തന്നെ ശിക്ഷിക്കും ,’ ആ ഹിന്ദു തിരിച്ചടിച്ചു.     വൃക്ഷത്തെ അതിന്‍റെ കായ്‌കൊണ്ടറിയാം .എങ്ങും ഒരിക്കലും കാണ്ടീട്ടില്ലാത്തത്ര സദ്വൃത്തിയും അദ്ധ്യാത്‌മതയും പ്രേമവും ഉള്ളവരെ ,വിഗ്രഹാരാധനക്കാരെന്നു വിളിക്കുന്നവരുടെ ഇടയ്ക്കു ,ഞാന്‍ കണ്ടിട്ടുണ്ട് .അപ്പോള്‍ ഞാന്‍ നിന്നു തന്നെത്താന്‍ ചോദിക്കാറുണ്ട് , ‘പാപം പുണ്യത്തെപ്രസവിക്കുമോ ?’ – എന്ന് .     അന്ധവിശ്വാസം മനുഷ്യന്‍റെ ഒരു വലിയ ശത്രുതന്നെ ; എന്നാല്‍ അതിലും കഷ്ടമാണ് മതഭ്രാന്ത് .ക്രിസ്ത്യാനി എന്തിനു പള്ളിയില്‍ പോകുന്നു ? കുരിശേങ്ങനെ ദിവ്യമായി ? പ്രാര്‍ത്ഥിക്കുമ്പോള്‍ മുഖം എന്തുകൊണ്ട് ആകാശത്തേക്ക് തിരിക്കുന്നു ? കത്തോലിക്ക് പള്ളികളില്‍ ഇത്രയേറെ വിഗ്രഹങ്ങള്‍ ഉള്ളതെന്തേ ? പ്രോട്ടസ്റ്റന്‍റുകള്‍ പ്രാര്‍ഥിക്കുമ്പോള്‍ അവരുടെ മനസ്സില്‍ ഇത്രയേറെ വിഗ്രഹങ്ങള്‍ ഉള്ളതെന്ത് ? എന്‍റെ സഹോദരരെ ,നമുക്ക് ശ്വസിക്കാതെ ജീവിക്കാനാകാത്തതുപോലെ , ഏതെങ്കിലും വിഗ്രഹത്തെ മനസ്സില്‍ കല്‍പ്പിക്കാതെ ചിന്തിക്കാന്‍ സാധ്യമല്ല . സാഹചര്യനിയമമനുസരിച്ച് ഭൌതിക വിഗ്രഹം മനോവൃത്തിയെ വിളിച്ചുണര്‍ത്തുന്നു ;അങ്ങനെ മറിച്ചും .ഇതുകൊണ്ടാണ് ഹിന്ദു ആരാധനക്ക് ഭാഹ്യപ്രതീകത്തെ ഉപയോഗിക്കുന്നത് . ഏതു ദേവതയെ ധ്യാനിക്കുന്നുവോ ആ ദേവതയില്‍ മനസ്സ് നിലനിര്‍ത്താന്‍ പ്രതീകം സഹായിക്കുന്നു എന്ന് ഹിന്ദു പറയും . വിഗ്രഹം ഈശ്വരനല്ലെന്നും അത് സര്‍വ്വവ്യപിയല്ലെന്നും നിങ്ങളെപ്പോലെത്തന്നെ ഹിന്ദുവിനും അറിയാം .ആകട്ടെ ലോകത്തില്‍ ഒട്ടുമിക്കവര്‍ക്കും ‘സര്‍വ്വവ്യാപി’ എന്ന് വെച്ചാല്‍ എത്രക്കര്‍ത്ഥബോധമുണ്ടാകും? അതു വെറുമൊരു വാക്ക് ,ഒരടയാളം മാത്രം . ഈശ്വരന് ഉപരിതലവിസ്താരമുണ്ടോ? ഇല്ലെങ്കില്‍ സര്‍വ്വവ്യാപി എന്നു ജപിക്കുമ്പോള്‍ നാം ചിന്തിക്കുന്നത് വിസ്തൃതവിണ്ടലത്തെയോ അന്തരീക്ഷത്തെയോ ആയിരിക്കും അത്രതന്നെ.ഏതോ തരത്തില്‍ നമ്മുടെ മനസിന്‍റെ ഘടനാനിയമമനുസരിച്ച് അനന്തത എന്ന ആശയം നീലവിണ്ണിന്‍റെയോ കടലിന്‍റെയോ പ്രതീതിയോട് അന്വയിക്കേണ്ടിയിരിക്കുന്നത് നമുക്കനുഭവമാണ് . ഇതുപോലെ വിശുധതയെക്കുറിച്ചുള്ള നമ്മുടെ ആശയത്തെ നാം സ്വാഭാവികമായി പള്ളിയുടെയോ മസ്ജിദിന്‍റെയോ കുരിശിന്‍റെയോ പ്രതിരൂപത്തോട് ഘടിപ്പിക്കുന്നു.    വിശുദ്ധത,നൈര്‍മല്യം,സത്യം,സര്‍വ്വവ്യാപിത്വം,മുതലായആശയങ്ങളെ ഹിന്ദുക്കള്‍ പലവിഗ്രഹങ്ങളോടും രൂപങ്ങളോടും ചേര്‍ത്തുകല്‍പ്പിക്കുന്നു. എന്നാല്‍ ഈ വ്യത്യാസമുണ്ട് ; ചിലര്‍ അവരുടെ ജീവിതം മുഴുവന്‍ പള്ളി എന്ന തനതു വിഗ്രഹത്തിനു സമര്‍പ്പിച്ചിട്ട് അതിനുപരി തെല്ലും ഉയരുന്നതേയില്ല . അവര്‍ക്ക് മതമെന്നുവച്ചാല്‍ ചില തത്വങ്ങളെ ബുദ്ധികൊണ്ടനുകൂലിക്കയും സഹജീവികള്‍ക്ക് നന്മ ചെയ്യുകയും മാത്രമാണ് . ഹിന്ദുവിന്‍റെ ധര്‍മ്മമാകട്ടെ മുഴുവനും സാക്ഷാത്കാരത്തില്‍ കേന്ദ്രികൃതമാണ് . മനുഷ്യന്‍ ഈശ്വരത്വം സാക്ഷാത്കരിച്ച് ഈശ്വരനായി ത്തീരണം.വിഗ്രഹങ്ങളും ക്ഷേത്രങ്ങളും പള്ളികളും ഗ്രന്ഥങ്ങളും അവന്‍റെ അദ്ധ്യാത്മികശൈശവത്തിലെ താങ്ങും തുണയും മാത്രമാണ് . എന്നാല്‍ അവന്‍ മുന്നോട്ട് മുന്നോട്ട് പോയ്കൊണ്ടിരിക്കണം.     അവന്‍ ഒരിടത്തും നിന്നുകൂടാ .ബാഹ്യമായ ,ദ്രവ്യസഹിതമായ പൂജ ഏറ്റവും താഴ്ന്ന നില .ഉയരാനുള്ള ഉത്സാഹം ,മാനസ പ്രാര്‍ത്ഥന ,അടുത്തപടി ഭഗവത്ദര്‍ശനമാണ് അത്യുത്തമപദം എന്ന് ശാസ്ത്രങ്ങള്‍ പറയുന്നു .കേട്ടോളു വിഗ്രഹത്തിനു മുന്‍പില്‍ കുമ്പിടുന്ന അതേ ഭക്തന്‍ പറയുന്നത് ; അവനെ പ്രകാശിപ്പിക്കാന്‍ സൂര്യനുകഴിയുന്നില്ല ;ചന്ദ്രനും നക്ഷത്രങ്ങള്‍ക്കും വയ്യ ; മിന്നലിനുശക്തിയില്ല ; നമ്മള്‍ പറയുന്ന തീയ്ക്കും കഴിവില്ല .അവനെക്കൊണ്ട് അവ തിളങ്ങുകയാണ്. എങ്കിലും അയാള്‍ ആരുടേയും വിഗ്രഹത്തെ ആക്ഷേപിക്കുകയോ അതിന്‍റെ ആരാധന പാപമെന്നുപറയുകയോ ചെയ്യുന്നില്ല .അവന്‍ അതിനെ ജീവിതത്തില്‍ ആവശ്യമായ ഒരു ഘട്ടമെന്നു കാണുന്നു . ‘ശിശു മനുഷ്യന്‍റെ അച്ഛനാകുന്നു’ .ശൈശവമോ യൌവനമോ പാപമെന്ന് ഒരു വൃദ്ധന്‍ പറയുന്നതു ശരിയാകുമോ?.     വിഗ്രഹത്തിന്‍റെ സഹായംകൊണ്ട് ഒരുവനു തന്‍റെ ഈശ്വരസ്വരൂപം സാക്ഷാല്‍കരിക്കാന്‍ സാധിക്കുമെങ്കില്‍ അതുപാപമെന്നു പറയുന്നത് ശരിയാകുമോ ? മാത്രമല്ല ,ആ പടി  കടന്നാലും അതു തെറ്റെന്നു പറയാമോ? ഹിന്ദുദൃഷ്ടിയില്‍ ,മനുഷ്യന്‍ അസത്യത്തില്‍നിന്നു സത്യത്തിലേക്കല്ല പോകുന്നത് ,സത്യത്തില്‍നിന്നു സത്യത്തിലേക്കാണ് ; താഴ്ന്ന സത്യത്തില്‍നിന്ന് ഉയര്‍ന്ന സത്യത്തിലേക്ക് .അധമമായ ജഡാരാധനമുതല്‍ അത്യുത്തമമായ ബ്രഹ്മവാദംവരെയുള്ള എല്ലാ മതങ്ങളും ,അവന്‍റെ നോട്ടത്തില്‍ ,മനുഷ്യാത്മാവ് അതിന്‍റെ ജന്മത്തിനും സാഹചര്യത്തിനും വിധേയമായി അനന്തപ്രാപ്തിക്കു ചെയ്യുന്ന അത്രയും പരിശ്രമങ്ങളാണ് .ഇവ ഓരോന്നും പുരോഗതിയിലുള്ള ഓരോ പടവുകള്‍ ആണ് .ഓരോ ജീവാത്മവും ഓരോ ഗരുഡശിശുവാണ് ;അത് ഉയര്‍ന്നുയര്‍ന്നു പറക്കുന്നു ,അതിനതിനു കരുത്തേരുന്നു ;ഒടുവില്‍ അത് പരംജ്യോതിസ്സിലെത്തുന്നു.    നാനാത്വത്തില്‍ ഏകത്വമാണ് പ്രകൃതികല്പ്പിതം ; ഹിന്ദു ഇതഗീകരിച്ചിരിക്കുന്നു. മറ്റു മതങ്ങളെല്ലാം ചില സ്ഥാവരസിദ്ധാന്തങ്ങള്‍ ഉപന്യസിച്ച് അവ സമുദായത്തിന്‍റെമേല്‍ അടിച്ചേല്‍പ്പിക്കാന്‍ നോക്കും. സമുദായത്തിന്‍റെ മുന്‍പില്‍ വെക്കാന്‍ അതിന് ഒരു കുപ്പയമേ ഉള്ളൂ . അത് ജാക്കിനും,ജോണിനും,ഹെന്‍ - റിക്കും ഒക്കെ ഒരുപോലെ ചേര്‍ന്നുകൊള്ളണം .ജോണിനോ, ഹെന്‍ - റിക്കോ അതു ചേരാത്തപക്ഷം അവന്‍ മേലു മറക്കാന്‍ കുപ്പായമില്ലാതെ പോയ്ക്കൊള്ളണം. സാപേക്ഷത്തില്‍ക്കൂടിയേ നിരപെക്ഷത്തെ സാക്ഷാത്കരിക്കാനോ വിചാരിക്കാനോ വിവരിക്കാനോ സാധിക്കൂ എന്ന് ഹിന്ദു കണ്ടുപിടിച്ചിട്ടുണ്ട്. അതിനുള്ള അടയാളങ്ങള്‍ - ആത്മികാശങ്ങള്‍ തൂക്കിയിടാനുള്ള ആണികള്‍ മാത്രമാണ് വിഗ്രഹങ്ങളും കുരിശുകളും ചന്ദ്രക്കലകളും .ഈ സഹായം എല്ലാവര്‍ക്കും വേണമെന്നല്ല ,അതുവേണ്ടാത്തവര്‍ക്ക് അതു തെറ്റാണെന്നു പറയാന്‍ അവകാശമില്ലെന്നുമാത്രം. ഇതു ഹിന്ദുധര്‍മ്മത്തില്‍ നിര്‍ബന്ധവുമല്ല.    ഒരു കാര്യം നിങ്ങളോട് പറയേണ്ടിയിരിക്കുന്നു .വിഗ്രഹാരാധന ഭാരതത്തില്‍ അത്ര ഭയങ്കരമോന്നുമല്ല .അതു തേവിടിശ്ശിയുടെ തള്ളയല്ല.നേരെമറിച്ച് അവ്യുത്പന്നമനസ്സുകള്‍ അദ്ധ്യാത്മതത്വങ്ങളെ എത്തിപ്പിടിക്കാന്‍ ചെയ്യുന്ന പരിശ്രമം മാത്രമാണ്.ഹിന്ദുക്കള്‍ക്ക് ചില ദോഷങ്ങള്‍ ഉണ്ട് .ചിലപ്പോള്‍ ചില വ്യത്യസ്തതകളും അവര്‍ക്കുണ്ട്. എങ്കിലും ഒന്നോര്‍ക്കുക .അവര്‍ എപ്പോഴും നോക്കുന്നത് സ്വന്തം ശരീരത്തെ ദണ്ഡിക്കാനാണ് ,ഒരിക്കലും അയല്‍ക്കാരന്‍റെ കഴുത്തറുക്കാനല്ല. വ്രതകര്‍ക്കശനായ ഹിന്ദു പട്ടടയില്‍ സ്വശരീരം എരിച്ചേക്കാമെങ്കിലും മറ്റു മതക്കാരെ ഹോമിക്കാന്‍ തീയ് (Fire of Inquisition) കൂട്ടാറില്ല. മന്ത്രവാദികളെ ച്ചുട്ടത്തിന്‍റെ കുറ്റം ക്രിസ്തുമതത്തിന്‍റെ പടിക്കല്‍ ചാര്‍ത്താവുന്നതിലേറെ ഈ സ്വയം ദഹനപാതകം ഹിന്ദുധര്‍മത്തിന്‍റെ പടിക്കല്‍ ചാര്‍ത്തിക്കൂടാ.

