Friday 30 November 2012

അനാഥരക്ഷകനെ വണങ്ങാന്‍ അവരെത്തി



അനാഥരക്ഷകനും ആപത്ബാന്ധവനുമായ ഭഗവാനെ കണ്ടുവണങ്ങാന്‍ 16 ബാലികമാര്‍ ഒരുമിച്ച്‌ മലകയറി. നീലിമലയിലെ കയറ്റം കഠിനമായപ്പോള്‍ കൂട്ടത്തില്‍ മിടുക്കിയായ ശ്രുതി ഉച്ചത്തില്‍ ശരണം വിളിച്ചു. സ്വാമിയേ ശരണമയ്യപ്പാ, കാത്തുരക്ഷിക്കണം ഭഗവാനേ. ശരണം വിളിയുടെ ശക്തിയില്‍ അവര്‍ നിഷ്പ്രയാസം മലകയറി തിരുസന്നിധിയിലെത്തി.പത്തനംതിട്ടയിലെ പുല്ലാട്‌ ശിവപാര
്‍വ്വതി ബാലികാ സദനത്തില്‍ നിന്നുള്ള ബാലികമാര്‍ ഇന്നലെ സന്നിധാനത്തെത്തി കലിയുഗവരദനായ സ്വാമിയെകണ്ട്‌ വണങ്ങി. രാവിലെ 11.30-നാണ്‌ ഇവര്‍ പതിനെട്ടാംപടി കയറിയത്‌. തിരക്കൊഴിഞ്ഞ സമയമായിരന്നു. കാവി നിറത്തിലുള്ള ഇരുമുടിക്കെട്ട്‌ തലയിലേന്തി, 18 പടികളും തൊട്ട്‌ തൊഴുത്‌ മുകളിലെത്തിയപ്പോള്‍ പോലീസയ്യപ്പന്‍മാരും ജീവനക്കാരും ഇവര്‍ക്ക്‌ ദര്‍ശനത്തിനുള്ള സൗകര്യം ഒരുക്കിക്കൊടുത്തു.അനാഥരായവരും സാമ്പത്തികമായി വളരെ പിന്നോക്കം നില്‍ക്കുന്ന കുടുംബാംഗങ്ങളുമാണ്‌ പുല്ലാട്ടുള്ള ശിവപാര്‍വ്വതി ബാലിക സദനത്തിലുള്ളത്‌. എല്‍.കെ.ജി. മുതല്‍ എഞ്ചിനീയറിങ്ങിന്‌ പഠിക്കുന്നവര്‍ ഉള്‍പ്പെടെ 45 അന്തേവാസികള്‍ സദനത്തില്‍ ഉണ്ട്‌. എല്ലാവര്‍ക്കും മികച്ച വിദ്യാഭ്യാസം നല്‍കാന്‍ ബാലികസദനത്തിന്റെ നടത്തിപ്പുകാര്‍ പ്രത്യേക ശ്രദ്ധ ചെലുത്തുന്നുണ്ടെന്ന്‌ കുട്ടികള്‍ക്കൊപ്പം ശബരിമലയില്‍ വന്ന അമ്പോറ്റിയും രവീന്ദ്രനും പറഞ്ഞു.രാവിലെ ബാലികാസദനത്തില്‍ വച്ചുതന്നെയാണ്‌ 16 പേര്‍ക്കും ഇരുമുടിക്കെട്ട്‌ ഒരുക്കിയത്‌. മോഹനന്‍ ഗുരുസ്വാമിയാണ്‌ കെട്ടുനിറച്ചത്‌. വൃശ്ചികം ഒന്നിനുതന്നെ എല്ലാവരും പുല്ലാടിനു സമീപമുള്ള കുറങ്ങഴക്കാവ്‌ അയ്യപ്പക്ഷേത്രത്തില്‍ വന്ന്‌ മാലയിട്ടു. അന്നുതൊട്ട്‌ വ്രതം നോക്കുകയാണ്‌ മണികണ്ഠസ്വാമിയെക്കണ്ട്‌ സായൂജ്യമടയാന്‍. ശ്രുതി, അഖില, വിദ്യ, മാതു, അശ്വതി, ബി.എസ്‌.ശ്രുതി, സവിത, വിദ്യാവിശ്വനാഥന്‍, ദീപ, ലക്ഷ്മി, ഗായത്രി, അനശ്വര, സ്വാതി, വീണ, ദിവ്യ, അതുല്യ എന്നിവരാണ്‌ ഇന്നലെ ശബരിമലയിലെത്തിയത്‌. ഇതില്‍ 12 പേര്‍ കന്നിക്കാരാണ്‌. സ്വാമി ദര്‍ശനം കഴിഞ്ഞ്‌ എല്ലാവരും മാളികപ്പുറത്ത്‌ തേങ്ങാ ഉരുട്ടി ഭഗവതിയെ വണങ്ങി. പ്രസാദവും വാങ്ങി തിരിച്ചിറങ്ങുമ്പോള്‍ ബാലികമാര്‍ക്ക്‌ അടുത്ത വര്‍ഷവും വരണമെന്ന ആഗ്രഹംമാത്രം ബാക്കി.

നരേന്ദ്രമോഡിയുടെ തിരുവനന്തപുരം പ്രസംഗം

Thursday, April 26, 2007


നരേന്ദ്രമോഡിയുടെ തിരുവനന്തപുരം പ്രസംഗത്തിന്റെ 

പൂര്ണ്ണരൂപം 



കേരളം അനുഗൃഹീതമായ ഒരു നാടാണ്. സുലഭമായ വിധത്തില് മഴ ലഭിക്കുന്ന ഈ നാട്ടില് - ഹരിതാഭ എങ്ങും - പച്ചപ്പെങ്ങും - എനിക്കു ദൃശ്യമാണ്. 

സമ്പന്നമായ സംസ്കാരം കൊണ്ടും പാരമ്പര്യം കൊണ്ടും കലകള് കൊണ്ടും ക്ഷേത്രങ്ങളെ കേന്ദ്രീകരിച്ചുള്ള കലാവികസനം കൊണ്ടുമെല്ലാം നൂറ്റാണ്ടുകളായി വികസിച്ചുവന്നൊരു പാരമ്പര്യമുണ്ട് ഈ കേരളത്തിന്.

ഈ സംസ്കാരത്തിന്റെ - കലയുടെ - എല്ലാം വളര്ച്ചയ്ക്ക് വളരെയേറെ സംഭാവനകള് - പിന്തുണ നല്കിപ്പോന്ന - രക്ഷാകര്തൃത്വം നല്കിപ്പോന്ന - ഒരു പാരമ്പര്യമാണ് തിരുവിതാംകൂര് മഹാരാജാവിന്റേത് എന്നത് ഇവിടെ അനുസ്മരണീയമാണ്. 

ദൈവത്തിന്റെ സ്വന്തം നാടായ ഈ കേരളം അനേകം ദിവ്യാത്മാക്കള്ക്ക് ജന്മം നല്കി. അവരെ - അവരില് - പരമാദരണീയരായ ശ്രീമദ് ശങ്കരാചാര്യര് - ശ്രീമദ് ചട്ടമ്പിസ്വാമികള് - ശ്രീനാരായണഗുരുസ്വാമികള് എന്നിവര് പെടുന്നു. അവരുടെ ആദ്ധ്യാത്മികമായ പ്രഭാവം കേവലം ഹൈന്ദവജനതയ്ക്കു മാത്രമല്ല ലോകമാനവികതയ്ക്കു മുഴുവന് തന്നെ പ്രയോജനവും അനുഗ്രഹവും നല്കിയതായിരുന്നു.

ഇന്ന് ഈ ആദ്ധ്യാത്മികതയുടെ നിറകുടമായ പത്മനാഭസ്വാമിക്ഷേത്രത്തിന്റെ തിരുനടയില് നില്ക്കുവാന് എനിക്ക് അനുഗ്രഹമുണ്ടായിരിക്കുന്നു. ആ അനുഗ്രഹം കാരണം നിങ്ങളെ എനിക്ക് അഭിസംബോധന ചെയ്യുവാനും സാധിച്ചിരിക്കുന്നു.

ഇന്ന് പരമപൂജനീയഗുരുജി എന്ന അതിദിവ്യനായ ആദ്ധ്യാത്മികപുരുഷന്റെ ജന്മശതാബ്ദി വര്ഷത്തില് ആ ആഘോഷപരിപാടികളുടെ ഭാഗമായി നിങ്ങളുടെയെല്ലാവരുടെയും മുന്നില് വന്നു നില്ക്കുവാനും നിങ്ങളെ അഭിസംബോധന ചെയ്യുവാനും ഈ പരമാത്മാവിന്റെ സ്വന്തം ഭൂമിയായ മണ്ണില് നിങ്ങളെ അഭിസംബോധന ചെയ്യുവാനും കഴിഞ്ഞതില് അങ്ങേയറ്റത്തെ ധന്യതയുടെ അനുഭവം ഞാനുള്ക്കൊള്ളുന്നു.

വളരെക്കുറച്ചു പേര്ക്കേ ഒരുപക്ഷേ പരമപൂജനീയഗുരുജിയുടെ ജീവിതത്തേക്കുറിച്ചുള്ള പൂര്ണ്ണമായ അറിവുണ്ടാകുകയുള്ളൂ. അതിനു കാരണമുണ്ട്. പരമപൂജനീയ ഗുരുജിയുടെ വ്യക്തിത്വം തികഞ്ഞ പ്രസിദ്ധീപരാങ്മുഖമായ - പ്രസിദ്ധിക്ക് പുറം തിരിഞ്ഞു നിന്നിരുന്ന - ഒരു വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്. അതുകൊണ്ട് ലോകത്തിന്റെ മുമ്പാകെ തന്നെയവതരിപ്പിക്കുവാന് അദ്ദേഹം ശ്രമിച്ചിട്ടില്ല. അതുകൊണ്ട് ലോകര്ക്കദ്ദേഹത്തെ ഏറെപ്പരിചയം - ജീവിതത്തെപ്പരിചയമുണ്ടാകില്ല. 
പക്ഷേ ആ പ്രഭാവ്യക്തിത്വത്തിന്റെ പരിശ്രമം കൊണ്ട് ഇന്ന് കന്യാകുമാരി മുതല് കാശ്മീരം വരെ ഭാരതമാസകലം വളര്ന്നു നില്ക്കുന്ന സമര്പ്പിതചേതസ്സുകളായ യുവാക്കളുടെ ഒരു മഹാസംഘടനയിന്ന് ഒരു വടവൃക്ഷം പോലെ വളര്ന്നു നില്ക്കുകയാണ്. ആ വളര്ച്ചയ്ക്കു വേണ്ടി മുപ്പത്തിരണ്ടു വര്ഷത്തെ തപസ്സാണ് അദ്ദേഹം അനുഷ്ഠിച്ചത് - ആ മുപ്പത്തിരണ്ടു വര്ഷത്തെ സചസാ തപസ്സിലൂടെ സമര്പ്പിതരായ യുവാക്കന്മാരുടെ ഒരു മഹാസംഘടനയും അദ്ദേഹമിന്ന് വളര്ത്തിയെടുത്തു കഴിഞ്ഞിരിക്കുന്നു.

പരംപൂജനീയഗുരുജിയുടെ ദിവ്യമായ പ്രേരണ ഉള്ക്കൊണ്ടുകൊണ്ട് ഈ രാഷ്ട്രജീവിതത്തിന്റെ സമ്പന്നതയ്ക്കു വേണ്ടി - വളര്ച്ചയ്ക്കു വേണ്ടി - ജീവിതത്തെ സമര്പ്പിച്ച ആയിരക്കണക്കിനു യുവാക്കന്മാര് നമ്മുടെയീ നാടിന്റെ ഓരോ മുക്കിലും മൂലയിലും എത്തിപ്പെട്ടു കഴിഞ്ഞിരിക്കുന്നു. സംഘത്തിലൂടെ - ഗുരുജിയിലൂടെ - ആര്ജ്ജിച്ചതായ സംസ്കാരത്തെ - വിദ്യാഭ്യാസത്തെ അവര് ഭാരതത്തിന്റെ ജനജീവിതത്തെ ഉദ്ധരിക്കുന്നതിനു വേണ്ടി പ്രയോജനപ്പെടുത്തുകയാണ്. അത് നിരവധിയായ പ്രവര്ത്തനങ്ങളിലൂടെ പ്രോജക്ടുകളിലൂടെ ഭാരതമാസകലം ഇന്നു ദൃശ്യമാണ്. കന്യാകുമാരിയിലെ സ്വാമിവിവേകാനന്ദകേന്ദ്രമാകട്ടെ - വടക്കു കിഴക്കന് ഭാരതത്തിലെ താഴേക്കിടയിലുള്ള - അധൃഷ്ഠിതരായ സഹോദരങ്ങളുടെ അഭ്യുത്ഥാനത്തിനു വേണ്ടി പ്രവര്ത്തിക്കുന്ന സാംസ്കാരിക കേന്ദ്രങ്ങളാകട്ടെ - അവരുടെ ആരോഗ്യവര്ദ്ധനവിനു വേണ്ടീട്ടുള്ള ആശുപത്രികളാകട്ടെ - ഇന്നീ ഭാരതത്തിന്റെയുള്ളില് സംഭവിക്കുന്ന പ്രാകൃതികദുരന്തങ്ങള്ക്കെതിരെ പൊരുതുന്ന കാര്യത്തിലാകട്ടെ - എല്ലായിടങ്ങളിലും ഇന്ന് ഈ ഹിന്ദുസ്ഥാനത്തില് സ്വയംസേവകര് യുവാക്കന്മാര് നിരവധി പ്രവര്ത്തിച്ചുകൊണ്ടിരിക്കുന്നു. അവരുടെ പ്രവര്ത്തനത്തിലൂടെ ഈ സംഘടനയുടെ വളര്ച്ച സംഭവിച്ചുകൊണ്ടിരിക്കുന്നു.

