Wednesday 8 August 2012

ആദര്‍ശ കഥകള്‍

                                   ധര്‍മത്തിനുവേണ്ടിയുള്ള പോരാട്ടം

                      ഒന്നിനുപിറകെ ഒന്നെന്ന കണക്കില്‍ കോട്ടകള്‍ പിടിച്ചടക്കി വിജയശ്രീലാളിതനായി സര്‍ഹിന്ദ്‌ പട്ടണത്തില്‍ എത്തിയ സിഖ്‌ ഗുരു ഗോവിന്ദസിംഹനോട് അദേഹത്തിന്‍റെ സൈനികര്‍ വിളിച്ചുപറഞ്ഞു ,നമ്മുടെ കുമാരന്മാരെ (ഫത്തേസിംഹ്,ജോരാവര്‍ സിംഹ്) ശ്വാസം മുട്ടിച്ചുകൊന്ന സ്ഥലമാണിവിടം .നമ്മുക് അതിനു പകരംവീട്ടണം .

                       ഇതുകേട്ട് ഗുരു ഗോവിന്ദസിംഹ്ജി അതീവ ദുഖിതനായി അദ്ദേഹം പറഞ്ഞു സഹോദരന്മാരെ എനിക്ക് നിങ്ങളുടെ വികാരം മനസിലാകുന്നുണ്ട് .എന്നാല്‍ അല്‍പ്പം ആലോചിക്കൂ .ഈ പട്ടണത്തിലെ ജനങ്ങള്‍ നമ്മോടെന്തെങ്കിലും അപരാധം പ്രവര്‍ത്തിച്ചീട്ടുണ്ടോ ? പിന്നെ അവരോടെന്തിന് നാം പകരം വീട്ടണം ? അവരുടെ വസ്തുവകകള്‍ നാം എന്തിനു നശിപ്പികണം ? നാം അങ്ങനെ ചെയ്താല്‍ അത് അന്യായവും അധര്‍മവുമാകും .മറ്റുള്ളവര്‍ അധര്‍മ്മം പ്രവര്‍ത്തിച്ചാല്‍ നമ്മളും അങ്ങനെ ചെയ്യണമോ ? അനുചിതമായ കര്‍മങ്ങള്‍ ചെയ്യുന്നത് ധര്‍മ്മവീരര്‍ക്ക് ശോഭനല്‍കുകയില്ല .

                         അവശേഷിക്കുന്ന കാര്യം നമ്മുടെകുമാരന്മാരെ ഭിത്തിക്കുള്ളില്‍ ശ്വാസം മുട്ടിച്ചുകൊന്നതാണ് . ആ ആഖാതം നാം സഹിച്ചു കഴിഞ്ഞു . നാം പ്രതികാര ഭാവത്തോടെയല്ല യുദ്ധം ചെയ്യുന്നത് .പിന്നെ നാമെന്തിന് നിര്‍ദോഷികള്‍ക്ക് ദുരന്തം വരുത്തിവക്കണം .നാം നമ്മുടെ ആയുധങ്ങള്‍ ന്യായത്തിനും അനീതിക്കും അതിക്രമങ്ങള്‍ക്കും എതിരെയാണ് ഉയര്‍ത്തിയിയിരിക്കുന്നത് .നീതിയും ന്യായവും ഉണ്ടാകുന്നതുവരെ നാം നമ്മുടെ ആയുധങ്ങള്‍ ഉറയില്‍ ഇടുകയില്ല .ശത്രു അവരുടെ ദുര്‍നടപടികള്‍ അവസാനിപ്പിക്കുന്നതോടെ നമുക്ക് അവരോടുള്ള ശത്രുതയും അവസാനിക്കും .

                       വൈയ്യക്തിക  ദുഃഖം സമൂഹത്തിന് വിനാശകരമായ രീതിയിലുള്ള പ്രവാര്‍ത്ത‍ നങ്ങള്‍ക്ക് കാരണമാകരുതെന്ന് ഗുരു ഗോവിന്ദസിംഹ്ജി തന്‍റെ സൈനികരെ പറഞ്ഞു മനസിലാക്കി .അങ്ങനെ നിരപരാധികളായ ജനങ്ങളുടെ ജീവനും സ്വത്തും അദ്ദേഹം സംരക്ഷിച്ചു.

No comments:

Post a Comment