                      ലക്ഷ്യം ഒന്ന് 

   

     അപ്പോള്‍ ,ഹിന്ദുവിന്‍റെ നോട്ടത്തില്‍ ,മതപ്രപഞ്ചം മുഴുവനും തന്നെ പല നിലയിലും പരിതസ്ഥിതിയിലും കൂടി പലവിധം സ്ത്രീപുരുഷന്മാരുടെ ഒരേ ലക്ഷ്യത്തിലേക്കുള്ള യാത്രചെയ്യല്‍, അടുത്തെത്താന്‍ മാത്രമാണ് .ഭൌതികമനുഷ്യനില്‍ നിന്ന് ഈശ്വരനെ ആവിഷ്കരിക്കമാത്രമാണ് ഓരോ മതവും ചെയ്യുന്നത്; അവയുടെയെല്ലാം പ്രചോതകന്‍ ഒരേ ഈശ്വരനാണ് താനും .എന്തേ,പിന്നെ ,ഇത്രവളരേ പൊരുത്തക്കേടുകള്‍?. അവയെല്ലാം പുറംതോന്നല്‍ മാത്രമാണ് എന്ന് ഹിന്ദു പറയുന്നു. പല പ്രകൃതികളുടെ അവസ്ഥാപരിണാമങ്ങളുമായി സ്വയം ഇണങ്ങുന്ന ഒരേ സത്യത്തില്‍നിന്നാണ് ഈ പൊരുത്തക്കേടുകള്‍ വരുന്നത്.



   പലനിറമുള്ള പളുങ്കുപലകകളില്‍ക്കൂടി ഒരേ വെളിച്ചം വരികയാണ് .ഇണങ്ങാന്‍ ഈ ചില്ലറ വൈവിധ്യങ്ങള്‍ വേണം താനും. എന്നാല്‍ എല്ലാറ്റിന്റെയും ഹൃദയത്തില്‍ ഒരേ സത്യം വാണരുളുന്നു. ഭഗവാന്‍ കൃഷ്ണാവതാരത്തില്‍ ഹിന്ദുവിനോടിപ്രകാരം അരുളിചെയ്തിരിക്കുന്നു ; ‘മണിമാലയിലെ എല്ലാ മതങ്ങളിലും ഞാനുണ്ട്’ ‘അസാധാരണവിശുദ്ധിയും അസാധാരണ ശക്തിയും മനുഷ്യവര്‍ഗ്ഗത്തെ ഉയര്‍ത്തുകയും ശുദ്ധികരിക്കയും ചെയ്യുന്നതായി എവിടെയൊക്കെ കാണുന്നുവോ അവിടെയൊക്കെഞാനുണ്ടെന്നു ധരിക്കുക’ ഇതിന്‍റെ ഫലമോ?. ഹിന്ദുവിന് മാത്രമേ മോക്ഷമുള്ളൂ ,മറ്റാര്‍ക്കുമില്ല എന്ന തരത്തില്‍ ഒരു വാക്യമെങ്കിലും സംസ്കൃതദര്‍ശനങ്ങളില്‍ ഉടനീളം എവിടെയങ്കിലും കാണിച്ചുതരുവാന്‍ ഞാന്‍ ലോകത്തെ മുഴുവന്‍ വെല്ലുവിളിക്കുന്നു. വ്യാസന്‍  പറയുകയാണ്‌ ,നമ്മുടെ വര്‍ണ്ണാശ്രമങ്ങള്‍ക്ക് പുറത്തും ഉത്തമ പുരുഷന്മാരെക്കാണാം. എന്ന് ഒരു കാര്യംകൂടെ ;ഹിന്ദുവിന്‍റെ വിചാരവിതാനം മുഴുവന്‍ ഈശ്വര കേന്ദ്രീതമായിരിക്കെ അജ്ഞെയപരമായ ബുദ്ധമതത്തിലും നിരീശ്വരമായ ജൈനമതത്തിലും അവന് എങ്ങനെ വിശ്വസിക്കാനാവും?.



 ബൌദ്ധന്‍ ജൈനനും ഈശ്വരനെ അവലംബിക്കുന്നില്ല .അവരുടെ മതശക്തി മുഴുവനും തിരിച്ചുവിട്ടിരിക്കുന്നത് സര്‍വ്വമതകേന്ദ്രമായ ആ മഹാസത്യത്തിലേക്കാണ്, മനുഷ്യനില്‍നിന്ന് ഈശ്വരനെ ആവിഷ്കരിക്കുന്നതിലേക്ക്.അവര്‍ പിതാവിനെ കണ്ടിട്ടില്ല. എന്നാല്‍ പുത്രനെ കണ്ടിട്ടുണ്ട് .പുത്രനെ കണ്ടവനാകട്ടെ പിതാവിനെയും കണ്ടുകഴിഞ്ഞു.

                             വിശ്വമതം 

     
     സഹോദരരേ ,ഇതാണ് ഹിന്ദുധര്‍മ്മതത്വങ്ങളുടെ ഒരു ചെറുചിത്രം .നിനച്ചതൊക്കെ നടപ്പിലാക്കാന്‍ ഹിന്ദുവിനു കഴിഞ്ഞിട്ടില്ലായിരിക്കാം.എന്നെങ്കിലും ഒരു വിശ്വമതം ഉണ്ടാകുമെങ്കില്‍ അതിന് ദേശത്തിനും കാലത്തിനും നിലപാടു പാടില്ല . അതുപദേശിക്കുന്ന ഈശ്വരനെപ്പോലെ അതും അനന്തമായിരിക്കും.; സൂര്യന്‍ കൃഷ്ണഭക്തന്‍മാരുടെയും ക്രിസ്തുഭക്തന്മാരുടെയും പുണ്യവാന്‍മാരുടെയും പാപികളുടെയും മേല്‍ ഒരുപോലെ പ്രകാശിക്കും. അത് ബ്രാഹ്മണ – ബൌദ്ധ – ക്രൈസ്തവ – മാഹമ്മദധര്‍മ്മങ്ങളില്‍ ഒന്നുമാത്രമായിരുന്നില്ല.അവയുടെയൊക്കെ ആകെത്തുകയായിരിക്കും;എന്നാലും വളരാന്‍ അളവറ്റ സ്ഥലം ബാക്കികാണും. അത് വിശ്വവിശാലതയാല്‍ സര്‍വ്വ മനുഷ്യരാശിയെയും അതിന്‍റെ അനന്തബാഹുക്കളിലോതുക്കി ആശ്ലേഷിക്കുന്നതായിരിക്കണം.കാട്ടുജന്തുവില്‍നിന്ന് അധികം നീങ്ങിയിട്ടില്ലാത്ത നികൃഷ്ടനും കിടവൃത്തിയുമായ കാട്ടുമാടമുതല്‍ ലോകരെല്ലാം കണ്ട് അമാനുഷാനോ എന്നു ശങ്കിച്ച് ഭയഭക്തിസ്തബ്ധരായി നിന്നുംപോകത്തക്ക വിധംബുദ്ധിയുടെയും ഹൃദയത്തിന്‍റെയും ഗുണങ്ങള്‍കൊണ്ട് മനുഷ്യരാശിക്കുപരി ഉയര്‍ന്ന അത്യുത്തമപുരുഷന്‍വരെ എല്ലാവര്‍ക്കും ആധര്‍മ്മത്തില്‍ സ്ഥാനമുണ്ട് . തനതുനയത്തില്‍ മതപീഡനത്തിനോ അസഹിഷ്ണുതക്കോ സ്ഥാനമേനല്‍കാത്തതായിരിക്കും ആ ധര്‍മ്മം.അത് സകല സ്ത്രീപുരുഷന്‍മാരിലും ഒരേ ഈശ്വരചൈതന്യത്തെ അംഗീകരിക്കും. അതിന്‍റെ ഉദ്ദേശ്യവും കഴിവും മുഴുവന്‍ മാനവ വര്‍ഗത്തെ അതിന്‍റെ സത്യവും സഹജവുമായ ദിവ്യസ്വരൂപത്തെ സാക്ഷാത്കരിക്കല്‍ സഹായിക്കുന്നതില്‍  കേന്ദ്രികരിച്ചിരിക്കും.

