Tuesday 28 February 2012

സുര്യോദയം സുര്യോദയം ...........

സുര്യോദയം സുര്യോദയം 


നവയുഗ സംക്രമ സുര്യോദയം 


പുതു നൂറ്റാടിനു സ്വാഗതമോതും 


ഭാരത മാതാവിന്‍  മത്രോദയം


വന്ദേ മാതരം...........(3 )




ജീവന്‍റെ     ജീവനാണെന്‍റെഅമ്മ 


അതുപോലെ യാണെനികെന്‍റെ  രാഷ്ട്രം 


നിസ്വാര്‍ത്ഥ സേവന സന്നധരായ് 


വന്നിതാ മാതാവിന്‍ മക്കളമ്പേ...!          (സുര്യോദയം )




പവിത്ര മായുളൊരു  സംസ്കാരമുണ്ട് 


ലോകത്തിന്‍ മുന്നില്‍ മാതൃകയുണ്ട്  


ജീവന്‍ ത്യജിച്ചു  നല്കുന്നോരാ പവന -


കര്തവ്യതിന്‍   ശുദ്ധധാരയുണ്ട്‌ ...!       (സുര്യോദയം )




ചെതനയുള്ളോരു  ജീവനെന്നും 


ഭാരതം  മാതാവു തന്നെയാണ് 


മാതൃപുജക്കായ്‌  നാം  ഒത്തുചേരാം 


 മാതാവിന്‍  വ്യ്ഭവമന്ത്രവുമായ്‌ ...!     (സുര്യോദയം )





  




 


Monday 27 February 2012

കന്യാകുമാരി കടല്‍ തിരമാലകള്‍..........................................,,,,,,,,,,,,

കന്യാകുമാരി കടല്‍ തിരമാലകള്‍ 


മണ്ണില്‍ കുറിക്കുന്നതെന്താണ് ? 


നമ്മുടെ ഭരതമോന്നാണ്    അതില്‍ 


നമ്മളെല്ലാ വരുമോന്നാണ്      ( 2 )




കശ്മീരിന്‍  കുങ്കുമപൂവനങ്ങള്‍  


കാറ്റില്‍  പരത്തുന്നതെന്താണ് ?



നമ്മുടെ ഭരതമോന്നാണ്    അതില്‍ 


നമ്മളെല്ലാ വരുമോന്നാണ്      ( 2 )






വിദ്യന്‍റെ നെറ്റിയില്‍ ഭസ്മ കുറിയിട്ട് 


ചന്ദ്രന്‍  ചിരിക്കുന്നതെന്താണ് ? 


ഹിന്ദു  സ്ഥാനമിതോന്നാണ്


ഹിന്ദു സ്ഥാനിക ളൊന്നാണ്   ( 2 )






പുണ്യ ഹിമാലയ ശ്രംഗത്തിലാദിത്യ


പൂര്‍ണകുംഭം  കൊണ്ടഭിഷേകം 


ജയജയ  ഭാരത ജനനീ ജയ ജയ 


ജനഗണ മംഗള കരിണി

















Sunday 26 February 2012

ഗാന്ധിജിയെ കൊന്നത്




ദേശീയബോധമുള്ള തലമുറ വളര്‍ന്നുവന്നാല്‍ 


കുടുംബഭരണം അവസാനിക്കും. അങ്ങനെ 


വരാതിരിക്കാനാണ്‌ ഇപ്പോള്‍ സോണിയായുടേയും 


കോണ്‍ഗ്രസിന്റെയും ശ്രമം. 


എണ്‍പത്തഞ്ചുവര്‍ഷമായി നാടിന്റെ നന്മയെ മാത്രം 


കണക്കാക്കി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന 


ആര്‍എസ്‌എസ്സിനെതിരെ ആരോപണം 


ഉന്നയിക്കുന്നതിനുമറ്റൊരു കാരണവുമില്ല.