സ്വാമിവിവേകാനന്ദന് - ഭാരതത്തിന്റെ നവോത്ഥാനത്തിന്റെ നായകനായ സ്വാമിവിവേകാനന്ദന് - ഈ നാടിന്റെ ഉയര്ച്ചയ്ക്കുവേണ്ടി നമ്മുടെ നാട്ടിലെ സന്യാസിവര്യന്മാര്ക്കും സാംസ്കാരിക നായകന്മാര്ക്കും എന്നുവേണ്ട സമ്പൂര്ണ്ണഭാരതീയരുടേയും മുമ്പാകെ ഒരു സന്ദേശം വയ്ക്കുകയുണ്ടായി. ആ സന്ദേശം ഇതായിരുന്നു. നിങ്ങള് കുറച്ചുകാലത്തേയ്ക്കെങ്കിലും നിങ്ങളുടെ പൂജയുടെ - അര്ച്ചനയുടെ - ആരാധനയുടെ - ലക്ഷ്യത്തെ മാറ്റുക. നിങ്ങള് ചെയ്തുകൊണ്ടിരിക്കുന്ന പൂജയുടേയും ആരാധനയുടേയും ആ വിഗ്രഹത്തെ തല്ക്കാലമൊന്നു മാറ്റിവയ്ക്കുക. പകരം ആ സ്ഥാനത്ത് ഭാരതമാതാവിനെ പ്രതിഷ്ഠിക്കുക. ഭാരതമാതാവിനെ ആരാധിക്കുക. ഭാരതമാതാവിന്റെ തനിസ്വരൂപങ്ങളായ ഭാരതീയരെ - ഈ ഭാരതത്തിലെ ദരിദ്രനാരായണന്മാരെ - ഹിന്ദു സമൂഹത്തെ ഉദ്ധരിക്കുവാന് വേണ്ടി നമുക്ക് ഒരോരുത്തരും പ്രവര്ത്തിയ്ക്കണം - ആ നിലയില് നിങ്ങള് ആരാധന നടത്തണം എന്ന് സ്വാമിവിവേകാനന്ദന് ഒരു ഉജ്ജ്വലമായ - ഒരു സന്ദേശം നല്കുകയുണ്ടായി. 
പരമപൂജനീയഗുരുജിയുടെ ജീവിതം പരിശോധിച്ചാല് നമുക്കൊരു കാര്യം വ്യക്തമാകും. സ്വാമി വിവേകാനന്ദന് ഏതൊരു സന്ദേശമാണോ ഭാരതത്തിലെ സന്യാസിവര്യന്മാര്ക്കും സര്വ്വ - സാമാന്യജനങ്ങളുടേയും മുമ്പാകെ നല്കിയത് ആ സന്ദേശത്തെ ശരിയായ അര്ത്ഥത്തില് - അതിന്റെ പൂര്ണ്ണമായ അര്ത്ഥത്തില് - സ്വജീവിതത്തിലെ പ്രവര്ത്തനത്തിലൂടെ സാക്ഷാത്കരിച്ചു പരംപൂജനീയഗുരുജി. ഭാരതത്തെ ആരാധിക്കുവാന് - ഭാരതമാതാവിനെ പൂജിക്കുവാന് - ഭാരതമാതാവിന്റെ പ്രതിസ്വരൂപങ്ങളായ ഈ സമാജത്തെ ദരിദ്രനാരായണന്മാരെ പൂജിക്കാനും സേവിക്കുവാനുമായി അദ്ദേഹം തന്റെ ജീവിതത്തെ മാറ്റിവച്ചു. അതുവഴി - സ്വാമിവിവേകാനന്ദന്റെ സന്ദേശത്തെ പൂര്ണ്ണമായ അര്ത്ഥത്തിലദ്ദേഹം സാക്ഷാത്കരിച്ചു എന്നു നമുക്കു കാണാന് കഴിയും.

ഞാന് നിങ്ങളെ അഭിസംബോധനചെയ്യുവാന് വേണ്ടി വരുവാന് തീരുമാനമെടുത്തപ്പോള് അതൊരിക്കലും ഒരു മുഖ്യമന്ത്രി എന്ന നിലയില് നിങ്ങളെ അഭിസംബോധന ചെയ്യാനല്ല ഞാന് വന്നത് - ഞാന് അഭിമാനത്തോടെ പറയട്ടെ - ഞാനിവിടേക്കു വരുവാന് തീരുമാനിച്ചത് - ഞാന് നിങ്ങളെ അഭിസംബോധന ചെയ്യുവാന് തീരുമാനിച്ചത് - രാഷ്ട്രീയസ്വയംസേവകസംഘ - സംഘത്തിന്റെ അഭിമാനിയായ ഒരു സ്വയംസേവകന് (കാതടപ്പിക്കുന്ന ഹര്ഷാരവങ്ങള്ക്കും കരഘോഷങ്ങള്ക്കുമിടയില് യാതൊന്നും കേള്ക്കാന് പറ്റാതായതുകൊണ്ട് ഈ വാചകത്തിന്റെ അവസാനഭാഗം നഷ്ടപ്പെട്ടുപോയി) 
ഞാന് ഈ നാട്ടിലെ കോടാനുകോടി വരുന്ന സ്വയംസേവകരുടെ പ്രതിനിധി എന്ന നിലയില് - പരമപൂജനീയഗുരുജിയെ കാണാനും അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളും പ്രബോധനങ്ങളും നേരിട്ടു ശ്രവിക്കാന് ഭാഗ്യം സിദ്ധിച്ച അസംഖ്യം സ്വയംസേവകരില് - ഭാഗ്യവാന്മാരായ സ്വയംസേവകന്മാരില് ഒരാള് എന്ന നിലയിലാണ് നിങ്ങളെ അഭിസംബോധന ചെയ്യുന്നത്. ആ നിലയില് അഭിമാനത്തോടെ തന്നെയാണ് ഞാന് നിങ്ങളുടെ മുന്നില് നില്ക്കുന്നത്. 

രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ഒരു സ്വയംസേവകനെന്ന നിലയില് ഞാന് എന്നെ നിരീക്ഷിക്കുമ്പോഴും - നമ്മളോരോരുത്തരും നമ്മളെ നിരീക്ഷിക്കുമ്പോഴും - ഒരു വസ്തുത നമുക്കു മനസ്സിലാക്കാന് കഴിയും. സംഘത്തിന്റെ അടിസ്ഥാനപരമായ പ്രവര്ത്തനത്തിലൂടെ വ്യവസ്ഥയിലൂടെ നമുക്കെല്ലാവര്ക്കുമുള്ളില് - ലക്ഷ്യത്തെ സംബന്ധിച്ച് - വ്യക്തമായ ലക്ഷ്യബോധം - ഒരു ആദര്ശബോധം - അതിനെ സംബന്ധിച്ചുള്ള ഒരു കാഴ്ചപ്പാട് - ഒരു പ്രതിബദ്ധത - നമുക്കെല്ലാവര്ക്കും ലഭിച്ചിരിക്കുകയാണ്. സംഘത്തിലൂടെ ലഭിച്ച ആ ഹിന്ദുത്വത്തേക്കുറിച്ചുള്ള പ്രതിബദ്ധത - അതുപയോഗിച്ചുകൊണ്ട് നാടിനുവേണ്ടി നമ്മള് പ്രവര്ത്തിക്കുകയാണ്. 
പരംപൂജനീയഗുരുജി മുപ്പത്തി രണ്ടു വര്ഷക്കാലത്തെ പ്രവര്ത്തനത്തിലൂടെ ഏതൊരു വ്യവസ്ഥയാണോ വളര്ത്തിയെടുത്തത് ഏതെല്ലാം ചെറിയ ചെറിയ കാര്യക്രമങ്ങളിലൂടെ പരിപാടികളിലൂടെ ഏതൊരു വ്യവസ്ഥയെ വളര്ത്തിയെടുത്തുവോ അതില് നിന്ന് ഈ രാഷ്ട്രത്തോടുള്ള ഭക്തിയും ഹിന്ദുത്വത്തോടുള്ള പ്രതിബദ്ധതയും അങ്ങനെ തികഞ്ഞൊരു ലക്ഷ്യബോധവും നമുക്കു ലഭിച്ചു. ആ പ്രേരണ ഉള്ക്കൊണ്ടുകൊണ്ട് നമ്മളെല്ലാവരും - സംഘസ്വയംസേവകന്മാര് മുഴുവന് - രാഷ്ട്രത്തിന്റെ പരമവൈഭവത്തിനു വേണ്ടി - "പരംവൈഭവം നേതുമേതത്സ്വരാഷ്ട്രം" - രാഷ്ട്രത്തിന്റെ പരമവൈഭവമെന്ന ഒരേയൊരു ലക്ഷ്യം മുന്നില് വച്ചുകൊണ്ട് നമ്മള് പ്രവര്ത്തിക്കുകയാണ്. സംഘം നമുക്കുള്ളിലേക്കു പകര്ന്നു തന്ന ആ വിശുദ്ധമായ ലക്ഷ്യം - അതാണ് രാഷ്ട്രത്തിന്റെ പരമവൈഭവം. ഈ ദേശത്തിന്റെ വിശിഷ്ടമായ സംസ്ക്കാരം - മാതൃഭൂമിയുടേതായ മഹത്വമേറിയ പാരമ്പര്യം - ആ പൈതൃകത്തില് നിന്ന് നമ്മുടെ പൂര്വ്വികന്മാര് നമുക്കു പകര്ന്നു തന്ന ആ വിശിഷ്ടമായ സംസ്ക്കാരത്തില് നിന്ന് - വേദം മുതല് വിവേകാനന്ദന് വരെ - നമുക്കു പകര്ന്നു തന്ന ആ വിശിഷ്ടമായ സംസ്ക്കാരത്തെ ഉപയോഗിച്ചുകൊണ്ട് - അതിനെ പ്രയോജനപ്പെടുത്തിക്കൊണ്ട് - ഈ രാഷ്ട്രത്തിന്റെ പരമവൈഭവത്തിനു വേണ്ടി നമ്മളോരോരുത്തരും പ്രയത്നിക്കുകയാണ്. ഞാനിന്ന് ഏതൊരു സ്ഥാനത്താണോ ഇരിക്കുന്നത് ആ സ്ഥാനത്തു നിന്നു കൊണ്ട് ഒരു സ്വയംസേവകനെന്ന നിലയില് ഈ ലക്ഷ്യത്തിനു വേണ്ടി - രാഷ്ട്രത്തിന്റെ പരമവൈഭവത്തിനു വേണ്ടി ഞാനും പ്രയത്നിച്ചുകൊണ്ടിരിക്കുകയാണ്.

സഹോദരീ സഹോദരന്മാരേ - നമ്മളുടെ ലോകമിന്ന് നിരവധി സമസ്യകളിലൂടെ - പ്രതിബന്ധങ്ങളിലൂടെ - സങ്കീര്ണ്ണമായ അപകടങ്ങളിലൂടെ - കടന്നുപൊയ്ക്കൊണ്ടിരിക്കുകയാണ്. ഈ സങ്കീര്ണ്ണങ്ങളായ സമസ്യകളെ പരിഹരിക്കുവാന് വേണ്ടി നാടിനെ - ലോകത്തെ - മുന്നോട്ടു നയിക്കുന്നതിനുവേണ്ടി നമ്മുടെ പക്കല് - ഹിന്ദുത്വത്തിന്റെ പക്കല് - ഭാരതത്തിന്റെ പക്കല് - എന്തെങ്കിലും ഉപായമുണ്ടോ എന്നു നാം അന്വേഷിക്കണം. ഏതെങ്കിലും തരത്തില് ഈ പരിഹാരങ്ങളുണ്ടാക്കുവാന് - ഈ സമസ്യകളെ പരിഹരിക്കുവാന് വേണ്ടിയുള്ള സാമര്ത്ഥ്യം നമ്മുടെ പക്കലുണ്ടോ എന്നു നാം അന്വേഷിക്കുക. 
തികഞ്ഞ അഭിമാനത്തോടു കൂടി ഞാന് പറയുന്നു - തീര്ച്ചയായിട്ടും ഇന്നു ലോകമഭിമുഖീകരിക്കുന്ന നിരവധിയായ പ്രശ്നങ്ങളുടെ പരിഹാരം നിര്ദ്ദേശിക്കുവാന് - പരിഹാരങ്ങളുണ്ടാക്കുവാന് - സമസ്യകളുടെ കെട്ടഴിക്കുവാന് - ഭാരതത്തില് പിറന്ന ഈ ഹിന്ദുത്വദര്ശനത്തിന് സാധിയ്ക്കും എന്നതിന് യാതൊരു സംശയവുമില്ല.