  ഇങ്ങനെയൊരു ധര്‍മ്മം ലോകത്തിനു നല്‍കുക,സകലജനതകളും നിങ്ങളുടെ പിന്നാലെ വരും.അശോകന്‍റെ ധര്‍മ്മസഭ ബൌദ്ധസഭയായിരുന്നു.   അക്ബറുടെതു കുറേകുടി ഉദ്ദേശ്യനിഷ്ടമായിരുന്നെങ്കിലും ഒരു സ്വകാര്യസമാജം മാത്രമായിരുന്നു. എല്ലാ ധര്‍മ്മങ്ങളിലും ഈശ്വരനുണ്ടെന്നു സര്‍വ്വദിഗന്തങ്ങളിലും വിളംബരം ചെയ്യാനുള്ള ഭാഗ്യം അമേരിക്കക്കാണ് നീക്കിവെച്ചിരുന്നത്.

ഹിന്ദുക്കളുടെ ബ്രഹ്മവും ജരദുഷ്ടരുടെ അഹുറാ – മസ്ദയും ബൌധരുടെ ബുദ്ധനും ജൂതരുടെ യഹോവയും ക്രിസ്ത്യാനികളുടെ സ്വര്‍ഗസ്ഥനായ പിതാവും ആയ അവിടുന്ന് ഈ ഉദാരാശയം നടപ്പിലാക്കാന്‍ നിങ്ങള്‍ക്ക് കറുത്ത് നല്‍കട്ടെ.(ജ്ഞാന) താരകം കിഴക്കുദിച്ചു; അത് മുറക്ക് പടിഞ്ഞാറോട്ട് നീങ്ങി ,ചിലപ്പോള്‍ മങ്ങിയും ചിലപ്പോള്‍ തിളങ്ങിയും.ഇങ്ങനെ അത് ഭൂമിയെ ചുറ്റി ഇപ്പോള്‍ ,ഇതാ,അതേ കിഴക്കന്‍ ചക്രവാളത്തില്‍ പണ്ടെന്നത്തെതിന്‍റെയും ആയിരം മടങ്ങ്‌ ദീപ്തിയോടും കൂടി ബ്രഹ്മപുത്രാനദീതീരത്ത് വീണ്ടും ഉദയം ചെയ്യുന്നു.

  സ്വാതന്ത്രത്തിന്‍റെ ജന്മഭൂവായ കൊളംബിയാദേവി! ഭവതി വിജയിച്ചാലും! അയല്‍ക്കാരന്‍റെ ചെഞ്ചോരയില്‍ ഒരിക്കലും കൈകഴുകാത്ത ,അയല്‍ക്കാരനെ കൊള്ളയടിക്കുന്നതില്‍ പണപ്പെരുപ്പത്തിന് കുറുക്കുവഴികാണാത്ത, ഭവതിക്കാണ് സൗഹാര്‍ദ്ദപതാകയുമേന്തി നാഗരികതയുടെ മുന്‍നിരയില്‍ അണിനടക്കുവാനുള്ള ഭാഗ്യമുണ്ടായത്.


           മതമല്ല ഭാരതത്തിന്റെ് അടിയന്തരാവശ്യം
                                  (1893 സെപ്റ്റംബര്‍ 20 )


   നല്ല വിമര്‍ശനം കേള്‍ക്കാന്‍ ക്രിസ്ത്യാനികള്‍ എപ്പോഴും തയ്യാറായിരിക്കണം; ഞാന്‍ ചില ചില്ലറ വിമര്‍ശനങ്ങള്‍ ചെയ്‌താല്‍ നിങ്ങള്‍ പരിഭവിക്കുമെന്നു ഞാന്‍ വിചാരിക്കുന്നില്ല. അല്ലയോ ക്രിസ്ത്യാനികളെ, അവിശ്വാസികളുടെ ആത്മാവിനെ രക്ഷിക്കുന്നതിനു പാതിരിമാരെ അയക്കുവാന്‍ അത്യുത്സുകരായ നിങ്ങള്‍ എന്തുകൊണ്ട് അവരെ പട്ടിണിയില്‍ നിന്നും രക്ഷിക്കാന്‍ തുനിയുന്നില്ല ? ഭാരതത്തില്‍ ദുര്‍ഭിക്ഷകാലങ്ങളില്‍ ആയിരകണക്കിനാളുകള്‍ വിശന്നു മരിച്ചു: എന്നിട്ടും നിങ്ങള്‍ ക്രിസ്ത്യാനികള്‍ ,ഒരു വസ്തുവും ചെയ്തില്ല. നിങ്ങള്‍ ഭാരതമോട്ടുക്ക് പള്ളികള്‍ കെട്ടി പ്പോക്കുന്നു ; പക്ഷേ ,കിഴക്കുള്ള കൊടിയ തിന്മ മതമല്ല – അവര്‍ക്ക് മതം വേണ്ടുവോളം ഉണ്ട് –എന്നാല്‍ പൊരിയുന്ന ഭാരതത്തിലെ ആര്‍ത്തലക്ഷങ്ങള്‍ വരണ്ട തൊണ്ടയോടെ നിലവിളിക്കുന്നത് കൊറ്റിനുവേണ്ടിയാണ് .അവര്‍ അന്നം ചോദിക്കുന്നു ,നാം കല്ലുകൊടുക്കുന്നു . പട്ടിണി കിടക്കുന്നവര്‍ക്ക് മതം കൊടുക്കുന്നത് പരിഹാസം മാത്രമാണ്. പട്ടിണി കിടക്കുന്നവനെ തത്ത്വജ്ഞാനം പഠിപ്പിക്കുന്നത്‌ പരിഹാസമാണ്. ഭാരതത്തില്‍ പണത്തിനുവേണ്ടി പ്രവചനം നടത്തുന്ന പുരോഹിതന്‍ ജാതിഭ്രഷ്ടനാകും. അവന്‍റെ മേല്‍ ജനങ്ങള്‍ കാര്‍ക്കിച്ചുതുപ്പും. പട്ടിണിയില്‍ പെട്ട എന്‍റെ നാട്ടുകാര്‍ക്ക് സഹായം തേടി ഞാനിവിടെ വന്നു; ക്രിസ്ത്യാനികളുടെ നാട്ടില്‍ ക്രിസ്ത്യാനികളില്‍ നിന്ന് അവിശ്വാസികള്‍ക്ക് സഹായം കിട്ടുക എത്ര പ്രയാസമാണെന്നും ഞാന്‍ തികച്ചും മനസ്സിലാക്കി. 


    ബുദ്ധമതം ഹിന്ദുമതത്തിന്‍റെ പൂര്‍ത്തീകരണം
         (1893 സെപ്റ്റംബര്‍ 26 )

     നിങ്ങള്‍ കേട്ടതുപോലെ ഞാനൊരു ബൌദ്ധനല്ല എങ്കിലും അതാണുതാനും. ചൈനയോ ജപ്പാനോ സിലോണോ ആ മഹാഗുരുവിന്‍റെ ഉപദേശങ്ങളെ അനുസരിക്കുന്നെങ്കില്‍ ,ഭാരതം അവിടുത്തെ ഈശ്വരാവതാരമായി ആരാധിക്കുന്നു.നിങ്ങളിപ്പോള്‍ കേട്ടല്ലോഞാന്‍ ബുദ്ധമതത്തെ വിമര്‍ശിക്കാന്‍ പോവുകയാണെന്ന് ,പക്ഷെ അതുകൊണ്ട് നിങ്ങള്‍ ഇത്രമാത്രമേ അര്‍ത്ഥമാക്കേണ്ടു എന്നു ഞാന്‍ ആഗ്രഹിക്കുന്നു . ഈശ്വരാവതാരമെന്നു ഞാന്‍ ആരാധിക്കുന്ന അവിടുത്തെ വിമര്‍ശിക്കുക എന്നത് എന്നില്‍നിന്ന് ഉണ്ടാകാതിരിക്കട്ടെ. ഞങ്ങള്‍ക്ക് ബുദ്ധനെക്കുറിച്ചുള്ള അഭിപ്രായം അവിടുത്തെ ശിഷ്യന്മാര്‍ അവിടുത്തെ വേണ്ടപോലെ മനസ്സിലാക്കിയിട്ടില്ലെന്നാണ്.ഹിന്ദുമതവും – ഹിന്ദുമതം കൊണ്ടു വൈദികമതമാണ്‌ ഞാന്‍ വിവക്ഷിക്കുന്നത് – ബുദ്ധമതമെന്ന് ഇന്ന് പറയപ്പെടുന്നതും തമ്മിലുള്ള ബന്ധം ഏതാണ്ട് ജൂതമതവും ക്രിസ്തുമതവും തമ്മിലുള്ളതുതന്നെയാണ്.യേശുക്രിസ്തു ഒരു ജൂതനായിരുന്നു ,ശാക്യമുനി ഒരു ഹിന്ദുവുമായിരുന്നു. ജൂതന്മാര്‍ ക്രിസ്തുവിനെ തിരസ്കരിച്ചു .അല്ല ക്രൂശിച്ചു ;ഹിന്ദുക്കള്‍ ശാക്യമുനിയെ സ്വീകാരിച്ചിരിക്കുന്നു ,ഈശ്വരനെന്നാരാധിക്കയും ചെയ്യുന്നു. ആധുനികബുദ്ധമതവും ബുദ്ധഭഗവാന്‍റെ ഉപദേശങ്ങള്‍ എന്നു നാം ധരിച്ചിരിക്കേണ്ടതും തമ്മിലുള്ള യഥാര്‍ത്ഥ വ്യത്യാസം ഞങ്ങള്‍ ഹിന്ദുക്കള്‍ കാണിക്കാനാഗ്രഹിക്കുന്നത് മുഖ്യമായി ഇതാണ് ശാക്യമുനി വന്നതു പുതിയതൊന്നും പഠിപ്പിക്കാനല്ല. ക്രിസ്തുവിനെ പ്പോലെ അവിടുന്നും വന്നത് പൂര്‍ത്തികരിക്കാനാണ് .സംഹരിക്കാനല്ല . ഒന്നുണ്ട് യേശുവിന്‍റെ കാര്യത്തില്‍ പഴയ ആളുകളാണ് ,ജൂതന്‍മാരാണ് ,അവിടുത്തെ മനസ്സിലാക്കാഞ്ഞത് ;ബുദ്ധന്‍റെ കാര്യത്തില്‍ ആകട്ടെ ,അവിടുത്തെ സ്വന്തം അനുയായികള്‍ ആണ് അവിടുത്തെ ഉപദേശങ്ങളുടെ അര്‍ത്ഥംധരിക്കാഞ്ഞത് . ജൂതന്‍ പഴയ നിയമത്തിന്‍റെ പൂര്‍ത്തികരണം മനസ്സിലാക്കാഞ്ഞത്പോലെ ബൌദ്ധന്‍ ഹിന്ദുമത സത്യങ്ങളുടെ പൂര്‍ത്തികരണം മനസ്സിലാക്കിയില്ല . ഞാന്‍ വീണ്ടും പറയുന്നു ,ശാക്യമുനി വന്നത്  സംഹരിക്കാനല്ല അവിടുന്നു ഹിന്ദുമതത്തിന്‍റെ പൂര്‍ത്തികരണമായിരുന്നു,അതിന്‍റെ ന്യായമായ നിഗമനം,ന്യായമായ വികാസം.