നാടിനാപത്തുവന്നപ്പോഴൊക്കെ പോലീസും 


പട്ടാളവും എത്തുന്നതിനുമുന്നേ 


ഓടിയെത്തിയിട്ടുള്ളത്‌ ആര്‍എസ്‌എസ്സാണ്‌. 1947ല്‍ 


കാശ്മീര്‍ ലയിക്കാതെ നിന്നപ്പോള്‍ രാജ്യതാല്‍പ്പര്യം 


മുന്‍നിര്‍ത്തി മഹാരാജാവ്‌ ഹരിസിംഗിനെ 


നിര്‍ബന്ധിക്കാന്‍ ആദ്യമെത്തിയത്‌ ശ്രീ 


ഗുരുജിഗോള്‍വല്‍ക്കര്‍ ആയിരുന്നു. 1947 


ഒക്ടോബര്‍ 17 പ്രത്യേക ഹെലികോപ്ടറില്‍ 


രാജസന്നിധിയിലെത്തി. അതിനുശേഷമാണ്‌ വി.പി. 


മേനോന്‍ ഒക്ടോബര്‍ 25നും എത്തുന്നത്‌ കാശ്മീര്‍ 


ലയനക്കരാറില്‍ ഒപ്പിട്ടതിനുശേഷം നടത്തിയ 


യുദ്ധസന്നാഹത്തില്‍ വിമാനമിറങ്ങാന്‍ താവളം 


ശരിയാക്കിയതിലും ആയുധം 


എത്തിച്ചുകൊടുക്കുന്നതിലും സംഘപ്രവര്‍ത്തകര്‍ 


വഹിച്ച പങ്ക്‌ ചരിത്രമാണ്‌.



1962ല്‍ ചൈനായുദ്ധവേളയില്‍ ഇന്ത്യന്‍ 


സൈന്യത്തോടൊപ്പം രണ്ടാംനിരയായി നിന്ന്‌ 


നാടിനുവേണ്ടി പോരാടിയ ചരിത്രം 


ഔദ്യോഗികമായിത്തന്നെ രേഖപ്പെടുത്തപ്പെട്ടതാണ്‌. 


1963ല്‍ നടന്ന റിപ്പബ്ലിക്‌ ദിന പരിപാടിയില്‍ 


പ്രധാനമന്ത്രി നെഹ്‌റു തന്നെ ക്ഷണിച്ചുവരുത്തിയ 


3000 ഓളം സ്വയം സേവകര്‍ യൂണിഫോമില്‍ 


സൈനികരോടൊപ്പം പരേഡില്‍ പങ്കെടുത്തത്‌ 


മേറ്റ്ന്തു കാരണത്താലായിരുന്നു.




അധികാരം നിലനിര്‍ത്താന്‍ ഏതു ഹീനകൃത്യവും 


കോണ്‍ഗ്രസ്ചെയ്യുമെന്നതാണ്‌ ചരിത്രം. 


ഗാന്ധിവധത്തെപ്പോലും അധികാരം 


നിലനിര്‍ത്താനുള്ള ചവിട്ടുപടിയായി 


ഉപയോഗിച്ചവരാണ്‌ കോണ്‍ഗ്രസും നെഹ്‌റുവും. 


വിഭജനാനന്തരം വിചാരിച്ച സമാധാനമല്ല 


സംജാതമായത്‌. കൊടിയ കലാപങ്ങള്‍ അരങ്ങേറി. 


കൂട്ടക്കുരുതിയും നടമാടി. രക്തപ്പുഴയൊഴുകി 


ജനലക്ഷങ്ങള്‍ അഭയാര്‍ത്ഥികളായി. കൂട്ടപ്പലായനം 


പടിഞ്ഞാറുനിന്നും കിഴക്കുനിന്നും ഭാരതത്തിലേക്ക്‌ 


അനേകലക്ഷം ഹിന്ദുക്കള്‍ ഒഴുകിയെത്തി. വലിയ 


സമ്പന്നര്‍പോലും തെണ്ടികളായി തെരുവില്‍ 


അലഞ്ഞു. ചിലയിടങ്ങളില്‍ തിരിച്ചടിയുണ്ടായി. 


പക്ഷേ എവിടെയൊക്കെ മുസ്ലീങ്ങള്‍ക്കെതിരെ 


തിരിച്ചടിയുണ്ടായോ അവിടെയൊക്കെ കോണ്‍ഗ്രസ്‌ 


നേതാക്കന്മാരും പോലീസും ഓടിയെത്തി. 