ഇന്ന് ലോകം ഭീകരവാദത്തിന്റെ പിടിയില് അമര്ന്നിരിക്കുകയാണ്. ലോകമിന്ന് രണ്ടുതരത്തില് വിഭജിക്കപ്പെട്ടിരിക്കുന്നു എന്നു നമുക്കു കാണാന് സാധിക്കും. ഒരു ഭാഗത്ത് ഭീകരവാദത്തെ പിന്തുണയ്ക്കുന്നവരായ ആളുകള്. മറുഭാഗത്ത് മാനവികതയ്ക്ക് ഊന്നല് കൊടുക്കുന്നതായ ആളുകള്. 
എന്തുകൊണ്ടാണ് ഈ നാട്ടില് ഈ ഭീകരത വളര്ന്നു വരുന്നത്? ഭീകരത വളര്ന്നു വരുന്നതിനു വേണ്ടീട്ടുള്ള കാരണം?
"മതമാണ് പ്രധാനമായ കാര്യം - മതത്തിലൂടെയാണ് എല്ലാ കാര്യങ്ങളും നേടാന് സാധിക്കുക" എന്ന വിശ്വാസം വളര്ത്തിക്കൊണ്ട് മതസാമ്പ്രദായികതയുടെ വളര്ച്ചയുടെ കാരണം കൊണ്ടാണ് ഭീകരത ഇന്ന് വളര്ന്നു നില്ക്കുന്നത്. 

ഈ ഭീകരവാദത്തെ വളര്ത്തുന്നതായ ചിന്ത എന്താണ് എന്നു നമുക്കു പരിശോധിക്കണം. ആ ചിന്ത ഇതാണ് - നിന്റെ മാര്ഗ്ഗം തെറ്റാണ് എന്റെ മാര്ഗ്ഗം മാത്രമാണ് ശരി എന്നുള്ള മതവാദമാണ് ഇതിനു പ്ര - ഇതിന് ഏറ്റവും കൂടുതല് കാരണമായിട്ടു തീരുന്നത്.
നിന്റെ - നീ സ്വീകരിച്ചിരിക്കുന്നതായ മാര്ഗ്ഗം മോശമായിട്ടുള്ള മാര്ഗ്ഗമാണ് - കെട്ട മാര്ഗ്ഗമാണ് - എന്റെ മാര്ഗ്ഗം മാത്രമാണ് ശരി - നിന്റെ മാര്ഗ്ഗത്തിലൂടെ - ഈ ചീത്തയായ മാര്ഗ്ഗത്തിലൂടെ പോയാല് ഈശ്വരനെ സാക്ഷാത്കരിക്കുവാന് കഴിയില്ല - ഈശ്വരദര്ശനത്തിനു സാധിക്കില്ല - നീ ചതിയ്ക്കപ്പെട്ടവനാണ് - ഒരേയൊരു മാര്ഗ്ഗം മാത്രമാണു ശരി - അത് എന്റെ മാ - മാര്ഗ്ഗം മാത്രമാണ് ശരി എന്ന ഈ മതവാദം - ഒരേ മാര്ഗ്ഗവാദം - അതാണ് ഇന്ന് ഈ ഭീകരവാദത്തെ വളര്ത്തിക്കൊണ്ടിരിക്കുന്നത് എന്നു നമുക്കു കാണാന് സാധിക്കും.

എന്റെ മാര്ഗ്ഗം മാത്രമാണു ശരി - ആ മാര്ഗ്ഗത്തിലൂടെ പോ പോകുന്നില്ല നീയെങ്കില് - നീ വേറൊരു മാര്ഗ്ഗമാണു സ്വീകരിക്കുന്നതെന്നുണ്ടെങ്കില് - നിനക്ക് അങ്ങേയറ്റം ശിക്ഷ ലഭിക്കുക തന്നെ ചെയ്യും - നിനക്ക് അങ്ങേയറ്റം അപകടങ്ങള് സംഭവിക്കുക തന്നെ ചെയ്യും - എന്നു പറഞ്ഞുകൊണ്ട് അവരെ ആക്രമിക്കുന്നതായ രീതിയിലേക്കു പോകുന്നതാണ് ഈ ഭീകരവാദം വളരുവാനുള്ള കാരണം എന്നു നമുക്കു കാണാം.

സുഹൃത്തുക്കളേ- ഈ ഭീകരതയുടെ മാനസികത - ആ മാനസികതയാണ് വിശദീകരിച്ചത്. എന്റെ മാര്ഗ്ഗം മാത്രം ശരി - നിന്റെ മാര്ഗ്ഗം തെറ്റ് - എന്നുള്ള ചിന്താഗതി. 
എന്നാല് നോക്കൂ - നമ്മുടെ ഹിന്ദുത്വ ചിന്ത എന്താണു നമ്മളോടു പറയുന്നത്? ഈ ഭീകരതയെ ഇല്ലാതെയാക്കുന്നതായ ഉദാത്തമായ - ഉന്നതമായ - ആ ഹൈന്ദവചിന്തയുടെ മഹത്വമെന്താണ് - ഹൈന്ദവരെന്താണ് - ഹിന്ദുത്വചിന്തയിലെന്താണ് പറയുന്നത്?
"ഏകം സത് വിപ്രാ ബഹുധാവദന്തി" - ഒന്നാണ് പരമസത്യം - പക്ഷേ ആ പരമസത്യത്തെ സാക്ഷാത്കരിക്കുന്നതിനു വേണ്ടി ബുദ്ധിമാന്മാരായ ജനങ്ങള് നിരവധി മാര്ഗ്ഗങ്ങളുപദേശിക്കുന്നു- ആ നിരവധി മാര്ഗ്ഗങ്ങളോരോന്നും ശരിതന്നെയാണ് എന്ന വിശ്വാസമാണ് - എന്ന ദര്ശനമാണ് - ഹിന്ദുവിന്റേത് - ഉള്ളത്. നീ സ്വീകരിച്ചിരിക്കുന്ന മാര്ഗ്ഗവും ശരിയാണ് - ആ മാര്ഗ്ഗത്തിലൂടെ ആത്മാര്ത്ഥതയോടെ തികഞ്ഞ വിശ്വാസത്തോടെ നല്ല ശ്രദ്ധയോടെ മുന്നോട്ടുപോയിക്കഴിഞ്ഞാല് നിനക്ക് ആ മാര്ഗ്ഗത്തിലൂടെയും ഈശ്വരനെ സാക്ഷാത്കാരം ലഭിക്കും - വേറൊരാള് വേറൊരു മാര്ഗ്ഗം സ്വീകരിച്ചിട്ടുണ്ടെങ്കില് അതും ശരിയാണ് - എന്നുള്ള വിശ്വാസപ്രമാണമാണ് ഹിന്ദുവിന്റേത്. നിങ്ങളുടെ മാര്ഗ്ഗം - നിങ്ങള് സ്വീകരിച്ചിരിക്കുന്നത് വ്യത്യസ്തമായ മാര്ഗ്ഗമാണ് എന്നതുകൊണ്ട് അത് ഉപേക്ഷിക്കേണ്ടതില്ല. നിങ്ങള് സ്വീകരിച്ച - നിങ്ങള് ആത്മാര്ത്ഥതയോടെ - ശ്രദ്ധയോടെ ആ മാര്ഗ്ഗത്തിലൂടെ മുന്നോട്ടുപോകൂ - എന്ന ഉദാത്തമായ - ഉന്നതമായ ചിന്ത- സര്വ്വരേയും ഒരുമിപ്പിക്കുന്ന ചിന്ത - ആ ചിന്തയിലൂടെ മാത്രമേ ഭീകരത ഇല്ലാതെയാവുകയുള്ളൂ എന്നു നാം മനസ്സിലാക്കണം.

സുഹൃത്തുക്കളേ നമ്മുടെ ലോകമിന്നു നേരിടുന്ന രണ്ടാമത്തെ ഏറ്റവും ഭീകരമായ പ്രശ്നം പാരിസ്ഥിതിക പ്രശ്നമാണ് എന്നു നാം മനസ്സിലാക്കുന്നു. 
ഇന്ന് പ്രകൃതിയുടെ ഈ സന്തുലനം - നിലനില്ക്കുന്ന ഈ സന്തുലനം - നഷ്ടപ്പെട്ടാല് ലോകജീവിതം തന്നെ - മാനവികജീവിതം തന്നെ - അപകടത്തിലാവും എന്ന് എമ്പാടും ചര്ച്ച ചെയ്യപ്പെടുന്നു. ലോകത്തെമ്പാടുമുള്ള പണ്ഠിതന്മാര് - ച - ച - ശാസ്ത്രജ്ഞന്മാര് - ചര്ച്ച ചെയ്യുന്നത് നമുക്കിന്ന് ഈ പ്രകൃതി സമ്പത്തിനെ എങ്ങനെ സംയമനത്തോടു കൂടി ഉപയോഗപ്പെടുത്താം - ഈ സന്തുലനം നഷ്ടപ്പെടുത്താതെ ഉപയോഗിക്കാം - എങ്ങനെയീ പ്രകൃതിയെ രക്ഷിക്കാം - എന്ന കാര്യമിന്ന് വളരെ വേദനയോടെ സര്വ്വരും ആശങ്കയോടെ ചര്ച്ച ചെയ്യുന്നു. ഇതൊരു വലിയ അപകടമായി ഇന്ന് ലോകത്തെ തുറിച്ചുനോക്കിക്കൊണ്ടിരിക്കുകയാണ്.
പക്ഷേ ഈ പാരിസ്ഥിതിക പ്രശ്നത്തിന്റെ പരിഹാരമെന്താണ് - പ്രകൃതി - പ്രകൃതിയുടെ ഈ സന്തുലനത്തെ നിലനിര്ത്തുവാന് വേണ്ടീട്ടുള്ള ഉപായമെന്താണ് - തീര്ച്ചയായിട്ടും ഹിന്ദുത്വ ചിന്തയിലേക്കാഴ്ന്നിറങ്ങി പരിശോധിച്ചാല് നമുക്കതിന് പരിഹാരമുണ്ട്. കാണാന് സാധിക്കും. 
ഹൈന്ദവതത്വചിന്ത എന്താണ് ലോകത്തിനു നല്കിയത് - കാലങ്ങളായി നല്കിക്കൊണ്ടിരിക്കുന്നത് എന്നു പരിശോധിക്കുകയും അതനുസരിച്ച് മുന്നോട്ടുപോകുകയും ലോകം ചെയ്തിരുന്നു എങ്കില് തീര്ച്ചയായും ഇന്ന് ഈ പാരിസ്ഥിതികപ്രശ്നം - പ്രകൃതിയുടെ പ്രശ്നം - ഇത്രയേറെ രൂക്ഷമാകു - ആകുമായിരുന്നില്ല എന്നു തീര്ച്ചയായും പറയുവാന് സാധിക്കും. 
നമ്മുടെ സംസ്കാരം - വിശിഷ്ടമായ ഈ സംസ്ക്കാരം - കൊച്ചുകുട്ടികള്ക്കു നല്കുന്ന - ആ ചെറുപ്രായത്തില് തന്നെ നല്കുന്നതായ സംസ്ക്കാരം - പറഞ്ഞോളൂ - അത് ഹൈന്ദവസംസ്കാരമെന്നു പറഞ്ഞാലും - ഭാരതീയസംസ്കാരമെന്നു പറഞ്ഞാലും - ഇനി അതല്ല മാനവികസംസ്കാരമെന്നു പറഞ്ഞാലും - ആ സംസ്കാരത്തില് നിന്ന് നമ്മുടെ കുട്ടികള് ഉള്ക്കൊണ്ടിരുന്ന ദര്ശനമെന്തായിരുന്നു? 
പ്രകൃതിയെ നാം ചൂഷണം ചെയ്യാന് പാടില്ല - പ്രകൃതിയെ ചൂഷണം ചെയ്യുന്നതിനു പകരം പ്രകൃതിയെ ദോഹനം ചെയ്യുകയാണു വേണ്ടത് - കറന്നെടുക്കുകയാണു വേണ്ടത് - ചൂഷണം ചെയുന്നതിനു പകരം നമുക്കാവശ്യമുള്ളത് കറന്നെടുക്കുന്നൊരു സമ്പ്രദായമാണു വേണ്ടത് എന്നൊരു സംസ്കാരം ചെറുപ്രായം മുതല്ക്കേ നാം അവരെ അഭ്യസിപ്പിച്ചിരുന്നു.