 

        ഹിന്ദുമതത്തിന് അദ്ധ്യാത്മികവും ആചാരപരവും എന്ന രണ്ടു ഭാഗങ്ങള്‍ ഉണ്ട് .അധ്യാത്മികഭാഗം സന്ന്യാസിമാര്‍ വിശേഷാല്‍ പഠിക്കുന്നു . അതില്‍ ജാതിയില്ല .ഭാരതത്തില്‍ ഏറ്റവും ഉയര്‍ന്ന ജാതിയിലുള്ളവനും എത്രയും താഴ്ന്ന ജാതിയിലുള്ളവനും സന്ന്യസിക്കാം. അപ്പോള്‍ രണ്ടുജാതിയും സമമായി ത്തീരുന്നു .മതത്തില്‍ ജാതിയില്ല ;ഒരു സാമുദായിക വ്യവസ്ഥ മാത്രമാണ് ശാക്യമുനിതന്നെ ഒരു സന്ന്യാസിയായിരുന്നു.ഒളിഞ്ഞുകിടന്ന വേദങ്ങളിലെ സത്യങ്ങള്‍ പുറത്തുകൊണ്ടുവന്ന് ലോകമൊട്ടുക്ക് വാരി വിതരണം ചെയ്യാനുള്ള ഹൃദയവിശാലത അവിടെക്കുണ്ടായിരുന്നു എന്നതാണ് അവിടുത്തെ മഹിമ .മതപ്രചാരണം ലോകത്തിലാദ്യം പ്രയോഗത്തില്‍ കൊണ്ടുവന്നയാള്‍ അവിടുന്നാണ്പോരാ,മതംമാറ്റമെന്ന ആശയം വിഭാവനം ചെയ്ത ആദ്യത്തെയാള്‍ അവിടുന്നാണ്. 

 

         ആ പരമ ഗുരുവിന്‍റെ മഹാമഹിമ കുടികൊള്ളുന്നത്,എല്ലാവരിലും പാവങ്ങളിലും,അവിടേക്കുള്ള അനുകംബയിലാണ്. അവിടുത്തെ ശിഷ്യരില്‍ ചിലര്‍ ബ്രാഹ്മണര്‍ ആയിരുന്നു. ബുദ്ധന്‍ ഉപദേശിക്കും കാലത്ത് സംസ്കൃതം ഭാരതത്തില്‍ വായ്മോഴിയല്ലായിരുന്നു.അന്ന് അത് പണ്ഡിതന്മാരുടെ ഗ്രന്ഥഭാഷമാത്രമായിരുന്നു.ബുദ്ധന്‍റെ ചില ബ്രാഹ്മണശിഷ്യര്‍ക്ക് അവിടുത്തെ ഉപദേശങ്ങള്‍ സംസ്കൃതത്തിലേക്ക് ഭാഷാന്ദരം ചെയ്യണമെന്നുണ്ടായിരുന്നു പക്ഷേ അവിടുന്ന് അവരോടു തുറന്നു പറഞ്ഞു ,''ഞാന്‍ പാവങ്ങള്‍ക്ക് വേണ്ടിയാണ് ,ജനങ്ങള്‍ക്ക്‌ വേണ്ടി ;ഞാന്‍ ജനങ്ങളുടെ ഭാഷയില്‍ പറയട്ടെ'' .അതുകൊണ്ട് ഇന്നോളം,അവിടുത്തെ ഉപദേശങ്ങളില്‍ ഏറിയ ഭാഗവും അന്നത്തെ ഭാരതത്തിലെ വായ്മൊഴിയിലാണ് (പാലിയില്‍).

 

 

       തത്ത്വജ്ഞാനത്തിന്‍റെ നില എന്തുമാകട്ടെ പരതത്വവാദത്തിന്‍റെ നില എന്തുമാകട്ടെ ലോകത്തില്‍ മരണമെന്നൊന്നുള്ളിടത്തോളം കാലംമനുഷ്യഹൃദയത്തില്‍ ദൌര്‍ബല്യമെന്നോന്നുള്ളിടത്തോളം കാലം,തന്‍റെ ദൌര്‍ബല്യംകൊണ്ട് തന്നെ മനുഷ്യന്‍റെ ഹൃദയത്തില്‍നിന്ന് പുറപ്പെടുന്ന ഒരു കരച്ചില്‍ ഉള്ളിടത്തോളം കാലം,ഈശ്വരനില്‍ വിശ്വാസം ഉണ്ടായിരിക്കതന്നെ ചെയ്യും .

 

       ഒരുവശത്ത് ആ മഹാഗുരുവിന്‍റെ ശിഷ്യന്മാര്‍ വേദങ്ങള്‍ ആകുന്ന ശാശ്വതശിലകളാല്‍ ബലിഷ്ഠമാക്കപ്പെട്ടിരുന്ന തത്ത്വജ്ഞാനത്തെ തച്ചുടക്കുവാന്‍ ആഞ്ഞടിച്ചു.അവയെ തകര്‍ക്കാനവര്‍ക്ക് കഴിഞ്ഞില്ല. മറുവശത്ത് സ്ത്രീപുരുഷഭേദമെന്യേ ഏവരും സപ്രേമം സമാശ്രയിച്ചിരുന്ന ശാശ്വാതെശ്വാരനെ അവര്‍ ജനമധ്യത്തില്‍ നിന്ന് എടുത്തു മാറ്റിക്കളഞ്ഞു.ഫലമോഭാരതത്തില്‍ ബുദ്ധമതത്തിനു പ്രകൃത്യാതന്നെ അങ്ങു മരിക്കേണ്ടിയും വന്നു. ഇന്നു ഭാരതത്തില്‍,ബുദ്ധമതത്തിന്‍റെ ജന്മഭൂമിയില്‍,തന്നെത്താന്‍ ബൌദ്ധനെന്നുവിളിക്കുന്ന ഒരാളുമില്ല.

 

 

    അതേസമയം ബ്രാഹ്മണ (വൈദിക)മതത്തിനും ചിലത് നഷ്ടപ്പെട്ടു-ആപരിഷ്കരണോത്സാഹവും ഏവരോടുമുള്ള ആ അദ്ഭുതമായ അനുകമ്പയും അവുടാര്യവും,ബഹുജനങ്ങളിലേക്ക് ബുദ്ധമതം ആവാഹിച്ച ആ അദ്ഭുതനവജീവനും;ഒരു ഹിന്ദുവും അസത്യഭാഷിയായി അറിയപ്പെടുന്നില്ല.ഒരു ഹിന്ദുവനിതയും അസതിയായി അറിയപ്പെട്ടിരുന്നില്ല എന്ന് ഒരു ഗ്രീക്ക്ചരിത്രകാരനെക്കൊണ്ട് ഭാരതത്തെക്കുറിച്ച്പറയത്തക്കവിധം ഭാരതീയസമുദായത്തെ മഹത്താക്കിയതും ആ നവജീവന്‍ ആയിരുന്നുവല്ലോ?.

 

       ഹിന്ദുമതത്തിന് ബുദ്ധമതത്തെക്കൂടാതെയോ,ബുദ്ധമതത്തിനു ഹിന്ദുമതത്തെക്കൂടാതെയോ ജീവിക്കുകസാധ്യമല്ല. അപ്പോള്‍ ശരിക്കു ധരിക്കൂ,ഈ വേര്‍പിരിയല്‍ ഞങ്ങള്‍ക്ക് എന്ത് കാണിച്ചുതരുന്നു എന്ന്,ബൌദ്ധന്‍മാര്‍ക്ക് ബ്രാഹ്മണരുടെ കുശാഗ്രബുദ്ധിയും തത്ത്വജ്ഞാനവും  ഇല്ലാതെയും,ബ്രാഹ്മണര്‍ക്ക് ബൌദ്ധന്‍റെ ഹൃദയാലുത്വം കൂടാതെയും നിലനില്ക്കാവതല്ല.ഇതാണ് ഹിന്ദു ബൌദ്ധവിയോജനം നമുക്ക് കാണിച്ചുതരുന്നതായി നാം ധരിക്കേണ്ടത്.ബൌദ്ധരും ബ്രാഹ്മണരും തമ്മിലുണ്ടായ ഈ വേര്‍പാടാണ് ഭാരതത്തിന്‍റെ അഥപധനത്തിനു കാരണം.അതുകൊണ്ടാണ് ഭാരതം മുപ്പതുകോടിപിച്ചക്കാരുടെ പാര്‍പ്പിടമായിരിക്കുന്നത്;അതുകൊണ്ട് കഴിഞ്ഞ ആയിരംകൊല്ലമായി ഭാരതം അക്രമികളുടെ അടിമയായി കഴിയുന്നതും.നമുക്കിനി,ബ്രാഹ്മണന്‍റെ അദ്ഭുതമേധാശക്തിയെ ആ പരമഗുരുവിന്‍റെ ഹൃദയത്തോടും മഹാമനസ്സിനോടും അദ്ഭുതമായ മാനവീകരണ ശക്തിയോടും യോജിപ്പിക്കാം. 

                      സമാപനസമ്മേളനത്തിലെ പ്രസംഘം 

                                 (1893 സെപ്റ്റംബര്‍ 27)
               വിശ്വമതമഹാസമ്മേളനം വിജയകരമായി സമാപിച്ചിരിക്കുന്നു.ഇതിന്നു വേണ്ടി പാടുപെട്ടവരെ കാരുണികനായ ഭഗവാന്‍ തുണയ്ക്കുകയും അവരുടെ നിസ്സ്വാര്‍ത്ഥയത്നത്തിനു വിജയംകൊണ്ട് മകുടം ചാര്‍ത്തുകയും ചെയ്തിരിക്കുന്നു.                    ഈ അദ്ഭുതസ്വപ്നം ആദ്യം വിഭാവനം ചെയ്ത വിശാലഹൃദയരും സത്യപ്രേമികളുമായ ആ ഉദാരമാതികള്‍ക്ക് എന്റെ കൃതജ്ഞത. ഈ വേദിയില്‍ കവിഞ്ഞൊഴുകിയ സൗമനസ്യവര്‍ഷത്തിനും എന്റെ നന്ദി. മതങ്ങള്‍ തമ്മിലുള്ള ഉരസല്‍ മയപ്പെടുത്തുവാന്‍ മുതിരുന്ന ഓരോ ആശയവും ആസ്വദിക്കുകയും എന്നില്‍ എല്ലായ്പ്പോഴും ദയ കാണിക്കുകയും ചെയ്ത സംസ്കാരസബന്നമായ ഈ സദസ്സിനും എന്റെ നന്ദി .ഈ സ്വരൈക്യത്തിനിടയില്‍ ഇടയ്ക്കിടെ ചില അപസ്വരങ്ങള്‍ നാം കേട്ടല്ലോ.അവയുടെ ഉത്കടമായ വൈരുധ്യം കൊണ്ട് സ്വരൈക്യത്തെ അവര്‍ മധുരതരമാക്കി;അതിന് എന്റെ പ്രത്യേക നന്ദി.
            മതൈക്യത്തിന്റെ പൊതുവായ അടിസ്ഥാനത്തെ കുറിച്ചു വളരെ പറഞ്ഞുകഴിഞ്ഞു.ഇപ്പോള്‍ എന്റെ സ്വന്തം സിദ്ധാന്തം അവതരിപ്പിക്കാന്‍ ഞാന്‍ പുരപ്പെടുന്നില്ല.എന്നാല്‍,ആരെങ്കിലും ഈ ഐക്യം ഏതെങ്കിലും ഒരു മതത്തിന്റെ വിജയവും മറ്റുള്ളവയുടെ ധ്വംസനവുംകൊണ്ടാണുണ്ടാവുക എന്നു വിചാരിക്കുന്നെങ്കില്‍ അയാളോട് ഞാന്‍ പറയുന്നു:'സോദര,താങ്കളുടേത് നടക്കാത്തഒരാശയമാണ് '. ക്രിസ്ത്യന്‍ ഹിന്ദുവാകണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നുണ്ടോ? (അത്) ഈശ്വരന്‍ വിലക്കട്ടെ .ഹിന്ദുവോ ബോദ്ധനോ ക്രിസ്ത്യാനി ആകണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നുണ്ടോ?(അതും) ഈശ്വരന്‍ വിലക്കട്ടെ .

