Sunday 13 October 2013

ശബരിമല ദർശനം ഇനി തിക്കുംതിരക്കുമില്ലാതെ




ശബരിമലയിലെ തിരക്ക് കുറയ്ക്കാൻ സംസ്ഥാന പോലീസ് പുതിയ സംവിധാനവുമായി വരുന്നു. വെർച്വൽ ക്യൂ എന്ന പേരിലെ സംവിധാനം ഓണ്‍ലൈൻ വഴി ബുക്ക്‌ ചെയ്യാം. ഇങ്ങനെ ബുക്കുചെയ്തു വരുന്ന തീർത്ഥാടകർക്ക് ക്യൂ നിൽക്കാതെ പമ്പയിൽ നിന്നു സന്നിധാനം നടപ്പന്തൽ വരെ എത്തുന്നതിന് പോലീസ് സംവിധാനം ഒരുക്കും.
15 മുതൽ www.sabarimalaq.com എന്ന വെബ് പോർട്ടൽ വഴി ബൂകിംഗ് ആരംഭിക്കും.

തീർത്ഥാടകരുടെ പേര്, വയസ്, ഫോട്ടോ, വിലാസം, ഫോട്ടോ ഐഡന്റിറ്റി കാർഡ് നമ്പർ തുടങ്ങിയ വിവരങ്ങൾ രേഖപ്പെടുത്തി രജിസ്റ്റർ ചെയ്യണം. വെബ് പോർട്ടലിൽ നൽകിയിരിക്കുന്ന കലണ്ടറിൽ നിന്ന് ലഭ്യതയ്ക്കനുസരിച്ച് ദർശന സമയവും തീയതിയും തിരഞ്ഞെടുക്കാം. ബുക്കിംഗ് പൂർത്തിയാക്കിയ ശേഷം ദർശന സമയവും തീയതിയും തീർത്ഥാടകന്റെ പേരും മറ്റ് വിവരങ്ങളുമടങ്ങിയ കൂപ്പൺ കമ്പ്യൂട്ടറിലേക്ക് സേവ് ചെയ്ത് പ്രിന്റ് എടുക്കണം. ഈ കൂപ്പൺ ദർശനദിവസം പമ്പയിലെ വെരിഫിക്കേഷൻ കൗണ്ടറിൽ കാണിച്ച് പ്രവേശന കാർഡ് കൈപ്പറ്റണം. തീർത്ഥാടകർ തങ്ങളുടെ ഫോട്ടോ ഐഡന്റിറ്റി കാർഡ് വെരിഫിക്കേഷൻ കൗണ്ടറിൽ കാണിക്കണം. കൂപ്പണിൽ രേഖപ്പെടുത്തിയിരിക്കുന്ന ദിവസം കൃത്യസമയത്ത് പമ്പയിലെത്തിയിരിക്കണം.


Thursday 10 October 2013

രാഷ്ട്രവികസനത്തിന്റെ പ്രവാചകന്‍

ദല്‍ഹിയിലെ പ്രശസ്തമായ ശ്രീരാം കോളേജ്‌ ഓഫ് കൊമേഴ്സില്‍ ഫെബ്രുവരി 06 ന് നരേന്ദ്രമോദി നടത്തിയ പ്രസംഗം

     (ഗുജറാത്തിലെ വികസനത്തിന്റെ കഥ പറയുന്നു )
                                             











ഞാന്‍ മഹാത്മാഗാന്ധിയുടെയും സര്‍ദാര്‍പട്ടേലിന്റെയും മണ്ണില്‍നിന്നാണ് വരുന്നത് .ഭാരതസ്വാതന്ത്ര്യസമരത്തെ നയിച്ചത് രണ്ടു വ്യത്യസ്ത ചിന്താധാരകളിലുള്ളവരായിരുന്നു . അഹിംസാവാദിയും വിപ്ലവകാരികളും .രണ്ടിന്റെയും നേതൃനിരയില്‍ ഗുജറാത്തികളായിരുന്നു . വിപ്ലവകാരികള്‍ക്ക് ദിശാബോധം നല്‍കിയത് ശ്യാംജി കൃഷ്ണവര്‍മ്മയായിരുന്നെങ്കില്‍ , അഹിംസാവാദികളെ നയിച്ചത് മഹാത്മാഗാന്ധിയായിരുന്നു . വിപ്ലവകാരികളുടെ ഗുരുവെന്നറിയപ്പെട്ട ശ്യാംജി കൃഷ്ണവര്‍മ്മ ലണ്ടനില്‍ ഇന്ത്യ ഹൌസ് സ്ഥാപിക്കുകയുണ്ടായി . ഗാന്ധിജി ജനകീയ പ്രക്ഷോഭത്തിലൂടെയും അഹിംസാവാദത്തിലൂടെയും സ്വാതന്ത്ര്യസമരത്തെ മുന്നോട്ടു നയിച്ചു അദ്ദേഹമാണ് ഭാരതത്തിന് സ്വാതന്ത്ര്യം നേടിത്തന്നത് . സുഹൃത്തുക്കളേ , അനേകം മഹാപുരുഷന്മാര്‍ അവരുടെ ജിവിതം സ്വാതന്ത്ര്യസമരത്തില്‍ ഹോമിക്കുകയുണ്ടായി . പല സ്വാതന്ത്ര്യസമര സേനാനികളും അവരുടെ യവ്വനം ചിലവിട്ടത് ജയിലുകളിലായിരുന്നു . അവരുടെയൊക്കെ പരിശ്രമഫലമായി നമുക്ക് സ്വാതന്ത്ര്യം ലഭിച്ചു . സ്വാതന്ത്ര്യം ലഭിച്ചിട്ട് നമുക്ക് ആറു ദശകങ്ങള്‍ പിന്നിട്ടിരിക്കുന്നു . എന്നാല്‍ ഭാരതം ഇപ്പോഴും ''സുരാജിനെ '' കുറിച്ച് ആശങ്കപ്പെടുകയാണ് . ലോകം പുരോഗതിയുടെ പാതയില്‍ കൂടി സഞ്ചരിച്ചുകൊണ്ടിരിക്കുന്നു . ആ യാത്രയില്‍ ഭാതത്തിനും അതിന്റേതായ ഇടം കണ്ടെത്തേണ്ടതായുണ്ട് . അതിനാദ്യം സുരാജിന് ഊന്നല്‍ കൊടുത്തെ മതിയാകൂ . നിങ്ങളുടെ ഭാഷയില്‍ പറയുകയാണെങ്കില്‍ ''സുരാജ്''  എന്നാല്‍  ''സദ്ഭരണം'' എന്നാകുന്നു . എല്ലാ സമസ്യകളുടെയും മൂലകാരണം സത്ഭരണത്തിന്റെ അഭാവമാണ് . ഇന്ന് ലോകം ഗുജറാത്തിന്റെ വികസനത്തെ കുറിച്ച് ചര്‍ച്ചചെയ്തുകൊണ്ടിരിക്കുന്നു . ഗുജറാത്തിന്റെ വികസനത്തെ ആഴത്തില്‍ വിലയിരുത്തുകയാണെങ്കില്‍ സദ്ഭരണത്തിനു ഊന്നല്‍ കൊടുത്തിരിക്കുന്നതായി കാണാന്‍ സാധിക്കും . എന്നാല്‍ നമ്മള്‍ ഒരു പടികൂടി മുന്നേറിയിരിക്കുന്നു . സദ്ഭരണത്തെ കുറിച്ച് ചര്‍ച്ചചെയ്യപ്പെടുമ്പോള്‍ എന്റെ ഗുജറാത്ത് മോഡലിനെ കുറിച്ച് ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ ഞാന്‍ പറയുന്നത് പി 2 ജി 2 പ്രോ പീപ്പിള്‍ ഗുഡ്‌ ഗവര്‍ണ്ണന്‍സ് (ജനങ്ങള്‍ക്ക്‌ വേണ്ടി സത്ഭരണം ) . ഇന്ന് ഭരണകൂടങ്ങള്‍ അഗ്നിശമന സേനാനികളെ പോലെയാണ് പ്രവര്‍ത്തിക്കുന്നത് .പ്രശ്നങ്ങള്‍ ഉണ്ടാകുംബോഴാണ് അതിനെ പരിഹരിക്കാനുള്ള വഴി തേടുന്നത് . സ്ഥിതിഗതികളെയും സമസ്യകളെയും മുന്‍കൂട്ടി കാണുകയും അവയെ മാറ്റി മറിക്കാന്‍ പരിശ്രമിക്കുകയും ചെയ്യുക എന്നതാണ് ഒരു ഭരണകൂടം ചെയ്യേണ്ടത് . എന്നാല്‍ കഴിഞ്ഞ ആറുദശകങ്ങള്‍ നമ്മള്‍ ഇക്കാര്യത്തില്‍ പരാജയപ്പെട്ടു . അതിന്റെ ഫലമായി നമ്മുടെ രാജ്യം നിരാശയിലേക്ക് കൂപ്പുകുത്തി . ഇനിയൊന്നും നേരെ യാവില്ല , എല്ലാവരും കള്ളന്മാര്‍ എന്ന തരത്തില്‍ പലരും ചിന്തിച്ചുതുടങ്ങി . എല്ലാ പരിശ്രമങ്ങളും വെറുതെയായി എന്ന ധാരണ പരന്നിരിക്കുന്നു ഈ ഭാരതത്തില്‍തന്നെ ജനിപ്പിച്ച ഈശ്വരന്‍ എന്താണ് ഇച്ചിക്കുന്നത്എന്ന് പലരും വേവലാതിപ്പെടുന്നു . പലരും പഠനം പൂര്‍ത്തിയാക്കി ഇവിടെനിന്നും രക്ഷപ്പെടാന്‍ ആഗ്രഹിക്കുന്നു . ഭാരതത്തിനു വെളിയിലുള്ള കെരിയറിനെ കുറിച്ച് ചിന്തിക്കുന്നു . സുഹൃത്തുക്കളെ , എന്റെ ചിന്ത വ്യത്യസ്തമാണ് ഗുജറാത്തിലെ മുഖ്യമന്ത്രിയായി ഇതെന്റെ നാലാമത്തെ ഊഴമാണ്‌ . അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ ഞാന്‍ പറയുന്നു ഇതേ നിയമങ്ങള്‍ ഇതേ ഭരണഘടന , ഇതേ ജീവനക്കാര്‍ ഇതേ ഫയലുകള്‍ , ഇതേ ഓഫീസുകള്‍ ഇതേ ആളുകള്‍ ഇവരെ വച്ചുതന്നെ നമുക്ക് മുന്നേറാന്‍ സാധിക്കും . ഞാനൊരു ഉദാഹരണം പറയാന്‍ ആഗ്രഹിക്കുന്നു . ഒരു ഗ്ലാസില്‍ പകുതി ജലം ഉണ്ടെങ്കില്‍   ''ആശാവാദി '' പറയും പകുതി ജലം ഉണ്ടെന്ന് . നിരാശാവാദിയാണെങ്കില്‍ ഈ ഗ്ലാസില്‍ പകുതി ജലം മാതമേഉള്ളൂ വെന്നു പറയും . എന്നാല്‍ ഞാന്‍ ഇതിനെ കാണുന്നത് മുഴുവന്‍ നിറഞ്ഞിരിക്കുന്നതായാണ് . പകുതി ജലവും പകുതി വായുവും . നമ്മള്‍ കാര്യങ്ങള്‍ ഏതുരീതിയില്‍ വിലയിരുത്തുന്നു എന്നതാണ് പ്രധാനം . സ്ഥിതിഗതികളെ മാറ്റിമറിക്കുവാന്‍ നമുക്ക് സാധിക്കുമെന്നു തന്നെയാണ് എന്റെ വിശ്വാസം .