കലാപത്തിനിരയായ മുസ്ലീം സഹോദരന്മാരെ 


നെഹ്‌റു നേരിട്ടെത്തി ആശ്വസിപ്പിച്ചു; 


സഹായമെത്തിച്ചു. എന്നാല്‍ അഭയാര്‍ത്ഥികളായി 


വന്ന ജനലക്ഷങ്ങള്‍ ആശ്രയമില്ലാതെ 


കേണു.ഹിന്ദുക്കളെയും മുസ്ലീങ്ങളെയും 


ഒരേപോലെ സംരക്ഷിച്ചത്‌ ആര്‍എസ്‌എസ്‌ 


മാത്രമാണെന്ന്‌ 1953-ല്‍ ഭാരതരത്നം ബഹുമതി 


നല്‍കി ആദരിക്കപ്പെട്ട കോണ്‍ഗ്രസ്‌ നേതാവ്‌ ഡോ. 


ഭഗവന്‍ദാസ്‌ രേഖപ്പെടുത്തിയിട്ടുണ്ട്‌. ജനങ്ങള്‍ 


ഹിന്ദുപ്രസ്ഥാനത്തിലേക്ക്‌ ഒഴുകിത്തുടങ്ങി. 


നെഹ്‌റുവിന്റെ കാല്‍ച്ചോട്ടിലെ മണ്ണ്‌ നഷ്ടപ്പെട്ടു 


തുടങ്ങി. പാക്കിസ്ഥാനില്‍ നിന്നും കിഴക്കന്‍ 


ബംഗാളില്‍നിന്നും ഓടിവന്ന ഹിന്ദുക്കള്‍ 


ദല്‍ഹിയിലും മറ്റുപട്ടണങ്ങളിലും 


അഭയാര്‍ത്ഥികളായി കഴിഞ്ഞു. മഹാദുരന്തം കണ്ട്‌ 


വേണ്ടതുചെയ്യാന്‍ കഴിയാതെ നിന്ന 


നെഹ്‌റുവിനെതിരെ ഹിന്ദുവികാരം ആളിക്കത്തി. 


നെഹ്‌റുവിനും ഗാന്ധിജിക്കുമെതിരെ മുദ്രാവാക്യം 


വിളിച്ച്‌ ജനങ്ങള്‍ തെരുവിലിറങ്ങി. എങ്ങും 


പ്രക്ഷുബ്ധാവസ്ഥ. ഈ വികാരം കോണ്‍ഗ്രസിനും 


പ്രധാനമന്ത്രിക്കുമെതിരെ കൊടുങ്കാറ്റായി ഉയര്‍ന്നു.





ഇതിനിടയിലാണ്‌ ഗാന്ധിജി പാക്കിസ്ഥാന്‌ 55 


കോടിരൂപ കൊടുക്കണമെന്നാവശ്യപ്പെട്ട്‌ 


സത്യഗ്രഹമിരുന്നത്‌. പ്രതിഷേധം പകയായി. പക 


വെടിയുണ്ടയായി. ഗോഡ്സേയുടെ കൈകളിലൂടെ 


ഗാന്ധിജിയുടെ നെഞ്ചിലേക്ക്‌, അഖണ്ഡഭാരതം 


സാക്ഷാത്കരിക്കാതെ, മതസൗഹാര്‍ദ്ദമെന്ന 


മരീചികയെ നോക്കി അന്ത്യം. ഒരു ഞെട്ടലോടെ 


ലോകം തരിച്ചുനിന്നു.