           നിലത്ത് വിത്തുപാകി ; മണ്ണും വെള്ളവും വായുവും അതിന്റെ ചുറ്റും (ഒരുക്കി) ഉണ്ട്.വിത്ത്,മണ്ണോ വെള്ളമോ വായുവോ ആയിപ്പോകുമോ ?ഇല്ല.അതൊരു ചെടിയായി ത്തീരുന്നു . അത് തനത് വളര്‍ച്ചയുടെ നിയമമനുസരിച്ച്തന്നെ വികസിക്കുന്നു;വായുവും മണ്ണും വെള്ളവും ദഹിപ്പിച്ച് അവയെ സസ്സ്യവസ്തു വാക്കുകയും അതൊരു സസ്സ്യമായി വളരുകയും ചെയ്യുന്നു.

       അതുപോലെയാണ് മതത്തിന്റെ കാര്യവും .ക്രിസ്ത്യന്‍ ഹിന്ദുവോ ബോദ്ധനോ ആകെണ്ടാ ; ഹിന്ദുവും ബൌദ്ധനും ക്രിസ്ത്യനും ആകണ്ടാ.എന്നാല്‍ ഓരോരുത്തരും മറ്റുള്ളവരുടെ ആശയങ്ങളെ സാത്മികരിക്കണം ; എങ്കില്‍ തന്റെ വ്യക്തിത്വം സംരക്ഷിക്കയും തനതു വളര്‍ച്ചയുടെ നിയമമനുസരിച്ചുതന്നെ വളരുകയും വേണം.

     ഈ  മതമഹാസമ്മേളനം ലോകത്തിനു വല്ലതും കാണിച്ചുകൊടുത്തിട്ടുണ്ടെങ്കില്‍ അതിതാണ് .ദിവ്യതായും പരിശുദ്ധിയും ഔദാര്യവും ലോകത്തിലൊരു പള്ളിയുടെയും കുത്തകയല്ല.ഓരോ സബ്രദായവും അത്യുത് കൃഷ്ടസ്വഭാവമുള്ള സ്ത്രീപുരുഷന്‍മാരെ ഉളവാകിയിട്ടുണ്ട്.ഈ തെളിവിന്റെ മുബിലും ആരെങ്കിലും സ്വമതത്തിനു തനിച്ചു നിലനില്‍പ്പും മറ്റുള്ളവയ്ക്ക് വിനാശവും സ്വപ്നം കാണുന്നുണ്ടെങ്കില്‍ ,അയാളെപ്പറ്റി എനിക്ക് എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് അനുകമ്പയുണ്ട് ;കൂടാതെ ,എതിര്‍പ്പിനെ വകവെക്കാതെ ,ഓരോ മതപതാകയിലും ഇപ്രകാരം അനതിദൂരഭാവിയില്‍ എഴുതപ്പെടുമെന്ന് അയാള്‍ക്ക്‌ ചൂണ്ടികാണിക്കുകയും ചെയ്യട്ടെ; 'സഹായിക്കുകയാണ് ;മത്സരിക്കുകയല്ല വേണ്ടത് .' 'സാത്മികരണമാണ് ;ധ്വംസനമല്ല'. രഞ്ജിപ്പും ശാന്തിയും ആണ് ;ഭിന്നിപ്പല്ല.'

            മതൈക്യത്തിന്റെ പൊതുവായ അടിസ്ഥാനത്തെ കുറിച്ചു വളരെ പറഞ്ഞുകഴിഞ്ഞു.ഇപ്പോള്‍ എന്റെ സ്വന്തം സിദ്ധാന്തം അവതരിപ്പിക്കാന്‍ ഞാന്‍ പുരപ്പെടുന്നില്ല.എന്നാല്‍,ആരെങ്കിലും ഈ ഐക്യം ഏതെങ്കിലും ഒരു മതത്തിന്റെ വിജയവും മറ്റുള്ളവയുടെ ധ്വംസനവുംകൊണ്ടാണുണ്ടാവുക എന്നു വിചാരിക്കുന്നെങ്കില്‍ അയാളോട് ഞാന്‍ പറയുന്നു:'സോദര,താങ്കളുടേത് നടക്കാത്തഒരാശയമാണ് '. ക്രിസ്ത്യന്‍ ഹിന്ദുവാകണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നുണ്ടോ? (അത്) ഈശ്വരന്‍ വിലക്കട്ടെ .ഹിന്ദുവോ ബോദ്ധനോ ക്രിസ്ത്യാനി ആകണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നുണ്ടോ?(അതും) ഈശ്വരന്‍ വിലക്കട്ടെ .           നിലത്ത് വിത്തുപാകി ; മണ്ണും വെള്ളവും വായുവും അതിന്റെ ചുറ്റും (ഒരുക്കി) ഉണ്ട്.വിത്ത്,മണ്ണോ വെള്ളമോ വായുവോ ആയിപ്പോകുമോ ?ഇല്ല.അതൊരു ചെടിയായി ത്തീരുന്നു . അത് തനത് വളര്‍ച്ചയുടെ നിയമമനുസരിച്ച്തന്നെ വികസിക്കുന്നു;വായുവും മണ്ണും വെള്ളവും ദഹിപ്പിച്ച് അവയെ സസ്സ്യവസ്തു വാക്കുകയും അതൊരു സസ്സ്യമായി വളരുകയും ചെയ്യുന്നു.
       അതുപോലെയാണ് മതത്തിന്റെ കാര്യവും .ക്രിസ്ത്യന്‍ ഹിന്ദുവോ ബോദ്ധനോ ആകെണ്ടാ ; ഹിന്ദുവും ബൌദ്ധനും ക്രിസ്ത്യനും ആകണ്ടാ.എന്നാല്‍ ഓരോരുത്തരും മറ്റുള്ളവരുടെ ആശയങ്ങളെ സാത്മികരിക്കണം ; എങ്കില്‍ തന്റെ വ്യക്തിത്വം സംരക്ഷിക്കയും തനതു വളര്‍ച്ചയുടെ നിയമമനുസരിച്ചുതന്നെ വളരുകയും വേണം.

     ഈ  മതമഹാസമ്മേളനം ലോകത്തിനു വല്ലതും കാണിച്ചുകൊടുത്തിട്ടുണ്ടെങ്കില്‍ അതിതാണ് .ദിവ്യതായും പരിശുദ്ധിയും ഔദാര്യവും ലോകത്തിലൊരു പള്ളിയുടെയും കുത്തകയല്ല.ഓരോ സബ്രദായവും അത്യുത് കൃഷ്ടസ്വഭാവമുള്ള സ്ത്രീപുരുഷന്‍മാരെ ഉളവാകിയിട്ടുണ്ട്.ഈ തെളിവിന്റെ മുബിലും ആരെങ്കിലും സ്വമതത്തിനു തനിച്ചു നിലനില്‍പ്പും മറ്റുള്ളവയ്ക്ക് വിനാശവും സ്വപ്നം കാണുന്നുണ്ടെങ്കില്‍ ,അയാളെപ്പറ്റി എനിക്ക് എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് അനുകമ്പയുണ്ട് ;കൂടാതെ ,എതിര്‍പ്പിനെ വകവെക്കാതെ ,ഓരോ മതപതാകയിലും ഇപ്രകാരം അനതിദൂരഭാവിയില്‍ എഴുതപ്പെടുമെന്ന് അയാള്‍ക്ക്‌ ചൂണ്ടികാണിക്കുകയും ചെയ്യട്ടെ; 'സഹായിക്കുകയാണ് ;മത്സരിക്കുകയല്ല വേണ്ടത് .' 'സാത്മികരണമാണ് ;ധ്വംസനമല്ല'. രഞ്ജിപ്പും ശാന്തിയും ആണ് ;ഭിന്നിപ്പല്ല.'           നിലത്ത് വിത്തുപാകി ; മണ്ണും വെള്ളവും വായുവും അതിന്റെ ചുറ്റും (ഒരുക്കി) ഉണ്ട്.വിത്ത്,മണ്ണോ വെള്ളമോ വായുവോ ആയിപ്പോകുമോ ?ഇല്ല.അതൊരു ചെടിയായി ത്തീരുന്നു . അത് തനത് വളര്‍ച്ചയുടെ നിയമമനുസരിച്ച്തന്നെ വികസിക്കുന്നു;വായുവും മണ്ണും വെള്ളവും ദഹിപ്പിച്ച് അവയെ സസ്സ്യവസ്തു വാക്കുകയും അതൊരു സസ്സ്യമായി വളരുകയും ചെയ്യുന്നു.
       അതുപോലെയാണ് മതത്തിന്റെ കാര്യവും .ക്രിസ്ത്യന്‍ ഹിന്ദുവോ ബോദ്ധനോ ആകെണ്ടാ ; ഹിന്ദുവും ബൌദ്ധനും ക്രിസ്ത്യനും ആകണ്ടാ.എന്നാല്‍ ഓരോരുത്തരും മറ്റുള്ളവരുടെ ആശയങ്ങളെ സാത്മികരിക്കണം ; എങ്കില്‍ തന്റെ വ്യക്തിത്വം സംരക്ഷിക്കയും തനതു വളര്‍ച്ചയുടെ നിയമമനുസരിച്ചുതന്നെ വളരുകയും വേണം.