            ഈ അടുത്തകാലത്ത് എന്നെ ഒരു രാജ്യത്തിലെ നയതന്ത്ര പ്രതിനിധി  സന്തര്‍ശിച്ചിരുന്നു . കുറേനേരത്തെ സംഭാഷണത്തിനു ശേഷം അദ്ദേഹം രാഷ്ട്രിയത്തിലേക്ക് കടന്നു . ഭാരതം നേരിടുന്നഏറ്റവും വലിയ രണ്ടു വെല്ലുവിളികള്‍ എന്തൊക്കെഎന്ന് അദ്ദേഹം എന്നോട് ചോദിക്കുകയുണ്ടായി . അനുകൂല ഘടകങ്ങളെ എങ്ങനെ അവസരങ്ങളാക്കി മാറ്റാം എന്നതാണ് നമ്മുടെ രാഷ്ട്രം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി എന്ന മറുപടി ഞാന്‍ നല്‍കി . എന്റെ രാഷ്ടം ലോകത്തില്‍ വച്ച് ഏറ്റവും ചെറുപ്പമാണ് . ഭാരതത്തിലെ 65% ജനങ്ങള്‍ 35 വയസിനുതാഴെയുള്ളവരാണ് . എന്നാല്‍ യൂറോപ്പും ചൈനയും വാരധക്യാവസതയിലാണ് . ഇത്രയും അനുകൂലമായ ഒരു സാഹചര്യത്തെ ഒരു സുവര്‍ണ്ണാവസരമാക്കി മാറ്റാന്‍ സാധിക്കുന്നില്ല എന്നുള്ളതാണ് എന്റെ ഏറ്റവും വലിയ വിഷമം . അദ്ധേഹത്തിന്റെ അടുത്ത ചോദ്യം ദാരിദ്ര്യത്തെ കുറിച്ചായിരുന്നു . ഞാന്‍ പറഞ്ഞു ഭാരതം ദരിദ്രമല്ല . നമ്മുടെ കയ്യില്‍ വിശാലമായ ഭൂപ്രകൃതിയുണ്ട് . ധനസമ്പത്തുണ്ട് , ഒട്ടനവതി പ്രകൃതിവിഭവങ്ങള്‍ നമുക്ക് കൈമുതലായുണ്ട് . (EASTERN PARTS OF INDIA) പ്രകൃതി വിഭവങ്ങളാല്‍ സമ്പന്നമാണ് . എന്നാല്‍ അവയെ ശരിയായ വിധത്തില്‍ വിനിയോഗിച്ച് സമൃദ്ധി കൈവരിക്കാന്‍ നമ്മള്‍ക്ക് സാധിക്കുന്നില്ല പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ സാധിക്കുന്നില്ല . അവസരങ്ങളെ നമ്മള്‍ പാഴാക്കുകയാണെന്ന് തന്നെ പറയാം . ഈ രണ്ടു വെല്ലുവിളികളാണ് ഭാരതത്തിന്റെ മുന്നിലുള്ളത് . 

           ഗുജറാത്ത് മോഡലിനെ കുറിച്ച് ചര്‍ച്ചനടന്നുകൊണ്ടിരിക്കുന്നു . ഗുജറാത്ത് മോഡലില്‍ മൂന്നില്‍ ഒരു ഭാഗം കൃഷിക്കും , മൂന്നില്‍ ഒരു ഭാഗം വ്യവസായത്തിനും , മൂന്നില്‍ ഒരു ഭാഗം സേവന മേഖലക്കും പ്രാമുഘ്യം നല്‍കിയിരിക്കുന്നു . ഈ അടിസ്ഥാന ശിലകളാണ് ഗുജറാത്തിന്റെ സമ്പത്ത് വ്യവസ്ഥയെ താങ്ങിനിര്‍ത്തുന്നത് . ഇതില്‍ ഏതെങ്കിലും ഒന്ന് പരാജയപ്പെട്ടാല്‍  മറ്റു രണ്ടും സമ്പത്ത് വ്യവസ്ഥയെ താങ്ങി നിര്‍ത്തും .





        ഗുഗിള്‍ ഗുരുവിന്റെ ശിഷ്യന്മാരായ , ലോകത്തിലെ എന്ത് വിവരങ്ങളും വിരല്‍തുമ്പില്‍ ലഭ്യമായിട്ടുള്ള സാമ്പത്തിക ശാസ്ത്ര വിദ്യാര്‍ത്ഥികളെ , നിങ്ങളോട് ഇന്ന് ഞാന്‍ അഭിമാനത്തോടെ പറയുന്നു , ഈ രാഷ്ട്രത്തിന്റെ കാര്‍ഷികരംഗത്തെ വളര്‍ച്ച കഴിഞ്ഞ ഇരുപതുവര്‍ഷങ്ങളായി 4% ആയിട്ടാണ് നിശ്ചയിക്കുന്നത് , എന്നാല്‍ എല്ലായ്പ്പോഴും  2- 2.5% ശതമാനത്തില്‍ ഉടക്കി നില്‍ക്കുന്നു . ഗുജറാത്ത് ഒരു കാര്‍ഷിക സംസ്ഥാനമല്ല . എങ്കില്‍ കൂടി 10%  വളര്‍ച്ച കാര്‍ഷികമേഘലയില്‍ കൈവരിക്കാന്‍ ഞങ്ങള്‍ക്ക് സാധിച്ചു . ഗുജറാത്തിന്റെ ഒരു ഭാഗത്ത്‌ മരുഭൂമിയാണെങ്കില്‍ മറ്റൊരു ഭാഗത്ത്‌ പാക്കിസ്ഥാന്‍ ആണ് . വര്‍ഷങ്ങള്‍ക്കുമുന്‍പ് ഗുജറാത്ത് ഒരു ജല ദുര്‍ലഭ സംസ്ഥാനമായിരുന്നു . മഴയെ ആശ്രയിച്ചാണ് നമ്മള്‍ നിലനില്‍ക്കുന്നത് . എന്നിട്ട് കൂടി കഴിഞ്ഞ ദശകത്തില്‍ മിച്ച ജലശേഖരമുള്ള സംസ്ഥാനമായി മാറാന്‍ ഞങ്ങള്‍ക്ക് സാധിച്ചു . അതിന് ഒരുപാട് പരിശ്രമങ്ങള്‍ വേണ്ടി വന്നു . ജലസംരക്ഷത്തില്‍ ഗുജറാത്ത് ചരിത്രം സൃഷ്ടിച്ചു . 






     നിങ്ങള്‍ മാധ്യമങ്ങളില്‍ കൂടി ''വൈബ്രന്‍റ് '' ഗുജറാത്ത് സമ്മിറ്റിനെകുറിച്ച് കേട്ടുകാണും . 121  രാഷ്ടങ്ങള്‍ അതില്‍ പങ്കെടുതിരുന്നു . ''വൈബ്രന്‍റ് '' ഗുജറാത്ത് സമ്മിറ്റ് എന്നത് കേവലം രണ്ടുദിവസത്തെ പരിപാടിയാണ് . അതും രണ്ടു വര്‍ഷത്തില്‍ ഒരിക്കല്‍ . എന്നാല്‍ ഞാന്‍ പ്രതി വര്‍ഷം ഒരു മാസം കൃഷിമഹോല്‍സവം നടത്തുന്നു . അന്തരീക്ഷ താപനില 44 ഡിഗ്രിയിലധികം ഉയരുന്ന മാസത്തില്‍ ഒരുലക്ഷത്തില്‍ അധികം സര്‍ക്കാര്‍ ജീവനക്കാര്‍ കൃഷിഭൂമികളില്‍ എത്തി കൃഷി സംബന്ധമായ  എല്ലാ വിവരങ്ങളും കൈമാറുന്നു .ലാബില്‍നിന്നും ലാന്‍ഡിലേക്ക് (പരീക്ഷണ ശാലയില്‍ നിന്നും കൃഷി ഭൂമിയിലേക്ക് ) . ഭാരതത്തില്‍ പൌരന്മാരുടെ കയ്യില്‍ പോലും ഹെല്‍ത്ത് കാര്‍ഡില്ല . എന്നാല്‍ മണ്ണിന്റെ ഗുണനിലവാരത്തെ കുറിച്ചും ഫലപുഷ്ടിയെ ക്കുറിച്ചും വിശദമായി പ്രതിപാദിക്കുന്ന  ഹെല്‍ത്ത് കാര്‍ഡ്‌ ഗുജറാത്തി കര്‍ഷകന്റെ പക്കലുണ്ട് . ഏതുതരം വിളകളാണ് ആ മണ്ണില്‍ കൃഷി ചെയ്യേണ്ടതെന്നും ഏതെല്ലാം വളങ്ങള്‍ ആണ് പ്രയോഗിക്കേണ്ടാതെന്നും ഏതോക്കെയാണ് അനുയോജ്യമായ കാലാവസ്ഥ യെന്നും ആ കാര്‍ഡില്‍കൂടി ആ കര്‍ഷകന് അറിയാന്‍ കഴിയും . ഒഴുകുന്ന ജലത്തെ തടഞ്ഞു നിര്‍ത്താന്‍ ആറുലക്ഷം തടയണകള്‍ ഉണ്ടാക്കി . അവയിലൂടെ ജലം ഊര്‍ന്നിറങ്ങി . ലോകത്ത് എല്ലായിടത്തും ഭൂഗര്‍ഭ ജലനിരപ്പ്‌ താഴുമ്പോള്‍ ഗുജറാത്തില്‍ മാത്രം ജലനിരപ്പ്‌ ഉയരാന്‍ തുടങ്ങിയിരിക്കുന്നു .