ഈ പ്രകൃതിയുടെ സന്തുലനത്തേക്കുറിച്ച് - നിലനില്പ്പിനേക്കുറിച്ച് - സ്ഥായീഭാവത്തേക്കുറിച്ച് - നമ്മുടെ പൂര്വ്വികന്മാര് എത്ര ജാഗരൂകരായിരുനു എന്ന് നമ്മള് പരിശോധിച്ചാല് മനസ്സിലാക്കുവാന് സാധിക്കും. സൂര്യോദയം - ത്തിനു തൊട്ടുമുമ്പേ തന്നെ ഉണരുന്ന സമയത്ത് കൊച്ചുകുട്ടികളെന്തു ചെയ്യണമെന്നു ചെറുപ്രായത്തിലേ തന്നെ നമ്മുടെ പൂര്വ്വികന്മാര് അവരെ പഠിപ്പിച്ചിരുന്നു. എഴുന്നേല്ക്കുമ്പോള്ത്തന്നെഭൂമിയില് കാലുവയ്ക്കുന്നതിനു മുമ്പ് ഭൂമീ മാതാവിനെ തൊട്ടു തലയില് വച്ചു നമസ്ക്കരിക്കുന്ന പതിവ് നമ്മുടെ പൂര്വ്വികന്മാര് കൊച്ചുകുട്ടികളെ പഠിപ്പിച്ചിരുന്നു.
നമ്മുടെ നദികളെ അമ്മയായി കണക്കാക്കി - ദേവതയായി കണക്കാക്കി നാം പൂജിച്ചിരുന്നു. നദികളെ അമ്മയായും ദേവതയായും കരുതി പൂജിച്ചുപോന്നിരുന്ന കാലത്ത് നമുക്ക് നന്നായി മുന്നോട്ടുപോകാന് കഴിഞ്ഞിരുന്നു. പക്ഷേ ആ നദിയെ എപ്പോഴാണോ വെറും വെള്ളമായി നാം കണക്കാക്കിയത് - 'എച്ച് ടൂ ഓ' ആയി കണക്കാക്കിയത് അപ്പോള് ഗംഗാമാതാവ് മലിനയായിത്തുടങ്ങി. ആ ഗംഗാമാതാവു മലിനയാകുകയും നമ്മുടെ പ്രകൃതിയില് അനേകമനേകം ദൂഷിതങ്ങളായ സ്ഥിതിവിശേഷങ്ങളുണ്ടാകുകയുംചെയ്തു. 
കൊച്ചുകുട്ടികളെ ചെറുപ്രായം മുതലേ ഈ പ്രകൃതിയുമായി - ഈ പ്രപഞ്ചവുമായി ചരാചരങ്ങളുമായി ബന്ധപ്പെടുത്തുവാന് നമ്മുടെ പൂര്വ്വികന്മാര് നമ്മുടെ വിശിഷ്ടമായ സംസ്കാരത്തിലൂടെ ശ്രമിച്ചിരുന്നു. എന്തെല്ലാം പറഞ്ഞു പഠിപ്പിച്ചിരുന്നു കൊച്ചുകുഞ്ഞിനെ? ആകാശത്ത് കളിയാടുന്ന ചന്ദ്രനെ നോക്കി അതു നിന്റെ അമ്മാവനാണ് എന്നു പറഞ്ഞുകൊടുക്കുക - ചന്ദര് - ചന്ദാമാമ - എന്നു പറഞ്ഞുകൊടുക്കുന്നു - അതേപോലെ ഈ പ്രകൃതി നിന്റെ അമ്മയാണ് എന്നു പറഞ്ഞുകൊടുക്കുന്നു. സമ്പൂര്ണ്ണ ബ്രഹ്മാണ്ഡവും നിന്റെ പിതാവാണ് - പരമാത്മാവ് നിന്റെ പിതാവാണ് എന്ന് അവനു പറഞ്ഞുകൊടുത്ത് ഈ പ്രകൃതിയുമായുള്ള ബന്ധത്തെ അരക്കിട്ടുറപ്പിച്ചുകൊണ്ടാണ് കുഞ്ഞുങ്ങളെ ചെറുപ്പം മുതലേ വളര്ത്തിക്കൊണ്ടുവന്നത്.

ആധുനിക സമാജത്തിന് ഇന്നത്തെ കാലത്തിന് അനുയോജ്യമായ വിധത്തില് പ്രേരണ നല്കുവാനും മാര്ഗ്ഗദര്ശനം നല്കുവാനും പര്യാപ്തമായ ഒട്ടേറെ കാര്യങ്ങള് നമുക്കു പറഞ്ഞുകൊടുക്കുവാനുണ്ട് - തീര്ച്ചായിട്ടും ആ കാര്യങ്ങള് പറഞ്ഞുകൊടുക്കേണ്ടതു തന്നെയാണ്. പക്ഷേ അതു നമ്മള് നമ്മുടെ ശാഖകളിലൂടെ - സഹോദരന്മാരേ നമ്മുടെ ശാഖയിലൂടെ - ചെറുപ്പം മുതലേ പഠിച്ചുവന്ന സംസ്കാരത്തിലൂടെ നമ്മളതെല്ലാം ഉള്ക്കൊണ്ടിരിക്കുന്നു. ആ ദര്ശനത്തെ ആ വിശിഷ്ടമായ - ലോകത്തെ മുഴുവന് ഉള്ക്കൊള്ളുന്ന ദര്ശനത്തെ ലോകത്തിന് സംഭാവന ചെയ്യുവാന് നമുക്കു കഴിയുന്നു.

സുഹൃത്തുക്കളേ ഞാന് നിങ്ങളോട് രണ്ടാമത്തെ ഒരു കാര്യം പറഞ്ഞു.സ്വയം സേവകന് എന്ന നിലയില് നമുക്കുള്ള കര്ത്തവ്യമെന്താണ് എന്ന ഒരു വസ്തുത ഞാന് നിങ്ങളെ ഓര്മ്മിപ്പിച്ചു. രാഷ്ട്രത്തിന്റെ പരമവൈഭവത്തിനു വേണ്ടി പ്രവര്ത്തിക്കുക എന്ന വിശിഷ്ടമായ നിര്ദ്ദേശം - മാര്ഗ്ഗദര്ശനം - കാഴ്ചപ്പാടാണു നമുക്കു ലഭിച്ചിട്ടുള്ളത് എന്ന് ഓരോ സ്വയം സേവകനും അവരവര് എത്തിപ്പെടുന്ന മേഖലയില് രാഷ്ട്രത്തിന്റെ പരമവൈഭവത്തിനുവേണ്ടി അവരവര് പ്രവര്ത്തിക്കണം എന്നും സൂചിപ്പിച്ചു. ഞാനിന്ന് ഏതു പദവിയിലാണോ എത്തിയിട്ടുള്ളത് - ആ മുഖ്യമന്ത്രിയെന്ന പദവിയില് നിന്നുകൊണ്ട് എന്റെ രാഷ്ട്രത്തിന്റെ പരമവൈഭവത്തിനു വേണ്ടി ഞാന് പ്രവര്ത്തിച്ചുകൊണ്ടിരിക്കുകയാണ് - ഒരു സ്വയംസേവകനെന്ന നിലയില് - എന്റെ സംസ്ഥാനത്തിന്റെ പരമമായ ഐശ്വര്യത്തിനു വേണ്ടി ഞാനിന്നവിടെ പ്രവര്ത്തിച്ചുകൊണ്ടിരിക്കുകയാണ്.

സുഹൃത്തുക്കളേ, പരമപൂജനീയ ഗുരുജിയുടെ ജന്മശതാബ്ദിയാഘോഷങ്ങളുടെ ഒരു മുഖ്യമ - മുഖ്യമന്ത്രം തന്നെ - ഏറ്റവും പ്രധാനപ്പെട്ട ഒരാശയം തന്നെ സാമുഹ്യസമരസത - സാമൂഹ്യസമത്വം എന്നുള്ളതാണ്. - ഈ നാട്ടില് ജീവിക്കുന്ന - അധ:കൃതരായ - പിന്നോക്കക്കാരായ - ദരിദ്രരായ - പീഢിതരായ ജനവിഭാഗങ്ങളെ അഭ്യുത്ഥരിക്കുവാന് വേണ്ടീട്ട് - ഉണര്ത്തുവാന് വേണ്ടീട്ടുള്ള പ്രവര്ത്തനം - അവരെ സമാജത്തിന്റെ ബാക്കി അംഗങ്ങളുമായി ഇഴ ചേര്ത്തു മുന്നോട്ടുകൊണ്ടുപോകുന്നതിനു വേണ്ടീട്ടുള്ള പ്രവര്ത്തനം ചെയ്യണം - അതാണ് ഏറ്റവും പ്രധാനമായ ഒരാശയമായി നാം ഉയര്ത്തിപ്പിടിക്കുന്നതായ കാര്യം. ഈ കാര്യം ഞാനെന്റെ സംസ്ഥാനത്തില് വളരെയേറെ ചെയ്യുവാന് വേണ്ടി പരിശ്രമിച്ചുകൊണ്ടിരിക്കുന്ന പ്രവര്ത്തനമാണ് സാമൂഹ്യസമരസതയുടേതായിട്ടുള്ളത്.

ആര് അംഗീകരിച്ചാലും - അംഗീകരിച്ചാല് - ഇല്ലെങ്കിലും - ആരു സ്വീകരിച്ചാലും ആരു സ്വീകരിച്ചില്ലെങ്കിലും - ഈ നാട്ടിലെ കപടമതേതരവാദികള് വിമര്ശിച്ചാലും വിമര്ശിച്ചില്ലെങ്കിലും - ഒരുകാര്യം പരമമായ സത്യമാണ് - ആ സത്യം ഞാന് നിങ്ങളുടെ മുമ്പില് പറയുകയാണ്. ഈ ഭാരതത്തില് എണ്പതു ശതമാനത്തിലധികം ഹിന്ദുക്കളാണ് ജീവിക്കുന്നത്. ഈ ഹിന്ദു ജനതയുടെ ഉള്ളില് വിഘടനവാസന വളര്ന്നാല് - അവര് ഛിന്നഭിന്നരായിക്കഴിഞ്ഞാല് - അവര് ചിന്നിച്ചിതറിപ്പോയാല് ഈ രാഷ്ട്രത്തെ രക്ഷിക്കുവാന് വേറെയാര്ക്കും സാദ്ധ്യമല്ല. ഹിന്ദുസമാജത്തിന്റെ സംഘടിതസ്വഭാവത്തിലൂടെ മാത്രമേ - ഹൈന്ദവ ഐക്യത്തിലൂടെ മാത്രമേ ഈ ഭാരതത്തെ രക്ഷിക്കുവാന് ഭാരതത്തെ മുന്നോട്ടുകൊണ്ടുപോകുവാന് സാദ്ധ്യമാകൂ എന്ന സത്യം ഞാന് നിങ്ങളോടു പറയുകയാണ്.

ഈ കാര്യം - ഹൈന്ദവ ഐക്യം എന്നതു നടക്കണം എന്നുണ്ടെങ്കില് ഈ ഹിന്ദു സമൂഹത്തില് ഉച്ചനീചത്വമില്ലാത്ത - അന്ത്യജനും അഗ്രജനുമില്ലാത്ത ഒരവസ്ഥയുണ്ടാകണം.പിന്നോക്കക്കാരേയും പിന്തള്ളപ്പെട്ടവരേയും അധ:സ്ഥിതരേയും ദളിതരേയും വനവാസി സഹോദരങ്ങളേയുമെല്ലാം സ്വസഹോദരങ്ങളാണ് എന്ന ഭാവനയോടു കൂടി മാറോടു ചേര്ത്തുപുല്കി നമുക്കൊത്തൊരുമിച്ചു മുന്നോട്ടുപോകാന് കഴിയുന്നെങ്കില് മാത്രമേ ഈ ഹൈന്ദവ ഐക്യം എന്നു പറയുന്നതായ വസ്തുത സത്യമായിത്തീരുകയുള്ളൂ.

പരമപൂജനീയഗുരുജിയുടെ ഏറ്റവും വലിയ സംഭാവന ഈ രംഗത്തുള്ള അദ്ദേഹത്തിന്റെ പ്രവര്ത്തനമായിരുന്നു എന്നു നമുക്കു കാണാന് സാധിക്കും. 
ഇന്നാട്ടില് നിലനിന്നിരുന്ന - ഹൈന്ദവസമൂഹത്തിന്റെയുള്ളില് നിലനിന്നിരുന്ന അസ്പൃശ്യത - അയിത്തം തൊട്ടുകൂടായ്മ തുടങ്ങിയ അനാചാരങ്ങള്ക്കെതിരെ ഒട്ടനവധി മഹാത്മാക്കള് പ്രവര്ത്തിച്ചിട്ടുണ്ട്. മഹാത്മാഗാന്ധിജി അതിനുവേണ്ടി പ്രവര്ത്തിച്ചു. മഹാത്മാ ഫുലെ അതിനുവേണ്ടി പ്രവര്ത്തിച്ചു. ഭീമറാവു റാംജി അംബേദ്കര് പ്രവര്ത്തിച്ചു. പക്ഷേ ഒരു വസ്തുത നമുക്കെല്ലാവര്ക്കുമറിയാം. ഈ അസ്പൃശ്യതയും അയിത്തവുമെല്ലാം നിലനിര്ത്തുന്ന കാര്യത്തില് മതപരമായ അന്ധവിശ്വാസങ്ങള്ക്കും മതപരമായ ആചാരങ്ങള്ക്കും വലിയൊരു പങ്ക് ഒരു ഘട്ടത്തില് നിലനിന്നിരുന്നു. ഈ മതപരത - ഈ - അ - അയിത്തത്തിലും മറ്റും നിലനിന്നിരുന്ന ഈ മതപരത ഇല്ലാതെയാകണം എന്നുണ്ടെങ്കില് മതാചാര്യന്മാരുടെ - ഭാരതീയ ആചാര്യന്മാരുടെ സമ്മതിയും പിന്തുണയും ഇക്കാര്യത്തിലുണ്ടായേ മതിയാകൂ എന്നു പരമപൂജനീയഗുരുജി മനസ്സിലാക്കി. അതുകൊണ്ട് നമ്മുടെ നാട്ടിലെ സന്യാസിവര്യന്മാരെ - ഭാരതീയ ആചാര്യന്മാരെ - എല്ലാവരെയുമദ്ദേഹം കുംഭമേളയുടെ സന്ദര്ഭത്തില് ഒരുമിച്ചുകൂട്ടുകയും ആ കുംഭമേളയുടെ സ്വഭാവത്തെ ഉപയോഗിച്ചുകൊണ്ട് സര്വ്വ സന്യാസിമാരുടേയും ഭാര്തീയാചാര്യന്മാരുടേയും സാന്നിദ്ധ്യത്തില് അതുജ്വലമായ മുദ്രാവചനം എന്നോണം 'ഹൈന്ദവര് സോദരര് സര്വ്വേ' - 'ന ഹിന്ദു പതിതോ ഭവേത്' എന്നു തുടങ്ങീട്ടുള്ള മുദ്രാവചനങ്ങള് - അതെല്ലാവരും ഉയര്ന്നു - ഉയര്ത്തി. അങ്ങനെ അസ്പൃശ്യതക്കെതിരെ ഹൈന്ദവ സമൂഹത്തിന്റെ ഐക്യത്തിനു വേണ്ടീട്ടുള്ള പ്രവര്ത്തനത്തെ മുന്നോട്ട് അദ്ദേഹം കൊണ്ടുപോന്നു.

