Friday 18 January 2013

കുംഭമേള




പന്ത്രണ്ട് വർഷത്തിലൊരിക്കൽ നടക്കുന്ന ഒരു ഹൈന്ദവ തീർത്ഥാടന സംഗമമാണ് കുംഭമേള.ഹരിദ്വാർ, ഉജ്ജൈൻ, നാസിക് എന്നിവിടങ്ങളിലാണ് കുംഭമേള നടക്കുക.

ആറായിരം ഏക്കര്‍ ഭൂപ്രദേശത്താണ്‌ കുംഭമേള നടക്കുന്നത്‌. ഇവിടെ തീര്‍ഥാടകര്‍ സമ്മേളിക്കും.

പുണ്യനദിയിലെ സ്‌നാനമാണ് മേളയുടെ പ്രധാന ആകര്‍ഷണം.

ഏറ്റവും വലിയ ഭക്തസംഗമമാണ്‌ മഹാകുംഭമേള .അമാവാസി ദിനമായ ഫെബ്രുവരി 10ന്‌ മൂന്നു കോടി തീര്‍ഥാടകരും വസന്തപഞ്ചമി നാളായ ഫെബ്രുവരി 15ന്‌ 1.9 കോടി തീര്‍ഥാടകരും എത്തുമെന്നാണ്‌ പ്രതീക്ഷ.

അർദ്ധ കുംഭമേള ആറു വർഷത്തിലൊരിക്കൽ ഹരിദ്വാറിലും അലഹബാദിലും നടക്കുന്നു. 2007-ൽ നടന്ന അർദ്ധകുംഭമേളയിൽ 700 ലക്ഷം പേർ പങ്കെടുത്തതായി കരുതപ്പെടുന്നു. 12 പൂർണ്ണ കുംഭമേളയ്ക്കു ശേഷം 144 വർഷത്തിലൊരിക്കൽ നടക്കുന്ന മഹാ കുംഭമേള 2001 ലാണ് അവസാനമായി നടന്നത്.

പന്ത്രണ്ട് വര്‍ഷത്തിന്റെ ഇടവേളക്കു ശേഷം ജനവരി 14നു ഉത്തര്‍്രപേദശിലെ അലഹബാദില്‍ മഹാകുംഭമേളക്ക് അരങ്ങുണര്‍ന്നിരിക്കുന്നു.

ഗംഗാ യമുനാ സരസ്വതി സംഗമം നടക്കുന്ന പ്രയാഗിലെ ത്രിവേണി ഇനി ലോകത്തിലെ ഏറ്റവും വലിയ തീര്‍ഥാടകബിന്ദുവായി മാറും. ലോകമെമ്പാടു നിന്നുമുളള തീര്‍ഥാടകര്‍ക്കു പുറെമ ടൂറിസ്റ്റുകളും മാധ്യമലോകവും ഈ നാളുകള്‍ ഇവിടെ തമ്പടിക്കും.

ഈ നാളുകള്‍ ലക്ഷക്കണക്കിനാളുകള്‍ ത്രിവേണി സംഗമത്തില്‍ നീരാടാെനത്തും. ഗംഗയും യമുനയും അന്തര്‍ധാരെയന്നു വിശ്വസിക്കെപ്പടുന്ന സരസ്വതിയും ചേരുന്ന സംഗമത്തില്‍ പുണ്യനദിയില്‍ മുങ്ങി നിവര്‍ന്നാല്‍ ഇഹപരമായ പാപങ്ങള്‍ തീരുമെന്നാണ് വിശ്വാസം.

പൗഷ പഞ്ചമി (ജനവരി 27), ഏകാദശി (ഫിബ്രവരി 6), മൗനി അമാവാസി (ഫിബ്രവരി 10), വസന്ത പഞ്ചമി (ഫിബ്രവരി 15), രഥ് സപ്തമി (ഫിബ്രവരി 17), ഭീഷ്മ ഏകാദശി (ഫിബ്രവരി 21), മാഘ പൂര്‍ണ്ണിമ (ഫിബ്രവരി 25) എന്നിവയാണ് കുഭേമള സ്‌നാനത്തിന്റെ ചില പ്രധാന തീയതികള്‍.

ഫി്രബവരി പത്തിന് മൗനി അമാവാസിക്ക് എല്ലാ അഘാഡകളിലും പെട്ട സംന്യാസിമാര്‍ ത്രിവേണിയില്‍ സ്‌നാനംചെയ്യാനെത്തും. ആത്മീയാചാര്യന്മാരായ ദലൈ ലാമ, ശ്രീശ്രീ രവിശങ്കര്‍, ബാബാ രാംദേവ്‌, ആസാറാം ബാപ്പു എന്നിവരും കുംഭമേളയില്‍ പങ്കെടുക്കും.

No comments:

Post a Comment