                  2001 - ലാണ് ഞാന്‍ മുഖ്യമന്ത്രി യായത് . ഗുജറാത്ത് പരുത്തി ഉല്‍പാദിപ്പിക്കുന്ന സംസ്ഥാനമാണ് . അന്ന് 23 ലക്ഷം കേട്ടായിരുന്നു പരുത്തി ഉല്‍പാദനം എങ്കില്‍ ഇന്ന് അത് ഒരുകോടി 23 ലക്ഷം കെട്ടായി അത് മാറിയിരിക്കുന്നു . ഈ രീതിയില്‍ മുന്നോട്ടുപോയാല്‍ പരുത്തി കര്‍ഷകന് ലഭിക്കേണ്ട വില ലഭിക്കാത്ത അവസ്ഥ സംജാത മാകും .കര്‍ഷകന്‍ പ്രതിസന്തിയില്‍ ആകും .അതിനാല്‍ പരുത്തിയുടെ മൂല്യ വര്‍ധനക്കുള്ള വഴിതേടി . അതിനു പ്രാമുഖ്യം നല്‍കാന്‍ തീരുമാനിച്ചു . പരുത്തി വിത്തില്‍ നിന്നും നാരും അതില്‍നിന്നും നൂലും നൂലില്‍നിന്നും പുതു മോടിയിലുള്ള വസ്ത്രങ്ങള്‍ ഉല്‍പാടിപ്പിക്കുകയും അതില്‍നിന്നും വിദേശനാണ്യം നേടുകയും ചെയ്യുക എന്നതാണ് സര്‍ക്കാരിന്റെ ''പരുത്തി നയം '' . എവിടെയാണോ പരുത്തി ഉല്‍പാദിപ്പിക്കപ്പെടുന്നത്  അവിടെയെല്ലാം വസ്ത്ര നിര്‍മ്മാണ ശാലകള്‍ ആരംഭിച്ചു . അവിടെനിന്നു തന്നെ അത് കയറ്റുമതി ചെയ്യുകവഴി കര്‍ഷകന് പരുത്തി കൃഷിയില്‍ നിന്നും മികച്ച വരുമാനം കണ്ടെത്താന്‍ സാധിക്കുന്നു . ഈ രീതിയിലുള്ള വ്യവസായ വിപ്ലവം കര്‍ഷകന് കരുത്തേകും . കൃഷിയെ പോലെതന്നെ പ്രധാനമാണ് മൃഗപരിപാലനവും . നിങ്ങള്‍ എല്ലാവരും കുടിക്കുന്ന ചായയില്‍ ഒഴിച്ചിരിക്കുന്ന പാല്‍ ഗുജറാത്തിലേത് ആണ് . സിംഗപ്പൂരില്‍ നിങ്ങള്‍ കഴിക്കുന്ന പാല്‍ , അഫ്ഗാനിസ്ഥാനില്‍ നിങ്ങള്‍ കഴിക്കുന്ന തക്കാളി ഇവയെല്ലാം ഗുജറാത്തില്‍ നിന്നും കയറ്റുമതി ചെയ്യുന്നവയാണ് .

               ഞാന്‍ നിങ്ങളുടെ സമയം അപഹരിക്കുന്നില്ലെന്ന് കരുതട്ടെ .നിങ്ങളുടെ ചീഫ്‌ ആയ ടീച്ചറുടെ മനസ്സെന്ന 'ചിപ്പില്‍ ' 45 മിനുട്ട് സമയം '' പ്രോഗ്രാം '' ചെയ്തിരിക്കും . ഞാന്‍ ടീച്ചര്‍ അല്ലാത്തതുകൊണ്ട് 45 - മിനുട്ട് ആകുമ്പോള്‍ നിര്‍ത്താനറിയില്ല .നമുക്ക് തുടരാമല്ലോ ?.






            ഇത്തരം നയങ്ങള്‍ കൊണ്ടുവരുന്ന വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് ഞാനൊരു ഉദാഹരണം പറയാം . ഗുജറാത്തിന്റെ മഹാരാഷ്ട അതിര്‍ത്തിയിലുള്ള ഗ്രാമത്തില്‍ നിന്നും കര്‍ഷകര്‍ എന്നെ കാണാന്‍ വന്നു . റോഡായിരുന്നു അവരുടെ ആവശ്യം എന്നാല്‍ അവിടെ ഇപ്പോള്‍ തന്നെ നല്ല നിലവാരത്തിലുള്ള രണ്ടു വരി പാതയുണ്ടെന്നു ഞാന്‍ ചൂണ്ടി കാട്ടി . ആ വനപ്രദേശത്തെക്ക് എന്തിനാണ് ഇത്രയും വലിയ റോഡ് എന്തിനാണ് എന്ന് ഞാന്‍ സംശയം പ്രകടിപ്പിച്ചു . അതിനു ആ കര്‍ഷകന്‍ തന്ന മറുപടി ഇപ്രകാരമായിരുന്നു . 'സാര്‍ ' ഞങ്ങളുടെ ഗ്രാമത്തിലേക്ക് ഇപ്പോള്‍ നല്ല രണ്ടുവരിപ്പാദയുണ്ട് . അത് നല്ല റോഡുതന്നെയാണ് .എന്നാലും ചില ബുദ്ധിമുട്ടുകള്‍ ഉണ്ട് . ഞങ്ങള്‍ വാഴ കൃഷി ചെയ്യുന്നവരാണ് . ഞങ്ങള്‍ ഫിന്‍ലാന്‍ഡു മായി വാഴ പ്പഴം കയറ്റുമതി ചെയ്യാനുള്ള ധാരണയുണ്ടാക്കിയിരിക്കുന്നു . വാഴക്കുലകളും കയറ്റി പോകുന്ന ലോറികള്‍ ടാറിട്ട റോഡുകളില്‍ കൂടി സഞ്ചരിക്കുമ്പോള്‍ ഉലയുകയും പാഴക്കുലകളില്‍ 20% വും ചതഞ്ഞരയുകയും ചെയ്യുന്നു . അതുകൊണ്ട് വളവും തിരിവും ഇല്ലാത്ത മികച്ച കോണ്‍ക്രീറ്റ് റോഡുകള്‍ നമ്മുടെ ഗ്രാമത്തിലേക്ക് നിര്‍മ്മിക്കണം . സുഹൃത്തുക്കളെ മഹാനഗരമായ ഡല്‍ഹിയില്‍ പോലും എല്ലായിടത്തും കോണ്‍ക്രീറ്റ് റോഡുകള്‍ അല്ല ഉള്ളത് . ആ ഗ്രാമീണരുടെ ചിന്താ വൈശിഷ്ട്യം ഞാന്‍ അത്ഭുത പെട്ട് നിന്നുപോയി .ഇത്തരത്തിലുള്ള മനോഗതി സാധാരണക്കാരില്‍ എന്ന് ഉണ്ടാകുന്നുവോ അന്ന് ഈ രാഷ്ടത്തിന്റെ ഭാവി ശോഭനമായി തീരും.








                ''മൃഗപരിപാലനം '' എന്ന വിഷയത്തിലേക്ക് വരാം . ഗുജറാത്തില്‍ പ്രതിവര്‍ഷം മൂവായിരത്തോളം ക്യാമ്പുകള്‍ കന്നുകാലികള്‍ക്കായി നടത്തി വരുന്നു . കഴിഞ്ഞ ആറു വര്‍ഷങ്ങളിലായി തുടര്‍ച്ചയായി നടത്തിവരുന്ന മൃഗപരിപാലന ക്യാമ്പുകളുടെ പരിണിത ഫലമായി 120 ഓളം കന്നുകാലി രോഗങ്ങള്‍ അപ്രത്യക്ഷമായിരിക്കുന്നു . രോഗങ്ങള്‍ ഇല്ലാതായതോടെ കന്നുകാലികളുടെ പാല്‍ ഉല്‍പാദന ശേഷിയില്‍ നല്ല വര്‍ധനവ്‌ ഉണ്ടായിരിക്കുന്നു . പാല്‍ ഉല്‍പാദന ശേഷിയില്‍ 80% വര്‍ധനവ്‌ കൈവരിക്കാന്‍ സാധിച്ചു . ഇത് ക്ഷീരകര്‍ഷകന് ആശ്വാസമേകി . അവരുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടു . ഗ്രാമങ്ങള്‍ അഭിവൃദ്ധിപ്പെട്ടു .ഗ്രാമങ്ങളുടെ അഭിവൃദ്ധി രാഷ്ടത്തിന്റെ പുരോഗതിക്ക് കാരണമാകുന്നു . സാധാരണക്കാരുടെ സാമ്പത്തികസ്ഥിതി മെച്ചപ്പെടുന്ന പദ്ധതികള്‍ക്കാണ് സര്‍ക്കാര്‍ ഊന്നല്‍ കൊടുക്കുന്നത് . വളര്‍ച്ചാനിരക്കിലെ ചാഞ്ചാട്ടങ്ങള്‍ സാമ്പത്തിക സ്ഥിതിയെ പ്രതി കൂലമായി ഭാധിക്കുന്നു . ഇതൊഴിവാക്കാന്‍ വളര്‍ച്ചാനിരക്ക് സ്ഥിരമാക്കേണ്ടതുണ്ട് . കഴിഞ്ഞ പത്തുവര്‍ഷമായി ഗുജറാത്തിന്റെ വളര്‍ച്ചാനിരക്ക് മുകളിലോട്ടാണ് . നമ്മള്‍ അത് സസൂക്ഷ്മം വീക്ഷിച്ചുറപ്പ് വരുത്തുന്നു .
    