ഗുജറാത്തില് ഗുജറാത്ത് സര്ക്കാര് ഒരു പ്രഖ്യാപനം - ഈ ദൃഷ്ടിയില് - ഉയര്ത്തിയിട്ടുണ്ട് - പ്രഖ്യാപനം നടത്തിയിട്ടുണ്ട്. ഗുജറാത്ത് സംസ്ഥാനത്തില് അന്തര്ജാതി വിവാഹം - അന്തര്ജാതി വിവാഹം നടത്തുന്നതായ വധൂവരന്മാര് - അവര് - അവരില് വധൂവരന്മാരിലൊരാള് ദലിതനാണെങ്കില് - വരന് ദലിതനും വധു സവര്ണ്ണ ജാതിയില്പെട്ട ആളാണെങ്കിലും വനവാസി വിഭാഗത്തില്പെട്ട ആളാണെങ്കിലും, വരന് വനവാസി - വധു സവര്ണ്ണ വിഭാഗം - അല്ലെങ്കില് തിരിച്ച് - ഏതു വിധത്തിലായാലും അങ്ങനെ വിവാഹം കഴിക്കാന് സന്നദ്ധരാകുന്ന - അന്തര്ജാതി വിവാഹം നടത്താന് തയ്യാറാകുന്നതായ വധൂവരന്മാര്ക്ക് അമ്പതിനായിരം രൂപ സര്ക്കാര് നല്കുവാന് നിശ്ചയിച്ചിരിക്കുകയാണ്.

ഗുജറാത്ത് സര്ക്കാര് സാമൂഹ്യസമത്വത്തെ സാദ്ധ്യമാക്കുന്നതിനു വേണ്ടി - സാക്ഷാത്കരിക്കുന്നതിനു വേണ്ടി ഇങ്ങനെ തുടങ്ങി വച്ച ഈ പദ്ധതി വിജയമാണ് എന്നു മനസ്സിലാക്കിയ കേന്ദ്രസര്ക്കാര് ഈ കാര്യത്തേക്കുറിച്ച് - ഈ പദ്ധതിയേക്കുറിച്ച് പൂര്ണ്ണമായി പഠിക്കുകയും ഇപ്പോഴിതാ മറ്റെല്ലാ സംസ്ഥാനങ്ങള്ക്കും അത്തരമൊരു നിര്ദ്ദേശം സര്ക്കാര് പ്രഖ്യാപനരൂപത്തില് നല്കിയിരിക്കുകയാണ്. ഗുജറാത്തില് ചെയ്തതുപോലെ ഇങ്ങനെ അന്തര്ജാതി വിവാഹം നടത്തുന്നതായ വധൂവരന്മാര്ക്ക് അമ്പതിനായിരം റുപ്പിക നല്കുവാന് ഓരോ സംസ്ഥാന സര്ക്കാരും തയ്യാറാവണം എന്നിപ്പോള് ഭാരത സര്ക്കാര് പറഞ്ഞു - പറഞ്ഞിരിക്കുകയാണ്. 

സുഹൃത്തുക്കളേ, തെരഞ്ഞെടുപ്പുകാലം പലപ്പോഴും നമുക്കിടയില് ഭിന്നതയെ വളര്ത്തുന്ന ഒരു കാലമായി കാണാറുണ്ട്. അത് നമ്മള് നേരിടുന്ന വലിയൊരു പ്രശ്നമാണ്. ഒരു പക്ഷേ ലോകസഭാ തെരഞ്ഞെടുപ്പിലോ നിയമസഭാ തെരഞ്ഞെടുപ്പിലോ അത് അത്ര കണ്ട് ഭീകരമായി ദൃശ്യമാകുന്നില്ല. പക്ഷേ ഗ്രാമ പഞ്ചായത്തുകളെ തെരഞ്ഞെടുപ്പു വരുമ്പോള് ഓരോ കുടുംബത്തിലും ഭിന്നതയുണ്ടാകുന്നു. സഹോദരനും സഹോദരനും തമ്മില് ഭിന്നത വളരുന്നു. ഗ്രാമത്തിന്റെയുള്ളില് ശിഥിലത വളരുന്നു. തകരുന്നു. ഈയൊരു സാഹചര്യം ഗ്രാമങ്ങളില് ഒരു തരത്തില് അനൈക്യത്തെ വളര്ത്തുകയും ഗ്രാമങ്ങളെ തകര്ക്കുകയും ചെയ്യുന്ന ഒരു സാഹചര്യം ഇന്ന് നിലനില്ക്കുന്നുണ്ട് എന്നു മനസ്സിലാക്കിക്കൊണ്ട് എന്റെ സര്ക്കാര് അവിടെ ഗുജറാത്തിലൊരു പ്രഖ്യാപനം നടത്തി. ‘സമൃദ്ധഗാവ് യോജന‘ എന്നൊരു പദ്ധതി പ്രഖ്യാപിച്ചു. 
ആ പദ്ധതിപ്രകാരം ഞങ്ങളവിടെ - അവിടുത്തെ ജനങ്ങളോട് പറഞ്ഞ് നിങ്ങള് ഓരോ ഗ്രാമത്തിലേയും തെരഞ്ഞെടുപ്പിന്റെ സന്ദര്ഭത്തില് ഒരുമിച്ചു കൂടുക. ഗ്രാമത്തിലെ ജനങ്ങളെല്ലാവരും ഒത്തുകൂടി പരമമായ ജനാധിപത്യത്തിന്റെ അത്യുജ്ജ്വലമായ മാതൃകയെന്നോണം എല്ലാവരും സര്വ്വ സമ്മതിയോടു കൂടി അവരുടെ സര്പ്പഞ്ചിതയെ - അവരുടെ പഞ്ചായത്ത് - നെ - മെംബറെ തെരഞ്ഞെടുക്കുന്ന ഒരവസ്ഥയുണ്ടാകണം - അതിനു തയ്യാറാകണം എന്നവരോടു പറഞ്ഞു. 
എപ്രകാരമാണോ ഒരു നാടിന്റെ ജനാധിപത്യവ്യവസ്ഥ ഏറ്റവും ആരോഗ്യകരമാവു - ആണ് എന്നു പറയുന്നത് - രാഷ്ട്രപതിയുടെ തെരഞ്ഞെടുപ്പുനടക്കുമ്പോള് യാതൊരു വിധത്തിലുമുള്ള ഭിന്നാഭിപ്രായങ്ങളുമില്ലാതെ ഐകകണ്ഠ്യേന എപ്പോഴാണോ തെരഞ്ഞെടുക്കപ്പെടുന്നത് അപ്പോഴാണ് നമ്മുടെ നാട്ടിലെ ജനാധിപത്യവ്യവസ്ഥയേറ്റവും ശ്രേഷ്ഠമെന്നു പറയുന്നത്. ഇതേ പോലെ ഓരോ ഗ്രാമത്തിലേയും സര്പ്പഞ്ചിതയെ - പഞ്ചായത്തംഗത്തെ തെരഞ്ഞെടുക്കുന്ന കാര്യത്തിലും സര്വ്വ സമ്മതിയോടു കൂടി എല്ലാവര്ക്കും സ്വീകാര്യനായ ഒരാളെ തെരഞ്ഞെടുക്കാന് കഴിയുക എന്നത് തീര്ച്ചയായും താഴെത്തട്ടിലെ ജനാധിപത്യമൂല്യങ്ങളുടെ അത്യുജ്ജ്വലമായ നിദര്ശനമാണ്. അങ്ങനെ ചെയ്യാന് സാധിക്കണം എന്ന് ഞങ്ങളുടെ നാട്ടില് ഗുജറാത്തില് എല്ലാ ഗ്രാമങ്ങളോടുമായിട്ട് ഒരഭ്യര്ത്ഥന - ഒരു പ്രഖ്യാപനം - നടത്തി. 
സുഹൃത്തുക്കളേ, ഇപ്പോള് ഗുജറാത്തിലെ പഞ്ചായത്തു തെരഞ്ഞെടുപ്പുകള് കഴിഞ്ഞിരിക്കുകയാണ്. ഒരു വസ്തുത നോക്കൂ. ആ ഗുജറാത്തിലെ നാല്പത്തിയഞ്ചു ശതമാനം ഗ്രാമപഞ്ചായത്തുകളും സര്വ്വസമ്മതിയോടെ ഐകകണ്ഠ്യേന അവരുടെ പഞ്ചായത്തംഗത്തെ തെരഞ്ഞെടുക്കുന്ന സ്ഥിതിവിശേഷം ഉണ്ടായിരിക്കുകയാണ്. അതൊരര്ത്ഥത്തില് ഗ്രാമ ഐക്യം - സാമാജിക ഐക്യത്തിന് വളരെയേറെ സഹായകരമായിത്തീര്ന്നിരിക്കുകയാണ്. 

ഗുജറാത്ത് പതിനഞ്ചു ശതമാനത്തോളം വനവാസി സഹോദരങ്ങളുള്ള നാടാണ്. ആ വനവാസി സഹോദരങ്ങളുടെ ഉയര്ച്ചയ്ക്കുവേണ്ടി വളരെയേറെ സവിശേഷതയാര്ന്ന ഒരു ഗുജറാത്തി പദ്ധതി ഞങ്ങള് വനവാസി വികസന പ്രവര്ത്തനത്തിനു വേണ്ടി പ്രയോജനപ്പെടുത്തി അത് പ്രഖ്യാപിച്ചു. ഞങ്ങള് വികസനത്തിനു വേണ്ടിയിട്ടുള്ള വനവാസി അഭ്യുത്ഥാനത്തിനു വേണ്ടിയിട്ടുള്ള വികസന - ഫലം നേരിട്ട് വനവാസി വനവാസികള്ക്ക് നല്കുകയും അവരൗടെ പ്രവര്ത്തനത്തില് - പ്രവര്ത്തനം - വികസനപ്രവര്ത്തനം നടപ്പാക്കുകയും ചെയ്യുന്ന ആ പദ്ധതി. തീര്ച്ചയായിട്ടും അത് ഉണ്ടാക്കിയ പ്രതികരണം അത്ഭുതാവഹമായിരുന്നു. വലിയ വിജയം അതിനുണ്ടാകുകയും ചെയ്തു. ഈ വിജയം മനസ്സിലാക്കിയിട്ട് കേന്ദ്രസര്ക്കാര് ഇന്ന് മറ്റു പ്രദേശങ്ങളിലെ സര്ക്കാരുകള് ഇന്ന് ഈ ഗുജറാത്തി പാറ്റേണ് - ഗുജറാത്തി പദ്ധതി - ട്രൈബല് ഡവലപ്മെന്റിനു വേണ്ടീട്ടുള്ള ഈ ഗുജറാത്തി പാറ്റേണ് അനുകരിക്കുവാന് വേണ്ടി നിശ്ചയിച്ചിരിക്കുകയാണ്. 