സത്യവും ചരിത്രവും നമ്മുടെ നാട്ടിൽ എക്കാലവും 


വളച്ചോടിക്കപ്പെടുന്നു......അത്വേദിക് 


സംസ്ക്കാ‍രത്തിനു മുന്നേ പൌരാണിക കാലം 


മുതലേ അനുസ്യൂതം തുടർന്നുവരുന്നു.ഗാന്ധിജി 


യുടെ വധത്തിനു ശേഷം നടന്ന പല സംഭവങ്ങളും 


ദുരൂഹത നിറഞ്ഞതായി ഇന്നും 


അവശേഷിയ്ക്കുന്നു.മാത്രമല്ല നേതാ‍ജി, ശാസ്ത്രി ജി 


തുടങ്ങി ഒരുപാടു സംഭവങ്ങൾ വേറേയും.നാധുറാം 


വിനായക് ഗോഡ്സേ കുറേക്കാലം ആർ എസ്സ് എസ്സ് 


-ൽ പ്രവർത്തിച്ചു എന്നഒറ്റക്കാരണം കൊണ്ട് 


സംഘത്തേ സദാകുറ്റം പറയുന്നവർ സ്വയം 


വിമർശനത്തിനു തയ്യാറാകേണ്ടതാണ്.1945-ൽ 


ഇടക്കാല സർക്കാർ രൂപീകരിയ്ക്കുമ്പോൾ പ്രദേശ് 


കോൺഗ്രസ്സ് കമ്മറ്റിയായിരുന്നു പ്രധാനമത്രി യെ 


നിശ്ചയിക്കേണ്ടത്. ഒരു പി സി സി യും ആദ്യം 


നെഹ്രുവിന്റെ പേര് നിർദ്ദേശിയ്ക്കതെ എങ്ങിനെ 




ഇടക്കാല പ്രധാന മന്ത്രി ആയി ?പകിസ്താന് പണം 


കൊടുക്കാൻ പറഞ്ഞതോ-- സ്വാതന്ത്രാനന്തരം 


കോൺഗ്രസ് പിരിച്ചുവിടാൻ പറഞ്ഞതോ 


കൊലയ്ക്കുകരണം? ഗോഡ്സേയുടെ സഹായികളെ 


എന്തിനു വെറുതേവിട്ടു?/ സംഘമാണ് കാരണം 


എങ്കിൽ നിരോധനം എന്തിനു നീക്കി ?.സ്വയം 


സേവകർ ഘാതകർ എങ്കിൽ എന്തിന് കോൺഗ്രസ്സിൽ 


ചേരാൻ നെഹ്രു ആഹ്വാനം നടത്തി ?ഗുരുജി 


ഗോൾവൾക്കരുടെ സഹായം എന്തിന് ആവശ്യപ്പെട്ടു 


?റിപ്പബ്ലിക്ക് ദിനത്തിൽ സംഘത്തിനെ എന്തിനു 


ക്ഷണിച്ചു------ആ പരിപാടിയിൽ നെഹ്രു എന്തിനു 


പങ്കെടുത്തു ? ഫിറോസ്സ് ഗണ്ടിയുടെ ഭാര്യ എങ്ങിനെ 


ഇന്ദിരാഗാന്ധി ആയി ? എന്തുകൊണ്ട് സർക്കാർ 


കര്യാലയങ്ങളും പൊതു സ്താപനങ്ങളിൽ നിന്നും 


ഗാന്ധിജി യെ ഒഴിവാക്കി ഒരുകുടുമ്പക്കാർ മാത്രം 


സ്താനം പിടിയ്ക്കുന്നു. ?ചാച്ചാജിയും 


ഇന്ദിരാജിയും രാജീവ് ജിയും ഒഴിച്ച് 


ബക്കീയെല്ലാവരും എന്തു കൊണ്ട് 


അപ്രത്യക്ഷരാകുന്നു ?ചാച്ചാജി കുട്ടികൾക്കു വേണ്ടി 


പ്രത്യേകിച്ച് എന്തു ചെയ്തു ?ചരിത്ര സത്യങ്ങളെ 


വസ്തു നിഷ്ടമായി മനസ്സിലാക്കിയാൽ ഉത്തരങ്ങൾ 


ഞെട്ടിയ്ക്കുന്നവയായിരിയ്ക്കും...ഗാന്ധി 


വധത്തിന്റെ പേരിൽ ഗോഗ്വാവിളിയ്ക്കുന്നവർ 


ഒരുകാര്യം ഓർക്കുക ,ഭാരതത്തിന്റെ സ്വത്തും 


സംഘത്തിന്റെ പ്രവർത്തനത്തെ ശ്ലാഹിച്ചിട്ടുമുള്ള 


ഗാന്ധിജിയെ വധിക്കാൻ തക്ക മൂഡ്ടത്ത്വമോ 


പാപ്പരത്ത്വമോ സംഘത്തിനില്ല.രാഷ്ട്രത്തിന്റെ 


പരംവൈഭവം ആണെല്ലൊഗന്ധിജിയും സംഘവും 


കാംക്ഷിയ്ക്കുന്നതും.