                       സേവനമേഖലയില്‍ ഗുജറാത്തിന്റെ നില അത്ര ശോഭാനമായിരുന്നില്ല . ടൂറിസം മേഖലയില്‍ ഗുജറാത്ത്‌ വളരെ പിന്നിലായിരുന്നു . ഗുജറാത്തികള്‍ നല്ല വിനോദ സഞ്ചാരികള്‍ ആണ് . ലോകത്തിലെ ഏതു കേന്ദ്രത്തിലും ഗുജറാത്തി ടൂറിസ്റ്റു കളെ നിങ്ങള്‍ക്ക് കാണാന്‍ സാധിക്കും . പക്ഷെ ഗുജറാത്ത് ഒരു വിനോദ സഞ്ചാര രംഗത്തെ ആകര്‍ഷക മായിരുന്നില്ല . എന്നാല്‍ കഴിഞ്ഞ അഞ്ചു വര്‍ഷമായി ഞങ്ങള്‍ ടൂറിസം രംഗത്തും ശ്രദ്ധ പതിപ്പിച്ചു . ഇന്ന് ഭാരതത്തിലെ മൊത്തം ടൂറിസം രംഗത്തെ വളര്‍ച്ചാനിരക്കിനേക്കാളും ഇരട്ടിയാണ് ഗുജറാത്തിന്റെത്  ഇന്ന് അമിതാഭ്ബച്ചന്‍ ഓരോ വീടുകളിലും ഗുജറാത്ത് ടൂറിസത്തെ കുറിച്ചുള്ള സന്തേശം എത്തിക്കുന്നു .നിങ്ങളുമോരിക്കല്‍ ഗുജറാത്ത് സഞ്ചരിക്കുമെന്ന് എനിക്ക് വിശ്വാസമുണ്ട് .




                              സേവന - സഹകരണമേഖലയിലും ഊന്നല്‍ കൊടുത്തതിന്റെ ഫലം കാണാനുണ്ട് . വിദ്യാഭ്യാസമേഖലയിലും നമ്മള്‍ ശ്രദ്ധ പദിപ്പിച്ചു. 2001 ല്‍  ഗുജറാത്തില്‍ 11 യൂണിവെഴ്സിറ്റികള്‍ ആയിരുന്നു ഉണ്ടായതെങ്കില്‍ ഇന്ന് അത് 42 ആണ് . ലോകത്തില്‍ ആദ്യമായി ഫോറന്‍സിക് സയന്‍സ് യൂണിവെഴ്സിറ്റി സ്ഥാപിച്ചത് ഗുജറാത്തില്‍ ആണ് . സൈബര്‍ കുറ്റകൃത്യങ്ങളും സാമ്പത്തിക കുറ്റകൃത്യങ്ങളും തടയാനുള്ള പരിശീലനം ഫോറന്‍സിക് സയന്‍സ് യൂണിവെഴ്സിറ്റിയില്‍ നല്‍കുന്നു . ലോകത്ത് വേറെ എവിടെയും നിങ്ങള്‍ക്ക്  ഇത്തരം ഫോറന്‍സിക് സയന്‍സ് യൂണിവെഴ്സിറ്റി കാണാന്‍ സാധിക്കില്ല . കുറ്റാന്വേഷണരംഗത്ത്‌ പേര് കേട്ട ഇസ്രയേല്‍ , കാനഡ , ആസ്ട്രേലിയ തുടങ്ങിയ രാഷ്ട്രങ്ങള്‍ നമ്മുടെ ഫോറന്‍സിക് സയന്‍സ് യൂണിവെഴ്സിറ്റിയുമായി സഹകരിക്കുന്നു . ഫോറന്‍സിക് സയന്‍സ് യൂണിവെഴ്സിറ്റി ലോകത്തിന്റെ അംഗികാരം നേടി കഴിഞ്ഞിരിക്കുന്നു. 






                   സര്‍ക്കാര്‍ രക്ഷാശക്തി യൂണിവെഴ്‌സിറ്റി സ്ഥാപിച്ചിട്ടുണ്ട് . ഡല്‍ഹിയില്‍ നടന്ന സംഭവങ്ങളും അതിനെ തുടര്‍ന്നുണ്ടായ കോലാഹലങ്ങളും പ്രതിഷേധങ്ങളും ഒക്കെ എല്ലാവര്‍ക്കും അറിയാവുന്നതാണ് . ഞാന്‍ അതിലേക്ക് കടക്കുന്നില്ല . പൊലീസിലോ , പട്ടാളത്തിലേക്കോ  വ്യോമസേനയിലെക്കോ തൊഴില്‍ ചെയ്യാന്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് ചേര്‍ന്ന് ആ മേഖലയില്‍ പ്രവേശനം നേടാനും ആ രംഗത്ത്‌ ശോഭിക്കുവാനുള്ള പരിശീലനം സര്‍ക്കാര്‍ രക്ഷാശക്തി യൂണിവെഴ്‌സിറ്റി യില്‍ നല്‍കുന്നു .പ്ലസ്ടു കഴിഞ്ഞ വിദ്യാര്‍ത്ഥികള്‍ക്ക് മൂന്നോ അഞ്ചോ വര്‍ഷം അവിടെ ചേര്‍ന്ന് പഠിക്കാവുനതാണ് . ജനക്കൂട്ടത്തിന്റെ മനശാസ്ത്രം , ക്രമസമാധാനം , ഭരണഘടന  , ഇന്ത്യന്‍ ശിക്ഷാനിയമം തുടങ്ങി പലവിഷയങ്ങള്‍ അവിടെ പഠിപ്പിക്കുന്നുണ്ട് . ഈ പരിശീലനത്തിനു ശേഷം ആ വിദ്യാര്‍ത്ഥിക്ക് ആ മേഘലയില്‍ പ്രവേശനം നേടാനും മികച്ചരീതിയില്‍ പ്രവര്‍ത്തിക്കാനും സാധിക്കും . ഗുണനിലവാരമുള്ള മാനവശേഷി നമുക്ക് ഉണ്ടാകി എടുക്കാന്‍ നമുക്ക് സാധിക്കും . ഇന്ന് ഗുജറാത്ത് പൊലീസ് സേനയിലെ നല്ലൊരു ശതമാനവും ചെറുപ്പക്കാര്‍ ആണ് . 20- 25 വയസ്സുള്ളവരെ ധാരാളമായി നിയമിച്ചുകഴിഞ്ഞു  . അവര്‍ ശാസ്ത്ര സാങ്കേതിക മേഘലയില്‍ പ്രാവിണ്യം നേടിയവര്‍ ആണ് . ഇന്ന് ഗുജറാത്ത് പൊലീസിലെ ഒരു കോണ്‍സ്റ്റബിളിനു പോലും ഒരു സാങ്കേതിക വിധക്തന്റെ പ്രാവിണ്യവും പരിജ്ഞാനവും നേടിയവര്‍ ഉണ്ട് . ഇത്തരക്കാരുടെ നല്ലൊരു ടീം തന്നെ ഗുജറാത്ത് പോലീസിനുണ്ട് . 


            ഗുജറാത്ത് സര്‍ക്കാര്‍ ഇന്ത്യന്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ട്ടീചേഴ്സ് എജുക്കേഷന്‍ ആരംഭിച്ചിട്ടുണ്ട് . ഇന്ന് ഭാരതത്തില്‍ ഐ. ഐ . എം കള്‍ ഉണ്ട്  (ഇന്ത്യന്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് മേനെജുമെന്റ്  ) . അവര്‍ അവിടെ നിന്നും പഠിച്ചിറങ്ങി ലോകത്തിലെ വലിയ കമ്പനികളില്‍ സി .ഇ . ഓ മാരാകുന്നു . ഇന്ന് ഏതോരാളോടും ചോദിച്ചാല്‍  അയാള്‍ ദരിദ്രനോ സംബന്നനോ തന്റെ  മക്കള്‍ക്ക് നല്ല വിദ്യാഭ്യാസം നല്‍കണം എന്നാണ് . നല്ലടീച്ചര്‍ തന്നെ കുട്ടിയെ പഠിപ്പിക്കണം എന്ന് ആഗ്രഹിക്കുന്നു . എന്തുകൊണ്ട് നമ്മള്‍ ശാസ്ത്രിയമായ രീതിയില്‍ അവര്‍ക്ക് പരിശീലനം കൊടുത്തുകൂടാ? അതുകൊണ്ട് ഞങ്ങള്‍ അധ്യാപക പരിശീലനത്തിനുള്ള ലോകത്തെ ആദ്യത്തെ സര്‍വകലാശാല സ്ഥാപിച്ചത് . പ്ലസ്ടു കഴിഞ്ഞ ആര്‍ക്കും അഞ്ചു വര്‍ഷത്തെ പരിശീലനം അവിടെ നേടാവുന്നതാണ് . ഇന്ന് ലോകത്തിനു ലക്ഷക്കണക്കിന് അധ്യാപകരെ ആവശ്യമാണ്‌ . ഭാരതത്തില്‍ ചെറുപ്പക്കാരുടെ നല്ലൊരു പട തന്നെയുണ്ട് . നമ്മള്‍ എല്ലാം കയറ്റുമതി ചെയ്യുന്നു എന്തുകൊണ്ട് നമുക്ക് നല്ല ടീച്ചര്‍മാരെ വിദേശത്തേക്ക് അയച്ചുകൂടാ ? . ഒരു വ്യാപാരി ലോകത്ത് പല സ്ഥലത്തും കച്ചവടം നടത്തി ഡോളറുകളും  പൌഡുകളും കരസ്തമാക്കുന്നു . എന്നാല്‍ ഒരു നല്ല അധ്യാപാകാന്‍ വിദേശത്ത് ചെന്നാല്‍ തലമുറയെ തന്നെ സ്വാധീനിക്കുവാന്‍ സാധിക്കും . ഇതാണ് ശക്തി അതുകൊണ്ട് ഭാരതം ഈ രീതിയില്‍ ചിന്തിക്കണം . ഈ കാഴ്ചപ്പാട് നമ്മള്‍ ഉണ്ടാക്കിഎടുക്കേണ്ടതുണ്ട്‌ . ഏതെങ്കിലും ഒരു കോണില്‍ നാം തളച്ചിടെണ്ടതില്ല . 