സുഹൃത്തുക്കളേ, സ്വാതന്ത്ര്യലബ്ധിക്കുശേഷം ഇന്നോളമുള്ള ഭാരതത്തിന്റെ ചരിത്രം നോക്കിയാലും - അതിനു മുമ്പുള്ള ചരിത്രം നോക്കിയാലും ഒരു വസ്തുത നമുക്കു മനസ്സിലാകും. മനസ്സിലാക്കാന് കഴിയും. ഭാരതം അടിസ്ഥാനപരമായി കാര്ഷികപ്രധാനമായ ഒരു രാജ്�

Tuesday 27 November 2012

ശ്രീശങ്കരന്‍ ലൗകികദൃഷ്ടാന്തങ്ങളിലൂടെ (വിവേകചൂഡാമണി 30)


പലതരത്തില്‍പ്പെട്ട പ്രലോഭനങ്ങള്‍ ഈ ലോകത്തുണ്ട്. പ്രലോഭനങ്ങളില്‍ ആപത്തുകള്‍ പതിയിരിക്കുന്നു. അത്തരം പ്രലോഭനങ്ങളെ പാടേ ഉപേക്ഷിക്കുന്നതരത്തില്‍ ലൗകീക സുഖഭോഗങ്ങളോടുള്ള തീവ്രമായ വെറുപ്പും (വൈരാഗ്യവും) മോക്ഷം നേടുന്നതിനുള്ള ഉത്കൃഷ്ടമായ ആഗ്രഹവും (മുമുക്ഷുത്വവും) ആര്‍ജ്ജിച്ചെങ്കില്‍ മാത്രമേ പരമപുരുഷാര്‍ത്ഥമായ മോക്ഷത്തിനുവേണ്ടിയുള്ള ശ്രമം ഫലവത്താകുകയുള്ളൂ. ഈ കാര്യത്തിലേക്കാണ് താഴെപറയുന്ന ഉദാഹരണം വെളിച്ചംവീശുന്നത്.
മരൗ സലീലവത് (വിവേകചൂഡാമണി 30)
മരുഭൂമിയിലെ വെള്ളംപോലെ ലൗകികസുഖങ്ങളോടുള്ള വെറുപ്പും (വൈരാഗ്യവും) ബ്രഹ്മസാക്ഷാത്കാരത്തിനുവേണ്ടിയുള്ള ശക്തമായ ആഗ്രഹവും (മുമുക്ഷുത്വവും) ആണ് ദുഃഖത്തില്‍നിന്നുള്ള നിത്യമായ മോചനത്തിന്റെ അടിത്തറ. ശമം (ശാന്തത), ദമം (സഹിഷ്ണുത), യമം സുഖഭോഗങ്ങളോടുള്ള ആഗ്രഹത്തെ അടക്കല്‍ തുടങ്ങിയവ സാര്‍ത്ഥകമായ ശേഷം സംസാരദുഃഖത്തില്‍നിന്ന് മോചനം ലഭിക്കണമെങ്കില്‍ അവ മുമ്പ് സൂചിപ്പിച്ച അടിത്തറയിലുള്ളതായിരിക്കണം, ഉറച്ചതായിരിക്കണം. ഇത്തരത്തിലുള്ള അടിത്തറയില്ലാതെ ശമദമാദികള്‍ ശീലിച്ചാലും അത് കാനല്‍ജലംപോലെ – വെള്ളത്തിന്റെ ഒരു തോന്നല്‍പോലെ – ആയിത്തീരുമെന്നാണ് ശ്രീശങ്കരന്റെ അഭിപ്രായം. യഥാര്‍ത്ഥത്തില്‍ ഉദ്ദിഷ്ടഫലമായ ദാഹശമനം ഇത് ഉണ്ടാക്കിത്തരികയില്ല. അതിനു കാരണമുണ്ട്. ലൗകീക സുഖഭോഗങ്ങളോടുള്ള അറപ്പും മോക്ഷത്തിനുള്ള ഉത്കൃഷ്ടമായ ഇച്ഛയും ഇല്ലെങ്കില്‍ ശമദമാദികള്‍ ഏതുനിമിഷവും കൈവിട്ടുപോകും. അവ ഒരു കാരണവശാലും മോക്ഷമാഗ്രഹിക്കുന്നവന് സഹായകരമാവുകയില്ല. ഇപ്രകാരം ഫലപ്രദമാകാത്ത ശമദമാദികളെയാണ് ശ്രീശങ്കരന്‍ കാനല്‍ജലത്തോട് ഉപമിച്ചിരിക്കുന്നത്. ഉണ്ടെന്നു തോന്നുകയും യഥാര്‍ത്ഥത്തില്‍ ഇല്ലാതിരിക്കുകയും ചെയ്യുന്നതിന്റെ തികഞ്ഞ ഉദാഹരണമാണല്ലോ കാനല്‍ജലം (മരീചിക)
മരീചിക വെറും തോന്നല്‍ മാത്രമാകയാല്‍ അവിടെ യഥാര്‍ത്ഥത്തില്‍ വെള്ളമില്ല. മരുഭൂമിയില്‍ ഉണ്ടെന്നുതോന്നുന്ന വെള്ളം കുടിക്കാമെന്ന് അത് ആരെങ്കിലും ആഗ്രഹിച്ചാല്‍ അത് എപ്പോഴെങ്കിലും നടക്കുമോ? വെള്ളം ഉണ്ടെന്ന തോന്നല്‍ മാത്രം എപ്പോഴെങ്കിലും ആര്‍ക്കെങ്കിലും ദാഹം ശമിപ്പിച്ചുകൊടുക്കുമോ? ഇല്ലതന്നെ. അതികഠിനമായ വൈരാഗ്യത്തില്‍ അധിഷ്ഠിതമല്ലാത്ത ശമദമാദികള്‍ ശരിയായ ശമദമാദികള്‍ ആയിരിക്കയില്ല. അവ ശമദമാദികളുടെ വെറും തോന്നല്‍ മാത്രമാണ്. അത്തരത്തില്‍പ്പെട്ട ശമദമാദികള്‍ യോഗിയെ ഉദ്ദിഷ്ടമോക്ഷപഥത്തില്‍ ഒരിക്കലും എത്തിക്കുകയില്ലതന്നെ. അതുകൊണ്ടാണ് വൈരാഗ്യത്തില്‍ അധിഷ്ഠിതമല്ലാത്ത ശമദമാദികളെ കാനല്‍ജലംപോലെ അയഥാര്‍ത്ഥം എന്ന് ശ്രീ ശങ്കരന്‍ പറഞ്ഞത്.
വെള്ളത്തിന്റെ കേവലമായ തോന്നല്‍ വസ്തുനിഷ്ഠമായ വെള്ളത്തിന്റെ അസ്തിത്വം അല്ലെന്ന് സൂചിപ്പിച്ചല്ലോ. അതുകൊണ്ട് മരുഭൂമിയില്‍ ദാഹിച്ചുവലയുന്ന ഒരുവന്‍ അങ്ങകലെ വെള്ളത്തിന്റെ ഓളങ്ങള്‍ കണ്ടുകൊണ്ട് ആര്‍ത്തിപൂണ്ട് മുന്നോട്ടുനടന്നാല്‍ അയാള്‍വെള്ളം കിട്ടാതെ ചത്തുവീണതു തന്നെ. വാസ്തവത്തില്‍ അവിടെ വെള്ളമില്ലെങ്കിലും എപ്പോഴും ഒരു നൂറുവാര അകലെ വെള്ളം അലയടിക്കുന്നതായി ദാഹിച്ചുനില്‍ക്കുന്ന ഒരുവനു തോന്നിപ്പോകും. അയാള്‍ അത്രയും ദൂരം താണ്ടുമ്പോള്‍ അത്രയുംതന്നെ അകലെ ജലമുള്ളതായി വീണ്ടും തോന്നും. ജലത്തിനരികെ എത്താനുള്ള അയാളുടെ പലായനം കൊടുംചൂടില്‍ ശരീരത്തില്‍ അവശേഷിച്ചിരുന്ന ജലാംശം കൂടി വറ്റിപ്പോകുന്നതിനും അയാള്‍ മരിച്ചുവീഴുന്നതിനും ഇടവരുത്തുന്നു.
ഇപ്രകാരം വൈരാഗ്യം, തീക്ഷ്ണമായ മോക്ഷേച്ഛ തുടങ്ങിയവയില്‍ അധിഷ്ഠിതമല്ലാത്ത ശമം ദമം തുടങ്ങിയവ കുറ്റമറ്റവയല്ല. അവ ശമദമാദികളുടെ തോന്നല്‍ മാത്രമാണ്. അത്തരത്തില്‍ വികലമായ ശമദമാദികള്‍ അനുഷ്ഠിക്കുന്നവന് ബ്രഹ്മജ്ഞാനം ലഭിക്കുകയില്ല. കാനല്‍ജലം കുടിക്കാന്‍ ഒരുമ്പെടുന്നവന് ഒരിക്കലും അത് കുടിക്കാന്‍ സാധ്യമാകാത്തതുപോലെ ഫലപ്രദമാകാത്ത പ്രയത്‌നം രണ്ടുപക്ഷക്കാര്‍ക്കും (മോക്ഷം ആഗ്രഹിക്കുന്നവനും വെള്ളത്തിനു ദാഹിക്കുന്നവനും) ഇവിടെ സമാനം തന്നെ.
എത്തിപ്പിടിക്കാവുന്ന ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ഒരു വസ്തുവല്ല മോക്ഷം. വൈരാഗ്യത്തില്‍ അധിഷ്ഠിതമല്ലെങ്കില്‍ ശമദമാദികള്‍ ശീലിച്ചാലും സാധകന്‍ (മോക്ഷം ആഗ്രഹിക്കുന്നവന്‍) അതില്‍നിന്ന് ഏതുനിമിഷവും വിട്ടുപോകും. മോക്ഷം അയാള്‍ക്ക് ഒരു മരീചകയായി അവശേഷിക്കുകയും ചെയ്യും. മരുഭൂമിയിലെ വെള്ളം എന്ന ദൃഷ്ടാന്തം അടിസ്ഥാനമില്ലാത്ത നിഷ്പ്രയോജനമായ, ഫലപ്രദമാകാത്ത ഒന്നിന്റെ പ്രതീകമാണ്. അതുകൊണ്ട് മോചനം ആഗ്രഹിക്കുന്ന ഒരുവന്‍ ശമാദികളുടെ ഉണ്മ ഉറപ്പിക്കുകതന്നെ വേണം. ആയതിന് വൈരാഗ്യം മുമുക്ഷുത്വം എന്നിവ ഒഴിച്ചുകൂടാന്‍ പാടില്ലാത്തതുതന്നെ. അതുകൊണ്ട് അപഥത്തില്‍ സ്വയം നയിക്കപ്പെടാതിരിക്കുവാനും, കാനല്‍ജലത്തിന്റെ പിന്നാലെ പോകുന്നവനു സംഭവിക്കുന്ന ജീവഹാനി ഒഴിവാക്കാനും വൈരാഗ്യത്തിന്റെ അടിത്തറയിലുറച്ച ശമദമാദികള്‍ സ്വായത്തമാക്കണം. അങ്ങനെയുള്ളവനുമാത്രമേ സ്വര്‍ണ്ണപത്രംകൊണ്ടു മൂടിവച്ചിരിക്കുന്ന ആത്യന്തിക സത്യത്തിന്റെ മുഖം കാണാന്‍ പറ്റുകയുള്ളൂ എന്ന സത്യമാണ് ആചാര്യന്‍ ഈ ദൃഷ്ടാന്തത്തിലൂടെ നമുക്ക് പറഞ്ഞുതരുന്നത്.