                                       കടപ്പാട്   R S S കേരള കൂട്ടം 

Wednesday 22 February 2012

തൈപ്പൂയം




മലയാളം പഞ്ചാംഗത്തില്‍ മകരമാസത്തില്‍ പൂയം നാളാണ്‌ തൈപ്പൂയമായി 

ആഘോഷിക്കുന്നത്‌. ശിവസുതനും 

ദേവസേനാപതിയുമായ സുബ്രഹ്മണ്യന്റെ പിറന്നാളാണ്‌ തൈപ്പൂയം എന്നാണ്‌ 

വിശ്വാസം. സുബ്രഹ്മണ്യന്‍ 

താരകാസുരനെ യുദ്ധത്തില്‍ വധിച്ച്‌ വിജയം കൈവരിച്ച ദിവസമാണ്‌ 

മകരമാസത്തിലെ പൂയം നാള്‍ എന്നും 

കരുതുന്നു.




മകരസംക്രമദിനമാണ്‌ തൈമാസത്തിലെ ആദ്യനാള്‍, ഉത്തരായണത്തിന്റെ 

തുടക്കം.ഇതാണ്‌ തൈ പൊങ്കല്‍. അതേ 


മാസത്തില്‍ വരുന്ന മറ്റൊരു ആഘോഷമാണ്‌ തൈപ്പൂയം. 

സുബ്രഹ്മണ്യക്ഷേത്രങ്ങളില്‍ ഈ ദിവസം പ്രധാനമാണ്‌. 


എല്ലാ സുബ്രഹ്മണ്യ ക്ഷേത്രങ്ങളിലും സുബ്രഹ്മണ്യ ദേവന്‍ ഉപദേവതയായ 

ക്ഷേത്രങ്ങളിലും തൈപ്പൂയാഘോഷം 


നടക്കുന്നു




തൈ പിറന്താല്‍ വഴി പിറക്കുമെന്നാണ്‌ തമിഴ്‌ പഴമൊഴി.’ തൈമാസം 

എല്ലാക്കാര്യങ്ങള്‍ക്കും ശുഭമാണെന്നും 


മുടങ്ങിക്കിടക്കുന്ന കാര്യങ്ങള്‍ക്കു പോലും തൈമാസത്തില്‍ 

നിവൃത്തിയുണ്ടാകുമെന്നുമാണ്‌ വിശ്വാസം .




സുബ്രഹ്മണ്യസ്വാമിക്കുളള സമര്‍പ്പണമാണ്‌ കാവടിയാട്ടം. അഭീഷ്ടസിദ്ധിക്കാണ്‌ 

പീലിക്കാവടികളും 


പൂക്കാവടികളും ഭസ്മക്കാവടികളും നേരുന്നത്‌ . തൈപ്പൂയദിനത്തില്‍ 

കാവടി കെട്ടിയാടുന്നത്‌ വിശേഷമാണ്‌. 


പല ക്ഷേത്രങ്ങളിലും ഒരാഴ്ചത്തെ തൈപ്പൂയാഘോഷമാണ്‌ നടക്കുക. 

പഴനിയില്‍ രഥോത്സവവും, മധുരൈയില്‍ 


തെപ്പരഥോത്സവവും അന്ന്‌ നടക്കുന്നു.




താരകാസുരന്‍ ദേവലോകത്തെ ജീവിതം ദുസ്സഹമാക്കിയപ്പോള്‍ 

മഹര്‍ഷിമാരും ദേവന്മാരും ശിവപാര്‍വതിമാരെ 


അഭയം പ്രാപിച്ചു. താരകാസുര നിഗ്രഹത്തിനായി പുത്രനായ 

സുബ്രഹ്മണ്യനെയാണ്‌ ഭഗവാന്‍ 


അയയ്ക്കുന്നത്‌.പന്ത്രണ്ട്‌ ആയുധങ്ങളുമായായിരുന്നു സുബ്രഹ്മണ്യന്റെ യാത്ര. അസുരനെ വധിച്ച്‌ 


സുബ്രഹ്മണ്യദേവന്‍ ദേവലോകത്ത്‌ വീണ്ടും ഐശ്വര്യമെത്തിച്ചു. ആ 

നാളിന്റെ സ്മരണയ്ക്കാണ്‌ 


തൈപ്പൂയാഘോഷം.ശിവസുതനും ദേവസേനാപതിയുമാണ്‌ സുബ്രഹ്മണ്യന്‍. 