       മൂന്നാമത്തെ അടിസ്ഥാന ശിലയാണ് വ്യവസായം . പുതിയ സാങ്കേതിക വിദ്യകള്‍ വികസിക്കാനും സ്വീകരിക്കാനും വൈകിയതുകൊണ്ട് ആണ് വ്യവസായ വികസന രംഗത്ത്‌ ഭാരതം പിന്‍തള്ള പ്പെടാന്‍ കാരണം . ഒരു കാലത്ത് ഗുജറാത്തിലെ അഹമ്മദാബാദ് ഭാരതത്തിന്റെ മാഞ്ചസ്റ്റര്‍ എന്നാണ്  അറിയപ്പെട്ടിരുന്നത് . നാല്‍പ്പതുവര്‍ഷങ്ങള്‍ക്ക് മുന്‍പ് അവിടെ തുണിമില്ലുകളുടെ ഒരു നീണ്ട നിരതന്നെ കാണുവാന്‍ സാധിക്കുമായിരുന്നു . എന്നാല്‍ പുതിയ സാങ്കേതിക വിദ്യകള്‍ വികസിപ്പിക്കാനും സ്വീകരിക്കനുമുള്ള കാലതാമസം മൂലം നമ്മള്‍ വസ്ത്രനിര്‍മാണ രംഗത്ത്‌ പിന്‍തള്ളപ്പെട്ടു . തല്‍ഫലമായി എണ്ണിയാല്‍ ഒതുങ്ങാത്ത തുണിമില്ലുകള്‍ മല്‍സര രംഗത്ത്‌ പിടിച്ചുനില്‍ക്കാന്‍ കഴിയാതെ പതുക്കെ അപ്രത്യക്ഷമായി .

                      ഇന്ന് ലോകം ഭാരതത്തെ ഉറ്റുനോക്കുന്നത് . ലോകരാഷ്ട്രങ്ങള്‍ തങ്ങളുടെ ഉല്‍പന്നങ്ങള്‍ അനായാസം കൊണ്ടുതള്ളാനുള്ള ഒരു വലിയ വിപണിയായാണ് . എന്നാല്‍ ലോകത്തെ ഒരു വിപണിയായി കണ്ടുകൊണ്ട് നമ്മുടെ ഉല്‍പന്നങ്ങള്‍ കൊണ്ടുതള്ളാന്‍ കാലം നമ്മോടാവശ്യപ്പെടുന്നു . ലോക വിപണിയില്‍ ഭാരതത്തിന്റെ ഉല്‍പന്നങ്ങളുടെ വേലിയേറ്റം നടത്താനുള്ള സമയമായിരിക്കുന്നു . ഇതിനു നമ്മുടെ ഉല്‍പന്നങ്ങള്‍ ബ്രാന്‍ഡ്‌ ചെയ്യപ്പെടെണ്ടതുണ്ട്  എന്റെ യൊക്കെ ചെറുപ്പകാലത്ത് ചന്തയില്‍ എന്തുസാധനങ്ങളും മെയ്ഡിന്‍ ജപ്പാന്‍ എന്ന് കണ്ടാല്‍ അത് ഏത് കമ്പനി നിര്‍മ്മിച്ചതാണ് ഏന് നോക്കാതെ അത് വെടിക്കുമായിരുന്നു . പേനയാകട്ടെ കളിപാട്ടമാകട്ടെ . ഒരു പക്ഷെ നിങ്ങള്‍ക്ക് ഇങ്ങനെ ഒരവസ്ഥയുണ്ടായി കാണില്ല . ''മെയ്ഡിന്‍ ഇന്ത്യ  '' എന്ന് എന്തുകൊണ്ട് ബ്രാന്‍ഡ്‌ ചെയ്തുകൂടാ ? . ബാന്‍ഡിങ്ങ് പലരീതിയില്‍ ചെയ്യാം . ഈ അടുത്തകാലത്ത് ഞാന്‍ ജപ്പാന്‍ സന്തര്‍ശിക്കുകയുണ്ടായി . നിങ്ങള്‍ ആരെങ്കിലും ജപ്പാനില്‍ അടുത്തകാലത്ത്‌ പോയിട്ടുണ്ട് എങ്കില്‍ ഹോട്ടലുകളിലെ പാത്രങ്ങളിലും ടിക്കറ്റുകളിളും മറ്റും ഒക്കെ എട്ടുവര്‍ഷങ്ങള്‍ക്ക് ശേഷം നടക്കാന്‍ പോകുന്ന ഒളിബിക്സിന്റെ സ്ലോഗണ്‍ പതിച്ചിരിക്കുന്നത് കണ്ടിട്ടുണ്ടാകും . എട്ടു വര്‍ഷങ്ങള്‍ക്ക് ശേഷം നടക്കാന്‍ പോകുന്ന ഒളിബിക്സിനെ അവര്‍ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ് . ആ ഒളിബിക്സിനെ ബ്രാന്‍ഡ് ചെയ്യാന്‍ അവര്‍ ഇപ്പോള്‍ തന്നെ ഒരുങ്ങികഴിഞ്ഞു . ഒളിബിക്സിസ് എപ്പോഴെങ്കിലും നടന്നുകൊള്ളട്ടെ എന്നാല്‍ അതിന്റെ പേരില്‍ ദേശിയ വികാരവും ഐക്യഭാവവും ഓരോ പൌരന്റെയും ഉള്ളില്‍ ഉളവാക്കാന്‍ ജപ്പാന് സാധിച്ചു . എന്നാല്‍ ഭാരതത്തിന്റെ സ്ഥിതി നേരെ മറിച്ചാണ് . ലോക രാഷ്ട്രങ്ങള്‍ എത്ര സമര്‍ത്ഥമായിആണ് ഓരോ അവസരങ്ങളെയും ഉപയോഗപ്പെടുത്തുന്നത് .

      ദക്ഷിണകൊറിയയുടെ വികസനത്തെ കുറിച്ച് പഠിച്ചിട്ടുള്ളവര്‍ക്കറിയാം .നിങ്ങള്‍ സമയം കണ്ടെത്തി ദക്ഷിണകൊറിയ കൈവരിച്ച പുരോഗതിയെ കുറിച്ചുപഠിക്കണം . ഭാരതത്തിനു സ്വാതന്ത്രം ലഭിച്ചതിനു ശേഷമാണ് ദക്ഷിണകൊറിയക്ക് സ്വാതന്ത്ര്യം ലഭിച്ചത് . മൂന്നാംകിട രാഷ്ട്രങ്ങളുടെ ഏറ്റവും താഴെകിടയില്‍ ഉണ്ടായിരുന്ന ദക്ഷിണകൊറിയ ഒളിബിക്സിനും ആദിത്യം വഹിച്ചു . ദക്ഷിണകൊറിയയിലെ ഒളിബിക്സിന്റെ  ഗാംഭീര്യം കണ്ട് ലോകരാഷ്ട്രങ്ങളുടെ കണ്ണുതള്ളിപോയി എന്ന് തന്നെ പറയാം . ആ ഒളിബിക്സോടെ അവരെ ലോകം അംഗീകരിച്ചു .മറ്റു കാര്യങ്ങള്‍ എല്ലാം അവര്‍ അനായാസം സാധിചെടുത്തു . ഭാരതത്തില്‍ കുറച്ചു നാളുകള്‍ക്കുമുന്‍പ് ഒരു കോമണ്‍സിവെല്‍ത്ത് ഗെയിംസ് നടന്നു . എന്തിനാണ് നടത്തിയത് എന്ന് സംഘാടകര്‍ക്ക് പോലും അറിയില്ല . 100 കോടി ജനങ്ങള്‍ ഉള്ള ഭാരതത്തിനു കേവലം ഒരു കോമണ്‍വെല്‍ത്ത് ഗെയിംസ് കൊണ്ട് അതിന്റെ പേര് ബ്രാന്‍ഡ്‌ ചെയ്യാന്‍ സാധിക്കുമായിരുന്നു . ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റാന്‍ അത് ചെയ്തേപറ്റൂ.

       ഈ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോള്‍ സംഘാടകര്‍ എന്നോട് ഗുജറാത്തിന്റെ പ്രസക്തിയെ കുറിച്ചു പറയാന്‍ ആവശ്യപ്പെട്ടു . ഡിസംബര്‍ മാസം അവസാനം വരെ ഞാന്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു ഞാന്‍ തിരക്കിലായിരുന്നു . മുഖ്യമന്ത്രിയായി സത്യാപ്രതിജ്ഞചെയ്ത് കേവലം പത്തുദിവസം കൊണ്ട് ജനുവരി 11-ന്  121  രാഷ്ട്രങ്ങളുടെ പ്രതിനിധികള്‍ പങ്കെടുത്ത വ്യവസായ നിക്ഷേപസംഗമം മികച്ച രീതിയില്‍ നടത്താന്‍ എന്റെ ടീമിനു സാധിച്ചു എന്ന് പറയുന്നതില്‍ എനിക്ക് ചാരിതാര്‍ത്ഥ്യമുണ്ട് . 121രാഷ്ട്രങ്ങള്‍ ഒരു കുരക്കുകീഴില്‍ അണിനിരന്ന ആ സമ്മേളനത്തില്‍ വന്‍ കമ്പനികള്‍ പങ്കെടുത്തു . 50%ജി .ഡി. പി ഒരു കുടക്കീഴില്‍ വന്നു എന്ന് വേണമെങ്കില്‍ പറയാം . ഈ ദൃശ്യം കാണുമ്പോള്‍ ലോകരാഷ്ട്രങ്ങള്‍ക്ക് നമ്മെ കുറിച്ചു മതിപ്പുതോന്നും . കാര്യങ്ങള്‍ ചെയ്യാനുള്ള മതിപ്പും ആര്‍ജവവും നമ്മിലുണ്ടെന്നു അവര്‍ക്ക് ബോധ്യമാവും . നമ്മളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ അവര്‍ തയ്യാറാവും പിന്നെ ആര്‍ക്കും നമ്മെ തടയാന്‍ സാധ്യമല്ല . ഗുജറാത്ത് കൈവരിച്ച നേട്ടങ്ങള്‍ എല്ലാം തന്നെ ഭാരതത്തിന്റെ യാണ് . ഗുജറാത്ത് ഭാരതത്തെ സേവിക്കുകയാണ് . നമ്മള്‍ കഷ്ടപ്പെട്ട് ഉപ്പ് ഉല്‍പാദിപ്പിക്കുന്നു .ഗുജറാത്തിന്റെ ഉപ്പ് കഴിക്കാത്തവരായി ഭാരതത്തില്‍ ആരും ഉണ്ടാവില്ല . .... ഞങ്ങള്‍ കഷ്ടപ്പെടുന്നു അതിന്റെ മെച്ചം മൊത്തം രാഷ്ട്രതിനാണ് . അതുകൊണ്ട് നമ്മുടെ മന്ത്രമാണ് 'ഭാരതത്തിന്റെ വികസനത്തിന്‌ ഗുജറാത്തിന്റെ വികസനം ' എന്നത് അപ്രകാരമാണ് നമ്മള്‍ പ്രവര്‍ത്തിക്കുന്നതും . 