Read more: http://punnyabhumi.com

ശബരിമലയിലെ ഓരോ തീര്‍ത്ഥാടനക്കാലവും വിവാദങ്ങള്‍ ഒഴിയാതായിട്ട് വര്‍ഷങ്ങളായി


ശബരിമലയിലെ ഓരോ തീര്‍ത്ഥാടനക്കാലവും വിവാദങ്ങള്‍ ഒഴിയാതായിട്ട് വര്‍ഷങ്ങളായി. ദേവസ്വംബോര്‍ഡിന്റെയും സര്‍ക്കാരിന്റെയും പിടിപ്പുകേടിലേക്കാണ് വിവാദങ്ങള്‍ വിരല്‍ചൂണ്ടുന്നത്. തീര്‍ത്ഥാടനകാലം ആരംഭിച്ച് ഏതാനുംനാള്‍ പിന്നിട്ടപ്പോഴാണ് പ്രസാദമായി നല്‍കുന്ന അപ്പത്തില്‍ പൂപ്പല്‍ കണ്ടെത്തിയത്. ഇതിനെതുടര്‍ന്ന ലക്ഷക്കണക്കിന് പാക്കറ്റ് അപ്പമാണ് കത്തിച്ചുകളഞ്ഞത്. സംഭവത്തെ മാധ്യമങ്ങള്‍ കൊഴുപ്പിച്ചു എന്നത് നേരാണ്. കോടിക്കണക്കിന് തീര്‍ത്ഥാടകരെത്തുകയും അവരൊക്കെ വാങ്ങുകയും ചെയ്യുന്ന അപ്പത്തില്‍ പൂപ്പലുണ്ടായി എന്നത് നിസാരമായി കാണേണ്ടകാര്യമല്ല.
മാനദണ്ഡങ്ങള്‍ പാലിച്ചും ഉള്‍ക്കൊള്ളിക്കേണ്ട ചേരുവകള്‍ ചേരുംപടി ചേര്‍ത്തും അപ്പമുണ്ടാക്കുകയും വേണ്ടവിധം സൂക്ഷിക്കുകയും ചെയ്താല്‍ അത് മാസങ്ങളോളം കേടുകൂടാതിരിക്കുമെന്നത് വസ്തുതയാണ്. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ തോന്നുംപടിയാണ് നടക്കുന്നതെന്നാണ് അപ്പം കേടായതിലൂടെ വ്യക്തമാകുന്നത്. അയ്യപ്പന്റെ തിരുപ്രസാദമാണ് അപ്പവും അരവണയും. ഇതുവാങ്ങാതെ ഒരു തീര്‍ത്ഥാടകന്‍ പോലും മടങ്ങാറില്ല. ആ നിലയില്‍ പ്രസാദമൊരുക്കുന്ന അസംസ്‌കൃത വസ്തുക്കളുടെ നിലവാരം കാത്തുസൂക്ഷിക്കുകയും ശരിയായ കൂട്ട് അപ്പമുണ്ടാക്കാനുപയോഗിക്കുകയും ശുചിത്വം നിലനിര്‍ത്തുകയും കേടുവരാത്ത സാഹചര്യത്തില്‍ സൂക്ഷിക്കുകയും ചെയ്യേണ്ടതാണ്. എന്നാല്‍ ഇതൊന്നും പാലിക്കുന്നില്ലെന്നതാണ് ദുഃഖകരം.
കവറില്‍ ഉള്ളടക്കം ചെയ്താണ് അപ്പം വിതരണം നടത്തുന്നുവെന്നതിനാല്‍ ഈ തീര്‍ത്ഥാടനകാലം ആരംഭിച്ചശേഷം എത്രയോ അയ്യപ്പന്‍മാര്‍ പ്രസാദമായി വാങ്ങിയ പൂപ്പല്‍ വന്ന അപ്പവുമായി മടങ്ങിയിരിക്കും. സാക്ഷാല്‍ അയ്യപ്പസ്വാമിയുടെ പേരിലാണ് പൊറുക്കാനാവാത്ത ഈ ഈശ്വരനിഷേധമൊക്കെ നടക്കുന്നത്.
ഈ പ്രശ്‌നത്തില്‍ മാധ്യമങ്ങള്‍ അമിതപ്രാധാന്യം നല്‍കുന്നുവെന്നും അതുനിയന്ത്രിക്കണമെന്നും ആവശ്യപ്പെട്ട് ദേവസ്വംബോര്‍ഡ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും കോടതി അതു തള്ളുകയായിരുന്നു. അപ്പം, അരവണ നിര്‍മാണത്തില്‍ ശുചിത്വം ഉറപ്പാക്കണമെന്നാണ് കോടതി നിര്‍ദ്ദേശം നല്‍കിയത്. ഈ പ്രശ്‌നത്തില്‍ മാധ്യമങ്ങളെ ഏതെങ്കിലും തരത്തില്‍ നിയന്ത്രിക്കാനുദ്ദേശമില്ലെന്ന് ദേവസ്വം മന്ത്രിയും വ്യക്തമാക്കിയിട്ടുണ്ട്. മാധ്യമങ്ങളുടെ പ്രവര്‍ത്തനം പ്രശംസനീയമാണെന്നും അവര്‍ അവരുടെ കടമയാണ് നിര്‍വഹിക്കുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
അതേസമയം ലോകത്തെ ഏറ്റവുംവലിയ ഹൈന്ദവതീര്‍ത്ഥാടനകേന്ദ്രമായ ശബരിമലയുടെ പെരുമയില്‍ അസൂയപൂണ്ട ചില നിക്ഷിപ്ത താല്‍പര്യക്കാരും വര്‍ഗീയവാദികളുമൊക്കെ കിട്ടുന്ന സന്ദര്‍ഭം വളരെ തന്ത്രപരമായി മുതലെടുക്കുന്നുണ്ട് എന്നത് തള്ളിക്കളയാനാവില്ല. അതാണ് ശബരിമലയെ സംബന്ധിച്ച് ഉണ്ടാകുന്ന വിഷയങ്ങള്‍ക്ക് അമിതപ്രാധാന്യം ലഭിക്കുന്നത്. കഴിഞ്ഞ തീര്‍ത്ഥാടനകാലത്ത് മുല്ലപ്പെരിയാര്‍ വിഷയത്തെ ഊതിവീര്‍പ്പിച്ചത് തമിഴ്‌നാട്ടില്‍ നിന്നുള്ള തീര്‍ത്ഥാടകരുടെ വരവിനെ ഗണ്യമായി ബാധിച്ചു. ഒരു പക്ഷേ മാധ്യമപ്രവര്‍ത്തകര്‍ നിക്ഷിപ്ത താല്‍പര്യക്കാരുടെ ദുഷ്ടലാക്ക് മനസിലാക്കാതെ പലപ്പോഴും കെണിയില്‍ പെടുന്നില്ലേ എന്ന സംശയവും അസ്ഥാനത്തല്ല. വിഷയം ശബരിമല പ്രസാദത്തെ സംബന്ധിച്ചാകുമ്പോള്‍ അതു വാര്‍ത്താ പ്രാധാന്യമുണ്ടാവുക സ്വാഭാവികമെന്ന് വാദിക്കാമെങ്കിലും ഇതിനിടയിലെവിടെയോ ചില സ്ഥാപിത താല്‍പര്യമില്ലേ എന്ന് സംശയവുമുണ്ട്.
ശബരിമലയിലെ പ്രസാദമായ അപ്പത്തിന്റെയും അരവണയുടെയും നിര്‍മാണത്തില്‍ അതീവഗൗരവം പുലര്‍ത്തിക്കൊണ്ട് ഇനിയൊരിക്കലും തീര്‍ത്ഥാടകരുടെ മനസിനെ നോവിക്കുന്ന തരത്തില്‍ ഈ വിഷയത്തില്‍ ഒരു വീഴ്ചയും ഉണ്ടാകരുത്. അങ്ങനെ സംഭവിച്ചാല്‍ സാക്ഷാല്‍ അയ്യപ്പസ്വാമി പോലും പൊറുക്കില്ല എന്നത് മറന്നുപോകരുത്.


Read more: http://punnyabhumi.com

ദൈവമേ കൈതൊഴാം കേള്‍ക്കുമാറാകണം

ദൈവമേ കൈതൊഴാം കേള്‍ക്കുമാറാകണം

പാവമാമെന്നെ നീ കാക്കുമാറാകണം

എന്നുള്ളില്‍ ഭക്തിയുണ്ടാകുമാറാകേണം

നിന്നെ ഞാനെന്നുമേ കാണുമാറാകേണം

നേര്‍വഴിക്കെന്നെ നീ കൊണ്ടുപോയീടണം

നേര്‍വരും സങ്കടം ഭസ്മമായീടണം

ദുഷ്ടസംസര്‍ഗ്ഗം വരാതെയായീടണം

ശിഷ്ടരായുള്ളവര്‍ തോഴരായീടണം

നല്ലകാര്യങ്ങളില്‍ പ്രേമമുണ്ടാക്കണം

നല്ലവാക്കോതുവാന്‍ ത്രാണിയുണ്ടാക്കണം

കൃത്യങ്ങള്‍ ചെയ്യുവാന്‍ ശ്രദ്ധയുണ്ടാക്കണം

സത്യം പറഞ്ഞിടാന്‍ ശക്തിയുണ്ടാക്കണം



Sunday 25 November 2012

ബാലഗോകുലം പ്രാര്‍ത്ഥന

കരുണാമുരളീധാരാ.... 
മനസ്സില്‍നിറക്കുക കണ്ണാ!
കരുണാമുരളീധാരാ....

ഗോകുലമണിയും മണിയും നീയേ
ഗോപികാ ഹൃതി നിനവും നീയേ
വൃന്താരണ്യ പൂക്കളില്‍ നിറവും
മണവും മധുവും നീ യേ....

കാളിയ മര്‍ദ്ദക! ഞങ്ങടെ കണ്‍കളില്‍
അമ്രിതെഴുതൂ നിന്‍  മിഴിയാല്‍
കരുണാമുരളീധാരാ .............


ധര്‍മമാധര്‍മ്മരണങ്ങളില്‍ ഞങ്ങടെ
കണ്മിഴിതെളിയാന്‍ നീളേ
നിത്യനിരാമയ ശംഖോലി  പോലെ
ഒഴുകാവൂ നീന്‍   സമരണാ

കരുണാമുരളീധാരാ.... 
മനസ്സില്‍നിറക്കുക കണ്ണാ!
കരുണാമുരളീധാരാ ..............

https://www.youtube.com/watch?v=SQVKQHcN0Eo

http://mp3hunt.in/balagokulam

Saturday 24 November 2012

മക്കയില്‍ നടക്കുന്ന ശൈവാരാധന











"ഏക ദൈവവിശ്വാസികളുടെ തലസ്ഥാനമായ മക്ക, സനാതനധര്‍മം ബഹുമാനിക്കേണ്ട ഒരിടം കൂടിയാണ്. എന്തെന്നാല്‍ സനാതനം പരമസത്യമായിക്കാണുന്ന ജ്യോതിര്‍ലിംഗ പ്രതിഷ്ടകളില്‍ ഒന്ന് കുടികൊള്ളുന്നതും മക്കയിലാണ്. പ്രകൃതീപുരുഷര്‍ ചേര്‍ന്ന് ജഗത്‌സൃഷ്ടി നടത്തിയെന്ന് സനാതനം വിശ്വസിക്കുന്നു. ശൂന്യതയില്‍ നിന്നും ബിന്ദുരൂപം പൂണ്ട പ്രകൃതി, പിന്നീട് കലയും, നാദവുമായി രൂപാന്തരം പൂണ്ടു ആദിനാദമായ ഓംകാരമായി മാറി എന്ന് സനാതനം. അത് അറബിയി
ലേയ്ക്ക് പകര്‍ത്തിയെഴുത്തപ്പെട്ടപ്പോള്‍ ആദിയില്‍ വചനവും, വചനം രൂപവുമായി. അള്ളാ എന്ന പദത്തിന് ഈശ്വരന്‍/ അല്ലെങ്കില്‍ ഈശ്വരി എന്നാണ് അര്‍ത്ഥവും. സനാതനം ഈ അരൂപിയായ ഈ മഹാപ്രകൃതിയെ പ്രതീകങ്ങള്‍ വഴി ആരാധിക്കുമ്പോള്‍, ഭാരതത്തിലെ ഗ്രന്ഥങ്ങള്‍ വായിച്ചു ലോകം എന്തെന്നറിഞ്ഞ അറബികള്‍,കാണാത്ത ഈശ്വരന്‍ മാത്രമാണ് സത്യം എന്നും പ്രവാചകന്‍ എന്ന ഒരാളുടെ വാക്കുകള്‍ കേട്ടാല്‍ മാത്രമേ ഈശ്വരന്‍ അനുഗ്രഹിക്കൂ എന്നും ശഠിക്കുന്നു. വിശ്വയോനിയില്‍ നിന്നും രൂപം കൊണ്ടവര്‍ ആണ് തങ്ങളെന്ന് വിശ്വസിക്കുന്ന ഹൈന്ദവജനത പ്രപഞ്ചസൃഷ്ടിയുടെ പീഠമായ ശിവലിംഗരൂപത്തെ ആരാധിക്കുമ്പോള്‍, ശാസ്ത്രം ശിവലിംഗത്തിന് സ്വയം ഊര്‍ജം ഉല്‍പ്പാദിപ്പിക്കാന്‍ കഴിവുണ്ടെന്ന് സാക്ഷ്യപ്പെടുത്തുമ്പോള്‍, ഇതേ ശിവലിംഗത്തെ അപ്രദക്ഷിണം ചെയ്തു ആരാധിക്കുന്നവരാണ് ലോകമുസ്ലീം ജനത. ലക്ഷക്കണക്കിനാളുകള്‍ ഒരേ സമയം ഒരു ശിവലിംഗത്തെ ആരാധിക്കുമ്പോള്‍, പ്രദക്ഷിണം ചെയ്യുമ്പോള്‍ ഉണ്ടാകുന്ന ഊര്‍ജം എത്രതോളമായിരിക്കും എന്നൊന്ന് ഊഹിച്ചു നോക്കൂ.. പ്രതീകങ്ങളില്‍ വിശ്വസിക്കാത്ത ഏകദൈവ വിശ്വാസികള്‍ ജഗത്‌യോനീ പ്രതീകമായ കല്ലില്‍ മുത്തുന്നതും മക്കയിലെ മാത്രം ചടങ്ങാണ്. ഇപ്പറഞ്ഞ കാര്യങ്ങള്‍ അശ്ലീലമായി ആര്‍ക്കു തോന്നുന്നുവോ അവന്‍ സ്വന്തം മാതാപിതാക്കള്‍ തന്നെ സൃഷ്ടിക്കാന്‍ വൃത്തികേട് കാണിച്ചു എന്ന് ധരിക്കുന്നവനുമായിരിക്കും. അവിടെ ചെല്ലുന്നവരുടെ വസ്ത്രധാരണം നമ്മുടെ നാട്ടിലെ പൂജാരികളുടെതിനു സമാനവുമാണ് എന്നത് ശ്രദ്ധിക്കേണ്ട ഒരു വസ്തുതയുമാണ്. ശിവക്ഷേത്രത്തിലെ നന്ദികേശന്‍ മക്കയില്‍ അബ്രഹാം ആണ്. മക്കയുടെ ഉപഗ്രഹചിത്രങ്ങള്‍ നല്‍കുന്നതും തികച്ചും ഒരു ശിവലിംഗം കുടിയിരിക്കുന്ന തരത്തിലുള്ള ചിത്രങ്ങള്‍ തന്നെ. മറ്റെല്ലാ മുസ്ലീം ദേവാലയങ്ങളിലും അന്യമതസ്ഥര്‍ക്ക് പ്രവേശനം അനുവദിക്കുന്ന ഇവര്‍ ഇത്തരം ചില സത്യങ്ങളെ മറച്ചു വെക്കുവാന്‍ വേണ്ടി തന്നെയാണ്, ഇവിടം സര്‍വവിധ സുരക്ഷാക്രമീകരണങ്ങള്‍ കൊണ്ടും മറച്ചു നിര്‍ത്തിയിരിക്കുന്നതും. എന്നെങ്കിലും ഒരു തുള്ളി ഗംഗാജലം അവിടെ പതിച്ചാല്‍ ആ ഭൂമി വീണ്ടും സനാതനധര്‍മ്മത്തിന്റെ വിളനിലമാകും എന്ന് കഥകള്‍ പറയുന്നുണ്ടെങ്കിലും, അത്തരം ഒരു കഥയെ ഒരു തുള്ളി ഗംഗാജലം അവിടെ വീഴ്ത്തി പൊളിച്ചെഴുതാന്‍ തക്ക ധൈര്യം ഒരു മുസ്ലീം നേതാവിനും ഉണ്ടാകില്ല തന്നെ. അടിസ്ഥാനപരമായി സനാതനധര്‍മത്തെ അനുകരിക്കുന്നവര്‍, പരസ്യമായി അതിനെ എതിര്‍ക്കുന്നതിന്റെ അര്‍ത്ഥമെന്തെന്നു മാത്രമാണ് നമു‍ക്ക്‌ മനസ്സിലാകാത്തതും "
 