ബ്രാഹ്മണ്യം എന്നത്‌ ശിവനെ 


കുറിക്കുന്നു. അതിനോട്‌ ശ്രേയസിനെ കുറിക്കുന്ന സു എന്ന ഉപസര്‍ഗം 

ചേര്‍ത്ത്‌ സുബ്രഹ്മണ്യം എന്ന 


പേരുണ്ടായെന്ന്‌ സ്കന്ദപുരാണം പറയുന്നു. മുരുകന്‍,കുമാരന്‍, ഗുഹന്‍, 

സ്കന്ദന്‍ ,കാര്‍ത്തികേയന്‍,ശരവണന്‍,ഷ


ണ്മുഖന്‍ എന്നിങ്ങനെ ഒട്ടേറെ പേരുകളുണ്ട്സുബ്രഹ്മണ്യന്‌.ശരവണക്കാട്ടില്‍ ജനിച്ച കുട്ടിയാണ്‌ സുബ്രഹ്മണ്യന്‍. 


ജനനശേഷം മലര്‍ന്ന്‌ കിടന്നു കരഞ്ഞ സുബ്രഹ്മണ്യനെ അതുവഴിപോയ ആറ്‌ 

ദിവ്യകൃത്തിമാര്‍ കണ്ടു. അവര്‍ 


കുഞ്ഞിനെ മുലയൂട്ടനായി തര്‍ക്കിച്ചു. അതുകണ്ട കുട്ടി ആറു കൃത്തിമാരെയും 

മാറിമാറി നോക്കി.അപ്പോള്‍ 


കുഞ്ഞിന്‌ ആറ്‌ തലകള്‍ ഉണ്ടായി; ആറു തലകള്‍ ഷണ്‍മുഖനെന്ന പേരും 

നേടിക്കൊടുത്തു.കൃത്തികമാര്‍ 


മുലകൊടുത്തു വളര്‍ത്തിയതിനാല്‍ ആ കുട്ടി കാര്‍ത്തികേയനായി.




ജനനത്തിന്റെ വിവിധ ഘട്ടങ്ങള്‍ക്ക്‌ ഉത്തരവാദിയായവരുടെ എല്ലാം 

മകനായി സുബ്രഹ്മണ്യന്‍ മാറി;വിവിധ 


പേരുകളും സിദ്ധിച്ചു.സുബ്രഹ്മണ്യന്‍യോഗബലത്താല്‍ കുമാരന്‍, 
വിശാഖന്‍, ശാഖന്‍, നൈഗമേയന്‍ എന്ന 


പേരുകളില്‍ നാല്‌ ശരീരം സ്വീകരിച്ചു.ഗുഹന്‍ എന്ന പേരില്‍ ശിവന്റേയും , 

സ്കന്ദന്‍ എന്ന പേരില്‍ പാര്‍വതി 


യുടേയും, മഹാസേനന്‍ എന്ന പേരില്‍ അഗ്നിയുടേയും, കുമാരന്‍ 

എന്നപേരില്‍ ഗംഗയുടേയും ശരവണനെന്ന 


പേരില്‍ ശരവണത്തിന്റേയും കാര്‍ത്തികേയനെന്ന പേരില്‍ 

കൃത്തികമാരുടേയും പുത്രനായി സുബ്രഹ്മണ്യന്‍ 


അറിയപ്പെട്ടു.



സുബ്രഹ്മണ്യന്‌ രണ്ടു ഭാര്യമാരുള്ളതായും വിശ്വാസമുണ്ട്‌. വള്ളി, ദേവയാനി 

എന്നിവരാണവര്‍. ഇതില്‍ വള്ളിയെ 


വിവാഹം കഴിക്കുന്നതിന്‌ മുമ്പ്‌ അവരുടെ സ്നേഹം മുരുകന്‍ 

പരീക്ഷിച്ചതായും പുരാണങ്ങള്‍ പറയുന്നു. 


എന്നാല്‍ മുരുകന്‍ ബ്രഹ്മചര്യവ്രതം അനുഷ്ഠിച്ചിരുന്നുവെന്നും ചില 

ഗ്രന്ഥങ്ങള്‍ സൂചിപ്പിക്കുന്നു. മുരുകന്‍ 


ദേവസ്ത്രീകളെ ശല്യം ചെയ്യുന്നതായി പരാതി ലഭിച്ചതിനെത്തുടര്‍ന്ന്‌ 

സുബ്രഹ്മണ്യനെക്കൊണ്ട്‌ പാര്‍വതി ദേവി 


ഇപ്രകാരമൊരു പ്രതിജ്ഞ എടുപ്പിച്ചെന്നാണ്‌ പുരാണകഥ.