       ഉല്‍പാദനമേഘലയില്‍ നമ്മള്‍ ഒന്നുരണ്ടു കാര്യങ്ങള്‍ക്ക് കൂടി മുന്‍തൂക്കം നല്‍കുന്നു . അതിലൊന്നാണ് സീറോ ഡിഫെക്ട് (കുറ്റമറ്റ ) ഉല്‍പന്നങ്ങള്‍ . ഉല്‍പന്നങ്ങളെ ലോകവിപണിയില്‍ ബ്രാന്‍ഡ് ചെയ്യണമെങ്കില്‍ ഉന്നത ഗുണനിലവാരം ആവശ്യമാണ് . ഇതാണ് നമ്മള്‍ ആദ്യം മുന്നോട്ട് വെക്കുന്ന നിബന്തന . രണ്ടാമത്തെ നിബന്ധന മികച്ച പാക്കേജിങ്ങ് കാരണം ഉന്നത നിലവാരമുള്ള ഉല്‍പന്നങ്ങളുടെ കാര്യത്തില്‍ പോലും ബുദ്ധിമുട്ടുണ്ടാകുന്നു . ഉപഭോക്താവിന്റെ കൈയില്‍ ഒരു ഉല്പന്നം എത്തിചേരുമ്പോഴേക്കും പാക്കേജിങ്ങ് പൊട്ടിയിട്ടുണ്ടാകും . നെഹ്റുവിന്റെ കാലത്ത് ആയുര്‍വേദത്തിനു ആഗോള വിപണിയില്‍ പ്രചാരം നല്‍കുന്നതിനെ കുറിച്ചു പടിക്കുവാന്‍ ഒരു കമ്മിഷനെ നിയോഗിക്കുകയുണ്ടായി . ആ കമ്മീഷന്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ ആദ്യ പേജില്‍ തന്നെ ആയുര്‍വേദ ഉല്പന്നങ്ങള്‍ മികച്ച രീതിയില്‍ പാക്ക് ചെയ്തില്ലെങ്കില്‍ ജനപ്രിയമാകില്ലെന്ന് വ്യക്തമാക്കുന്നു . നമ്മുടെ അമൂല്യ സമ്പത്തായ നമുക്ക് പൂര്‍വികര്‍ കൈമാറിതന്ന പ്രകൃതിദത്ത ഒൌഷധങ്ങളുടെ വിപണനത്തില്‍ പോലും നമ്മള്‍ വളരെ പിന്നിലാണ് . ഇന്ന് ലോകത്തില്‍ ഏറ്റവും കൂടുതല്‍ പ്രകൃതിദത്ത ഒൌഷധങ്ങള്‍ കയറ്റുമതി ചെയ്യുന്ന രാഷ്ട്രം ചൈനയാണ് .ആദ്യമൊക്കെ ആയുര്‍വേദ ഒൌഷധങ്ങള്‍ പോടീ രൂപത്തില്‍ ആയിരുന്നു . പലരും അത് കൈകാര്യം ചെയ്യാന്‍ വളരെ ബുദ്ധിമുട്ടി .പലരും മരുന്നുകള്‍ ഗുളിക രൂപത്തില്‍ ലഭ്യമാണോഎന്ന് അന്വേഷിക്കാന്‍ തുടങ്ങി . മികച്ച രീതിയില്‍ പൊതിഞ്ഞ ഗുളികകള്‍ വിപണിയിലെത്താന്‍ തുടങ്ങിയതോടെ അവ ജനപ്രിയമായി . ലോകവിപണിയെ ഉപഭോക്താവിന്റെ ദൃഷ്ടികോണില്‍ കണ്ട് അതിനെ നിരന്തരം പഠിച്ച് വിലയിരുത്തി നമ്മുടെ ഉല്‍പാദനമേഘലയെ ആ കോണില്‍ വികസിപ്പിക്കണം .നമ്മള്‍ ആ നിലവാരത്തിലേക്കുയര്‍ന്നാല്‍ ലോകത്തിന്റെ മുഴുവന്‍ ദൃഷ്ടിയും നമ്മളില്‍ പതിയും . അതുവഴി നമുക്ക് മുന്നേറാന്‍ സാധിക്കും .







                                     സഹൊദരീസഹോദരന്‍മാരേ , ഈ വര്‍ഷം സ്വാമി വിവേകാനന്ദന്റെ 150 ആം ജയന്തി ആഘോഷങ്ങള്‍ ഭാരതത്തില്‍ എങ്ങും നടക്കുകയാണ് .ഗുജറാത്ത് സര്‍ക്കാരും സ്വാമി വിവേകാനന്തന്റെ സാര്‍ദ്ധശതി ആഘോഷിക്കുകയാണ് . ഗുജറാത്ത് സര്‍ക്കാര്‍ ഇത് 'യുവവര്‍ഷം ' ആയി കൊണ്ടാടുകയാണ് . ഭാരതത്തിന്റെ യുവത്വത്തെ എപ്രകാരമാണ് നമ്മള്‍ നോക്കികാണുന്നതെന്ന കാര്യത്തില്‍ എനിക്ക് വലിയ ആശങ്കയുണ്ട് .ഭാരതത്തിലെ യുവത്വത്തെ പുതുതലമുറ സമ്മതിദായകരാ 'യാണ് രാഷ്ട്രിയ കക്ഷികള്‍ നോക്കികാണുന്നത് .ഈ ചിന്താഗതിയാണെങ്കില്‍ സ്ഥിതിഗതികളെ മാറ്റിമറിക്കാനാകുമെന്ന് കരുതാന്‍ വയ്യ .ഞാനും രാഷ്ട്രിയകാരനാണ് . ഞാനും അതേ തട്ടകത്തില്‍ നിന്നാണ് വന്നത് . എന്നാല്‍ ഞാന്‍ വ്യത്യസ്ഥമായാണ് ചിന്തിക്കുന്നത് . ഞാന്‍ പുതു തലമുറയെ ' സമ്മതിദായകരായല്ല' മറിച്ച് പുതു തലമുറയെ 'യുവശക്തി' ആയാണ് കണക്കാക്കുന്നത് . അപ്രകാരം ചിന്തിച്ചാല്‍ ഇന്നത്തെ സ്ഥിതിഗതികളെ നമുക്ക് മാറ്റിഎടുക്കാന്‍ അനായാസം സാധിക്കും . ഭാരതമാതാവ് വീണ്ടും വിശ്വഗുരുവായി വിരാജിക്കുമെന്ന് സ്വാമി വിവേകാനന്ദന്‍ സ്വപ്നം കണ്ടിരിക്കുന്നു . സര്‍വ്വ ഐശ്വര്യങ്ങളും കൈവരിച്ച് ഭാരതത്തിന് ലോകത്തിലെ അജയ്യ ശക്തിയായി വാണരുളാനും ലോകത്തിനെ നയിക്കാനും സാധ്യമാകുമെന്ന്  അദ്ദേഹം സ്വപ്നം കണ്ടു.125 വര്‍ഷങ്ങള്‍ക്കുമുന്‍പ് സ്വാമി വിവേകാനന്ദന്‍ ഇപ്രകാരം മൊഴിഞ്ഞത് . ഭാരതത്തിന് ഇപ്രകാരം ഉയര്‍ച്ചയുണ്ടാകുമെന്ന് കേവലം 39 വയസ്സ് മാത്രം നീണ്ട അദ്ധേഹത്തിന്റെ ജീവിതത്തില്‍ അദ്ദേഹം വിശ്വശിച്ചിരുന്നു . സ്വാമിവിവേകാനന്ദന്റെ സാര്‍ഥശതി വേളയില്‍ അദ്ധേഹത്തിന്റെ സ്വപ്നങ്ങള്‍ സാക്ഷാല്‍കരിക്കാനുള്ള ഭാധ്യത ഭാരതത്തിന്റെ യുവതലമുറക്കുണ്ട് . ഭാരതത്തിന്റെ യശസ്സ് വിശ്വം മുഴുവന്‍ വ്യാപിപ്പിച്ച ആ മഹാപുരുഷന്റെ സ്വപ്നങ്ങളെ സാക്ഷാല്‍കരിക്കുമെന്ന് പ്രതിജ്ഞചെയ്ത് നാം പ്രവര്‍ത്തിച്ചാല്‍ സ്ഥിതിഗതികളെ മാറ്റിമറിക്കാന്‍ സാധിക്കും .