കടപ്പാട് ആഗ്നേയം [Aagnaeyam]

സേവാഭാരതി സേവാസംഗമം ,കൊടുങ്ങല്ലൂരില്‍


സേവാഭാരതി സേവാസംഗമത്തിന് തുടക്കമായി


കൊടുങ്ങല്ലൂര്‍ (തൃശൂര്‍): സേവാഭാരതി സംസ്ഥാന സേവ സംഗമം കൊടുങ്ങല്ലൂരില്‍ ആരംഭിച്ചു. സ്വാമി ചിദാനന്ദപുരി (കൊളത്തൂര്‍ അദ്വൈതാശ്രമം) ഉദ്ഘാടനം ചെയ്തു. ആര്‍.എസ്.എസ് പ്രാന്ത സം
ഘചാലക് പി.ഇ.ബി മേനോന്‍ അധ്യക്ഷത വഹിച്ചു.
സീമാ ജാഗരണ്‍ അഖില ഭാരതീയ സഹ സംയോജകന്‍ എ.ഗോപാലകൃഷ്ണന്‍ മുഖ്യ പ്രഭാഷണം നടത്തി. ഡോ. ലക്ഷ്മി കുമാരിയെ (വിവേകാനന്ദ കേന്ദ്ര വേദിക് വിഷന്‍ ഫൌണ്ടേഷന്‍) ചടങ്ങില്‍ ആദരിച്ചു. ഋഷിപാല്‍, അജിത് മഹാപാത്ര (സേവാഭാരതി) എന്നിവര്‍ പ്രസംഗിച്ചു.
പ്രവര്‍ത്തകര്‍ക്ക് ദിശാബോധം നല്‍കുക വഴി ആത്മവിശ്വാ‍സവും പുതിയ മേഖലകള്‍ കണ്ടെത്തുന്നതിനുമാണ് സേവാ സംഗമത്തിലൂടെ ലക്ഷ്യമിടുന്നത്.



നമ്മള്‍ ഏറ്റെടുത്തിരിക്കുന്ന ദൌത്യം..




(പൂജ്യ സ്വാമി ചിദാനന്ദ പുരി നടത്തിയ ഉദ്ഘാടന പ്രസംഗത്തിന്റെ സംക്ഷിപ്തം)
രണ്ടു വിലക്ഷണ കാഴ്ചകള്‍
1. ലോകം മുഴുവന്‍ ഭാരതത്തിലേക്ക് ഉറ്റു നോക്കുന്നു. മറ്റു ഇസങ്ങള്‍ തകര്‍ന്നു തരിപ്പണമാകുന്നു.. ഈ അവസ്ഥയില്‍ ആണ് ലോകം സമാധാനത്തിനും ഐശ്വര്യതിനായും ഭാരതത്തിലേക്ക് ഉറ്റു നോക്കുന്നത്. സ്വന്തം മതം ശാന്തി ആണ് സമാധാനം ആണെന്നൊക്കെ പറയുന്

നവര്‍ പരസ്പര വിരോധത്തിന്റെയും കൂട്ട ക്കൊലയുടെയും ചോരപ്പുഴകളുടെയും പ്രഭവ കേന്ദ്രങ്ങള്‍ ആയി തീരുന്നു.. ഇവിടെയാണ്‌ ശാസ്ത്രീയ ജീവിത ക്രമങ്ങളുടെ ദര്‍ശനമായ സനാതന ധര്മത്തിന്റെ പ്രസക്തി.
2. ലോകം മുഴുവന്‍ പ്രതീക്ഷയോടെ ഉറ്റു നോക്കുന്ന ഈ ദര്‍ശനം/ ശാസ്ത്രം/ ജീവിത വ്യവസ്ഥ ഉത്ഭവിച്ച ദേശത്തില്‍ അന്ധകാരം കൊടി കുത്തി വാഴുന്നു. തെറ്റി ധാരണയുടെയും ആശയ കുഴപ്പതിന്റെയും മധ്യത്തില്‍ രാഷ്ട്രത്തിന്റെ തകര്‍ച്ചയ്ക്ക് കാരണമായി തീരുമോ എന്ന് ആശങ്ക ഉളവാക്കുന്ന അവസ്ഥാ വിശേഷം.. ധര്‍മ സംബന്ധിയായ എല്ലാറ്റിനെയും വിപരീതമായി മാത്രം അവതരിപ്പിക്കുന്ന സ്ഥിതി. വിപരീത വിവേചനം....
എവിടെയെല്ലാമാണോ ശരിയായ ദര്‍ശനത്തെ ലോക സമക്ഷം അവതരിപ്പിക്കേണ്ടത് ഉദ്ബോധനം നടത്തേണ്ടത് അവിടെയും അപകടം. ഉദാഹരണം ക്ഷേത്രങ്ങള്‍, കരി നിഴലുകളുടെയും കരി മരുന്നിന്റെയും പിന്നാലെ ഓടുന്ന അവസ്ഥ..

ഈ വിലക്ഷണ സാഹചര്യങ്ങളിലാണ് ഇത്തരം (സേവ) പ്രവര്‍ത്തനങ്ങളുടെ പ്രസക്തി.. സനാതന ധര്‍മ മൂല്യങ്ങളുടെ അടിസ്ഥാനത്തില്‍ നടക്കുന്ന സേവനം ഇശ്വരാരധാന തന്നെ ആണ്. അത്തരം പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നവര്‍ക്ക് നല്‍കുന്ന പരിശീലനത്തിന് അങ്ങേയറ്റം പ്രസക്തി ഉണ്ട്.
അല്പം പോലും വ്യതിചലനം കൂടാതെ മുന്നേറാന്‍ കൃത്യമായ ദര്‍ശനവും പ്രവര്‍ത്തനനിഷ്ഠയും ആവശ്യമാണ്‌..
സ്വാമി ശാരദാനനന്ദ സ്വാമികള്‍, 1926 ല് രാമകൃഷ്ണ മിഷന്റെ വാര്‍ഷിക യോഗത്തില്‍ പറഞ്ഞ കാര്യം ഇപ്പോഴും സ്മരിക്കണം.."പ്രസ്ഥാനത്തിന്റെ വലുപ്പം വര്‍ധിക്കുന്നത് അനുസരിചു ആദര്‍ശത്തിന്റെ തീവ്രതയും തീഷ്ണതയും കുറയാന്‍ സാധ്യത ഉണ്ട്." അതൊരിക്കലും നമ്മുടെ ഈ പ്രവര്‍ത്തനത്തില്‍ വന്നു പെടരുത്.. സമുദ്രത്തിലേക്ക് എത്തുമ്പോള്‍ നദിയുടെ പരപ്പ് കൂടും പക്ഷെ ആഴം കുറയുകയും ചെയ്യും.. കാലാകാലങ്ങളില്‍ നദീമുഖങ്ങളിലെ ആഴം കൂട്ടേണ്ടതുണ്ട്' ഭഗവാന്‍ ഭാഷ്യകാരന്‍ പറഞ്ഞിട്ടുണ്ട് ഏതൊരു പ്രസ്ഥാനവും മുന്നോട്ടു നീങ്ങുമ്പോള്‍, വളരുമ്പോള്‍ സാധകര്‍ക്ക് ക്ലേശം കുറയുന്ന മുറയ്ക്ക് വിട്ടു വീഴ്ചകള്‍ ചെയ്യാനും കാമാദി ദോഷങ്ങള്‍ ബാധിപ്പാനും ഇടയാകുന്നു. അത് കൊണ്ട് ധര്‍മ ക്ഷയം സംഭവിക്കുകയും പ്രസ്ഥാനം തകരുകയും ചെയ്യും.. ശ്രദ്ധിക്കുക..
ഈ കാണായ വിരാട് സ്വരൂപം ആണ് ഭഗവാന്‍.. ഈ കാഴ്ചപ്പാട് സ്വീകരിക്കാന്‍ കഴിഞ്ഞാല്‍ നമുക്ക് സേവനം ഈശ്വരാരാധന ആകും.. അങ്ങനെ മക്കളെ സ്നേഹിക്കുകയും സേവിക്കുകയും ചെയ്യുന്നതിലൂടെ അമ്മയെ (ഭാരത മാതാവ്) ആനന്ടിപ്പിക്കാം.. ഐശ്വര്യത്തിന്റെ കൊടുമുടിയില്‍ എത്തിക്കാം..
സംസ്കൃതിക്കും ധര്‍മ്മത്തിനും എതിരായി ഉയരുന്ന സര്‍വ തിന്മകളെയും, മത പരിവര്തനമായാലും, ഭീകരത ആയാലും, ലക്ഷ്യ ബോധാമില്ലാത്ത യുവ സമൂഹം നടത്തുന്ന വിധ്വംസന പ്രവൃത്തി ആയാലും, എല്ലാം പരിഹരിക്കപ്പെടും..
ലോക പ്രതീക്ഷ നിറവേറ്റുവാന്‍ പാകത്തില്‍ ഈ ധരമതെയും സമാജതെയും സംരക്ഷിക്കാനും ബാലപെടുത്താനും നാം പ്രയത്നിച്ചു വിജയിക്കണം.. ശുഭ പ്രതീക്ഷയോടെ, പരസ്പര സ്നേഹ സഹകരണ ഭാവങ്ങളോടെ, ഒറ്റ കെട്ടായി മുന്നേറാം...







കൊടുങ്ങല്ലൂരില്‍ ശ്രീ കുരുംബയുടെ തിരുസന്നിധിയില്‍ സേവാഭാരതിയുടെ ആഭിമുഖ്യത്തില്‍ ഐതിഹാസികമായ സേവ സംഗമം ആരംഭിച്ചു.. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഘ പ്രേരിതമായ സേവാ സംരംഭങ്ങളില്‍ പങ്കാളികലായിരിക്കുന്ന പ്രധാന പ്രവര്‍ത്തകര്‍ ആണ് സംഗമത്തില്‍ എതിടിരിക്കുന്നത്.. പ്രതീക്ഷയെ കവച്ചു വയ്ക്കുന്ന പ്രാതിനിധ്യമാനിവിടെ കാണാന്‍ ആവുന്നത്.. വേദിയില്‍ പൂജ്യ സ്വാമി ചിദാനന്ദപുരി, ഡോ ലക്ഷ്മി കുമാരി, മാ പി ഇ ബി മേനോന്‍ സാര്‍, മാ ഗോപാല കൃഷ്ണേട്ടന്‍ , തുടങ്ങിയവരെ കാണാം..





നിറഞ്ഞു കവിഞ്ഞ സദസ്സ്... താഴത്തെ വിശാലമായ ഹാള്‍ തികയാതെ വന്നത് കൊണ്ട് മുകളില്‍ ഗാലറി കൂടി വേണ്ടി വന്നു പ്രതിനിതികളെ ഉള്‍ക്കൊള്ളാന്‍.. ഇതൊരു സദ്‌ പരിവര്‍ത്തനത്തിന്റെ നാന്ദി ആണെന്ന് മനസ്സ് മന്ത്രിക്കുന്നു.. ഇവിടെ നിറഞ്ഞു തുളുമ്പുന്ന ഭഗവത് ചൈതന്യം അതാണ്‌, എന്നോട് മാത്രമല്ല, എല്ലാവരോടും പറയുന്നത്.. 


സമാപന സഭ


സമാപനസമ്മേളനം
കൊടുങ്ങല്ലൂരില്‍ ആരംഭിച്ച സേവാഭാരതി സേവാസംഗമത്തിന്റെ സമാപന സമ്മേളനം സ്വാമി ഗരുഢധ്വജാനന്ദ ഉദ്ഘാടനം ചെയ്ത്‌ സംസാരിക്കുന്നു


പൂജ്യ ഗരുഡധ്വജാനന്ദ തീര്‍ത്ഥപാദ സ്വാമികള്‍, മാനനീയ കെ സി കണ്ണന്‍ ജി, മാ: മേനോന്‍ സാര്‍, മാ: കെ കെ ബാലറാം ജി, പദ്മനാഭ സ്വാമി തുടങ്ങിയവര്‍...

കേരളത്തിലെ ഹൈന്ദവ സംഘടന പ്രവര്‍ത്തനത്തിലെ മറ്റൊരു ഐതിഹാസിക മുഹൂര്‍ത്തം, ..... സേവാസംഗമത്തിന്റെ സമാപന പരിപാടി 



സേവ ഭാരതിയുടെ വെബ് സൈറ്റ് സഹ സര്‍ കാര്യവാഹ് മ: കണ്ണേട്ടന്‍ ഉദ്ഘാടനം ചെയ്തു... 

website was inaugurated by Ma KCKannanji... 

Do visit 

SEVABHARATHI.ORG


പ്രശസ്ത ശില്‍പി ഡാവിന്‍ജി സുരേഷിന്‌ പ്രാന്തസംഘചാലക്‌ പി.ഇ.ബി. മേനോന്‍ ഉപഹാരം നല്‍കി ആദരിക്കുന്നു. കെ.സി. കണ്ണന്‍, അഡ്വ. കെ.കെ.ബല്‍റാം, സ്വാമി ഗരുഢധ്വജാനന്ദ 
തുടങ്ങിയവര്‍ സമീപം.