     ഈ  മതമഹാസമ്മേളനം ലോകത്തിനു വല്ലതും കാണിച്ചുകൊടുത്തിട്ടുണ്ടെങ്കില്‍ അതിതാണ് .ദിവ്യതായും പരിശുദ്ധിയും ഔദാര്യവും ലോകത്തിലൊരു പള്ളിയുടെയും കുത്തകയല്ല.ഓരോ സബ്രദായവും അത്യുത് കൃഷ്ടസ്വഭാവമുള്ള സ്ത്രീപുരുഷന്‍മാരെ ഉളവാകിയിട്ടുണ്ട്.ഈ തെളിവിന്റെ മുബിലും ആരെങ്കിലും സ്വമതത്തിനു തനിച്ചു നിലനില്‍പ്പും മറ്റുള്ളവയ്ക്ക് വിനാശവും സ്വപ്നം കാണുന്നുണ്ടെങ്കില്‍ ,അയാളെപ്പറ്റി എനിക്ക് എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് അനുകമ്പയുണ്ട് ;കൂടാതെ ,എതിര്‍പ്പിനെ വകവെക്കാതെ ,ഓരോ മതപതാകയിലും ഇപ്രകാരം അനതിദൂരഭാവിയില്‍ എഴുതപ്പെടുമെന്ന് അയാള്‍ക്ക്‌ ചൂണ്ടികാണിക്കുകയും ചെയ്യട്ടെ; 'സഹായിക്കുകയാണ് ;മത്സരിക്കുകയല്ല വേണ്ടത് .' 'സാത്മികരണമാണ് ;ധ്വംസനമല്ല'. രഞ്ജിപ്പും ശാന്തിയും ആണ് ;ഭിന്നിപ്പല്ല.'       അതുപോലെയാണ് മതത്തിന്റെ കാര്യവും .ക്രിസ്ത്യന്‍ ഹിന്ദുവോ ബോദ്ധനോ ആകെണ്ടാ ; ഹിന്ദുവും ബൌദ്ധനും ക്രിസ്ത്യനും ആകണ്ടാ.എന്നാല്‍ ഓരോരുത്തരും മറ്റുള്ളവരുടെ ആശയങ്ങളെ സാത്മികരിക്കണം ; എങ്കില്‍ തന്റെ വ്യക്തിത്വം സംരക്ഷിക്കയും തനതു വളര്‍ച്ചയുടെ നിയമമനുസരിച്ചുതന്നെ വളരുകയും വേണം.
     ഈ  മതമഹാസമ്മേളനം ലോകത്തിനു വല്ലതും കാണിച്ചുകൊടുത്തിട്ടുണ്ടെങ്കില്‍ അതിതാണ് .ദിവ്യതായും പരിശുദ്ധിയും ഔദാര്യവും ലോകത്തിലൊരു പള്ളിയുടെയും കുത്തകയല്ല.ഓരോ സബ്രദായവും അത്യുത് കൃഷ്ടസ്വഭാവമുള്ള സ്ത്രീപുരുഷന്‍മാരെ ഉളവാകിയിട്ടുണ്ട്.ഈ തെളിവിന്റെ മുബിലും ആരെങ്കിലും സ്വമതത്തിനു തനിച്ചു നിലനില്‍പ്പും മറ്റുള്ളവയ്ക്ക് വിനാശവും സ്വപ്നം കാണുന്നുണ്ടെങ്കില്‍ ,അയാളെപ്പറ്റി എനിക്ക് എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് അനുകമ്പയുണ്ട് ;കൂടാതെ ,എതിര്‍പ്പിനെ വകവെക്കാതെ ,ഓരോ മതപതാകയിലും ഇപ്രകാരം അനതിദൂരഭാവിയില്‍ എഴുതപ്പെടുമെന്ന് അയാള്‍ക്ക്‌ ചൂണ്ടികാണിക്കുകയും ചെയ്യട്ടെ; 'സഹായിക്കുകയാണ് ;മത്സരിക്കുകയല്ല വേണ്ടത് .' 'സാത്മികരണമാണ് ;ധ്വംസനമല്ല'. രഞ്ജിപ്പും ശാന്തിയും ആണ് ;ഭിന്നിപ്പല്ല.'     ഈ  മതമഹാസമ്മേളനം ലോകത്തിനു വല്ലതും കാണിച്ചുകൊടുത്തിട്ടുണ്ടെങ്കില്‍ അതിതാണ് .ദിവ്യതായും പരിശുദ്ധിയും ഔദാര്യവും ലോകത്തിലൊരു പള്ളിയുടെയും കുത്തകയല്ല.ഓരോ സബ്രദായവും അത്യുത് കൃഷ്ടസ്വഭാവമുള്ള സ്ത്രീപുരുഷന്‍മാരെ ഉളവാകിയിട്ടുണ്ട്.ഈ തെളിവിന്റെ മുബിലും ആരെങ്കിലും സ്വമതത്തിനു തനിച്ചു നിലനില്‍പ്പും മറ്റുള്ളവയ്ക്ക് വിനാശവും സ്വപ്നം കാണുന്നുണ്ടെങ്കില്‍ ,അയാളെപ്പറ്റി എനിക്ക് എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് അനുകമ്പയുണ്ട് ;കൂടാതെ ,എതിര്‍പ്പിനെ വകവെക്കാതെ ,ഓരോ മതപതാകയിലും ഇപ്രകാരം അനതിദൂരഭാവിയില്‍ എഴുതപ്പെടുമെന്ന് അയാള്‍ക്ക്‌ ചൂണ്ടികാണിക്കുകയും ചെയ്യട്ടെ; 'സഹായിക്കുകയാണ് ;മത്സരിക്കുകയല്ല വേണ്ടത് .' 'സാത്മികരണമാണ് ;ധ്വംസനമല്ല'. രഞ്ജിപ്പും ശാന്തിയും ആണ് ;ഭിന്നിപ്പല്ല.'       അതുപോലെയാണ് മതത്തിന്റെ കാര്യവും .ക്രിസ്ത്യന്‍ ഹിന്ദുവോ ബോദ്ധനോ ആകെണ്ടാ ; ഹിന്ദുവും ബൌദ്ധനും ക്രിസ്ത്യനും ആകണ്ടാ.എന്നാല്‍ ഓരോരുത്തരും മറ്റുള്ളവരുടെ ആശയങ്ങളെ സാത്മികരിക്കണം ; എങ്കില്‍ തന്റെ വ്യക്തിത്വം സംരക്ഷിക്കയും തനതു വളര്‍ച്ചയുടെ നിയമമനുസരിച്ചുതന്നെ വളരുകയും വേണം.
     ഈ  മതമഹാസമ്മേളനം ലോകത്തിനു വല്ലതും കാണിച്ചുകൊടുത്തിട്ടുണ്ടെങ്കില്‍ അതിതാണ് .ദിവ്യതായും പരിശുദ്ധിയും ഔദാര്യവും ലോകത്തിലൊരു പള്ളിയുടെയും കുത്തകയല്ല.ഓരോ സബ്രദായവും അത്യുത് കൃഷ്ടസ്വഭാവമുള്ള സ്ത്രീപുരുഷന്‍മാരെ ഉളവാകിയിട്ടുണ്ട്.ഈ തെളിവിന്റെ മുബിലും ആരെങ്കിലും സ്വമതത്തിനു തനിച്ചു നിലനില്‍പ്പും മറ്റുള്ളവയ്ക്ക് വിനാശവും സ്വപ്നം കാണുന്നുണ്ടെങ്കില്‍ ,അയാളെപ്പറ്റി എനിക്ക് എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് അനുകമ്പയുണ്ട് ;കൂടാതെ ,എതിര്‍പ്പിനെ വകവെക്കാതെ ,ഓരോ മതപതാകയിലും ഇപ്രകാരം അനതിദൂരഭാവിയില്‍ എഴുതപ്പെടുമെന്ന് അയാള്‍ക്ക്‌ ചൂണ്ടികാണിക്കുകയും ചെയ്യട്ടെ; 'സഹായിക്കുകയാണ് ;മത്സരിക്കുകയല്ല വേണ്ടത് .' 'സാത്മികരണമാണ് ;ധ്വംസനമല്ല'. രഞ്ജിപ്പും ശാന്തിയും ആണ് ;ഭിന്നിപ്പല്ല.'           നിലത്ത് വിത്തുപാകി ; മണ്ണും വെള്ളവും വായുവും അതിന്റെ ചുറ്റും (ഒരുക്കി) ഉണ്ട്.വിത്ത്,മണ്ണോ വെള്ളമോ വായുവോ ആയിപ്പോകുമോ ?ഇല്ല.അതൊരു ചെടിയായി ത്തീരുന്നു . അത് തനത് വളര്‍ച്ചയുടെ നിയമമനുസരിച്ച്തന്നെ വികസിക്കുന്നു;വായുവും മണ്ണും വെള്ളവും ദഹിപ്പിച്ച് അവയെ സസ്സ്യവസ്തു വാക്കുകയും അതൊരു സസ്സ്യമായി വളരുകയും ചെയ്യുന്നു.
       അതുപോലെയാണ് മതത്തിന്റെ കാര്യവും .ക്രിസ്ത്യന്‍ ഹിന്ദുവോ ബോദ്ധനോ ആകെണ്ടാ ; ഹിന്ദുവും ബൌദ്ധനും ക്രിസ്ത്യനും ആകണ്ടാ.എന്നാല്‍ ഓരോരുത്തരും മറ്റുള്ളവരുടെ ആശയങ്ങളെ സാത്മികരിക്കണം ; എങ്കില്‍ തന്റെ വ്യക്തിത്വം സംരക്ഷിക്കയും തനതു വളര്‍ച്ചയുടെ നിയമമനുസരിച്ചുതന്നെ വളരുകയും വേണം.