             ഇന്ന് കാലം നമ്മോട് മുന്നേറാന്‍ ആവശ്യപ്പെടുന്നു . ചിലര്‍ പറയുന്നു ഇരുപത്തൊന്നാം നൂറ്റാണ്ട് ഭാരതത്തിന്റെയാണ് എന്ന് . മറ്റുചിലര്‍ പറയുന്നു ഈ നൂറ്റാണ്ട് ചൈനയുടേത് ആണ് എന്ന് . ഏതൊക്കെ മാനവരാശി വിജ്ഞാനത്തിനു മുന്‍തൂക്കം നല്‍കിയിട്ടുണ്ടോ അന്നൊക്കെ ഭാരതത്തിന്റെ സ്ഥാനം ലോകത്തിന്റെ നെറുകയിലായിരുന്നു . വിജ്ഞാനത്തിന്റെ യുഗത്തില്‍ സമസ്തമാനവരാശിക്കും മാര്‍ഗദര്‍ശനം നല്‍കുവാന്‍ ഭാരതത്തിനു സാധിച്ചു. ഇരുപത്തൊന്നാം നൂറ്റാണ്ട് വിജ്ഞാനത്തിന്റെതാണ് . ഇത് നമ്മുടെ നൂറ്റാണ്ടാക്കിമാറ്റാന്‍ ഉള്ള സാമര്‍ത്ഥ്യം നമ്മള്‍ പ്രകടിപ്പിച്ചാല്‍ ലോകത്തില്‍ ഏറ്റവും കൂടുതല്‍ യുവതി യുവാക്കളുള്ള ഭാരതം തന്നെയാകും ലോകത്തിന്റെ ശ്രദ്ധാകേന്ദ്രം .   


                     ഏതാനും നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് നമ്മെ ലോകം എങ്ങനെയാണ് കണ്ടിരുന്നത് എന്ന് നിങ്ങള്‍ക്ക് നന്നായി അറിയാം . ഭാരതം പാമ്പുകളുടെയും പാമ്പാട്ടികളുടെയും ദുര്‍മന്ത്രവാദത്തിന്റെയും ഭൂതപ്രേത പിശാച്ചുക്കളുടെയും നടാണെന്നായിരുന്നു .  പതിനഞ്ച് ഇരുപത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് വരെ ലോകരുടെ ധാരണ . ആധുനിക ഭാരതം എന്താണെന്ന് ലോകത്തിനു കാണിച്ചു കൊടുക്കാന്‍ ഇന്നത്തെ തലമുറയ്ക്ക് സാധിച്ചിരിക്കുന്നു . പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഞാന്‍ തായ്‌വാനില്‍ പോകാന്‍ ഇടയായി . അവിടെ എന്റെ കൂടെ ഒരു ദ്വിപാഷിയുമുണ്ടായിരുന്നു . ഭാരതം ഇന്നും പാമ്പാട്ടികളുടെ നാടാണോ എന്നും എന്നും ഇവിടെ ഭൂതപ്രേത ങ്ങള്‍ ഉണ്ടോയോ എന്നും അയാള്‍ സങ്കോചത്തോടെ ചോദിക്കുകയുണ്ടായി . അയാള്‍ക്ക്‌ ഭാരതത്തെ കുറിച്ച് അത്രയും കാര്യങ്ങള്‍ മാത്രമേ അറിയുമായിരുന്നുള്ളൂ . നമ്മുടെ പൂര്‍വികര്‍ ' സ്നേക്ക് ചാര്മേല്‍സ് ' ആയിരുന്നു . ഇപ്പോഴത്തെ തലമുറ അതില്‍നിന്നും മാറി മൌസ് ചാര്‍മേഴ്സ് ആയെന്നു അയാളോട് ഞാന്‍ പറഞ്ഞു . അതെ സുഹൃത്തുക്കളെ , ഇന്ന് ഭാരതത്തിലെ യുവതലമുറ കബ്യൂട്ടര്‍ മൌസിനെ കളിപ്പിച്ച് ലോകത്തെ നിയന്ത്രിക്കാനുള്ള കഴിവും കരുത്തും നേടിയിരിക്കുന്നു . വിരല്‍ തുംബുകൊണ്ട് ഭാരതത്തിനു പുതിയ മേല്‍വിലാസം ഉണ്ടാക്കിയെടുതത്തിന്റെ മുഴുവന്‍ ഖ്യാതിയും ഇവിടത്തെ യുവതലമുറക്കുള്ളതാണ്. ഇത് ഒരു രാഷ്ട്രിയ നേതാവും ഉണ്ടാക്കിയെടുത്തതല്ല.

                               
               കുറേ വര്‍ഷങ്ങള്‍ക്കുമുന്‍പ് ബില്‍ക്ലിന്റണ്‍ ഭാരതം സന്തര്‍ശിക്കുക യുണ്ടായി . അദ്ദേഹം രാജസ്ഥാനിലെ ജയ്പൂര്‍ സന്തര്‍ശിക്കാന്‍ നിശ്ചയിച്ചു . അവിടെയുള്ള സഹകരണസംഗങ്ങളുടെ പ്രവര്‍ത്തനവും .കമ്പ്യൂട്ടര്‍ അഭ്യസിക്കുന്ന ഗ്രാമീണ സ്ത്രീകളെയും നേരില്‍ കാണുവാന്‍ ആയിരുന്നു ആ യാത്ര . സന്തര്‍ശനത്തിനുള്ള സമയസാരിണിയും നിശ്ചയിച്ചു . അത്യധികം സുരക്ഷ ഒരുക്കിയിരുന്നു . നേരത്തെ നിശ്ചയിച്ച പ്രകാരം ഗ്രാമീണരുമായി കൂടികാഴ്ചനടത്തി ക്ലിന്റണും സംഗവും മുന്നോട്ടുനീങ്ങവേ സുരക്ഷാഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഒരു ഗ്രാമീണയുവാവ് ക്ലിന്റന്റെ നേരെ മുന്‍പില്‍ എത്തി ഹസ്തദാനം ചെയ്തു . ഗ്രാമീണരുടെ ഇടയില്‍ മുറുമുറുപ്പ് ഉയര്‍ന്നു . ഇംഗ്ലിഷ് ഭാഷ അറിയാത്ത ആ യുവാവ് ക്ലിന്റനോട് എന്ത് സംസാരിക്കാനാണ് ? . ഗ്രാമത്തിന്റെ പേര് ചീത്ത യാക്കുമെന്ന് അവര്‍ ഭയന്നു . . താങ്കള്‍ ഇന്നും ഭാരതത്തെ ഒരു ദരിദ്ര രാഷ്ട്രമായി കരുതുന്നുവോ  എന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ക്ലിന്റനോട് ആ യുവാവ് സധൈര്യം ചോദിക്കുകയുണ്ടായി . ദ്വിഭാഷിയുടെ സഹായത്തോടെ ചോദ്യത്തിന്റെ അര്‍ഥം അറിഞ്ഞ ബില്‍ക്ലിന്‍റണ്‍ ഭാരതത്തെ വിലകുറച്ചു കാണുന്നില്ല എന്നും മറുപടി നല്‍കി . ലോകത്ത് എവിടെ പോയാലും ആധുനിക ഭാരതത്തെ കുറിച്ച് പറയുമെന്ന് അദ്ദേഹം വ്യക്തമാക്കി . ലോകത്തില്‍ ഏതൊരു ശക്തിക്കുമുന്‍പിലും തന്റേടത്തോടെ കാര്യങ്ങള്‍ അവതരിപ്പിക്കാനുള്ള സാമര്‍ത്ഥ്യം നമ്മുടെ യുവതലമുറക്കുണ്ട് . സുഹൃത്തുക്കളേ , നമ്മുടെ തൊലിയുടെ നിറം എന്തുമായിക്കൊള്ളട്ടെ നമ്മള്‍ ലോകത്തിലെ ആരുടെ മുന്നിലും ചെറുതല്ലെന്നു വിശ്വാസം വേണം . നേര്‍ക്കുനേര്‍ നിന്ന് ജോലി ചെയ്യാനുള്ള കഴിവ് സാധിക്കണം . ഈ ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ ചൈനയുമായി മല്‍സരിക്കാന്‍ , അവസരങ്ങളെയും സാധ്യതകളെയും ഉപയോഗപ്പെടുത്തി ഈ നൂറ്റാണ്ടിനെ ഭാരതത്തിന്‍റെതാക്കി മാറ്റുവാന്‍ , ലോകത്തിനു മുന്നില്‍ മുഴുവന്‍ ശക്തിയും സംഭരിച്ച് തലയുയര്‍ത്തി നില്‍ക്കുവാന്‍ സ്കില്‍ , സ്കെയില്‍ , സ്പീഡ് എന്നിവ ആവശ്യമാണ്‌ . ഇന്ന് നമ്മുടെ യുവാക്കളുടെ കൈയില്‍ വൈദക്ത്യം (skill)  ഒഴികെ മറ്റെല്ലാം ഉണ്ട് . അത് കാരണം വികസനത്തിന്റെ വേഗത കുറയുന്നു . അതുകൊണ്ട് കഴിവുകളെ വികസിപ്പിക്കാനും വിദക്ത പരിശീലനം നല്‍കുവാനും ഗുജറാത്തില്‍ സ്കില്‍ ഡവലപ്പ്മെന്റ് സെന്ററുകള്‍ തുടങ്ങിയിരിക്കുന്നു . ലക്ഷക്കണക്കിന് യുവാകള്‍ ഇത് പ്രയോജനപ്പെടുത്തുന്നു . ഇത്ര വലിയ മാത്രയില്‍ പരിശീലനം നല്‍കുന്ന പരിശീലന കേന്ദ്രങ്ങള്‍ ഭാരതത്തില്‍ വേറെയുണ്ടാകില്ല . ഇതിന്റെ ഗുണം കാണാനുണ്ട് . ഒരു മനുഷ്യന് തന്റെ ജീവിത കാലത്ത് എന്തൊക്കെ ആവശ്യങ്ങളുണ്ടോ അതിന്റെ പട്ടിക തയ്യാറാകാന്‍ ഞാന്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു . അവര്‍ വളരേ തിരക്കിട്ട് ആയിരത്തോളം കാര്യങ്ങള്‍ ഉള്‍പ്പെടുത്തി പട്ടിക സമര്‍പ്പിച്ചു . യധാര്‍ത്ഥ സംഖ്യ ഇതിലും വലുതാണ്‌ . അത്രയും കാര്യങ്ങള്‍ ചെയ്യാനുള്ള സ്കില്‍ ഡവലപ്പമെന്റ് സെന്ററുകള്‍ തുടങ്ങി . പുതിയ പുതിയ മേഖലകളില്‍ വൈദക്ത്യം നേടാനുള്ള പരിശീലനം നല്‍കികൊണ്ടിരിക്കുന്നു . മറ്റൊന്നാണ് വേഗത . ഒരു ഫയലിന്മേല്‍ തീരുമാനമെടുക്കാന്‍ നമ്മള്‍ വര്‍ഷങ്ങള്‍ എടുക്കുന്നു . '' മിനിമം ഗവന്മേന്റ്റ്‌ മാക്സിമം ഗവര്‍ണ്ണന്‍സ് '' എന്നാണ് ഞാന്‍ കരുതുന്നത് . നിങ്ങള്‍ നാനോ കാറിനെ കുറിച്ച് കേട്ടിട്ടുണ്ടാകും . വളരെ പെട്ടന്നാണ് ഉല്‍പാദനം തുടങ്ങാനായെന്ന രത്തന്‍ ടാറ്റയും പലപ്പോഴായി പറഞ്ഞിട്ടുണ്ട് . ഇതൊക്കെ നിങ്ങള്‍ അറിയുന്ന കാര്യങ്ങള്‍ . 


