     ഈ  മതമഹാസമ്മേളനം ലോകത്തിനു വല്ലതും കാണിച്ചുകൊടുത്തിട്ടുണ്ടെങ്കില്‍ അതിതാണ് .ദിവ്യതായും പരിശുദ്ധിയും ഔദാര്യവും ലോകത്തിലൊരു പള്ളിയുടെയും കുത്തകയല്ല.ഓരോ സബ്രദായവും അത്യുത് കൃഷ്ടസ്വഭാവമുള്ള സ്ത്രീപുരുഷന്‍മാരെ ഉളവാകിയിട്ടുണ്ട്.ഈ തെളിവിന്റെ മുബിലും ആരെങ്കിലും സ്വമതത്തിനു തനിച്ചു നിലനില്‍പ്പും മറ്റുള്ളവയ്ക്ക് വിനാശവും സ്വപ്നം കാണുന്നുണ്ടെങ്കില്‍ ,അയാളെപ്പറ്റി എനിക്ക് എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് അനുകമ്പയുണ്ട് ;കൂടാതെ ,എതിര്‍പ്പിനെ വകവെക്കാതെ ,ഓരോ മതപതാകയിലും ഇപ്രകാരം അനതിദൂരഭാവിയില്‍ എഴുതപ്പെടുമെന്ന് അയാള്‍ക്ക്‌ ചൂണ്ടികാണിക്കുകയും ചെയ്യട്ടെ; 'സഹായിക്കുകയാണ് ;മത്സരിക്കുകയല്ല വേണ്ടത് .' 'സാത്മികരണമാണ് ;ധ്വംസനമല്ല'. രഞ്ജിപ്പും ശാന്തിയും ആണ് ;ഭിന്നിപ്പല്ല.'       അതുപോലെയാണ് മതത്തിന്റെ കാര്യവും .ക്രിസ്ത്യന്‍ ഹിന്ദുവോ ബോദ്ധനോ ആകെണ്ടാ ; ഹിന്ദുവും ബൌദ്ധനും ക്രിസ്ത്യനും ആകണ്ടാ.എന്നാല്‍ ഓരോരുത്തരും മറ്റുള്ളവരുടെ ആശയങ്ങളെ സാത്മികരിക്കണം ; എങ്കില്‍ തന്റെ വ്യക്തിത്വം സംരക്ഷിക്കയും തനതു വളര്‍ച്ചയുടെ നിയമമനുസരിച്ചുതന്നെ വളരുകയും വേണം.
     ഈ  മതമഹാസമ്മേളനം ലോകത്തിനു വല്ലതും കാണിച്ചുകൊടുത്തിട്ടുണ്ടെങ്കില്‍ അതിതാണ് .ദിവ്യതായും പരിശുദ്ധിയും ഔദാര്യവും ലോകത്തിലൊരു പള്ളിയുടെയും കുത്തകയല്ല.ഓരോ സബ്രദായവും അത്യുത് കൃഷ്ടസ്വഭാവമുള്ള സ്ത്രീപുരുഷന്‍മാരെ ഉളവാകിയിട്ടുണ്ട്.ഈ തെളിവിന്റെ മുബിലും ആരെങ്കിലും സ്വമതത്തിനു തനിച്ചു നിലനില്‍പ്പും മറ്റുള്ളവയ്ക്ക് വിനാശവും സ്വപ്നം കാണുന്നുണ്ടെങ്കില്‍ ,അയാളെപ്പറ്റി എനിക്ക് എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് അനുകമ്പയുണ്ട് ;കൂടാതെ ,എതിര്‍പ്പിനെ വകവെക്കാതെ ,ഓരോ മതപതാകയിലും ഇപ്രകാരം അനതിദൂരഭാവിയില്‍ എഴുതപ്പെടുമെന്ന് അയാള്‍ക്ക്‌ ചൂണ്ടികാണിക്കുകയും ചെയ്യട്ടെ; 'സഹായിക്കുകയാണ് ;മത്സരിക്കുകയല്ല വേണ്ടത് .' 'സാത്മികരണമാണ് ;ധ്വംസനമല്ല'. രഞ്ജിപ്പും ശാന്തിയും ആണ് ;ഭിന്നിപ്പല്ല.'     ഈ  മതമഹാസമ്മേളനം ലോകത്തിനു വല്ലതും കാണിച്ചുകൊടുത്തിട്ടുണ്ടെങ്കില്‍ അതിതാണ് .ദിവ്യതായും പരിശുദ്ധിയും ഔദാര്യവും ലോകത്തിലൊരു പള്ളിയുടെയും കുത്തകയല്ല.ഓരോ സബ്രദായവും അത്യുത് കൃഷ്ടസ്വഭാവമുള്ള സ്ത്രീപുരുഷന്‍മാരെ ഉളവാകിയിട്ടുണ്ട്.ഈ തെളിവിന്റെ മുബിലും ആരെങ്കിലും സ്വമതത്തിനു തനിച്ചു നിലനില്‍പ്പും മറ്റുള്ളവയ്ക്ക് വിനാശവും സ്വപ്നം കാണുന്നുണ്ടെങ്കില്‍ ,അയാളെപ്പറ്റി എനിക്ക് എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് അനുകമ്പയുണ്ട് ;കൂടാതെ ,എതിര്‍പ്പിനെ വകവെക്കാതെ ,ഓരോ മതപതാകയിലും ഇപ്രകാരം അനതിദൂരഭാവിയില്‍ എഴുതപ്പെടുമെന്ന് അയാള്‍ക്ക്‌ ചൂണ്ടികാണിക്കുകയും ചെയ്യട്ടെ; 'സഹായിക്കുകയാണ് ;മത്സരിക്കുകയല്ല വേണ്ടത് .' 'സാത്മികരണമാണ് ;ധ്വംസനമല്ല'. രഞ്ജിപ്പും ശാന്തിയും ആണ് ;ഭിന്നിപ്പല്ല.'     ഈ  മതമഹാസമ്മേളനം ലോകത്തിനു വല്ലതും കാണിച്ചുകൊടുത്തിട്ടുണ്ടെങ്കില്‍ അതിതാണ് .ദിവ്യതായും പരിശുദ്ധിയും ഔദാര്യവും ലോകത്തിലൊരു പള്ളിയുടെയും കുത്തകയല്ല.ഓരോ സബ്രദായവും അത്യുത് കൃഷ്ടസ്വഭാവമുള്ള സ്ത്രീപുരുഷന്‍മാരെ ഉളവാകിയിട്ടുണ്ട്.ഈ തെളിവിന്റെ മുബിലും ആരെങ്കിലും സ്വമതത്തിനു തനിച്ചു നിലനില്‍പ്പും മറ്റുള്ളവയ്ക്ക് വിനാശവും സ്വപ്നം കാണുന്നുണ്ടെങ്കില്‍ ,അയാളെപ്പറ്റി എനിക്ക് എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് അനുകമ്പയുണ്ട് ;കൂടാതെ ,എതിര്‍പ്പിനെ വകവെക്കാതെ ,ഓരോ മതപതാകയിലും ഇപ്രകാരം അനതിദൂരഭാവിയില്‍ എഴുതപ്പെടുമെന്ന് അയാള്‍ക്ക്‌ ചൂണ്ടികാണിക്കുകയും ചെയ്യട്ടെ; 'സഹായിക്കുകയാണ് ;മത്സരിക്കുകയല്ല വേണ്ടത് .' 'സാത്മികരണമാണ് ;ധ്വംസനമല്ല'. രഞ്ജിപ്പും ശാന്തിയും ആണ് ;ഭിന്നിപ്പല്ല.'           നിലത്ത് വിത്തുപാകി ; മണ്ണും വെള്ളവും വായുവും അതിന്റെ ചുറ്റും (ഒരുക്കി) ഉണ്ട്.വിത്ത്,മണ്ണോ വെള്ളമോ വായുവോ ആയിപ്പോകുമോ ?ഇല്ല.അതൊരു ചെടിയായി ത്തീരുന്നു . അത് തനത് വളര്‍ച്ചയുടെ നിയമമനുസരിച്ച്തന്നെ വികസിക്കുന്നു;വായുവും മണ്ണും വെള്ളവും ദഹിപ്പിച്ച് അവയെ സസ്സ്യവസ്തു വാക്കുകയും അതൊരു സസ്സ്യമായി വളരുകയും ചെയ്യുന്നു.       അതുപോലെയാണ് മതത്തിന്റെ കാര്യവും .ക്രിസ്ത്യന്‍ ഹിന്ദുവോ ബോദ്ധനോ ആകെണ്ടാ ; ഹിന്ദുവും ബൌദ്ധനും ക്രിസ്ത്യനും ആകണ്ടാ.എന്നാല്‍ ഓരോരുത്തരും മറ്റുള്ളവരുടെ ആശയങ്ങളെ സാത്മികരിക്കണം ; എങ്കില്‍ തന്റെ വ്യക്തിത്വം സംരക്ഷിക്കയും തനതു വളര്‍ച്ചയുടെ നിയമമനുസരിച്ചുതന്നെ വളരുകയും വേണം.
     ഈ  മതമഹാസമ്മേളനം ലോകത്തിനു വല്ലതും കാണിച്ചുകൊടുത്തിട്ടുണ്ടെങ്കില്‍ അതിതാണ് .ദിവ്യതായും പരിശുദ്ധിയും ഔദാര്യവും ലോകത്തിലൊരു പള്ളിയുടെയും കുത്തകയല്ല.ഓരോ സബ്രദായവും അത്യുത് കൃഷ്ടസ്വഭാവമുള്ള സ്ത്രീപുരുഷന്‍മാരെ ഉളവാകിയിട്ടുണ്ട്.ഈ തെളിവിന്റെ മുബിലും ആരെങ്കിലും സ്വമതത്തിനു തനിച്ചു നിലനില്‍പ്പും മറ്റുള്ളവയ്ക്ക് വിനാശവും സ്വപ്നം കാണുന്നുണ്ടെങ്കില്‍ ,അയാളെപ്പറ്റി എനിക്ക് എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് അനുകമ്പയുണ്ട് ;കൂടാതെ ,എതിര്‍പ്പിനെ വകവെക്കാതെ ,ഓരോ മതപതാകയിലും ഇപ്രകാരം അനതിദൂരഭാവിയില്‍ എഴുതപ്പെടുമെന്ന് അയാള്‍ക്ക്‌ ചൂണ്ടികാണിക്കുകയും ചെയ്യട്ടെ; 'സഹായിക്കുകയാണ് ;മത്സരിക്കുകയല്ല വേണ്ടത് .' 'സാത്മികരണമാണ് ;ധ്വംസനമല്ല'. രഞ്ജിപ്പും ശാന്തിയും ആണ് ;ഭിന്നിപ്പല്ല.'       അതുപോലെയാണ് മതത്തിന്റെ കാര്യവും .ക്രിസ്ത്യന്‍ ഹിന്ദുവോ ബോദ്ധനോ ആകെണ്ടാ ; ഹിന്ദുവും ബൌദ്ധനും ക്രിസ്ത്യനും ആകണ്ടാ.എന്നാല്‍ ഓരോരുത്തരും മറ്റുള്ളവരുടെ ആശയങ്ങളെ സാത്മികരിക്കണം ; എങ്കില്‍ തന്റെ വ്യക്തിത്വം സംരക്ഷിക്കയും തനതു വളര്‍ച്ചയുടെ നിയമമനുസരിച്ചുതന്നെ വളരുകയും വേണം.
     ഈ  മതമഹാസമ്മേളനം ലോകത്തിനു വല്ലതും കാണിച്ചുകൊടുത്തിട്ടുണ്ടെങ്കില്‍ അതിതാണ് .ദിവ്യതായും പരിശുദ്ധിയും ഔദാര്യവും ലോകത്തിലൊരു പള്ളിയുടെയും കുത്തകയല്ല.ഓരോ സബ്രദായവും അത്യുത് കൃഷ്ടസ്വഭാവമുള്ള സ്ത്രീപുരുഷന്‍മാരെ ഉളവാകിയിട്ടുണ്ട്.ഈ തെളിവിന്റെ മുബിലും ആരെങ്കിലും സ്വമതത്തിനു തനിച്ചു നിലനില്‍പ്പും മറ്റുള്ളവയ്ക്ക് വിനാശവും സ്വപ്നം കാണുന്നുണ്ടെങ്കില്‍ ,അയാളെപ്പറ്റി എനിക്ക് എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് അനുകമ്പയുണ്ട് ;കൂടാതെ ,എതിര്‍പ്പിനെ വകവെക്കാതെ ,ഓരോ മതപതാകയിലും ഇപ്രകാരം അനതിദൂരഭാവിയില്‍ എഴുതപ്പെടുമെന്ന് അയാള്‍ക്ക്‌ ചൂണ്ടികാണിക്കുകയും ചെയ്യട്ടെ; 'സഹായിക്കുകയാണ് ;മത്സരിക്കുകയല്ല വേണ്ടത് .' 'സാത്മികരണമാണ് ;ധ്വംസനമല്ല'. രഞ്ജിപ്പും ശാന്തിയും ആണ് ;ഭിന്നിപ്പല്ല.'     ഈ  മതമഹാസമ്മേളനം ലോകത്തിനു വല്ലതും കാണിച്ചുകൊടുത്തിട്ടുണ്ടെങ്കില്‍ അതിതാണ് .ദിവ്യതായും പരിശുദ്ധിയും ഔദാര്യവും ലോകത്തിലൊരു പള്ളിയുടെയും കുത്തകയല്ല.ഓരോ സബ്രദായവും അത്യുത് കൃഷ്ടസ്വഭാവമുള്ള സ്ത്രീപുരുഷന്‍മാരെ ഉളവാകിയിട്ടുണ്ട്.ഈ തെളിവിന്റെ മുബിലും ആരെങ്കിലും സ്വമതത്തിനു തനിച്ചു നിലനില്‍പ്പും മറ്റുള്ളവയ്ക്ക് വിനാശവും സ്വപ്നം കാണുന്നുണ്ടെങ്കില്‍ ,അയാളെപ്പറ്റി എനിക്ക് എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് അനുകമ്പയുണ്ട് ;കൂടാതെ ,എതിര്‍പ്പിനെ വകവെക്കാതെ ,ഓരോ മതപതാകയിലും ഇപ്രകാരം അനതിദൂരഭാവിയില്‍ എഴുതപ്പെടുമെന്ന് അയാള്‍ക്ക്‌ ചൂണ്ടികാണിക്കുകയും ചെയ്യട്ടെ; 'സഹായിക്കുകയാണ് ;മത്സരിക്കുകയല്ല വേണ്ടത് .' 'സാത്മികരണമാണ് ;ധ്വംസനമല്ല'. രഞ്ജിപ്പും ശാന്തിയും ആണ് ;ഭിന്നിപ്പല്ല.'     ഈ  മതമഹാസമ്മേളനം ലോകത്തിനു വല്ലതും കാണിച്ചുകൊടുത്തിട്ടുണ്ടെങ്കില്‍ അതിതാണ് .ദിവ്യതായും പരിശുദ്ധിയും ഔദാര്യവും ലോകത്തിലൊരു പള്ളിയുടെയും കുത്തകയല്ല.ഓരോ സബ്രദായവും അത്യുത് കൃഷ്ടസ്വഭാവമുള്ള സ്ത്രീപുരുഷന്‍മാരെ ഉളവാകിയിട്ടുണ്ട്.ഈ തെളിവിന്റെ മുബിലും ആരെങ്കിലും സ്വമതത്തിനു തനിച്ചു നിലനില്‍പ്പും മറ്റുള്ളവയ്ക്ക് വിനാശവും സ്വപ്നം കാണുന്നുണ്ടെങ്കില്‍ ,അയാളെപ്പറ്റി എനിക്ക് എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് അനുകമ്പയുണ്ട് ;കൂടാതെ ,എതിര്‍പ്പിനെ വകവെക്കാതെ ,ഓരോ മതപതാകയിലും ഇപ്രകാരം അനതിദൂരഭാവിയില്‍ എഴുതപ്പെടുമെന്ന് അയാള്‍ക്ക്‌ ചൂണ്ടികാണിക്കുകയും ചെയ്യട്ടെ; 'സഹായിക്കുകയാണ് ;മത്സരിക്കുകയല്ല വേണ്ടത് .' 'സാത്മികരണമാണ് ;ധ്വംസനമല്ല'. രഞ്ജിപ്പും ശാന്തിയും ആണ് ;ഭിന്നിപ്പല്ല.'       അതുപോലെയാണ് മതത്തിന്റെ കാര്യവും .ക്രിസ്ത്യന്‍ ഹിന്ദുവോ ബോദ്ധനോ ആകെണ്ടാ ; ഹിന്ദുവും ബൌദ്ധനും ക്രിസ്ത്യനും ആകണ്ടാ.എന്നാല്‍ ഓരോരുത്തരും മറ്റുള്ളവരുടെ ആശയങ്ങളെ സാത്മികരിക്കണം ; എങ്കില്‍ തന്റെ വ്യക്തിത്വം സംരക്ഷിക്കയും തനതു വളര്‍ച്ചയുടെ നിയമമനുസരിച്ചുതന്നെ വളരുകയും വേണം.     ഈ  മതമഹാസമ്മേളനം ലോകത്തിനു വല്ലതും കാണിച്ചുകൊടുത്തിട്ടുണ്ടെങ്കില്‍ അതിതാണ് .ദിവ്യതായും പരിശുദ്ധിയും ഔദാര്യവും ലോകത്തിലൊരു പള്ളിയുടെയും കുത്തകയല്ല.ഓരോ സബ്രദായവും അത്യുത് കൃഷ്ടസ്വഭാവമുള്ള സ്ത്രീപുരുഷന്‍മാരെ ഉളവാകിയിട്ടുണ്ട്.ഈ തെളിവിന്റെ മുബിലും ആരെങ്കിലും സ്വമതത്തിനു തനിച്ചു നിലനില്‍പ്പും മറ്റുള്ളവയ്ക്ക് വിനാശവും സ്വപ്നം കാണുന്നുണ്ടെങ്കില്‍ ,അയാളെപ്പറ്റി എനിക്ക് എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് അനുകമ്പയുണ്ട് ;കൂടാതെ ,എതിര്‍പ്പിനെ വകവെക്കാതെ ,ഓരോ മതപതാകയിലും ഇപ്രകാരം അനതിദൂരഭാവിയില്‍ എഴുതപ്പെടുമെന്ന് അയാള്‍ക്ക്‌ ചൂണ്ടികാണിക്കുകയും ചെയ്യട്ടെ; 'സഹായിക്കുകയാണ് ;മത്സരിക്കുകയല്ല വേണ്ടത് .' 'സാത്മികരണമാണ് ;ധ്വംസനമല്ല'. രഞ്ജിപ്പും ശാന്തിയും ആണ് ;ഭിന്നിപ്പല്ല.'     ഈ  മതമഹാസമ്മേളനം ലോകത്തിനു വല്ലതും കാണിച്ചുകൊടുത്തിട്ടുണ്ടെങ്കില്‍ അതിതാണ് .ദിവ്യതായും പരിശുദ്ധിയും ഔദാര്യവും ലോകത്തിലൊരു പള്ളിയുടെയും കുത്തകയല്ല.ഓരോ സബ്രദായവും അത്യുത് കൃഷ്ടസ്വഭാവമുള്ള സ്ത്രീപുരുഷന്‍മാരെ ഉളവാകിയിട്ടുണ്ട്.ഈ തെളിവിന്റെ മുബിലും ആരെങ്കിലും സ്വമതത്തിനു തനിച്ചു നിലനില്‍പ്പും മറ്റുള്ളവയ്ക്ക് വിനാശവും സ്വപ്നം കാണുന്നുണ്ടെങ്കില്‍ ,അയാളെപ്പറ്റി എനിക്ക് എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് അനുകമ്പയുണ്ട് ;കൂടാതെ ,എതിര്‍പ്പിനെ വകവെക്കാതെ ,ഓരോ മതപതാകയിലും ഇപ്രകാരം അനതിദൂരഭാവിയില്‍ എഴുതപ്പെടുമെന്ന് അയാള്‍ക്ക്‌ ചൂണ്ടികാണിക്കുകയും ചെയ്യട്ടെ; 'സഹായിക്കുകയാണ് ;മത്സരിക്കുകയല്ല വേണ്ടത് .' 'സാത്മികരണമാണ് ;ധ്വംസനമല്ല'. രഞ്ജിപ്പും ശാന്തിയും ആണ് ;ഭിന്നിപ്പല്ല.'

   സ്വാമി വിവേകാനന്ദന്‍ കൊടുങ്ങല്ലൂരില്‍

ഭാരതത്തിന്റെ അധ്യാത്മികതേജസ്സായ സ്വാമിവിവേകാനന്ദന്‍ പരിവ്രാചകനായി രാജ്യമെങ്ങും സഞ്ചരിച്ച് കന്യാകുമാരിയിലെ ശ്രീദേവിപാറയില്‍ തപസ്സനുഷ്ടിക്കാന്‍ പോയത് കേരളം വഴിയായിരുന്നു .1892 ല്‍

              മൈസൂരില്‍നിന്നും തീവണ്ടിമാര്‍ഗം ഷോര്‍ണ്ണുരില്‍ എത്തിയ സ്വാമിജി കാളവണ്ടിയിലാണ് തൃശൂരില്‍ എത്തിയത് . അക്കാലത്ത്  തൃശൂരില്‍ നിന്ന് ഏറണാകുളത്തെക്കുള്ള സാധാരണ യാത്ര വഞ്ചിവഴിയാണ് .ഷോര്‍ണൂര്‍ ----- ഏറണാകുളം തീവണ്ടി പാത അന്ന് നിലവില്‍ വന്നിട്ടില്ല .കൊക്കാലയില്‍നിന്ന് വഞ്ചി കയറി കൊടുങ്ങല്ലൂര്‍ക്കും അവിടെനിന്ന് ഏറണാകുളത്തെക്കും പോകണം .കൊടുങ്ങല്ലൂരിനടുത്തുള്ള കരുപ്പടന്നയില്‍ നിന്ന് അക്കാലത്ത് കേരളത്തിന്റെ എല്ലാ ഭാഗങ്ങളിലെക്കും വഞ്ചി ലഭിക്കുമായിരുന്നു .

           സ്വാമി കൊടുങ്ങല്ലൂരില്‍ മൂന്നു ദിവസം ഉണ്ടായിരുന്നു . ദേവിക്ഷേത്രസന്നിധിയിലുള്ള ഒരു ആലിന്‍ചുവട്ടില്‍ ആണ് വിശ്രമിച്ചിരുന്നത്. ജാതി പറയാതിരുന്നതിനാല്‍ ക്ഷേത്രപ്രവേശനം അനുവദിച്ചില്ല .കൊടുങ്ങല്ലൂര്‍ കോവിലകത്തെ പണ്ഡിതശ്രേഷ്ഠരായ കൊച്ചുണ്ണിതമ്പുരാനും ഭട്ടന്‍ തബുരാനും അതീവ തേജസ്വിയായ ഈ യുവ സന്യാസിയെ സന്തര്‍ശിച്ച് ചില വാഗ്വാദങ്ങളില്‍ ഏര്‍പ്പെട്ടു .വാദമുഖങ്ങള്‍ക്കെല്ലാം സമര്‍ത്ഥമായി മറുപടിപറയുന്നത് കേട്ടപ്പോള്‍ അദ്ധേഹത്തിന്റെ അറിവിന്റെ ആഴം അവരില്‍ മതിപ്പുളവാക്കി പണ്ഡിതനായ ഒരു യുവ സന്യാസി എന്നല്ലാതെ അത് സ്വാമി വിവേകാനന്ദനാണെന്ന് അവര്‍ക്കാര്‍ക്കും അറിയില്ലായിരുന്നു .

          തബുരാക്കാന്‍മാരില്‍നിന്ന് അബലനടയിലെ ആലിന്‍ചുവട്ടിലിരിക്കുന്ന യുവസന്യാസിയുടെ പാണ്ടിത്യത്തെക്കുറിച്ച് അറിയാനിടയായ കോവിലകത്തെ തബുരാട്ടിമാരും സ്വാമിയെ സന്തര്‍ശിച്ച് സംഭാഷണം നടത്തി . ശുദ്ധസംസ്കൃതത്തിലാണ് അവര്‍ സംസാരിച്ചത് . ആറുമാസം മുന്‍പ് ബംഗാളില്‍ ഇറങ്ങിയ ഒരു സംസ്കൃത ഗ്രന്ഥത്തിലെ ചില പരാമര്‍ശങ്ങളെകുറിച്ച് തമ്പുരാട്ടിമാര്‍സംശയംചോദിച്ചത് സ്വാമിജിയെ കോരിത്തരിപ്പിച്ചു. ഈ ഓര്‍മ്മ മനസ്സില്‍വച്ചാണ് സ്വാമിജി പിന്നീട് എഴുതിയത് :

       മലബാറിലെ സ്ത്രീകളാണ് എല്ലാ സംഗതികളിലും മുന്നില്‍ . അനിതരസാധാരണമായ വൃത്തിയും വെടിപ്പും എല്ലായിടത്തും ദൃശ്യമാണ് .വിദ്യാഭ്യാസത്തിന് ഏറ്റവും വലിയ പ്രചോദനംഎങ്ങുമുണ്ട് ഞാന്‍ ആപ്രദേശത്തായിരുന്നപ്പോള്‍ ശുദ്ധസംസ്കൃതം സംസാരിക്കുന്ന അനേകം സ്ത്രീകളെ കാണുകയുണ്ടായി .ഭാരതത്തിന്റെ മറ്റുഭാഗങ്ങളില്‍ പത്തുലക്ഷത്തില്‍ ഒരുസ്ത്രീക്കുപോലും സംസ്കൃതം സംസാരിക്കുവാന്‍ കഴിവുണ്ടാകുകയില്ല .

  
ദയവായി നിങ്ങളുടെ ഷെയര്‍ ബട്ടണില്‍ ക്ലിക്ക് ചെയ്തു മറ്റുള്ളവര്‍ക്ക് കൂടി ഈ മഹത് പ്രസംഗം കൈമാറൂ