                           ഇനി ഞാന്‍ മറ്റൊരു സംഭവം പറഞ്ഞു തരാം . കുറെ നാള്‍ മുന്‍പ് കാണാന്‍ ഒരു യുവാവ് വന്നിരുന്നു . നല്ല അവതരണശേഷിയും വാക് ചാതുര്യമോ ആ യുവാവിന് ഉണ്ടായിരുന്നില്ല . ആഫ്രിക്കയില്‍ ജനിച്ച് കാനഡയില്‍ കുടിയേറിയ ഗുജറാത്ത് വംശജനായിരുന്നു ആ യുവാവ് . അഞ്ച് മിനുട്ട് സമയം എന്തൊക്കെയോ പറയാന്‍ ശ്രമിച്ചെങ്കിലും എനിക്കൊന്നും വ്യക്തമായില്ല . നിങ്ങളോട് കള്ളം പറയേണ്ട കാര്യമില്ലല്ലോ . അയാള്‍ എന്റെ സമയം കളയുകയാണ് എന്ന് എനിക്ക് തോന്നി . ബറോഡ ജില്ലാ കളക്ടറോട് കാര്യങ്ങള്‍ സംസാരിച്ചാല്‍ മതിയെന്നും എന്തെങ്കിലും ബുദ്ധിമുട്ടുകള്‍ നേരിടുകയാണെങ്കില്‍ അറിയിച്ചാല്‍ മതിയെന്നും പറഞ്ഞ് ഒരു വിധത്തില്‍ ഞാന്‍ അയാളെ പറഞ്ഞുവിട്ടു . ഏതായാലും ഇങ്ങനോരാള്‍ കാണാനെത്തുമെന്ന സന്തേശം ബറോഡ കലക്ടര്‍ക്ക് കൈമാറി . ആ കാര്യം തന്നെ ഞാന്‍ മറന്നു . 13  മാസങ്ങള്‍ക്ക് ശേഷം അയാള്‍ എന്നെ വീണ്ടും കാണാനെത്തി .പ്രൈവറ്റ് സെക്രട്ടറി കാര്യം പറഞ്ഞപ്പോള്‍ തന്നെ എനിക്ക് ആളെ പിടികിട്ടി . സമയം പാഴാക്കുമെന്നുള്ളതുകൊണ്ട് കേട്ടമാത്രയില്‍ ഞാന്‍ പറഞ്ഞു കടത്തിവിടണ്ടയെന്ന്. എന്നാല്‍ ഒരു ക്ഷണക്കത്തുമായിട്ടാണ് വന്നിരിക്കുന്നതെന്ന കേട്ടമാത്രയില്‍ അയാളെ ഞാന്‍ അകത്തേക്ക് വിളിപ്പിച്ചു . തന്റെ ഫാക്ടറി മുഖ്യമന്ത്രിയായ സാര്‍ തന്നെ ഉല്‍ഘാടനം ചെയ്യണമെന്നാവശ്യപ്പെട്ട് ക്ഷണക്കത്ത് എന്റെ നേര്‍ക്ക്‌ നീട്ടിയപ്പോള്‍ ഞാന്‍ ആശ്ചര്യചകിത നായി നിന്നു പോയി . ഉല്‍ഘാടനം ചെയ്യാമെന്ന് ഞാന്‍ സമ്മതിച്ചു . ആറു മാസങ്ങള്‍ക്ക് ശേഷം ആദ്യത്തെ ഉല്പന്നം ആ ഫക്ടറിയില്‍നിന്നും പുറത്തിറക്കാന്‍ വീണ്ടും വരേണ്ടി വരുമെന്ന് അയാളെന്നോട് പറഞ്ഞു . ഒരേ വ്യക്തി ഒരു ഫാക്ടറിയില്‍ ഒന്നിലധികം തവണ ഉല്‍ഘാടനം ചെയ്യുന്നതിലെ അനൌചിത്യം ഞാന്‍ അയാളോട് സൂചിപ്പിച്ചു . അയാള്‍ വിട്ടില്ല . എന്റെ സുഹൃത്തുക്കളേ , നിങ്ങള്‍ക് അതിശയം തോന്നാം . പതിമൂന്നു മാസങ്ങള്‍ക്ക് മുന്‍പ് കണ്ടുമുട്ടിയ ആ വ്യക്തി എന്നെ അയാളുടെ ഫാക്ടറി ഉല്‍ഘാടനത്തിന് ക്ഷണിക്കുന്നു . ആറു മാസങ്ങള്‍ കഴിഞ്ഞ് ആദ്യത്തെ ഉല്പന്നം പുറത്തിറക്കാന്‍ വീണ്ടും വരേണ്ടി വരുമെന്ന് സൂചിപ്പിക്കുന്നു .കേവലം 19 മാസങ്ങള്‍ക്ക് ശേഷം ഞാന്‍ അയാളുടെ ഫാക്ടറിയില്‍ നിന്നും ആദ്യത്തെ ഉലപന്നം പുറത്തിറക്കി . ഏതാണ് ആ ഉല്പന്നം എന്ന് നിങ്ങള്‍ക്ക് അറിയാമോ ?. സുഹൃത്തുക്കളേ ഡല്‍ഹി നിവാസികള്‍ ഇന്നും ഊറ്റം കൊള്ളുന്ന മെട്രോറെയിലിന്റെ കൊച്ച് . അത് ഗുജറാത്തില്‍ നിന്നാണ് വരുന്നത് . കേവലം 19 മാസങ്ങള്‍ കൊണ്ട് ഒരു വ്യക്തി തന്റെ ഫാക്ടറി തുടങ്ങി മെട്രോ റെയിലിന്റെ കൊച്ച് കൈമാറി എന്ന് പറഞ്ഞാല്‍ നിങ്ങള്‍ ഊഹിക്കൂ എത്ര വേഗത്തിലാണ് കാര്യങ്ങള്‍ നടന്നതെന്ന് . ഇന്ന് ഡല്‍ഹി മെട്രോ റെയില്‍ ഉപയോഗിക്കുന്ന എല്ലാ കോച്ചുകളും ഗുജറാത്തില്‍ നിന്നാണ് നിര്‍മിക്കുന്നത് . 

      
         കാലം നിങ്ങള്‍ക്കായി ഒരിക്കലും കാത്തിരിക്കില്ല . ലോകം മുന്നോട്ട് സഞ്ചരിച്ചുകൊണ്ടേയിരിക്കും . മുഴുവന്‍ ഭരണ സംവിധാനത്തിലും നമ്മുടെ ചിന്താ രീധിയിലും മാറ്റം വരുത്തേണ്ടതുണ്ട് . ഭാരതത്തിലെ ഏറ്റവും വലിയ കണ്‍വെന്‍ഷന്‍ സെന്റര്‍ '' മഹാത്മാ മന്ദിര്‍ '' ഗാന്തി നഗറില്‍ നിര്‍മ്മിച്ചത്‌ കേവലം 162 ദിവസം കൊണ്ടാണ് . എത്ര വലിയ പരിശ്രമം വേണ്ടിവന്നുവെന്ന് നിങ്ങള്‍ക്ക് ഊഹിക്കാവൂന്നതെയുള്ളൂ . സ്കില്‍ , സ്കെയില്‍ . സ്പീഡ് എന്നിവയ്ക്ക് ഊന്നല്‍ നല്‍കി നമ്മള്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തണം . ഒരു കാര്യം ഉറപ്പാണ്‌ . എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം വികസനമാണ് . വികസനത്തെ മാറ്റി നിര്‍ത്തി മുന്നേറാന്‍ സാധ്യമല്ല , രാഷ്ട്രത്തിന്റെ അധപ്പധനത്തിനുകാരണം വോട്ടു ബാങ്ക് രാഷ്ട്രിയമാണ് . വികസനത്തിന്‌ പ്രാമുഖ്യം നല്‍കുന്ന രാഷ്ട്രിയമാണ് വേണ്ടത് വോട്ടുബാങ്ക് രാഷ്ട്രിയമല്ല . അപ്രകാരം മുന്നോട്ട് നീങ്ങിയാല്‍ വലിയ മാറ്റം സാധ്യമാണ് . പകുതി വെള്ളം മാത്രമുള്ള ഗ്ലാസിനെ മുഴുവന്‍ നിറഞ്ഞിരിക്കുന്ന ഗ്ലാസായി കാണുന്ന വ്യക്തികളിരൊലൊരാളാണ് ഞാന്‍ . സ്വാമി വിവേകാനന്ദന്‍ ഭാരതത്തെ കുറിച്ച് കണ്ട സ്വപ്നം ഈ തലമുറ തന്നെ സാക്ഷാല്‍കരിക്കുമെന്ന് ഞാന്‍ കരുതുന്നു . ഭാരതം വീണ്ടും വിശ്വഗുരുവായി വിരാചിക്കും . നിങ്ങളോട് സംസാരിക്കാന്‍ സാധിച്ചതില്‍ എനിക്ക് അതിയായ ചാരിതാര്‍ത്ഥ്യമുണ്ട് . നിങ്ങള്‍ക്കെല്ലാവര്‍ക്കും എന്റെ നന്ദി .